മൂർഖൻ പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ പീഡിപ്പിച്ച് 29കാരൻ, ദൃശ്യങ്ങൾ പകർത്തി ഭാര്യ, നിർണായകമായി മൊബൈലിലെ വിഡിയോകൾ

ജയ്പുർ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെ കാണിച്ചുഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 29 കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഉത്തർപ്രദേശ് ഝാൻസി സ്വദേശിയായ മുഹമ്മദ് ഇമ്രാൻ ആണ് അറസ്റ്റിലായത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഭാര്യ അസ്മീനയെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.അയൽക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാൽ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഭാര്യ അസ്മീന ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇയാളുടെ ഫോണിൽ നിന്നു ദൃശ്യങ്ങൾ …

ലാഭവിഹിതം നൽകിയില്ലെന്ന പരാതി: മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന നിർമ്മാതാക്കളുടെ ഹർജി ഹൈക്കോടതി തള്ളി. ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിൽ പൊലീസ് കേസെടുത്തിരുന്നു. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിനിമയുടെ നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവർ കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയ കോടതി, പൊലീസ് അന്വേഷണം തുടരാമെന്നും വ്യക്തമാക്കി.സിനിമയുടെ ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്നാണ് പരാതിക്കാരനായ സിറാജ് വലിയതിറ ആരോപിക്കുന്നത്. സിനിമയ്ക്കായി 7 കോടി രൂപ താൻ മുടക്കിയതായും …

സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ചു

പയ്യന്നൂര്‍: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ചതായി പരാതി. തളിപ്പറമ്പ്, കുറ്റിക്കോല്‍ സ്വദേശി യദു പ്രകാശ് (20) ആണ് അക്രമത്തിനു ഇരയായത്. കഴിഞ്ഞ ദിവസം രാത്രി കൊളച്ചേരി, കനാല്‍ പാലത്തിനു സമീപത്താണ് സംഭവം. സുഹൃത്തിനെ കാണാനാണ് യദു പ്രകാശ് എത്തിയതെന്നു പറയുന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ ഒരു സംഘം ആള്‍ക്കാര്‍ യദു പ്രകാശിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും അക്രമിക്കുകയുമായിരുന്നു വെന്നു പറയുന്നു. സംഭവത്തില്‍ കരിങ്കല്‍ക്കുഴി സ്വദേശികളായ ശ്രീരാഗ്, അനുരാഗ്, സജീഷ്, റംഷീദ് എന്നിവര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു.

എതിരാളിയെ ഭീഷണിപ്പെടുത്തിയ മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 3 വര്‍ഷം തടവ്

-പി പി ചെറിയാന്‍ ടാമ്പ, ഫ്‌ലോറിഡ: പ്രൈമറി തിരെഞ്ഞെടുപ്പില്‍ എതിരാളിയെ ഒരു വിദേശ ഹിറ്റ് സ്‌ക്വാഡ് പിന്തുടരുകയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാരോപിച്ച് ഫ്‌ലോറിഡയിലെ മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ബുധനാഴ്ച മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ള വില്യം റോബര്‍ട്ട് ബ്രാഡോക്ക് മൂന്നാമനെയാണ് (41) ടാമ്പ ഫെഡറല്‍ കോടതി മൂന്ന് വര്‍ഷത്തെ ശിക്ഷ വിധിച്ചത്.ഫെബ്രുവരിയില്‍ അദ്ദേഹം കുറ്റം സമ്മതിച്ചിരുന്നു. 2021-ല്‍, യു.എസ്. പ്രതിനിധി സഭയിലെ ഫ്‌ലോറിഡയിലെ 13-ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നതിനുള്ള പ്രൈമറി …

ഷിക്കാഗോ സ്‌കൂളുകളില്‍ നിര്‍ബന്ധിത ഹിന്ദു ധ്യാനം നടത്തിയെന്ന കേസില്‍ 2.6 മില്യണ്‍ ഡോളര്‍ സെറ്റില്‍മെന്റിന് അംഗീകാരം

-പി പി ചെറിയാന്‍ ചിക്കാഗോ(ഇല്ലിനോയ്): ഷിക്കാഗോ പബ്ലിക് സ്‌കൂളുകളും ഡേവിഡ് ലിഞ്ച് ഫൗണ്ടേഷന്‍ ഫോര്‍ കോണ്‍ഷ്യസ്‌നെസ്-ബേസ്ഡ് എഡ്യൂക്കേഷന്‍ ആന്‍ഡ് വേള്‍ഡ് പീസും ചേര്‍ന്ന് 2.6 മില്യണ്‍ ഡോളര്‍ സെറ്റില്‍മെന്റിന് സമ്മതിച്ചു, മാതാപിതാക്കളുടെ സമ്മതമോ പൂര്‍ണ്ണ സുതാര്യതയോ ഇല്ലാതെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഹിന്ദു-വേരൂന്നിയ ട്രാന്‍സെന്‍ഡന്റല്‍ മെഡിറ്റേഷന്‍ പരിശീലനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാക്കി എന്നാരോപിച്ച് ഒരു ക്ലാസ്-ആക്ഷന്‍ കേസിലാണ് ധാരണയായത്ട്വിന്‍ പീക്‌സ്, ബ്ലൂ വെല്‍വെറ്റ് തുടങ്ങിയ സര്‍റിയല്‍, മനസ്സിനെ വളച്ചൊടിക്കുന്ന കൃതികള്‍ക്ക് പേരുകേട്ട പ്രശസ്ത അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവാണ് പരേതനായ ഡേവിഡ് …

യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ സുഹൃത്തിനു അയച്ചു കൊടുത്ത കേസ്; ഗള്‍ഫിലേക്ക് കടന്ന പ്രതി മംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍

കാസര്‍കോട്: പ്രണയം നടിച്ച് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഗള്‍ഫിലേക്ക് കടക്കുകയും പീഡന ദൃശ്യങ്ങള്‍ യുവതിയുടെ സുഹൃത്തിനു അയച്ചു കൊടുക്കുകയും ചെയ്തുവെന്ന കേസിലെ പ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്‍. വെസ്റ്റ് എളേരി ചീര്‍ക്കയത്തെ ആലക്കോടന്‍ ഹൗസില്‍ ജയകൃഷ്ണനെയാണ് വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍ ടി. മുകുന്ദനും സംഘവും മംഗ്ളൂരു വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്.2024 മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത ശേഷം ജയകൃഷ്ണന്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഗള്‍ഫില്‍ വച്ച് വ്യാജ ഇന്‍സ്റ്റഗ്രാം …

ദേശീയ പാതയിലെ തകര്‍ച്ച: ഐഐടി സംഘം കാസര്‍കോട്ടേക്ക്, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ദേശീയ പാത വിവിധ സ്ഥലങ്ങളില്‍ തകര്‍ന്നതിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം കേരളത്തിലേക്ക്. ഐഐടിയിലെ റോഡു വിഭാഗം പ്രൊഫ. കെ.ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കേരളത്തിലെത്തുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി വ്യക്തമാക്കി. സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഉദ്യോഗസ്ഥരും കരാറുകാരും കുറ്റക്കാരാണെങ്കില്‍ നടപടിയെടുക്കും. ആവശ്യമായി വന്നാല്‍ കരാര്‍ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും-മന്ത്രി വ്യക്തമാക്കി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, ജില്ലകളിലാണ് ദേശീയ പാതയില്‍ കനത്ത മഴയില്‍ വലിയ …

വന്യജീവി ആക്രമണങ്ങളില്‍ നിന്നു കൃഷിയെയും കര്‍ഷകരെയും രക്ഷിക്കണം; കര്‍ഷക മുന്നേറ്റ ജാഥയ്ക്ക് ബോവിക്കാനത്ത് ഉജ്ജ്വല തുടക്കം

കാസര്‍കോട്: വന്യജീവി ആക്രമണങ്ങളില്‍ നിന്നു കൃഷിയെയും കര്‍ഷകരെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകസംഘത്തിന്റെ നേതൃത്വത്തിലുള്ള കര്‍ഷക മുന്നേറ്റ ജാഥയ്ക്ക് കാസര്‍കോട്, ബോവിക്കാനത്ത് ഉജ്ജ്വല തുടക്കം. കിസാന്‍സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനം-വന്യജീവി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തുക, ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യ ജീവികളെ കൊല്ലാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 30,31 തിയതികളില്‍ തിരുവനന്തപുരത്തുള്ള വനം വകുപ്പ് ഹെഡ് ഓഫീസിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ ഉപരോധത്തിന്റെ മുന്നോടിയായാണ് കര്‍ഷക മുന്നേറ്റ …

പെരിയ, നവോദയനഗറില്‍ മാലിന്യക്കുഴിയില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു; ശാസ്ത്രീയമായി ഉറപ്പിക്കുന്നതിന് ഡിഎന്‍എ പരിശോധന, കാണാതായ യുവാക്കളെ ഹൈദരാബാദില്‍ കണ്ടെത്തി

കാസര്‍കോട്: പെരിയ, നവോദയ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സര്‍വ്വീസ് സ്‌റ്റേഷന്റെ മാലിന്യക്കുഴിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. ഒഡീഷ സ്വദേശി ഡെംമ്പു (37)വിന്റെതാണ് മൃതദേഹമെന്നാണ് ബേക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മൃതദേഹം ഡെംമ്പുവിന്റേതാണെന്നു ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനു ഡിഎന്‍എ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി മരിച്ചയാളുടെ മകനെ ബേക്കലിലേക്ക് വിളിച്ചിട്ടുണ്ട്. മെയ് 16ന് ആണ് നവോദയ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സര്‍വ്വീസ് സ്റ്റേഷന്റെ മാലിന്യക്കുഴിയില്‍ യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്. പരിയാരം മെഡിക്കല്‍ …

പൊലീസുകാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതായി പരാതി; കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

കാസര്‍കോട്: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതായി പരാതി. ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ പൊലീസുകാരായ എം. സുനില്‍ (31), പ്രവീണ്‍ (37) എന്നിവരുടെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം ആറരമണിയോടെ ഉപ്പള ബസ് സ്റ്റാന്റിനു മുന്‍വശം സര്‍വ്വീസ് റോഡില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തു വരികയായിരുന്നു പൊലീസുകാര്‍. ഈ സമയത്ത് എത്തിയ കാറിന്റെ ഡ്രൈവര്‍ തങ്ങളെ അസഭ്യം വിളിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എസ്‌ഐയുടെ ഭാര്യ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് മാതാപിതാക്കള്‍

ബംഗ്‌ളൂരു: എസ്‌ഐയുടെ ഭാര്യയായ യുവതിയെ വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരു, കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ നാഗരാജിന്റെ ഭാര്യ ശാലിനി (33)യാണ് മരിച്ചത്. ശിവലിംഗപ്പ-ഭാരതി ദമ്പതികളുടെ മകളാണ്. ശാലിനിയുടെ രണ്ടാം ഭര്‍ത്താവാണ് നാഗരാജ്. ആദ്യഭര്‍ത്താവില്‍ ശാലിനിക്ക് ഏഴു വയസ്സുള്ള കുട്ടിയുണ്ട്. ശാലിനി ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും അച്ഛന്‍ ശിവലിംഗപ്പ ആരോപിച്ചു. കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ടു മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ ബിസിനസ്; ഉത്തര്‍പ്രദേശ് സ്വദേശിയുടെ 30,460,38 രൂപ തട്ടിയതായി പരാതി

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നു 30,460,38 രൂപ തട്ടിയെടുത്തതായി പരാതി. ഉത്തര്‍പ്രദേശ്, മാവു, ജില്ലയിലെ കജിപുര സ്വദേശിയായ സന്ദീപ് കുമാര്‍ ചൗരസ്യ (53)യുടെ പരാതി പ്രകാരം പ്രകാശ് കുമാര്‍ എന്നയാള്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. 2025 ഏപ്രില്‍ മൂന്ന്, നാല് തിയ്യതികളിലായി പരാതിക്കാരനെ ഓണ്‍ലൈനില്‍ ബന്ധപ്പെട്ട് ലാഭവിഹിതം തരാമെന്ന വ്യവസ്ഥയില്‍ പണം കൈപ്പറ്റിയെന്നു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. എന്നാല്‍ പണമോ ലാഭവിഹിതമോ നല്‍കാതെ ചതിക്കുകയായിരുന്നുവെന്നു കേസില്‍ കൂട്ടിച്ചേര്‍ത്തു.

കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ കയറി യുവതിക്ക് വധഭീഷണി; തായലങ്ങാടി സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ കയറി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഒന്‍പതു വയസ്സുള്ള മകനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. കൂഡ്‌ലു, ഹിദായത്ത് നഗര്‍, സെക്കന്റ് സ്ട്രീറ്റിലെ നാസിമ (32)യുടെ പരാതിയില്‍ തായലങ്ങാടി സ്വദേശി ഇസ്മയിലിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ നാസിമയുടെ ഉമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ പ്രതിയായ ഇസ്മയില്‍ കയറുന്നത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2024 ഒക്ടോബര്‍ 24ന് ഉത്തരവിലൂടെ തടഞ്ഞിരുന്നു. ഇത് …

കാലവർഷം 3 ദിവസത്തിനകം കേരളത്തിലെത്തും ; ഇന്ന് കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് 3 ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും ശക്തമായ മഴയുണ്ടാകും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്കും ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കാലവർഷത്തിനു മുന്നോടിയായുള്ള മഴ നാളെ മുതൽ ശക്തമാകും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് …

9 വർഷം മുൻപ് മരിച്ചയാൾക്കെതിരെ കേസ്: ചോദ്യം ചെയ്ത കുടുംബത്തോടു ഭീഷണി, തെലങ്കാന പൊലീസ് എസ്ഐയ്ക്ക് സസ്പെൻഷൻ

ഹൈദരാബാദ്: 9 വർഷം മുൻപ് മരിച്ചയാൾക്കെതിരെ ഭൂമി തട്ടിപ്പിനു കേസെടുത്ത തെലങ്കാന പൊലീസ് എസ്ഐയ്ക്കു സസ്പെൻഷൻ.കഴിഞ്ഞ ജനുവരി 21നാണ് തന്റെ ഭൂമി ചിലർ തട്ടിയെടുത്തതായി ജയശ്രീയെന്ന യുവതി വാറങ്കൽ എജെ മിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ അന്വേഷണമൊന്നും നടത്താതെ ഒമ്പത് വർഷം മുൻപ് മരിച്ചു പോയ ബദിനി ചന്ദ്രശേഖർ എന്നയാൾക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ചന്ദ്രശേഖരന്റെ കുടുംബം സ്റ്റേഷനിലെത്തി നടപടിയെ ചോദ്യം ചെയ്തു. കേസിൽ നിന്നു പരേതനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വളരെ മോശമായാണ് …

താമരശേരി ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസില്‍ ആരോപണവിധേയരായ 6 വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഫലം പ്രഖ്യാപിച്ചത്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ അനാസ്ഥയായി കണക്കാക്കും. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.നേരത്തേ ഇവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പരീക്ഷ സെന്ററുകളിലേക്കു വിദ്യാര്‍ഥി, യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു.ഫെബ്രുവരി 28നാണ് പത്താം ക്ലാസുകാരനായ ഷഹബാസ് വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

മുഖ്യമന്ത്രിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് 9 ലക്ഷം തട്ടിയെടുത്തു: സെക്രട്ടറിയേറ്റിലെ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

പാലക്കാട്: മുഖ്യമന്ത്രിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സെക്രട്ടറിയേറ്റിലെ താൽക്കാലിക ജീവനക്കാർ പൊലീസ് പിടിയിൽ. പനമണ സ്വദേശി മുഹമ്മദാലിയാണ്(39) അറസ്റ്റിലായത്. പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്കു ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പണം തട്ടിയത്. 9 ലക്ഷത്തോളം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് ജോലി ശരിയാക്കിതരാമെന്നും ഇയാൾ വിശ്വസിപ്പിക്കുകയായിരുന്നു. കൂടുതൽ പേർ മുഹമ്മദാലിയുടെ തട്ടിപ്പിനു ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഒരാൾക്കു കൂടി തട്ടിപ്പിൽ പങ്കുണ്ടെന്നും ഇയാളെ കണ്ടെത്താൻ തിരിച്ചിൽ …

മധൂരിൽ നിന്ന് കാസർകോട് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കറന്തക്കാട് സർവീസ് റോഡ് മുറിച്ചു കടക്കാൻ സൗകര്യം വേണം: ബി എം എസ്

കാസർകോട് : മധൂർ ഭാഗത്തുനിന്നു കാസർകോട് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കറന്തക്കാട്ടെ സർവീസ് റോഡ് മുറിച്ചു കടക്കാൻ ഉടൻ സംവിധാനം ഏർപ്പെടുത്തണമെന്ന് ബി എം എസ് ആവശ്യപ്പെട്ടു.മധുരിൽ നിന്ന് പഴയ ബസ്റ്റാൻഡ് ഭാഗത്തേക്ക് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ദിവസവും നിരവധി വാഹനങ്ങ കടന്നുവരുന്നു ണ്ട്. ഈ വാഹനങ്ങൾ പുതിയ ബസ്റ്റാൻഡ് വഴി കറങ്ങി തിരിഞ്ഞു കറന്തക്കാട് ഭാഗത്തേക്ക് പോകാനാമെന്ന ഹൈവേ ചട്ടം യാത്രക്കാർക്കും വാഹനങ്ങൾക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. ഹൈവേ നിർമ്മാണത്തിനു മുമ്പ് മുൻപ് മേൽപ്പാലത്തിനടിയിൽ കൂടി …