അവധിക്കാലം ആഘോഷം: ചൂട് മുന്നറിയിപ്പ് അവഗണിച്ച് നാട്ടുച്ചയ്ക്കും നാടെങ്ങും ഫുട്‌ബോള്‍ മേളകള്‍

കാസര്‍കോട്: നാട് കൊടുംചൂടില്‍ ചുട്ടുപൊള്ളുമ്പോഴും മുന്നറിയിപ്പുകള്‍ അവഗണിച്ച് അവധിക്കാലം ആഘോഷമാക്കി നട്ടുച്ചയ്ക്ക് പോലും നാടുനീളെ ഫുട്‌ബോള്‍ മേളകള്‍ പൊടിപൊടിക്കുന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ദുരന്തനിവാരണ അതോറിറ്റി എന്നിവ പുറം ജോലി സമയം തന്നെ ക്രമീകരിച്ച് ഉത്തരവിറക്കിയിരുന്നു. ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പുമുണ്ട്. എന്നിട്ടും നിര്‍മ്മാണ സ്ഥലങ്ങളില്‍ ഇതൊന്നും കേട്ട ഭാവമില്ല. കൊടുംചൂടിലും ജോലികള്‍ പഴയ പടി തുടരുന്നു. ജില്ലയില്‍ ഇതിനകം തന്നെ മൂന്ന് പേര്‍ക്ക് സൂര്യാതാപമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ചീമേനിയില്‍ കഴിഞ്ഞമാസം 92 വയസ്സുകാരന്‍ മരിച്ചത് സൂര്യാതാപം ഏറ്റാണെന്ന് കണ്ടെത്തിയിരുന്നു.ഉയര്‍ന്ന ചൂട് …

തെയ്യം കാണാന്‍ പോയ പതിനാറുകാരി എവിടെ? മാതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: തെയ്യം കാണാനെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പതിനാറുകാരിയെ കാണാതായതായി പരാതി. പാലാവയല്‍, മലാംകടവ് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. കാറ്റാംകവല ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നടന്ന തെയ്യം കെട്ട് ഉത്സവം കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് മെയ് നാലിനാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയതെന്നു പരാതിയില്‍ പറഞ്ഞു. തിരിച്ചെത്താത്തതിനാലാണ് പരാതി നല്‍കുന്നതെന്നു കൂട്ടിച്ചേര്‍ത്തു.അതേ സമയം പെണ്‍കുട്ടി എവിടെ പോയതെന്നു കണ്ടെത്താന്‍ ചിറ്റാരിക്കാല്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടി …

വീടിനു പുറത്തു സൂക്ഷിക്കുന്ന താക്കോല്‍ ഉപയോഗിച്ച് കവര്‍ച്ച; അറസ്റ്റിലായ ബിന്ദുവിനെതിരെ രണ്ടു കേസുകള്‍ കൂടി

കാസര്‍കോട്: വീട്ടുകാര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് വീട്ടില്‍ നിന്നു മൂന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതിക്കെതിരെ രണ്ടു മോഷണ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചെറുവത്തൂര്‍, തുരുത്തി, പയ്യങ്കിയിലെ ബിന്ദു (45)വിനെതിരെയാണ് കേസെടുത്തത്. ഇതോടെ ബിന്ദുവിനെതിരെ ചന്തേര പൊലീസ് സ്റ്റേഷനില്‍ ഉള്ള കവര്‍ച്ചാ കേസുകളുടെ എണ്ണം ആറായി.പിലിക്കോട്, കൊതോളിയിലെ പുഷ്പയുടെ വീട്ടില്‍ നിന്നു മൂന്നു പവന്‍ സ്വര്‍ണ്ണവും കാടങ്കോട്ടെ ജാനകിയുടെ വീട്ടില്‍ നിന്നു ഒന്നരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്തതിനുമാണ് പുതുതായി …

ഛര്‍ദ്ദി: പാലാവയല്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു

കാസര്‍കോട്: ഛര്‍ദ്ദി ബാധിച്ച് ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍, പാലാവയല്‍, നിരത്തും തട്ടിലെ ചെറുവീട്ടില്‍ സി. രാജീവന്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് രാജീവന് ഛര്‍ദ്ദി തുടങ്ങിയത്. വീട്ടില്‍ വച്ച് നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായ ഇയാളെ ചെറുപുഴയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില അതീവ ഗുരുതരമായതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രവി-മീനാക്ഷി ദമ്പതികളുടെ മകനാണ് രാജീവന്‍. …

അമേരിക്കന്‍ സര്‍ജന്‍ ജനറല്‍: ഡോ. ജാനറ്റ് നെഷൈവാട്ടിന്റെ നിയമനിര്‍ദ്ദേശം പിന്‍വലിച്ചു; ഡോ. കേസി മീന്‍സിനെ നിയമിച്ചു

-പി പി ചെറിയാന്‍വാഷിംഗ്ടണ്‍ ഡി സി: സര്‍ജന്‍ ജനറല്‍ സ്ഥാനത്തേക്കുള്ള ഡോ. ജാനറ്റ് നെഷൈവാട്ടിന്റെ നാമനിര്‍ദ്ദേശം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചു. പകരം ഡോ. കേസി മീന്‍സിനെ നിയമിക്കുകയാണെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച പ്രഖ്യാപിച്ചു. നെഷൈവാട്ടിന്റെ സെനറ്റ് സ്ഥിരീകരണ വാദം കേള്‍ക്കല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വാര്‍ത്ത വന്നത്. ”കേസിക്ക് ക്രോണിക് ഡിസീസ് എപ്പിഡെമിക്കിനെ മറികടക്കുന്നതിനും ഭാവിയില്‍ എല്ലാ അമേരിക്കക്കാര്‍ക്കും മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനും ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുമായി അടുത്ത് പ്രവര്‍ത്തിക്കും, ‘അവരുടെ …

കുമ്പള, മുളിയടുക്ക സ്വദേശിയെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടു പോയി; കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 18.46 ലക്ഷം രൂപ തട്ടിയെടുത്തു, 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടു പോയി. മര്‍ദ്ദിച്ച ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ അക്കൗണ്ടില്‍ നിന്നു 18,46,127 രൂപ തട്ടിയെടുത്തതായി പരാതി. കുമ്പള, മുളിയടുക്ക, റഹ്‌മാനിയ മന്‍സിലിലെ അബ്ദുല്‍ റഷീദി(32)നെയാണ് തട്ടിക്കൊണ്ടു പോയത്. ഇയാളുടെ പരാതിയില്‍ യൂസഫ് എന്ന ആള്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ക്കെതിരെയും കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് 2.30മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുമ്പള ടൗണില്‍ വച്ച് തന്നെ ബലമായി പിടിച്ച് …

ദേശീയപാത നിര്‍മ്മാണം: ചൂട് അസഹീയം, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യം

കുമ്പള: തണല്‍ മരങ്ങള്‍ ഒന്നുമില്ലാത്ത ദേശീയപാതയില്‍ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഉടന്‍ നിര്‍മ്മിക്കണമെന്ന് ആവശ്യമുയര്‍ന്നു. പൊള്ളുന്ന വെയിലിലാണ് യാത്രക്കാര്‍ ഇപ്പോള്‍ ബസ് കാത്തു നില്‍ക്കുന്നത്.ദേശീയപാതയില്‍ സര്‍വീസ് റോഡുകളുടെ പ്രവൃത്തി പലയിടത്തും പാതിവഴിയിലാണ്. അതുകൊണ്ടുതന്നെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നടപടിയും അനിശ്ചിതത്വത്തിലാണ്. 2025 മാര്‍ച്ച് മാസത്തോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാവുമെന്ന് നേരത്തെ യുഎല്‍സിസി പറഞ്ഞിരുന്നു. ദേശീയപാത നിര്‍മ്മാണത്തില്‍ തന്നെ 15 ശതമാനം ജോലികള്‍ ബാക്കിനില്‍ക്കെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, നടപ്പാത, സര്‍വീസ് റോഡ് എന്നിവയുടെ നിര്‍മ്മാണം …

ലാഹോറില്‍ മൂന്ന് വന്‍ സ്‌ഫോടനങ്ങള്‍; തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങി

ഇസ്ലാമാബാദ്: കൂടുതല്‍ സൈനികരെ എത്തിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ലാഹോറില്‍ മൂന്നു വന്‍ സ്‌ഫോടനങ്ങള്‍. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സും പാക് പ്രാദേശിക മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങിയതായും പഞ്ചാബ് പ്രവശ്യയിലെ വോള്‍ട്ടണ്‍ റോഡ് പരിസരത്താണ് വ്യാഴാഴ്ച രാവിലെ സ്‌ഫോടന ശബ്ദം കേട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ലാഹോറില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങുന്നതിന്റെയും പുക ഉയരുന്നതിന്റെയും ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ടിട്ടുണ്ട്.സ്‌ഫോടനങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ നിന്നു പുറത്തേക്ക് ഓടുന്നതിന്റെയും …

തൊഴിലുടമയുടെ 16കാരിയായ മകളെ ജന്മദിനത്തില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: തൊഴിലുടമയുടെ 16 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ബെല്‍ത്തങ്ങാടിക്കു സമീപത്തെ ഷെരിലാലുവിലെ സനതി (28)നെയാണ് വേണൂര്‍ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ കാര്‍ ഡ്രൈവറാണ് സനത്. ഇത് വഴിയാണ് പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ പതിനാറാം ജന്മദിനാഘോഷം നടന്ന ദിവസം പ്രതി തൊഴിലുടമയുടെ വീട്ടില്‍ തങ്ങി. അന്നു രാത്രി പെണ്‍കുട്ടിയുടെ കിടപ്പുമുറിയിലെത്തിയാണ് ആദ്യം പീഡിപ്പിച്ചതെന്നു പറയുന്നു. അതിനു ശേഷം പല തവണ പീഡനത്തിനു …

കെ സുധാകരനെ അനുകൂലിച്ച് കാസര്‍കോട് ഡിസിസി ഓഫീസിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ്

കാസര്‍കോട് :കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ തുടരട്ടെ എന്ന് ഡി സി സി ഓഫീസിനു മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.യുദ്ധം ജയിച്ചു മുന്നേറുമ്പോള്‍ സൈന്യാധിപനെ പിന്‍വലിക്കുന്നത് എതിര്‍പക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനു തുല്യമാണെന്നു ബോര്‍ഡ് ഹൈ കമ്മന്റിനെ ഓര്‍മിപ്പിച്ചു.സേവ് കോണ്‍ഗ്രസ് കാസര്‍കോട് എന്ന പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.ബോര്‍ഡിന്റെ സാന്നിധ്യം കോണ്‍ഗ്രസിലെ ഒളിപ്പോരാട്ടത്തിന് ശക്തി പകരുമെന്ന് കരുതുന്നു.

പാക്കിസ്താൻ അയയുന്നു ? ഇന്ത്യയുമായി ആശയവിനിമയം തുടരുന്നതായി പാക് ഉപപ്രധാനമന്ത്രി, പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന അവകാശവാദവുമായി പാക്കിസ്താൻ. പാക് ഉപപ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ഇഷാഖ് ധർ വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ആശയവിനിമയം തുടരുന്നതായാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഇന്ത്യ ഇതിനോടു പ്രതികരിച്ചിട്ടില്ല.ഇന്ത്യയുടെ മിസൈൽ ആക്രമണങ്ങൾക്കു തിരിച്ചടി നൽകുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രണ്ടാമതും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉപപ്രധാനമന്ത്രിയുടെ വ്യത്യസ്തമായ പ്രതികരണം.നേരത്തേ ഇന്ത്യ സംഘർഷം ഒഴിവാക്കിയാൽ പ്രശ്നപരിഹാരത്തിനു തയാറാണെന്നു പാക് പ്രതിരോധമന്ത്രി …

ഹൈബ്രിഡ് കഞ്ചാവ് കേസ്: നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി: മാപ്പു സാക്ഷിയാക്കിയേക്കും

ആലപ്പുഴ: 3 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി അറസ്റ്റിലായ കേസിൽ നടൻ ശ്രീനാഥ് ഭാസി ചേർത്തല കോടതിയിലെത്തി രഹസ്യമൊഴി നൽകി. നടനെ കേസിൽ മാപ്പുസാക്ഷിയാക്കിയേക്കുമെന്നാണ് സൂചന. ഏപ്രിൽ 28ന് നടനെ 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാപ്പുസാക്ഷിയാക്കാൻ എക്സൈസ് തീരുമാനിച്ചത്. താൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിൽ നിന്നു മുക്തി നേടാനുള്ള ശ്രമത്തിലാണെന്നും നടൻ എക്സൈസ് ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. ലഹരിയിൽ നിന്നു മുക്തിനേടാൻ സഹായം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.3 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെന്ന യുവതി …

മോക്ഡ്രില്‍ 4 മണിക്ക്; കാസര്‍കോട്ട് പരാതികള്‍

കാസര്‍കോട്: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ബുധനാഴ്ച സംസ്ഥാനത്തെ 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക്ഡ്രില്‍ നടത്തും.4മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. പൊതുജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും മോക്ക്ഡ്രില്ലുമായി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാല്‍ മോക്ഡ്രില്ലില്‍ ആരും ആശങ്കപ്പെടേണ്ടതില്ല-ചീഫ് സെക്രട്ടറി പറഞ്ഞു. മോക്ക്ഡ്രില്ലിന്റെ മുന്നൊരുക്കങ്ങള്‍ ഉറപ്പാക്കുന്നതിനു ചീഫ് സെക്രട്ടറി രാവിലെ വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിച്ചിരുന്നു. ആഭ്യന്തരം, റവന്യു, ആരോഗ്യ കുടുംബക്ഷേമ വകുപ്പുകള്‍, സംസ്ഥാന പൊലീസ് മേധാവി, ഫയര്‍ ആന്റ് റസ്‌ക്യൂ …

ബാങ്ക് ജീവനക്കാരിയുടെ മരണം: കേസ് രേഖകളില്‍ അടിമുടി തെറ്റ്; നായര്‍ നമ്പ്യാരായി, ജനല്‍ കമ്പി ജനറല്‍ കമ്പിയായി, പുനരന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കണ്ണൂര്‍: പഴയങ്ങാടി, അടുത്തിലയിലെ ബാങ്ക് ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച ഉള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. എസ്ബിഐ മാടായി, കോഴി ബസാര്‍ ശാഖയില്‍ ക്ലാര്‍ക്കായിരുന്ന ടികെ ദിവ്യ(26) മരണപ്പെട്ട കേസിന്റെ അന്വേണത്തിലാണ് വീഴ്ച കണ്ടെത്തിയത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബു പുനരന്വേഷണം നടത്തിയത്.ഭര്‍ത്താവ് ഉണ്ണികൃഷ്ണന്റെ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ 2024 ജനുവരി …

കല്യാണ വീട്ടിലെ കവര്‍ച്ചാ കേസില്‍ വമ്പന്‍ ട്വിസ്റ്റ്; 30 പവന്‍ വീട്ടിനു സമീപത്തു ഉപേക്ഷിക്കപ്പെട്ട നിലയില്‍

പയ്യന്നൂര്‍: കല്യാണവീട്ടില്‍ നിന്നു കവര്‍ച്ച പോയ 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. മോഷ്ടാവിനെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെയാണ് മോഷണം പോയ സ്വര്‍ണ്ണം വീട്ടിനു സമീപത്തു ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. കരിവെള്ളൂര്‍, പലിയേരിയിലെ അര്‍ജ്ജുന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണം മോഷണം പോയത്. അര്‍ജ്ജുനും കൊല്ലം സ്വദേശിയായ ആര്‍ച്ച എസ് സുധിയും തമ്മിലുള്ള വിവാഹം മെയ് 1നാണ് നടന്നത്. കൊട്ടണച്ചേരി ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. രാത്രിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി കിടപ്പുമുറിയിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. പിറ്റേന്ന് രാവിലെ …

ഫാന്‍സി കടയുടമയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം; യുവാവ് തൂങ്ങി മരിച്ചു

കാസര്‍കോട്: ഫാന്‍സി കടയുടമയായ യുവതിക്കു നേരെ ആസിഡാക്രമണം നടത്തിയ ശേഷം യുവാവ് കെട്ടിത്തൂങ്ങി മരിച്ചു. രതീഷ് (34) എന്ന പച്ചരി രതീഷാണ് തൂങ്ങി മരിച്ചത്. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കമ്പല്ലൂരില്‍ ഫാന്‍സി കട നടത്തുന്ന സിന്ധു മോളെ (44) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച ഉച്ചയോടെയാണ് ആക്രമണം. കമ്പല്ലൂരിലെത്തിയ രതീഷ് കടയില്‍ കയറി സിന്ധുവിന്റെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നു പറയുന്നു. വിവരമറിഞ്ഞ് പൊലീസെത്തി അക്രമിക്കായി തെരച്ചില്‍ നടത്തുന്നതിനിടയിലാണ് രതീഷിനെ തൊട്ടടുത്ത പറമ്പിലെ മരത്തില്‍ തൂങ്ങി …

ഓപ്പറേഷന്‍ സിന്ദൂര്‍: മസൂദ് അസ്ഹറിന്റെ വീടു തകര്‍ത്തു; സഹോദരി ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

ലാഹോര്‍: ഇന്ത്യന്‍ മിസൈല്‍ ആക്രമണത്തില്‍ തന്റെ വീടു തകര്‍ന്നതായും സഹോദരിയും അവരുടെ ഭര്‍ത്താവും ഉള്‍പ്പെടെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായും ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് ഹസന്‍. വാര്‍ത്താ ഏജന്‍സികളാണ് മസൂദിന്റെ പ്രതികരണം പുറത്തുവിട്ടത്. ബഗവല്‍പൂരിലുള്ള സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും മസൂദിനെ ഉദ്ധരിച്ചു കൊണ്ട് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം നിയന്ത്രണ രേഖയ്ക്കു സമീപം പാക്കിസ്ഥാന്‍ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് ജനങ്ങള്‍ ബങ്കറികളിലേക്ക് …

വനിതാ ബിജെപി നേതാവിനെ തലവെട്ടിക്കൊന്നു

ചെന്നൈ: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ തഞ്ചാവൂരിലെ വനിതാ ബിജെപി നേതാവിനെ തല വെട്ടിക്കൊലപ്പെടുത്തി. മധുര സ്വദേശിയും തഞ്ചാവൂരില്‍ താമസക്കാരിയുമായ ശരണ്യ (38)യെയാണ് അതിദാരുണമായി കൊലപ്പെടുത്തിയത്.സംഭവത്തില്‍ ശരണ്യയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലുള്ള മകനും സുഹൃത്തുക്കളും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബി. കപിലന്‍, പാര്‍ത്ഥിപന്‍, ഗുഗന്‍ എന്നിവരാണ് കീഴടങ്ങിയത്. ഭര്‍ത്താവായ ബാലന്റെ ആദ്യ ഭാര്യയിലെ മക്കള്‍ക്ക് സ്വത്തു നല്‍കുന്നതിനെ ശരണ്യ എതിര്‍ത്തതാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു.ശരണ്യ ഫോട്ടോസ്റ്റാറ്റ് കട നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ആക്രമിച്ച് കൊലപ്പെടുത്തിയത്. …