കൊടുങ്കാറ്റ് കീഴൂരിനെ കശക്കിയെറിഞ്ഞു; നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു, പോസ്റ്റ് വീണ് കാര്‍ തകര്‍ന്നു

കാസര്‍കോട്: ബുധനാഴ്ച രാത്രി 11 മണിയോടെയുണ്ടായ അതിരൂക്ഷമായ കാറ്റ് കീഴൂരിനെ കശക്കിയെറിഞ്ഞു. എട്ടോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. അതിലൊന്നു കാറിനു മുകളില്‍ വീണു കാര്‍ തകര്‍ന്നു. കവി കരുണന്‍ എന്നയാളുടെ കാറിന് മുകളിലാണ് വൈദ്യുതി പോസ്റ്റ് വീണത്. ആര്‍ക്കും അപകടമൊന്നുമുണ്ടായില്ല. അതേ സമയം 11 മണിയോടെ കീഴൂരും പരിസരവും ഒറ്റയടിക്ക് ഇരുട്ടിലായത് നാട്ടുകാരെ പരിഭ്രമിപ്പിച്ചു. എന്തു സംഭവിച്ചുവെന്ന ആശങ്കയ്ക്കിടയിലാണ് വൈദ്യുതി പോസ്റ്റുകളും മരങ്ങളും റോഡിലേക്കു വീണു കിടക്കുന്നതും റോഡു മുഴുവനും വൈദ്യുതി കമ്പികള്‍ ചിതറിക്കിടക്കുന്നതും ആളുകള്‍ കണ്ടത്. …

വിവാഹ സമ്മാനങ്ങള്‍ തുറക്കുന്നതിനിടെ പൊട്ടിത്തെറി; പാഴ്‌സല്‍ ബോംബ് അയച്ച് വരനെ കൊന്ന കോളജ് അധ്യാപകന് ജീവപര്യന്തം

ഭുവനേശ്വര്‍: വിവാഹസമ്മാനമായി പാഴ്‌സല്‍ ബോംബ് അയച്ച് വരനെയും അമ്മൂമ്മയും കൊന്ന കേസില്‍ കോളജ് പ്രൊഫസര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒഡിഷയിലെ ഭയിന്‍സയിലെ ജ്യോതി വികാസ് കോളജ് അധ്യാപകനായിരുന്ന പഞ്ചിലാല്‍ മെഹറിനാണു 17 വര്‍ഷം തടവു ശിക്ഷ ലഭിച്ചത്.2018ലാണ് കേസിനാസ്പദമായ സംഭവം. വരന്‍ സൗമ്യ ശേഖറും (26), അമ്മൂമ്മ ജമമണി സഹുവു(85)മാണ് മരിച്ചത്. വധു സീമ സഹു ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു. 2018 ഫെബ്രുവരി 18നാണ് ഇരുവരും വിവാഹിതരായത്. 5 ദിവസത്തിനു ശേഷം ഇവര്‍ക്കു പാഴ്‌സലായി ഒരു വിവാഹസമ്മാനം ലഭിച്ചു. …

ഭാര്യയും ഗുണ്ടകളും ചേര്‍ന്നു ഭര്‍ത്താവിനെ കൊലപ്പെടുത്തി; നാലുപേരും അറസ്റ്റില്‍

ബംഗ്‌ളൂരു:കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും സഹായികളായ മൂന്നു വാടക ഗുണ്ടകളും അറസ്റ്റിലായി. ചിക്കമംഗ്‌ളൂരു കരഗുണ്ടയിലെ സുദര്‍ശ (35)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കമലയെയും വാടകഗുണ്ടകളായ മൂന്നു പേരെയും പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സുദര്‍ശനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മറ്റൊരാളുമായി പ്രണയത്തിലായ കമല വാടക ഗുണ്ടകള്‍ക്കു ക്വട്ടേഷന്‍ കൊടുത്താണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. 10 വര്‍ഷം മുമ്പ് പ്രണയിച്ചാണ് ഇവര്‍ വിവാഹിതരായത്.ഭര്‍ത്താവിനു കമല മദ്യത്തില്‍ ഉറക്കഗുളിക നല്‍കി അബോധാവസ്ഥയിലാക്കുകയും പിന്നീട് വാടക കൊലയാളികള്‍ ശ്വാസം മുട്ടിച്ചു …

ഗുജറാത്തില്‍ ദലിത് വൃദ്ധനെ ജീവനോടെ കത്തിച്ച് കൊന്നു; സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിച്ച നിലയില്‍ മൃതദേഹം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദലിത് വൃദ്ധനെ ജീവനോടെ കത്തിച്ചു കൊന്നു. പാട്ടന്‍ ജില്ലയിലെ ജക്‌ഹോത്തര ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. ഹരിജി സോളങ്കി(60) ആണ് മരിച്ചത്. സ്ത്രീകളുടെ വസ്ത്രങ്ങളും കാലില്‍ കൊലുസും ധരിച്ച നിലയിലുള്ള സോളങ്കിയുടെ മൃതദേഹം കുളത്തിനു സമീപം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാതി കത്തിച്ച നിലയിലാണ്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതക കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.ഗുജറാത്ത് ദലിതര്‍ക്കു നരകമായി മാറുന്നതിന്റെ ഉദാഹരണമാണ് സംഭവമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജിഗ്‌നേഷ് മേവാനി …

38കാരനും 17കാരിയും ട്രെയിനു മുന്നില്‍ ചാടി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ 38കാരനും 17കാരിയും ട്രെയിനു മുന്നില്‍ച്ചാടി മരിച്ചു. ആലപ്പുഴ ചെറുതന കാനകേയല്‍ ശ്രീജിത്ത് (38), പള്ളിപ്പാട്ടെ ദേവു (17) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കരുവാറ്റയില്‍ ബുധനാഴ്ച ഉച്ചയോടെ നേത്രാവതി എക്‌സ്പ്രസിനു മുന്നിലാണ് ഇരുവരും എടുത്തു ചാടിയത്. ശ്രീജിത്ത് വിവാഹിതനാണ്. ഇയാള്‍ക്കു രണ്ട് മക്കളുണ്ട്.

പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

കാസര്‍കോട്: പുതിയ തട്ടിപ്പ് രീതിയുമായി ഇറങ്ങിയ സുന്ദരനായ ചെറുപ്പക്കാരന്‍ നിരവധി പേരില്‍ നിന്നായി ആയിരക്കണക്കിന് രൂപ തട്ടിയെടുത്തു. വിരുതനെ കണ്ടെത്താന്‍ പൊലീസ് രഹസ്യ അന്വേഷണം തുടങ്ങി. കുലീനമായി വസ്ത്രം ധരിച്ച് കണ്ടാല്‍ പൊലീസ് ഉദ്യോഗസ്ഥനെ പോലെ തോന്നിപ്പിക്കുന്ന യുവാവിന്റെ യാത്ര ബൈക്കിലാണ്. പുഞ്ചിരിച്ചു കൊണ്ടാണ് ഇയാള്‍ ഇരകളെ സമീപിക്കുന്നത്. ബുധനാഴ്ച കാഞ്ഞങ്ങാട്ടെത്തിയ ഇയാള്‍ ദുര്‍ഗ ഹൈസ്‌കൂള്‍ റോഡിലെ പെട്ടിക്കട ഉടമയായ സ്ത്രീയില്‍ നിന്നു 2500 രൂപ തട്ടിയെടുത്താണ് കടന്നു കളഞ്ഞത്. ബൈക്ക് കടയുടെ മുന്നില്‍ നിര്‍ത്തിയ ശേഷം …

കാസര്‍കോട് വ്യാഴം, വെള്ളി ദിവസങ്ങളില്‍ റെഡ് അലര്‍ട്ട്; പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി, ക്വാറികളുടെ പ്രവര്‍ത്തനത്തിനും വിലക്ക്

കാസര്‍കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്ക് വ്യാഴാഴ്ച ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല. റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മെയ് 29, 30 തിയതികളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്നു അറിയിപ്പില്‍ പറഞ്ഞു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ റാണിപുരം …

കേന്ദ്ര നവരത്‌ന കമ്പനിയായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് ആന്ധ്രയിലേക്കു മാറ്റുമെന്നു അഭ്യൂഹം; വിവാദം

ബംഗ്‌ളൂരു: ബംഗ്‌ളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ നവരത്‌ന കമ്പനിയായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിനെ ചൊല്ലി കര്‍ണ്ണാടകയും ആന്ധ്രയും തമ്മില്‍ തര്‍ക്കം മുറുകുന്നു.എച്ച്.എ.എല്‍ പ്രവര്‍ത്തനം ആന്ധ്രയിലേക്ക് വ്യാപിപ്പിക്കണമെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അഭിപ്രായ പ്രകടനത്തെത്തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്. അടുത്തിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ചന്ദ്രബാബു നായിഡു നടത്തിയ ചര്‍ച്ചയില്‍ ആന്ധ്രാപ്രദേശില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് എച്ച്.എ.എല്‍ സൗകര്യം വ്യാപിപ്പിക്കണമെന്നു ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. അതിനുവേണ്ടി കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്ന് 70 കിലോ മീറ്റര്‍ ദൂരമുള്ള ലെപാക്ഷിയില്‍ …

മനുഷ്യന്റെ അസ്ഥി പൊടിച്ച് മാരകലഹരി മരുന്നായ കുഷ് നിര്‍മ്മാണം; 21 കാരി അറസ്റ്റില്‍

കൊളംബോ: മനുഷ്യന്റെ അസ്ഥികള്‍ പൊടിച്ചുണ്ടാക്കിയ മാരകമായ സിന്തറ്റിക് ലഹരിമരുന്നും ഇറങ്ങി. പേര് കുഷ്. 45 കിലോ കുഷ് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് യുവതി അറസ്റ്റില്‍. മുന്‍ വിമാന ജീവനക്കാരിയായ ഷാര്‍ലറ്റ് മേലീ (21)യാണ് കൊളംബോ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. 25 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടിയേക്കാവുന്ന കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്നു വാര്‍ത്താ ഏജന്‍സിയായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ആദ്യമായി മനുഷ്യന്റെ അസ്ഥി ഉപയോഗിച്ച് ‘കുഷ്’ എന്നു പേരുള്ള മയക്കുമരുന്നു നിര്‍മ്മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. …

ദേശീയപാതയിലെ അപകടഭീഷണി; ദുരന്തനിവാരണ സേന സന്ദര്‍ശനം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ ദേശീയ പാതയിലെ അപകട മേഖലകളില്‍ സന്ദര്‍ശനം ആരംഭിച്ചു. ദേശീയപാത നിര്‍മ്മാണം നടക്കുന്ന ചെറുവത്തൂര്‍ വീരമല കുന്ന് സേന ബുധനാഴ്ച സന്ദര്‍ശിച്ചു. ചെറുവത്തൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ടി. ജയപ്രസാദ് എന്നിവരും കൂടെയുണ്ടായിരുന്നു. മഴ ആരംഭിച്ചതോടെ മണ്ണിടിച്ചല്‍ തുടരുന്ന സ്ഥലമാണ് വീരമലക്കുന്ന്. തൊട്ടടുത്തെ പ്രദേശമായ മട്ടലായിയില്‍ മണ്ണിടിഞ്ഞ് വീണ് ദേശീയപാത നിര്‍മ്മാണ ജോലി ചെയ്തു കൊണ്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു. മഴ ശക്തമാകുന്നതോടെ ഇനിയും …

മയക്കുമരുന്നു മുക്ത ഭാരതം: അധ്യാപകര്‍ക്കുള്ള ശില്‍പശാല ആരംഭിച്ചു

കാസര്‍കോട്: ജില്ലാ സാമൂഹ്യനീതി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായ നശാമുക്ത് ഭാരത് അഭിയാന്‍ ശില്‍പശാല ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയെ ലഹരിമുക്തമാക്കാനുള്ള തീവ്രശ്രമത്തിനു സമൂഹം ഒറ്റക്കെട്ടാവണമെന്നു ശില്‍പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ സോഷ്യല്‍ പൊലീസിംഗ് ഡിവിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ശില്‍പശാല. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്യ പി. രാജു ആധ്യക്ഷ്യം വഹിച്ചു. പൊലീസ് അസി.സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍, അഖില്‍, …

ബജെ ശ്യാമ ഭട്ട് അന്തരിച്ചു

കാസര്‍കോട്: ബന്തടുക്ക പാലാറിലെ പരേതനായ ബജെ നാരായണ ഭട്ടിന്റെ മകനും കര്‍ഷകനുമായ ബജെ ശ്യാമ ഭട്ട് (72) അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു.ഭാര്യ: പാര്‍വതി. മക്കള്‍: ഹരീഷ ബി.എസ്, വിനയകുമാരി ബി.എസ്. മരുമക്കള്‍: ദിവ്യ കെ.എന്‍, അമൈ സുബ്രഹ്‌മണ്യ ഭട്ട് (ബംഗളൂരു). സഹോദരങ്ങള്‍: സുബ്രഹ്‌മണ്യ ഭട്ട് ബി.എന്‍.(റിട്ട.അധ്യാപകന്‍), ബാലകൃഷ്ണ ഭട്ട് ബി.എന്‍, മാധവ ഭട്ട് ബി.എന്‍.(റിട്ട.അധ്യാപകന്‍), സാവിത്രി ഭട്ട്, പരേതരായ പത്മനാഭ ഭട്ട് ബി.എന്‍, സുമതി ഭട്ട്.

ബണ്ട്വാളില്‍ യുവാവിനെ വെട്ടിക്കൊന്ന കേസ്; പ്രതികളെ കുറിച്ച് സൂചന, പൊലീസ് അതീവ ജാഗ്രതയില്‍

മംഗ്‌ളൂരു: ബണ്ട്വാളില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചു. ഇവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.ബണ്ട്വാള്‍, കൊലട്ട മജലു സ്വദേശി അബ്ദുല്‍ റഹിം (32) ചൊവ്വാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ടത്. ഇരക്കൊടി എന്ന സ്ഥലത്തായിരുന്നു കൊലപാതകം. അബ്ദുല്‍ റഹിമും കലന്തര്‍ ഷാഫിയും പിക്കപ്പില്‍ മണലുമായി എത്തിയതായിരുന്നു. ഇതിനിടയില്‍ ബൈക്കുകളില്‍ എത്തിയ ഒരു സംഘം ആള്‍ക്കാര്‍ അബ്ദുല്‍ റഹിമിനെ വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്. തടയാന്‍ ശ്രമിച്ച കലന്തര്‍ഷാഫിക്കും സാരമായി വെട്ടേറ്റു. ഇദ്ദേഹം മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കലന്തര്‍ …

ബലി പെരുന്നാള്‍ ജൂണ്‍ 7ന്

കോഴിക്കോട്: സംസ്ഥാനത്ത് ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ചയായിരിക്കുമെന്നു തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി അറിയിച്ചു.ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി വിവരമൊന്നും ലഭ്യമാവാത്ത സാഹചര്യത്തില്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി മേയ് 29ന് ദുല്‍ഹജ്ജ് ഒന്നായി കണക്കാക്കിയാണ് ജൂണ്‍ ഏഴിന് ബലി പെരുന്നാള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിപ്പില്‍ പറഞ്ഞു. അറഫ നോമ്പ് ജൂണ്‍ 6നായിരിക്കും. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, …

കുമ്പളയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; ഷിറിയ സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: കുമ്പള ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷിറിയ, ബത്തേരി മഹലിലെ മൂസഖലീലിന്റെ സ്വിഫ്റ്റ് കാറാണ് കത്തിനശിച്ചത്. ബന്തിയോട് ഭാഗത്തു നിന്നു കുമ്പള ടൗണിലേക്ക് വരികയായിരുന്നു ഇദ്ദേഹം. കുമ്പള ടൗണിനു സമീപത്തു എത്തിയപ്പോള്‍ കാറിന്റെ മുന്‍ഭാഗത്തു നിന്നും തീ ആളിപ്പടരുകയായിരുന്നുവെന്നു പറയുന്നു. മൂസ ഖലീല്‍ ഉടന്‍ കാര്‍ നിര്‍ത്തി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഉപ്പള ഫയര്‍‌സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ റഫീഖിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു …

കുമ്പള, ബംബ്രാണയിലെ വീട്ടില്‍ വന്‍ കവര്‍ച്ച; 9 പവനും 85,000 രൂപയും നഷ്ടമായി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബംബ്രാണയില്‍ വന്‍ കവര്‍ച്ച. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്ന് 9 പവന്‍ സ്വര്‍ണ്ണവും 85,000 രൂപയും കവര്‍ന്നു. മലപ്പുറം, താനൂര്‍, പട്ടറുപറമ്പ്, നെടുംവള്ളി ഹൗസിലെ നൗഷാദിന്റെ ഭാര്യാവീട്ടിലാണ് കവര്‍ച്ച നടന്നത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു. മെയ് 25ന് രാത്രി 7.30നും 8.30നും ഇടയിലാണ് കവര്‍ച്ച നടന്നത്. നൗഷാദും ഭാര്യയും ഉച്ചയ്ക്ക് കല്യാണത്തിനു പോയതായിരുന്നു. ഈ സമയത്ത് പിതാവ് വീട്ടില്‍ ഉണ്ടായിരുന്നു. …

പോക്‌സോ കേസില്‍ 100 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട 26കാരനെതിരെ വീണ്ടും പോക്‌സോ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗുരുതരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 100 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 26കാരനെതിരെ വീണ്ടും പോക്‌സോ കേസ്. സുധീഷ് എന്ന ആള്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരനാണ് പരാതിക്കാരന്‍. മറ്റൊരു കേസില്‍ പൊലീസിന്റെ പിടിയിലായ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം നടന്ന കാര്യം പുറത്തായത്. 2019ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. അന്നു കുട്ടിക്ക് 11 വയസ്സായിരുന്നു. സംഭവ ദിവസം കുട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. …

കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്നു വീണ് പരിക്കേറ്റ കരിവേടകം സ്വദേശി മരിച്ചു

കാസര്‍കോട്: കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ബേഡകം, കരിവേടകം, ചുഴുപ്പിലെ ആനന്ദന്‍ (42) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഏപ്രില്‍ 30നാണ് അപകടമുണ്ടായത്. കള്ളാറിലെ ഒരു കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ താഴേക്ക് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.കരിവേടകം സ്വദേശിയായ ആനന്ദന്‍ ഭാര്യ സിന്ധുവിനും കുട്ടിക്കും ഒപ്പം പനത്തടി, കുറിഞ്ഞിയില്‍ താമസിച്ചുവരികയായിരുന്നു. രാജപുരം പൊലീസ് കേസെടുത്തു.