ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ആണ്‍സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍, ഫോണുകള്‍ പരിശോധിക്കുന്നു

കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മ(25)യുടേത് തൂങ്ങി മരണമാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. കഴുത്തില്‍ ബെഡ്ഷീറ്റ് മുറുകിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വിശദമായ പരിശോധനയ്ക്ക് ‘വിസിറ’ അയക്കും. അതു സംബന്ധിച്ച റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ മാത്രമേ മരണകാരണം അന്തിമമായി സ്ഥിരീകരിക്കുവാന്‍ കഴിയുകയുള്ളൂ. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി.ആദൂര്‍, ആലന്തടുക്ക സ്വദേശിനിയായ രേഷ്മയെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കൂഡ്‌ലു ആസാദ് …

മലമ്പുഴയില്‍ ആരൊക്കെ ഗോദയിലിറങ്ങും?; വി എസിന്റെ മകന്‍ സി പി എം പരിഗണനയില്‍; യു ഡി എഫിന്റെ പട്ടികയില്‍ വി എസിന്റെ പി എയും സന്തത സഹചാരിയായിരുന്ന സുരേഷ്

പാലക്കാട്: കേരളത്തിന്റെ കണ്ണും കരളുമായിരുന്ന വി എസ് അച്യുതാനന്ദന്റെ മണ്ഡലമായിരുന്ന പാലക്കാട്ട് ഇക്കുറി ആരെയായിരിക്കും ഇടതു- വലതു മുന്നണികള്‍ കളത്തിലിറക്കുക? നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കു ചൂടും ചൂരും ഏറി തുടങ്ങിയതോടെ മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി.ഏറെക്കാലം വി എസ് അച്യുതാനന്ദന്റെ നിഴലും സന്തത സഹചാരിമായിരുന്ന പഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് യു ഡി എഫിന്റെ ആലോചന. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വം നിരവധി തവണ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തി.എന്നാല്‍ മനസു തുറക്കാന്‍ സുരേഷ് തയ്യാറായിട്ടില്ല. …

പാര്‍ട്ടിയില്‍ ക്രിമിനല്‍ സംഘങ്ങളുണ്ട്: മുന്‍ മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: സിപിഎമ്മില്‍ ക്രിമിനല്‍ സംഘങ്ങളുണ്ടെന്നു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ പറഞ്ഞു. സിപിഎം നേതൃത്വത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോള്‍ പിടിമുറുക്കിയിരിക്കുകയാണെന്നു ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്നടിച്ചു.തിരഞ്ഞെടുപ്പില്‍ ഒരാള്‍ രണ്ടു തവണയേ മത്സരിക്കാവു എന്നു പാര്‍ട്ടി വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതെല്ലാവരും പാലിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിനു മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് യുദ്ധ സമാന ഭീതി; പൊലീസ് ബാരിക്കേഡും ഗേറ്റും മറികടന്നു എസ് എഫ് ഐ പ്രവര്‍ത്തകര്‍ കേരള സര്‍വ്വകലാശാല ആസ്ഥാനത്ത്

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലാ കലോത്സവം സംബന്ധിച്ചു എസ് എഫ് ഐ െൈവസ് ചാന്‍സിലര്‍ക്കെതിരെ നടത്തിയ പ്രതിഷേധം തലസ്ഥാനത്തു യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ചു.യൂണിവേഴ്‌സിറ്റി കലോത്സവം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ എസ് എഫ് ഐ പ്രതിഷേധം നടത്തിയത്. മാര്‍ച്ചായി യൂണിവേഴ്‌സിറ്റി പരിസരത്തേയ്ക്ക് എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡു വച്ചു തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ഇളക്കിമാറ്റാനും ശ്രമിച്ച വനിതകളുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ പലതവണ ജലപീരങ്കി ഉപയോഗിച്ചെങ്കിലും ബാരിക്കേഡ് മറികടന്ന് കോമ്പൗണ്ടിനകത്തിറങ്ങാന്‍ നാമമാത്രമായ വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡിന്റെ കെട്ടുകള്‍ …

‘ഒറ്റുകാരുടേതല്ല, പോരാളികളുടേതാണ് ചരിത്രം’; വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരില്‍ കൂറ്റന്‍ ബാനര്‍

പയ്യന്നൂര്‍: സി പി എം പുറത്താക്കിയ മുന്‍ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂര്‍, തായിനേരിയില്‍ കൂറ്റന്‍ ബാനര്‍.’ഒറ്റുകാരുടേതല്ല, പോരാളികളുടേതാണ് ചരിത്രം’ എന്ന് എഴുതിയ ബാനറില്‍ പയ്യന്നൂര്‍ സഖാക്കള്‍ എന്നുമുണ്ട്. തായിനേരി സൂര്യ മുക്കില്‍ റോഡിനു കുറുകെ വലിച്ചു കെട്ടിയ നിലയില്‍ ചൊവ്വാഴ്ച രാവിലെയാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.തായിനേരി കുറിഞ്ഞി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവം ചൊവ്വാഴ്ച തുടങ്ങും. പ്രസ്തുത ക്ഷേത്രത്തില്‍ നിന്നു 100 മീറ്റര്‍ അകലെയാണ് കുഞ്ഞികൃഷ്ണനെതിരെയുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ഇവിടെ നിന്നു ക്ഷേത്ര കവാടം വരെ റോഡില്‍ …

‘സമുദായത്തെ പിന്നോട്ട് നയിച്ച സമസ്ത’: മുജാഹിദ് ആദര്‍ശ സമ്മേളനം വൈകിട്ട്

കാസര്‍കോട്: കുണിയയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാംവാര്‍ഷിക സമ്മേളനത്തിനു സമാപനം കുറിച്ച് കൊണ്ട് ജനലക്ഷങ്ങള്‍ പങ്കെടുത്ത പൊതു സമ്മേളനത്തില്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മുജാഹിദ് ഇന്ന് (ചൊവ്വ) വൈകിട്ട് അണങ്കൂരില്‍ മറുപടി പറയുന്നു. വൈകിട്ട് ഏഴുമണിക്കു അണങ്കൂരില്‍ നടത്തുന്ന ആദര്‍ശ സമ്മേളനത്തില്‍ സമസ്തക്കു മറുപടി പറയാനാണ് മുജാഹിദിന്റെ തീരുമാനം. ‘സമുദായത്തെ പിന്നോട്ട് നയിച്ച സമസ്ത’ എന്ന വിഷയത്തിലാണ് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ (കെ എന്‍ എം) കാസര്‍കോട് മണ്ഡലം കമ്മിറ്റി ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുന്നത്. ജില്ലാ …

നാലുവര്‍ഷം മുമ്പു നല്‍കിയ കാര്‍ഷിക വൈദ്യുതി കണക്ഷനു വേണ്ടത്ര രേഖകള്‍ നല്‍കിയിരുന്നില്ലെന്നു 4 വര്‍ഷത്തിനു ശേഷം കെ എസ് ഇ ബി; 70,000 രൂപ വരെ പിഴക്കു നോട്ടീസ്; അല്ലെങ്കില്‍ ഡിസ്‌കണക്ഷനെന്നു വൈദ്യുതി വിഭാഗം

കാസര്‍കോട്: നാലുവര്‍ഷം മുമ്പു കാര്‍ഷികാവശ്യത്തിനു കെ എസ് ഇ ബി നല്‍കിയ വൈദ്യുതി കണക്ഷനു വേണ്ടത്ര രേഖകള്‍ നല്‍കിയില്ലെന്നു നാലുവര്‍ഷം കഴിഞ്ഞു സീതാംഗോളി കെ എസ് ഇ ബി സെക്ഷന്‍ ജീവനക്കാര്‍ കണ്ടുപിടിച്ചു!. അതില്‍ വിഷമിക്കേണ്ടെന്ന് സമാധാനിപ്പിച്ച കെ എസ് ഇ ബി, പുത്തിഗെ കൃഷിഭവന്‍ പരിധിയില്‍ ഇത്തരത്തില്‍ കണക്ഷനെടുത്ത 200 വോളം കര്‍ഷകര്‍ 70,000 രൂപ വരെ കുടിശ്ശിക അടച്ചാല്‍ മതിയെന്ന് ഉപദേശിച്ചു. പുത്തിഗെ കൃഷിഭവന്‍ പരിധിയിലെ 200വോളം കര്‍ഷകര്‍ക്കു ഈ തുകക്കുള്ള കുടിശ്ശിക ബില്ലും …

എ ഐ സഹായത്തോടെ പൊലീസ് ചിത്രം തയ്യാറാക്കി; ട്രെയിന്‍ തട്ടി മരിച്ചയാളെ മണിക്കൂറുകള്‍ക്കകം തിരിച്ചറിഞ്ഞു

കാസര്‍കോട്: എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രം ഉപയോഗിച്ച് ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ മണിക്കൂറിനുള്ളില്‍ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട്, പടന്നക്കാട്, കരുവളത്തെ കെ ജിതീഷ് എന്ന അപ്പു (28)വിന്റെ മൃതദേഹമാണ് ഇത്തരത്തില്‍ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച രാത്രി ഏഴേകാല്‍ മണിയോടെ പടന്നക്കാട്, മേല്‍പ്പാലത്തിനു സമീപമാണ് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്ത് സാരമായി പരിക്കേറ്റതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് എ ഐ സഹായത്തോടെ യുവാവിന്റെ ചിത്രം തയ്യാറാക്കിയത്. പ്രസ്തുത ചിത്രം ഉടന്‍ …

എരിയാകോട്ട കളിയാട്ട മഹോത്സവം: വ്യാപാരി സമിതി കലവറ സാധനങ്ങള്‍ സമര്‍പ്പിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കാവുഗോളി ചൗക്കി എരിയാകോട്ട ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് വ്യാപാരി വ്യവസായി സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് പച്ചക്കറികളും ഭക്ഷ്യ സാധനങ്ങളും സമര്‍പ്പിച്ചു. കലവറ സാധനങ്ങളുമായി ക്ഷേത്ര സന്നിധിയിലെത്തിയ വ്യാപാരികളെ ക്ഷേത്രം ഭാരവാഹികള്‍ വരവേറ്റു. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോ. സെക്രട്ടറി റിയാസ് ചൗക്കി, ലേബര്‍ ഓഫീസര്‍ അബ്ദുള്‍ സലാം, ഏരിയാ സെക്രട്ടറി പ്രകാശന്‍, മെര്‍ക്കന്റൈല്‍ സൊെൈസെറ്റി സെക്രട്ടറി കുഞ്ഞിരാമന്‍, സമിതി യൂണിറ്റ് പ്രസിഡന്റ് വിജയന്‍, ഹക്കീം കമ്പാര്‍ നേതൃത്വം നല്‍കി.

ബന്ധു വീട്ടില്‍ വിരുന്നിന് എത്തിയ 5വയസുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയ അഞ്ചു വയസുകാരനെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിപ്രകാരം സുജിത്ത് (24)എന്നയാളെ ആദൂര്‍ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു.മദ്യഹരിയിലായിരുന്നു പ്രതിയെന്നു പറയുന്നു. പീഡന ശ്രമത്തിനിടയില്‍ ഓടി രക്ഷപ്പെട്ട കുട്ടി ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ സ്ഥലത്തു വച്ചു തന്നെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശരീരഭാഷയിലൂടെ അപമാനിച്ചതായി പരാതി; പഴക്കച്ചവടക്കാരന്‍ പിടിയില്‍

കുമ്പള: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശരീരഭാഷ പ്രകടിപ്പിച്ചു അപമാനിക്കാന്‍ ശ്രമിച്ച പഴക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു.രാജപുരം സ്വദേശി അര്‍ഷാദി (35)നെയാണ് കുമ്പള ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദനും എസ് ഐ പ്രദീപ് കുമാറും ചേര്‍ന്നു കര്‍ണ്ണാടക മടിക്കേരിയില്‍ നിന്നു പിടികൂടിയത്. ഇന്നു കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ മാസം 8നു കുമ്പള സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ ശരീരഭാഷ കാണിച്ച് അപമാനിക്കാന്‍ ശ്രമിച്ചതെന്നു പരാതിയില്‍ പറഞ്ഞു. കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു പഴവര്‍ഗങ്ങള്‍ ശേഖരിച്ചു കാഞ്ഞങ്ങാടു വരെ വില്‍പ്പന നടത്തുന്നയാളാണ് …

യുവതിയുടെ ചുമലില്‍ കൈവച്ച് ചുംബിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍, പിടിയിലായത് യുവതിയെ നിരന്തരം ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്ത ആളെന്ന് പൊലീസ്

കാസര്‍കോട്: യുവതിയുടെ ചുമലില്‍ കൈവച്ച് ചുംബിക്കാന്‍ ശ്രമിക്കുകയും ‘നീ എന്താ എനിക്ക് വഴങ്ങാത്തത്’ എന്നു ചോദിച്ച് കൈപിടിച്ച് മാനഹാനി വരുത്തുകയും ചെയ്തുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കുഞ്ചത്തൂര്‍, ജലാലിയ മസ്ജിദിനു സമീപത്തെ സന്നടുക്ക ഹൗസിലെ സുനില്‍കുമാറി (38)നെയാണ് മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രന്‍ അറസ്റ്റു ചെയ്തത്.2026 ജനുവരി 26നും ഫെബ്രുവരി എട്ടിനും ആണ് കേസിനാസ്പദമായ സംഭവം. കുഞ്ചത്തൂര്‍, മാസ്‌ക്കോ ഹാളിനു സമീപത്തെ ബസ് സ്റ്റോപ്പില്‍ വച്ച് ജനുവരി 26ന് ആണ് ആദ്യ സംഭവം. കൈയില്‍ കയറിപ്പിടിച്ച് …

കുടിവെള്ള പ്രശ്‌നം സംഘട്ടനത്തിലേക്ക്: അയല്‍ക്കാരുടെ മര്‍ദ്ദനമേറ്റ് 60 കാരി ആശുപത്രിയില്‍

കുമ്പള: കുടിവെള്ള പ്രശ്‌നം സംഘട്ടനത്തിനു വഴിമാറുന്നു. പൈവളിക ആസാദ് നഗറില്‍ 60കാരിയെ അയല്‍ക്കാരുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടിവെള്ളം പാഴാക്കരുതെന്ന് ഉപദേശിച്ചതിനാണെന്നു പറയുന്നു ആസാദ് നഗറിലെ പരേതനായ ഐത്തപ്പയുടെ ഭാര്യ ശാരദയെ (60) അയല്‍ക്കാരായ ചന്ദ്രന്‍, സജന്‍, ലീല എന്നിവര്‍ ചേര്‍ന്നു മര്‍ദ്ദിച്ചെന്നു ശാരദ പരാതിപ്പെട്ടു. സാരമായി പരിക്കേറ്റ ഇവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ശാരദയുടെ മകള്‍ ശ്രീജയെയും മൂവര്‍ സംഘം മര്‍ദ്ദിച്ചതായി പരാതിയുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു അക്രമം. പഞ്ചായത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ …

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്നു 16,000 രൂപ മോഷ്ടിച്ചു; സംഭവം ചെര്‍ക്കള കുണ്ടടുക്കയില്‍

കാസര്‍കോട്: വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്നു 16,000 രൂപ മോഷണം പോയതായി പരാതി. ചെര്‍ക്കള, പാടി, വാഴവളപ്പില്‍ ഹൗസിലെ പുരുഷോത്തമന്‍ നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് പ്രതിയായ ശരത് എന്നയാളെ അറസ്റ്റു ചെയ്തു.ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ചെര്‍ക്കള, കുണ്ടടുക്കയിലെ പ്രകാശന്‍ എന്നയാളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്നതായിരുന്നു സ്‌കൂട്ടര്‍. 16,000 രൂപ അടങ്ങിയ പഴ്‌സ് സ്‌കൂട്ടറിന്റെ സീറ്റിനടിയിലാണ് സൂക്ഷിച്ചിരുന്നത്. വിവിധ തിരിച്ചറിയല്‍ കാര്‍ഡുകളും പഴ്‌സില്‍ ഉണ്ടായിരുന്നു. പണിയെടുത്ത വകയില്‍ കിട്ടാനുള്ള പണം വാങ്ങാനാണ് കുണ്ടടുക്കയിലേയ്ക്ക് പോയതെന്നും മടക്കയാത്രയിലാണ് …

ചിന്നുപാപ്പുവിന്റെ പോസ്റ്റുമോര്‍ട്ടം: അല്‍പ്പസമയത്തിനുള്ളില്‍; ആകസ്മിക മരണം ഉള്‍ക്കൊള്ളാനാവാതെ ഫോളോവേഴ്‌സ്; പൊലീസ് അന്വേഷണത്തില്‍

കാസര്‍കോട്: ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നുപാപ്പുവിന്റെ മൃതദേഹം അല്‍പ്പസമയത്തിനുള്ളില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.ചിന്നുപാപ്പു എന്ന രേഷ്മ (25)യുടെ മരണത്തില്‍ സഹോദരന്‍ രതീഷ് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനെക്കുറിച്ചു പൊലീസ് ആലോചിച്ചിരുന്നു. എന്നാല്‍ കാസര്‍കോട്ടും ഫോറന്‍സിക് സര്‍ജ്ജനുള്ളതു കൊണ്ടു ആ നീക്കം ഉപേക്ഷിച്ചു.ഇന്നലെ ഉച്ചക്കു രണ്ടുമണിയോടെയാണ് കാസര്‍കോട് ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ചിന്നുപാപ്പുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പറയുന്നു. വാടക …

കാസര്‍കോട്ട് വന്‍ മയക്കുമരുന്നു വേട്ട: കാറില്‍ കടത്തിയ 49.14 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് പൊലീസ് വാഹനം കാറിനു കുറുകെയിട്ട്, മയക്കുമരുന്ന് കടത്തിയത് യുവതിയെയും കുട്ടികളെയും മറയാക്കി

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 49.14 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കല്ലക്കട്ട സ്വദേശിയും ബേള, കൊല്ലങ്കാനയില്‍ താമസക്കാരനുമായ ബി മുഹമ്മദ് റഫീഖി (39)നെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ സിആര്‍ മൗഷ്മിയും സംഘവും പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം 6.15 മണിയോടെ കാസര്‍കോട് ഗവ. കോളേജിനു മുന്നില്‍ വിദ്യാനഗറിലാണ് മയക്കുമരുന്നു വേട്ട നടത്തിയത്. സര്‍വ്വീസ് റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് കാസര്‍കോട് ടൗണ്‍ ഭാഗത്തു നിന്നു എത്തിയ സ്വിഫ്റ്റ് കാറിനു എസ്‌ഐ കൈകാണിച്ചു. വേഗത …

ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മ(25)യെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആസാദ് നഗറിലുള്ള വാടക ക്വാര്‍ട്ടേഴ്‌സിലാണ് ജഡം കണ്ടെത്തിയത്. ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് വേര്‍പ്പെടുത്തുകയായിരുന്നു. അടുത്തിടെയാണ് നിയമപരമായി ആ വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്നു അറിയുന്നു.ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ചിന്നു പാപ്പു ആണ്‍സുഹൃത്ത് സന്ദേശുമൊത്തായിരുന്നു താമസം. കഴിഞ്ഞ ദിവസം ഇരു സുഹൃത്തുക്കളും തമ്മില്‍ കലഹമുണ്ടായിരുന്നതായും സംസാരമുണ്ട്. ആദൂര്‍ ആലന്തടുക്കയിലെ ഗംഗാധരനാണ് രേഷ്മയുടെ പിതാവ്. അഭിനയത്തിലും അനുകരണത്തിലും അതീവ തല്‍പ്പരയായിരുന്നു. …

സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു; ‘മരണത്തിന് കാരണം രണ്ടാം ഭാര്യയും അമ്മയും’

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു. വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ പ്രദീപ് ആണ് മരിച്ചത്. കാര്‍പോര്‍ച്ചിലെ സീലിങ് ഹുക്കില്‍ തൂങ്ങി മരിക്കുകയായിരുന്നു. തന്റെ അച്ഛനോടും സുഹൃത്തുക്കളോടും പ്രദീപ് വീഡിയോയില്‍ മാപ്പ് പറയുന്നുണ്ട്. ‘കഷ്ടപ്പെട്ട പണം മുഴുവന്‍ നഷ്ടമായി, ഇനി വയ്യ, മരിക്കണമെന്ന് ഒരാഗ്രഹവുമില്ല, പേടിയാണ് മരിക്കാന്‍. പക്ഷെ മറ്റു നിവൃത്തിയില്ല’ – പ്രദീപ് പറയുന്നു. ആദ്യവിവാഹത്തിലെ മകള്‍ക്കും രണ്ടാം ഭാര്യയ്ക്കുമൊപ്പമാണ് പ്രദീപ് താമസിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട് കാലൊടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി …