വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു

തിരുവനന്തപുരം: വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വിസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥര്‍, എന്‍ആര്‍ഐ സെല്‍ പൊലീസ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായി ടാസ്‌ക്ഫോഴ്സ് രൂപീകരിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവായി.റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരില്‍ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് …

ജിംപരിശീലകനെ തലക്കടിച്ചു കൊന്നു; കൊല്ലപ്പെട്ടത് കണ്ണൂരിലെ സാബിത്ത്

കൊച്ചി: ജിം പരിശീലകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ സാബിത്ത് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആലുവ, ചുണങ്ങംവേലിയിലിലെ വീട്ടുമുറ്റത്താണ് മൃതദേഹം കാണപ്പെട്ടത്. ചുണങ്ങുംവേലിയില്‍ ഫിറ്റ്‌നെസ് സെന്ററിലെ പരിശീലകനാണ് സാബിത്ത്. കൊലപാതകത്തിനു പിന്നില്‍ ജിം നടത്തിപ്പുകാരന്‍ കൃഷ്ണപ്രതാപാണെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു ഇടയാക്കിയത്. കൊലയ്ക്കു ശേഷം ഒളിവില്‍ പോയ കൃഷ്ണപ്രതാപിനെ ബന്ധുവീട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്.

സ്വര്‍ണ്ണവില വീണ്ടും ഉയരങ്ങളിലേയ്ക്ക്; 640 രൂപ കൂടി പവന്‍വില 57,920 രൂപയായി

കാസര്‍കോട്: സ്വര്‍ണ്ണവില വീണ്ടും ഉയരങ്ങളിലേയ്ക്ക്. 640 രൂപ വര്‍ധിച്ച് പവന്‍വില 57,920 രൂപയായി. സമീപകാലത്തെ ഏറ്റവും വലിയ വിലയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 57,280 രൂപയായിരുന്നു പവന്‍വില. എട്ടു ദിവസത്തിനുള്ളില്‍ 1,720 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഊഹാപോഹങ്ങളാണ് ആഗോള വിപണിയിലെ പെട്ടെന്നുള്ള വില വര്‍ധനവിനു കാരണമെന്നാണ് വിപണിയിലെ വിലയിരുത്തല്‍. ആഭ്യന്തര വിപണിയില്‍ വില കൂടിയതും വില വര്‍ധനവിനു കാരണമായി.

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; അധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, ബദിയഡുക്കയില്‍ ഒരു പരാതികൂടി

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവും അധ്യാപികയുമായ യുവതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പുത്തിഗെ, ബാഡൂര്‍ എ എല്‍ പി സ്‌കൂള്‍ അധ്യാപികയായ ഷേണി, ബജകൂഡ്‌ലുവിലെ സച്ചിതാറൈ (27)യുടെ അപേക്ഷയാണ് കോടതി തള്ളിയത്. കേസുകളുടെ ഗൗരവം കണക്കിലെടുത്തും സംസ്ഥാനത്തിനു അകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലനില്‍ക്കുന്നത് കണക്കിലെടുത്തുമാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കുമ്പള, ബദിയഡുക്ക, കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടി, …

ആരോഗ്യ സര്‍വ്വകലാശാല കലോത്സവം: കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്നില്‍, സ്‌റ്റേജിന മത്സരങ്ങള്‍ക്ക് നാളെ തുടക്കം

കാസര്‍കോട്: കേരള ആരോഗ്യ സര്‍വ്വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവത്തിന്റെ സ്‌റ്റേജിതര മത്സരങ്ങള്‍ പെരിയ സിമെറ്റ് നഴ്‌സിംഗ് കോളേജില്‍ പുരോഗമിക്കുന്നു. 25 പോയന്റ് നേടിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒന്നും 18 പോയന്റോടെ കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് രണ്ടാം സ്ഥാനത്തും തുടരുന്നു. 12 പോയന്റ് നേടിയ വയനാട് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മൂന്നാം സ്ഥാനത്താണ്. സ്‌റ്റേജിതര മത്സരങ്ങള്‍ നടി സി.പി ശുഭ ഉദ്ഘാടനം ചെയ്തു. സ്റ്റേജിന മത്സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കും. ഏഴു വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് …

പരാതി നല്‍കിയത് അസൂയാലുക്കളെന്ന് ജമാലുദ്ദീന്‍ വൈദ്യര്‍; മഞ്ചേശ്വരത്തെ കേസില്‍ കോടതി ജാമ്യം നല്‍കി

കാസര്‍കോട്: അസൂയാലുക്കളും ആയുര്‍വേദ-അലോപ്പതി-ഹോമിയോ ഡോക്ടര്‍മാരും നല്‍കിയ തെറ്റിദ്ധരിപ്പിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം പൊലീസ് തനിക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തതെന്നു വൈദ്യരത്‌നം ജമാലുദ്ദീന്‍ വൈദ്യര്‍ പ്രസ്താവനയില്‍ പറഞ്ഞു.മംഗല്‍പ്പാടി പഞ്ചായത്തിലെ പച്ചിലംപാറയില്‍ വ്യാഴാഴ്ച നടന്ന ക്യാമ്പില്‍ വ്യാജ ഡോക്ടര്‍ വ്യാജമരുന്നു നല്‍കുന്നുവെന്ന പേരിലാണ് തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തനിക്കെതിരെ പൊലീസ് കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ് കോടതി ജാമ്യത്തില്‍ വിടുകയായിരുന്നുവെന്നു ജമാലുദ്ദീന്‍ പറഞ്ഞു. ഒരിടത്തും താന്‍ ഡോക്ടര്‍ ആണെന്നു പറഞ്ഞിട്ടില്ലെന്നും പാരമ്പര്യ വൈദ്യന്‍ എന്ന …

യു.എസില്‍ വില്ലന്‍ ചുമ ഒരു പതിറ്റാണ്ടിന്റെ ഉയര്‍ന്ന നിലയിലെന്ന് സി.ഡി.സി

-പി പി ചെറിയാന്‍ മില്‍വാക്കി: ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്ലന്‍ ചുമയാണ് ഇക്കൊല്ലം അനുഭവിച്ചിട്ടുള്ളതെന്ന് യു.എസ് ആരോഗ്യവിഭാഗം വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 18,506 വില്ലന്‍ ചുമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. കേസുകള്‍ 21,800 ആയി ഉയര്‍ന്ന 2014ന് ശേഷം ഈ വര്‍ഷമാണ് ഏറ്റവും ഉയര്‍ന്ന രോഗബാധിതരുണ്ടാവുന്നത്.ഈ വര്‍ധനവ് അപ്രതീക്ഷിതമല്ലെന്നും ഓരോ മൂന്നോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ വില്ലന്‍ ചുമയുടെ വ്യാപനം വര്‍ധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ …

ബൈബിള്‍ വാങ്ങലും പഠിപ്പിക്കലും തടയാന്‍ ഒക്ലഹോമന്‍ സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു

-പി പി ചെറിയാന്‍ ഒക്ലഹോമ സിറ്റി: പൊതുവിദ്യാലയങ്ങള്‍ ബൈബിളുകള്‍ പഠിപ്പിക്കുകയും ക്ലാസ് മുറികളില്‍ അതിന്റെ പകര്‍പ്പ് സൂക്ഷിക്കുകയും ചെയ്യുന്ന ഉത്തരവ് തടയണമെന്ന് ഒക്ലഹോമ രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിശ്വാസ നേതാക്കള്‍ എന്നിവരുടെ ഒരു സംഘം സംസ്ഥാന സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.32 സ്‌കൂളുകള്‍ ഇതു സംബന്ധിച്ചു വ്യാഴാഴ്ച അഭ്യര്‍ത്ഥന സമര്‍പ്പിച്ചു. ഉത്തരവ് ഒക്ലഹോമ ഭരണഘടനയുടെ സംസ്ഥാന-സ്ഥാപിത മതത്തിന്റെ നിരോധനത്തെ ലംഘിക്കുന്നുവെന്ന് പരാതിക്കാര്‍ വാദിച്ചു. ബൈബിളുകള്‍ വാങ്ങാന്‍ നികുതിദായകരുടെ ഫണ്ട് ഉപയോഗിക്കുന്നത് തടയണമെന്ന് അവര്‍ ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടു.ഒക്ലഹോമ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് …

ഇന്ത്യ യു.എസുമായി 4 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചു

-പി.പി ചെറിയാന്‍ വാഷിങ്ടണ്‍ ഡി സി: 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനും അവയ്ക്ക് ഇന്ത്യയില്‍ അറ്റകുറ്റപ്പണികള്‍, ഓവര്‍ഹോള്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഇന്ത്യ യു.എസുമായി 4 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചു.31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ ഏറ്റെടുക്കുന്നതിന് സുരക്ഷാ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി. അതില്‍ 15 എണ്ണം ഇന്ത്യന്‍ നേവിക്ക് നല്‍കും. ബാക്കിയുള്ളവ വ്യോമസേനയ്ക്കും കരസേനയ്ക്കും തുല്യമായി വിഭജിക്കും.പ്രിഡേറ്റര്‍ ഡ്രോണ്‍ വളരെ ഉയരത്തില്‍, ദീര്‍ഘനേരം ആളില്ലാ വിമാനമായി പ്രവര്‍ത്തിക്കും. 40,000 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ ഡ്രോണിന് ഒരേസമയം 40 …

കാമുകിയുടെ 5 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

-പി പി ചെറിയാന്‍ അലബാമ: കാമുകിയുടെ 5 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ അലബാമയില്‍ നടപ്പാക്കി. കാമുകിയുടെ അഞ്ച് കുടുംബാംഗങ്ങളെ കോടാലിയും തോക്കും ഉപയോഗിച്ച് കൂട്ടക്കൊല ചെയ്ത അലബാമ ഡെറിക്ക് ഡിയര്‍മാനെ (36)യാണ് എട്ടുവര്‍ഷത്തിനു ശേഷം വധശിക്ഷയ്ക്കു വിധേയനാക്കിയത്.2016 ഓഗസ്റ്റ് 20ന് രാത്രി മൊബൈല്‍ പ്രാന്തപ്രദേശമായ സിട്രോനെല്ലില്‍ നടന്ന ആക്രമണത്തില്‍ കാമുകിയുടെ സഹോദരന്‍ ജോസഫ് ടര്‍ണറെ കൊലപ്പെടുത്തിയ കേസില്‍ ഡിയര്‍മാന്‍ (36) ശിക്ഷിക്കപ്പെട്ടു; ടര്‍ണറുടെ ഭാര്യ ഷാനന്‍ റാന്‍ഡല്‍, റാന്‍ഡലിന്റെ സഹോദരന്‍ റോബര്‍ട്ട് ബ്രൗണ്‍, കൂടാതെ …

ബീഫാത്തിമയും ഉമ്മുകുല്‍സുവും പിന്നെ ഓത്തുകെട്ടിയും

ഈയിടെ കൂക്കാനത്ത് ചെന്നപ്പോള്‍ പഴയകാല ഓര്‍മ്മകള്‍ മനസ്സിലേക്കോടിയെത്തി. 1956ല്‍ എന്നെ മതപാഠശാല (മദ്രസ) യിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബീഫാത്തിമയെയും ഉമ്മുകുല്‍സുവിനെയും കാണാന്‍ തോന്നി. ബീഫാത്തിമ അസുഖ ബാധിതയായി കിടപ്പിലാണെന്നറിഞ്ഞു. ഉച്ചന്‍വളപ്പ് എന്നാണ് അവര്‍ താമസിക്കുന്ന പറമ്പിന്റെ പേര്. പണ്ട് ആറോ എട്ടോ ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പറമ്പായിരുന്നു അത്. ഒരു ഓടിട്ട വീടേ ആ പറമ്പില്‍ ഉണ്ടായിരുന്നുള്ളു. ഇന്ന് എട്ടോളം വീടുകളുണ്ടതില്‍. പറമ്പിന്റെ കുറേഭാഗം വില്‍പ്പന നടത്തിയിട്ടുണ്ട്. ബീഫാത്തിമ താമസിക്കുന്ന വീട് കണ്ടെത്തി. എന്റെ കൂടെ എം.ശശിമോഹനനും …

സുബ്ഹി നിസ്‌കാരത്തിനുള്ള ഒരുക്കത്തിനിടയില്‍ മൊഗ്രാല്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

കുമ്പള: സുബ്ഹി നിസ്‌കാരത്തിനുള്ള ഒരുക്കത്തിനിടയില്‍ മൊഗ്രാല്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. മൊഗ്രാല്‍, യുനാനി ആശുപത്രിക്കു സമീപത്തെ പരേതരായ അന്തുഞ്ഞി-നബീസ ദമ്പതികളുടെ മകന്‍ മൊയ്തീന്‍ (53) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുബ്ഹി നിസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ ഗള്‍ഫിലായിരുന്ന മൊയ്തീന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം കുമ്പളയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സഫിയ. സഹോദരങ്ങള്‍: ഖദീജ, പരേതരായ മുഹമ്മദ്, ഫാത്തിമ, ആയിഷ.

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഭാര്യയും 20 വയസ്സുള്ള കാമുകനും; ഇരുവരെയും തലയ്ക്കടിച്ചു കൊന്ന് യുവാവ് ജീവനൊടുക്കി

ബംഗ്‌ളൂരു: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട ഭാര്യയെയും 20 വയസ്സുള്ള കാമുകനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. ബംഗ്‌ളൂരു, ആര്‍.ബി.ഐ. ലേഔട്ടിലെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ഫ്‌ളാറ്റിലാണ് ഇരട്ടക്കൊലപാതകവും ആത്മഹത്യയും നടന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളും നിര്‍മ്മാണ തൊഴിലാളികളുമായ ലക്ഷ്മി (33), ഇവരുടെ കാമുകന്‍ എന്നു സംശയിക്കുന്ന ഗണേഷ് കുമാര്‍ (20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ലക്ഷ്മിയുടെ ഭര്‍ത്താവ് ഗൊല്ലാബാബുവാണ് (41) ജീവനൊടുക്കിയത്. ഭാര്യയും ഗണേഷ് കുമാറും തമ്മില്‍ അവിഹിതബന്ധം ഉണ്ടെന്നു ഭര്‍ത്താവായ ബാബുവിനു നേരത്തെ സംശയമുണ്ടായിരുന്നു. …

സിഖ് വിഘടനവാദിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന; മുന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി

-പി പി ചെറിയാന്‍ ന്യൂയോര്‍ക്: കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു സിഖ് വിഘടനവാദിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടുവെന്നാരോപിച്ച് മുന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി. പരാജയപ്പെട്ട കൊലപാതക ഗൂഢാലോചനയുമായി മുന്‍ ഇന്ത്യന്‍ ചാരനു ബന്ധമുണ്ടെന്ന് യു.എസ് ആരോപിച്ചു. ന്യൂയോര്‍ക്കില്‍ സിഖ് വിഘടനവാദിയെ കൊലപ്പെടുത്താന്‍ വികാഷ് യാദവ് പദ്ധതിയിട്ടിരുന്നതായി നീതിന്യായ വകുപ്പ് പറയുന്നു.വികാഷ് യാദവിന്റെ കുറ്റപത്രം വ്യാഴാഴ്ച പുറത്തുവിടാന്‍ കോടതി ഉത്തരവിട്ടു. യാദവ് ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് രഹസ്യാന്വേഷണ സര്‍വീസിലെ മുന്‍ …

കല്യോട്ട് ഇരട്ടക്കൊലക്കേസ്: വാദം പൂര്‍ത്തിയായി; വിധി അടുത്തമാസം ഉണ്ടായേക്കും

കൊച്ചി: കാസര്‍കോട്, പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധിപ്രസ്താവന അടുത്ത മാസം ഉണ്ടായേക്കുമെന്നു സൂചന. കേസിന്റെ വാദം എറണാകുളം സിബിഐ കോടതിയില്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. ഇതിനിടയിലാണ് കണ്ണൂര്‍ ഫോറന്‍സിക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ അജേഷ് തൈക്കടവിനെ പുനര്‍വിസ്താരം നടത്തണമെന്ന അപേക്ഷ പ്രോസക്യൂഷന്‍ മുന്നോട്ടു വച്ചത്. ഇരട്ടക്കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ രാസപരിശോധന നടത്തിയത് അജേഷിന്റെ നേതൃത്വത്തിലായിരുന്നു. പരിശോധന സംബന്ധിച്ച് ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പുനര്‍വിചാരണ വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ …

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം: പി.പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ബി.എന്‍.എസ് 108-ാം വകുപ്പ് പ്രകാരമാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. പത്തുവര്‍ഷം വരെ തടവു കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസ്. പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലം മാറി പോകുന്നതിന് മുന്നോടിയായി നടത്തിയ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തി ദിവ്യ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ. നവീന്‍ ബാബുവിനെ പൊതുസഭയില്‍ അവഹേളിച്ചതാണ് ആത്മഹത്യയിലേക്ക് …

വള നല്‍കാമെന്നു പറഞ്ഞ് പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഫാന്‍സി കട ഉടമ അറസ്റ്റില്‍

കാസര്‍കോട്: കടയിലെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഫാന്‍സി കട ഉടമ അറസ്റ്റില്‍. ഇരിട്ടി, പേരട്ട ടൗണിലെ ഫാന്‍സി കട ഉടമ റസാഖി(33)നെയാണ് ഇരിട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസമാണ് പതിമൂന്നുകാരി പീഡനശ്രമത്തിനു ഇരയായത്. സ്‌കൂളില്‍ പോകും വഴി ഫാന്‍സി കടയില്‍ കയറിയ പെണ്‍കുട്ടിയെ വള നല്‍കാമെന്നു പറഞ്ഞ് കയറിപ്പിടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നു 22 റോള്‍ വയര്‍ മോഷ്ടിച്ചു; വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടയില്‍ പ്രതി അറസ്റ്റില്‍

കണ്ണൂര്‍: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നു 83,000 രൂപ വില വരുന്ന ഇലക്ട്രിക് വയര്‍ റോളുകള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം, കൊട്ടാരക്കര, ചെറുകരക്കോണത്തെ സൗമ്യ വിലാസത്തില്‍ ജയപ്രകാശ(48)നെയാണ് തലശ്ശേരി എസ്.ഐ വി.വി ദീപ്തിയും സംഘവും അറസ്റ്റു ചെയ്തത്. തലശ്ശേരി, നാരങ്ങാപ്പുറം വെര്‍വ് ബ്യൂട്ടിപാര്‍ലര്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കവര്‍ച്ച നടന്നത്. നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 22 റോള്‍ വയര്‍ ആണ് കവര്‍ച്ച പോയത്. കൊച്ചി, കടവന്ത്ര സ്വദേശിയായ ആര്‍. രാഹുലിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിടത്തിലെ വയറിംഗ് പ്രവൃത്തി നടന്നുവരുന്നത്. …