തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 6 വയസ്സുകാരിയായ മകളെ കനാലില്‍ തള്ളിയിട്ട് പിതാവ് കൊലപ്പെടുത്തി

മുംബൈ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആറുവയസ്സുകാരിയായ മകളെ കനാലില്‍ തള്ളിയിട്ട് പിതാവ് കൊലപ്പെടുത്തി. മഹാരാഷ്ട്ര നന്ദേദ് സ്വദേശി പാണ്ഡുരംഗ് കോണ്ട്(28) മംഗലെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ നന്ദേദിലെ കെരൂര്‍ ഗ്രാമത്തിലെ ബാര്‍ബര്‍ ആയ പാണ്ഡുരംഗയേയും, ഗ്രാമ സര്‍പഞ്ച് ഗണേഷ് രാമചന്ദ്ര ഷിന്‍ഡെയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഷിന്‍ഡെയാണ് മകളെ കൊലപ്പെടുത്താനുള്ള ആശയം പാണ്ഡുരംഗയ്ക്ക് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് മഹാരാഷ്ട്രയിലെ നിയമം. പാണ്ഡുരംഗിന് മൂന്ന് …

കേളുഗുഡ്ഡെ, കുച്ചിക്കാട്ടെ ലളിത അന്തരിച്ചു

കാസര്‍കോട്: കേളുഗുഡ്ഡെ, കുച്ചിക്കാട്ടെ പരേതനായ നാരായണ നായികിന്റെ ഭാര്യ ലളിത (85) അന്തരിച്ചു. മക്കള്‍: വിശ്വനാഥ, രമേശ്, സംഗപ്പ, ഹേമലത, ലീലാവതി. മരുമക്കള്‍: അനിത, സ്മിത, രചന, പരേതനായ രഘുനാഥ്. സഹോദരങ്ങള്‍: ശങ്കര നായിക്,അന്‍ത്തു (അഡൂര്‍), കമല (പുത്തൂര്‍), ഭവാനി (മുംബൈ). കറന്തക്കാട്ടെ പത്മനാഭ ആചാര്യ അന്തരിച്ചു കാസര്‍കോട്: സ്റ്റിക്കര്‍ സ്ഥാപന ഉടമ കറന്തക്കാട്ടെ പത്മനാഭ ആചാര്യ (59) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സന്ധ്യാറാണി. മക്കള്‍: ആകാശ് പത്മ, സുജീഷ് പത്മ.

തളങ്കര കെ.കെ പുറത്തെ അസ്മാബിഅന്തരിച്ചു

കാസർകോട്: തളങ്കര കെ.കെ.പുറത്തെ പരേതനായ കെ.കെ പുറം അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ അസ്മാബി (74) അന്തരിച്ചു. ബാങ്കോട് ചൂരി തറവാട്ടിൽ പരേതനായ അലിയുടെയും അയിഷാബിയുടെയും മകളാണ്‌.മക്കൾ: സുഹ്റാബി ചുങ്കത്തിൽ, ഹബീബ് കെ.കെ പുറം (സി.പി.എം തളങ്കര ബ്രാഞ്ച് സെക്രട്ടറി, കേരള പ്രവാസി സംഘം കാസർകോട് ഏരിയ പ്രസിഡണ്ട്), ഷംസാദ്.മരുമക്കൾ: ഷരീഫ് ചുങ്കത്തിൽ (ബാങ്കോട്), മഹമൂദ് തളങ്കര ടി.എ റോഡ്, റൈഹാന ചെമ്പിരിക്ക.സഹോദരങ്ങൾ: ഷാഫി, ഖാലിദ്, ഉമ്മാലിമ, പരേതയായ ഖദീജ.

പെരിയ, തണ്ണോട്ടെ ലോഡ്ജില്‍ എക്‌സൈസ് റെയ്ഡ്; 75.11ഗ്രാം എം ഡി എം എയുമായി കൊളത്തൂര്‍, മഞ്ഞനടുക്കം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 75.11 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, മഞ്ഞനടുക്കത്തെ കെ അബ്ദുല്‍ ഷെരീഫി (30)നെയാണ് കാസര്‍കോട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ സി സന്തോഷും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിയ, വില്ലേജിലെ തണ്ണോട്ട്, കലാം നഗറിലെ ഗ്രൂപ്പ് ടെന്‍പ്ലാസ ലോഡ്ജിലെ മുറിയില്‍ ചൊവ്വാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ …

അവിഹിതം കയ്യോടെ പിടിച്ച അമ്മായി അച്ഛനെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; മരുമകളും കാമുകനും അറസ്റ്റില്‍

കടലൂര്‍: അവിഹിതം കയ്യോടെ പിടിച്ച അമ്മായി അച്ഛനെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ മരുമകളും കാമുകനും കൂട്ടുപ്രതികളും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. കടംപുലിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രന്‍(64) ആണ് മരിച്ചത്. സംഭവത്തില്‍ രാജേന്ദ്രന്റെ മരുമകള്‍ ബി. ജയപ്രിയ(28), കാമുകന്‍ പന്‍രുത്തിയിലെ ഡി. മണികണ്ഠന്‍(39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണികണ്ഠന്റെ സഹായി പണ്രുട്ടി സ്വദേശി ജി ഗുബേന്ദ്രന്‍ (29), വാന്‍ ഡ്രൈവര്‍ ചിത്തിരിച്ചാവടി സ്വദേശി എം …

മഞ്ചേശ്വരം, തൂമിനാട്ടെ ഇരട്ടക്കൊല: പ്രതിയായ ഉമ്മര്‍ ഫാറൂഖ് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായി ജയിലില്‍ നിന്നു പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്, പ്രകോപനത്തിനു ഇടയാക്കിയത് സ്വത്തു തര്‍ക്കം, അക്രമത്തിന് ഉപയോഗിച്ചത് പുത്തന്‍ കത്തി, നാട് കണ്ണീരില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍, തൂമിനാട്, ഹില്‍ടോപ്പ് നഗറില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ നാട് കണ്ണീരൊഴുക്കുന്നു. കുടുംബ വഴക്കിന്റെയും സ്വത്തു തര്‍ക്കത്തിന്റെയും പേരില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ 18 വയസ് പ്രായമുള്ള പെണ്‍കുട്ടിയും ബന്ധുവായ അറുപതുകാരനും കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും. മറിയം ജുമൈല (18), തിങ്കളാഴ്ച സന്ധ്യയോടെയും മാതൃസഹോദരി ഭര്‍ത്താവ് ഷേക്കുഞ്ഞി (60) ചൊവ്വാഴ്ച്ച രാവിലെയുമാണ് മരണപ്പെട്ടത്. റഹാനയാണ് ഷേക്കുഞ്ഞിയുടെ ഭാര്യ. മക്കള്‍: സൈഫു, സഫീന, ശുഹൈബ്.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. …

കാണാതായ യുവാവ് ഹാര്‍ബറിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന്, ചീരുംബാ റോഡിലെ പരേതനായ കുമാരന്റെ മകന്‍ രതീഷി(39)നെയാണ് ചൊവ്വാഴ്ച രാവിലെ ഹാര്‍ബറിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഇന്റീരിയര്‍ ഡക്കറേഷന്‍ ജോലി ചെയ്തു വരികയായിരുന്ന രതീഷിനെ തിങ്കളാഴ്ച ഉച്ച മുതലാണ് കാണാതായത്. ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചു വരുന്നതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മാതാവ്: സുഗന്ധി. ഭാര്യ: അഞ്ജു. …

പെരിയ കല്യോട്ടെ ഇരട്ട കൊലക്കേസ് പ്രതികള്‍ക്ക് നിരന്തരം പരോള്‍; കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബം

കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസ് പ്രതികള്‍ക്ക് നിരന്തരം പരോള്‍ അനുവദിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബം പറഞ്ഞു. പ്രതികള്‍ക്ക് നിരന്തരം പരോള്‍ ലഭിക്കുന്നതില്‍ ആശങ്കയുണ്ടെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യമോ നീതിയോ നോക്കാതെ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് സര്‍ക്കാരെന്ന് ശരത്‌ലാലിന്റെ പിതാവ് സത്യനാരായണ്‍ ആരോപിച്ചു. ജയിലിലും സിപിഎം ബന്ധമുളള പ്രതികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യവും ഒരുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടതി ശിക്ഷ വിധിച്ചിട്ടും പ്രതികള്‍ എപ്പോഴും പുറത്താണെന്ന് കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പറഞ്ഞു. ഉന്നത നേതാക്കളുടെ …

ബിസ്മീറിന്റെ മരണം ഹൃദയാഘാതം മൂലം, ശരീരത്തില്‍ ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച ബിസ്മീറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു, ശരീര ഭാഗങ്ങള്‍ നീല നിറമായതിന് കാരണവും ഇതാണ്. ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസ്മീറിന്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ജില്ലാതല മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്. …

നിയമസഭയില്‍ സംഘര്‍ഷം; സ്പീക്കറുടെ ചേംബറിലേക്ക് തള്ളിക്കയറാന്‍ പ്രതിപക്ഷ അംഗങ്ങളുടെ ശ്രമം

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കലഹം. അസാധാരണ സംഭവത്തിനാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 40 മിനുട്ടുകളായി ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക് പോര് തുടരുന്നു. ഭരണപക്ഷ അംഗങ്ങളും സീറ്റില്‍ നിന്ന് എഴുന്നേറ്റു. മന്ത്രി ശിവന്‍കുട്ടി സംസാരിക്കുമ്പോഴാണ് കൂടുതല്‍ ബഹളം ഉണ്ടായത്. പരസ്പരം പ്രകോപനങ്ങളായ സംസാരമാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തുന്നത്. പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി നിന്നാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ …

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 50 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കാസര്‍കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണെന്നു പറയുന്നു, 50 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാല്‍, പേരാല്‍ മഡിമുഗറിലെ മുഹമ്മദ് റാഹിദ്-മറിയമത്ത് സാബിറ ദമ്പതികളുടെ മകന്‍ ലസിന്‍ ഇമാത് ആണ് മരിച്ചത്. സഹോദരന്‍: സയാന്‍. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അവശനിലയിലായ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും സമാനരീതിയില്‍ ഒരു കുഞ്ഞ് മരിച്ചിരുന്നു. ബേക്കല്‍, ഹദ്ദാദ് നഗറിലെ റസീന മന്‍സിലിലെ …

പിതാവിൻറെ കുത്തേറ്റ് മകൾ ജുമൈലയുടെ ദാരുണാന്ത്യം: അമ്പരപ്പ് അടക്കാനാവാതെ നാട്

കാസർകോട് : വീട്ടുകാർക്കും കൂട്ടുകാർക്കും ബന്ധുക്കൾക്കും പ്രിയങ്കരിയായിരുന്ന മഞ്ചേശ്വരം തൂമിനാട് ഹിൽടോപ്പ് നഗറിലെ ജുമൈല ( 18 ) ഇന്ന് വൈകിട്ട് പിതാവിൻറെ കുത്തേറ്റ് മരിച്ചുവെന്ന വിവരം എല്ലാവരെയും അമ്പരപ്പിച്ചു. ജുമൈലക്ക് എന്തുപറ്റി എന്നറിയുന്നതിന് ജനങ്ങൾ വീട്ടുപരിസരത്തേക്ക് ഓടിയെത്തുകയായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെ ഒപ്പം ഇരുന്നു പഠിച്ച കൂട്ടുകാർ അമ്പരപ്പ് മാറ്റാൻ ആകാതെ വീർപ്പുമുട്ടി. ബായാർ സ്വദേശിയായ പിതാവ് ഉമ്മർ ഫാറൂഖിന്റെയും ഭാര്യ താഹിറയുടെയും ഏക മകളാണ് ജുമൈല . അന്നം കൊടുത്ത കൈകൊണ്ടുതന്നെ മകളുടെ അന്ത്യവും …

മഞ്ചേശ്വരത്ത് ഉപ്പ മകളെ കുത്തിക്കൊന്നു

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചത്തൂരിൽ മകളെ പിതാവ് കുത്തി കൊലപ്പെടുത്തി. കുഞ്ചത്തൂർ, ഹിൽ ടോപ്പിലെ ജുമൈല (18) ആണ് അതിദാരുണമായി കൊല്ലപെട്ടത്. തിങ്കളാഴ്ച്ച വൈകുന്നേരo ആറു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് ഉമ്മറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. ഉമ്മർ മൂന്നു മാസം മുമ്പാണ് നാട്ടിൽ എത്തിയതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

കുറ്റവാളികള്‍ക്ക് നിയമ വിരുദ്ധമായി പരോള്‍ അനുവദിക്കുന്നെന്ന പരാതി രൂക്ഷമായിരിക്കെ പെരിയ കേസ് 10ാം പ്രതിക്ക് രണ്ടരമാസത്തിനിടയില്‍ വീണ്ടും പരോള്‍

കാസര്‍കോട്: കുറ്റവാളികള്‍ക്ക് നിയമ വിരുദ്ധമായി പരോള്‍ അനുവദിക്കുന്നെന്ന അടിയന്തര പ്രമേയം നിയമസഭയില്‍ കോലാഹലം ഉണ്ടാക്കിയ ഇന്ന് പെരിയ കേസ് 10ാം പ്രതി രഞ്ജിത്തിന് രണ്ടരമാസത്തിനകം വീണ്ടും 15 ദിവസത്തേക്ക് പരോള്‍ അനുവദിച്ചു. ഈ കേസിലെ ഒന്നാം പ്രതി പീതാംബരന്‍, അഞ്ചാം പ്രതി ഗിജിന്‍ എന്നിവര്‍ ഇപ്പോള്‍ പരോളിലാണ്. 2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് പെരിയയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. സന്ധ്യക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ …

അജിത് പവാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ ആഭരണങ്ങള്‍ മോഷണം പോയതായി പരാതി

മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. നിരവധി പേരാണ് ഇതുസംബന്ധിച്ച് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 25 മുതല്‍ 30 ലക്ഷം രൂപ വരെ വിലമതിക്കുന്ന സ്വര്‍ണ മാലകള്‍ തട്ടിയെടുത്തുവെന്നാണ് പലരുടേയും പരാതി. വിലാപയാത്രയില്‍ പങ്കെടുത്തവരുടെ സ്വര്‍ണമാലകളാണ് മോഷണം പോയത്. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുപിന്നാലെയാണ് മോഷണ വിവരം പുറത്തുവന്നത്. മോഷ്ടാക്കളില്‍ ചിലരെ പിടികൂടാന്‍ കഴിഞ്ഞതായി പൊലീസ് പറഞ്ഞു. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാന്‍ മൈതാനത്ത് പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയാണ് …

കെ.എസ്.ആര്‍.ടി.സി ബസിന് മാര്‍ഗതടസ്സം സൃഷ്ടിച്ച് മണിക്കൂറുകളോളം കാര്‍ യാത്രികന്റെ അപകടകരമായ യാത്ര; ഹോര്‍ണടിച്ചിട്ടും മാറിയില്ല; ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസിന് മാര്‍ഗതടസ്സം സൃഷ്ടിച്ച് മണിക്കൂറുകളോളം കാര്‍ യാത്രികന്റെ അപകടകരമായ യാത്ര. കാസര്‍കോട് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് ബസിനെയാണ് ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിക്കാതെ കാര്‍ യാത്രികന്‍ മാര്‍ഗ തടസം സൃഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിമര്‍ശനം വ്യാപകമാകുന്നു. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്തതാണ് കാര്‍ ഡ്രൈവറെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. ഉദുമ മുതല്‍ ഏഴു കിലോമീറ്ററോളം ബസിനെ മറികടക്കാന്‍ കാര്‍ അനുവദിച്ചില്ല. കെ.എസ്.ആര്‍.ടി.സി ബസിനെ തൊട്ടുരുമ്മിയാണ് കാറിന്റെ യാത്ര. നിരന്തരം ഹോണടിച്ചിട്ടും ബസിന് സൈഡ് കൊടുക്കാന്‍ …

വെഞ്ഞാറമൂട് കൂട്ടക്കൊല സിനിമയാക്കരുത്; അഫാന്റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊല ആസ്പദമാക്കിയുള്ള സിനിമക്കെതിരെ അഫാന്റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ‘കാലം പറഞ്ഞ കഥ’ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ റീലിസ് തടയണമെന്നാണ് അഫാന്റെ പിതാവ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹര്‍ജിയിലെ വാദം. സിനിമ ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണക്ക് കാരണമാകും, മാത്രമല്ല, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ പേരില്‍ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ …

നീലേശ്വരം മുനിസിപ്പാലിറ്റി സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്കു കബഡിമാറ്റ് വിതരണം ചെയ്തു

നീലേശ്വരം: നീലേശ്വരം നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭാ പരിധിയിലുള്ള സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്കു കബഡി മാറ്റ് വിതരണം ചെയ്തു. ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 10 ക്ലബ്ബുകള്‍ക്കും പിന്നീട് ഘട്ടം ഘട്ടമായി മറ്റ് ക്ലബുകള്‍ക്കും മാറ്റ് വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. സ്ഥിരം സമിതി ചെയര്‍മാന്‍ സതീശന്‍ കെ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം വി എച്ച് എസ് എസ് പ്രിന്‍സിപ്പാല്‍ ബി നിഷ, നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ പി …