ഗള്‍ഫ് അശാന്തം; നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: അമേരിക്ക – ഇസ്രയേല്‍ സംയുക്ത ആക്രമണവും ഇറാന്റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗള്‍ഫ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ നടുങ്ങി. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടത് ഒരു ഏഷ്യന്‍ വംശജനാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങള്‍ റദ്ദാക്കി. 2.30 ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്‍ഡ്യ വിമാനം റദ്ദാക്കി. 2.38 …

ഗള്‍ഫ് ആക്രമണം: മിസൈലു പോലെ കുതിച്ചു സ്വര്‍ണ്ണവില

കൊച്ചി: ഇറാനെതിരെയുള്ള ഇസ്രായേല്‍-യു.എസ് സംയുക്ത ആക്രമണത്തിനു പിന്നാലെ സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ് അനുഭവപ്പെട്ടു. ഇന്നു പല തവണയായി പവന് 5240 രൂപ വര്‍ധിച്ചു.ഗ്രാമിനു 15465 രൂപയും പവന് 1,20,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില.

മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരം

കാസര്‍കോട്: മൃതദേഹവുമായി വരികയായിരുന്നു ആംബുലന്‍സ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്. തായന്നൂര്‍ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. വെള്ളരിക്കുണ്ട് പരപ്പയിലാണ് അപകടം. അസുഖത്തെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട ബാനം കോട്ടപ്പാറ ഒറവങ്കരയിലെ പത്മിനി അമ്മയുടെ മൃതദേഹവുമായി വന്ന മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിയുടെ ആംബുലന്‍സും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരളീയര്‍ക്കായി നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്

തിരുവനന്തപുരം: ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

ഗള്‍ഫ് മേഖല അശാന്തം: അമേരിക്കന്‍ അഞ്ചാം കപ്പല്‍ പടയ്ക്കു നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലും സ്‌ഫോടനം, അബുദാബിയും ആക്രമണ ഭീഷണിയില്‍

മനാമ: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിനു പിന്നാലെ ഇറാനും തിരിച്ചടിച്ചു. ബഹ്‌റൈനിലുള്ള യു എസ് അഞ്ചാം കപ്പല്‍ പടയുടെ ആസ്ഥാനത്തിനു നേരെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ബഹ്‌റൈനിലെയും ഖത്തറിലെയും കുവൈത്തിലെയും അമേരിക്കന്‍ താവളങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായി. അബുദാബിയും ആക്രമണ ഭീഷണിയിലാണ്.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതമായ കേന്ദ്രങ്ങളിലേയ്ക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.സൗദി അറേബ്യയിലെ റിയാദിലും സൈനിക കേന്ദ്രത്തിലും സ്‌ഫോടനം ഉണ്ടായി. ആക്രമണം നടന്ന രാജ്യങ്ങളില്‍ മലയാളികളടക്കം ലക്ഷക്കണക്കിനു ഇന്ത്യക്കാരാണ് ഉള്ളത്. യുദ്ധം തുടങ്ങിയത് ഇവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

യുവ സംവിധായകന്‍ നിതീഷ് സുധ അന്തരിച്ചു; ആദ്യ സിനിമ പുറത്തിറങ്ങാനിരിക്കെയുള്ള മരണത്തില്‍ നടുങ്ങി താരങ്ങള്‍

കോഴിക്കോട്: യുവ സംവിധായകന്‍ നിതീഷ് സുധ (32) അന്തരിച്ചു. പനിയെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം കോട്ടക്കല്‍ പെരുമണ്ണ കഞ്ഞിക്കുഴിങ്ങര സ്വദേശിയാണ്. കിഴക്കേപുരക്കല്‍ നാരായണന്‍-സുധ ദമ്പതികളുടെ മകനാണ്. നടന്‍ ഇര്‍ഷാദ് അലി നായകനാകുന്ന ‘പൊടിവാശി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് നിതീഷിന്റെ അപ്രതീക്ഷിത മരണം. സിനിമയുടെ റിലീസിംഗ് ജോലികള്‍ അവസാനഘട്ടത്തിലാണ്. നിതീഷിന്റെ മരണത്തിന്റെ ഞെട്ടലിലാണ് താരങ്ങള്‍. സിനിമയ്ക്ക് പുറമെ രാഷ്ട്രീയ രംഗത്തും നിതീഷ് സജീവമായിരുന്നു. സി.പി.എം പെരുമണ്ണ മോസ്‌കോ ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ …

ആറ് വര്‍ഷം മുമ്പ് കാണാതായ നാലുവയസ്സുകാരന്‍ കൊല്ലപ്പെട്ടതായി പൊലീസ്; മൃതദേഹം എക്‌സ്പ്രസ് വേയില്‍ കുഴിച്ചിട്ട അമ്മാവനും അമ്മായിയും അറസ്റ്റില്‍

മുംബൈ: ആറ് വര്‍ഷം മുമ്പ് കാണാതായ നാലുവയസ്സുകാരന്‍ കൊല്ലപ്പെട്ടതായി പൊലീസിന്റെ സ്ഥിരീകരണം. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം എക്‌സ്പ്രസ് വേയില്‍ കുഴിച്ചിട്ട അമ്മാവനേയും അമ്മായിയേയും പൊലീസ് അറസ്റ്റുചെയ്തു. 2020 ല്‍ രാജസ്ഥാനിലെ ദൗസ ജില്ലയില്‍ നിന്ന് കാണാതായ നാല് വയസ്സുകാരനായ ടില്ലു എന്ന പ്രിന്‍സിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ കുഴിച്ചിട്ടത്. കുട്ടിയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കള്‍. അതിനിടെയാണ് കുട്ടിയെ ബന്ധുക്കള്‍ കൊലപ്പെടുത്തിയതാണെന്ന കണ്ടെത്തലില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. 2020 ഓഗസ്റ്റ് 16 നാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ …

ടൈം മാഗസിൻ ‘വുമൺ ഓഫ് ദി ഇയർ പട്ടികയിൽ മൂന്ന് ഇന്ത്യൻ വംശജർ

പി പി ചെറിയാൻ ന്യൂയോർക്ക്: ലോകത്തെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്ന ടൈം മാഗസിന്റെ 2026-ലെ ‘വുമൺ ഓഫ് ദി ഇയർ’ പട്ടിക പുറത്തിറങ്ങി. വിദ്യാഭ്യാസ, സാമ്പത്തിക, ബയോടെക്നോളജി മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച മൂന്ന് ഇന്ത്യൻ വംശജർ ഈ അഭിമാനകരമായ പട്ടികയിൽ ഇടംപിടിച്ചു . സഫീന ഹുസൈൻ ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പെൺകുട്ടികളെ തിരികെ ക്ലാസ്മുറികളിലെത്തിക്കുന്ന ‘എഡ്യൂക്കേറ്റ് ഗേൾസ്’ എന്ന എൻ.ജി.ഒയുടെ സ്ഥാപകയാണ്. ഇതുവരെ 15 ലക്ഷം പെൺകുട്ടികളെ …

ചെങ്കളയില്‍ യുവതിയെ തോട്ടിന്‍ കരയിലും കിടപ്പുമുറിയിലും പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

കാസര്‍കോട്: ചെങ്കള പഞ്ചായത്തില്‍ താമസക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. കണ്ണൂര്‍, ഇടയന്നൂര്‍, പാലയോട്, ആര്‍ യദുനന്ദി (21)നെയാണ് എ എസ് പി അച്യുത് അശോകിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ എസ് ഐ അജിതയും സംഘവും അറസ്റ്റു ചെയ്തത്.2024 ഫെബ്രുവരി മാസത്തിനും 2025 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ആദ്യം യുവതിയുടെ വീടിനു സമീപത്തെ തോട്ടിന്‍ കരയിലെ കാടിന്റെ മറവില്‍ വച്ചും പിന്നീട് അന്യായക്കാരിയുടെ കിടപ്പു …

കാണാതായ ഐ ടി ഐ വിദ്യാര്‍ത്ഥിനിയും കാമുകനും വിവാഹിതരായി തിരിച്ചെത്തി; കുമ്പളയിലെ സെയില്‍സ് ഗേളിനെ കാണാതായി

കാസര്‍കോട്: കുമ്പളയിലെ ഫാന്‍സി കടയിലെ സെയില്‍സ് ഗേളായ യുവതിയെ കാണാതായതായി പരാതി. കോയിപ്പാടി, രാജീവ് ഗാന്ധി കോളനിയിലെ നാരായണ മംഗലം ഹൗസിലെ ഹര്‍ഷിത എന്ന രേഖ ഡിസൂസ (23) യെ ആണ് കാണാതായത്. ഭര്‍ത്താവ് അക്ഷിത് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെ പതിവു പോലെ കുമ്പളയിലെ കടയിലേയ്ക്ക് ജോലിക്കു പോയതായിരുന്നു. അതിനുശേഷം തിരിച്ചെത്തിയില്ലെന്നു അക്ഷിത് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇതിനിടയില്‍ നീര്‍ച്ചാല്‍, മെനസ്സിനപ്പാറയില്‍ നിന്നു കാണാതായ പുഷ്പലതയുടെ മകളും സീതാംഗോളിയിലെ …

പൊതുശൗചാലയത്തില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

പയ്യന്നൂര്‍: പൊതുശൗചാലയത്തില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട്, മീന്‍കുന്ന് സ്വദേശിയായ അജ്‌നാസി(23)ന്റെ മൃതദേഹമാണ് ബെര്‍ണ്ണശ്ശേരിയിലുള്ള മുസ്ലിം പള്ളിക്ക് സമീപത്തെ പൊതു ശൗചാലയത്തില്‍ ശനിയാഴ്ച രാവിലെ കാണപ്പെട്ടത്.വെള്ളിയാഴ്ച രാത്രി 9നും ശനിയാഴ്ച രാവിലെ ആറു മണിക്കും ഇടയിലാണ് മരണം നടന്നതെന്നു സംശയിക്കുന്നു. ആദ്യം മരിച്ചത് ആരാണെന്നു വ്യക്തമായിരുന്നില്ല. പിന്നീടാണ് മൃതദഹം അജ്‌നാസിന്റേതാണെന്നു തിരിച്ചറിഞ്ഞത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബൈക്ക് കത്തിക്കല്‍, വീട്ടുപടിക്കല്‍ റീത്ത്; കേസന്വേഷണത്തില്‍ മെല്ലെപ്പോക്ക്; വി കുഞ്ഞികൃഷ്ണന്‍ സമരത്തിലേയ്ക്ക് പരാതി നല്‍കി

പയ്യന്നൂര്‍: രക്തസാക്ഷി ഫണ്ട് വിവാദത്തെ തുടര്‍ന്ന് സി പി എമ്മില്‍ നിന്നു പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്‍ പ്രത്യക്ഷ സമരത്തിലേയ്ക്ക്. ഇതിനു മുന്നോടിയായി ശനിയാഴ്ച രാവിലെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രസന്നന്‍ എന്നയാളുടെ ബൈക്ക് തീയിട്ട കേസിലും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത വി എസ് അനില്‍ കുമാറിന്റെ വീട്ടു പടിക്കല്‍ റീത്തു വച്ച കേസിലും പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഇരുസംഭവങ്ങളിലും അന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തെ …

കാമുകനൊപ്പം ഒളിച്ചോടിയ 23 കാരി ബലാത്സംഗത്തിനിരയായത് 2 തവണ; പീഡനശേഷം കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

ഒഡിഷ: കാമുകനൊപ്പം ഒളിച്ചോടിയ 23 കാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതായി പൊലീസ്. ഒഡീഷയിലെ ജഗത്സിങ്പൂര്‍ ജില്ലയില്‍ ഫെബ്രുവരി 22 നാണ് നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കാമുകനെ വിവാഹം കഴിക്കാന്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കാമുകന്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചശേഷം ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവശയായ പെണ്‍കുട്ടിയെ അതുവഴി മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് കാണാനിടയാകുകയും സഹായം വാഗ്ദാനം ചെയ്ത് അവിടെയുള്ള ഒരു വാടക വീടിന്റെ മേല്‍ക്കൂരയിലേക്ക് കൊണ്ടുപോയി …

വിശപ്പും തളര്‍ച്ചയും: കോടതിയില്‍ തളര്‍ന്ന ഹൈക്കോടതി ജഡ്ജി വിധി പറയുന്നത് മാറ്റിവച്ചു

ലഖ്‌നൗ: വിശപ്പും ദാഹവും കാരണം തളര്‍ച്ച അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് വിധി പറയുന്നത് ജഡ്ജി മാറ്റി വച്ചു. അലഹബാദ് ഹൈക്കോടതിയിലാണ് സംഭവം. രാവിലെ മുതല്‍ വൈകിട്ട് ഏഴുമണിവരെ മുപ്പത് കേസുകളില്‍ വാദം കേട്ട അദ്ദേഹം വിധി പ്രസ്താവിക്കാനുള്ള ശാരീരിക ബുദ്ധിമുട്ട് കോടതിയില്‍ പ്രകടിപ്പിച്ചു. ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥിക്കാണ് വിശ്രമമില്ലാതെ കേസുകള്‍ പരിഗണിച്ചതിനെ തുടര്‍ന്ന് അവശത അനുഭവപ്പെട്ടത്. 92 പുതിയ കേസുകള്‍ ഉള്‍പ്പെടെ 235 കേസുകളാണ് വാദം കേള്‍ക്കാനായി കോടതിയില്‍ ലിസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ മുപ്പതാമത്തെ കേസ് …

ജില്ലാ കളക്ടര്‍ക്കു പകരം നിയമനമില്ലാതെ സ്ഥലം മാറ്റം; കീഴ് ജീവനക്കാരെ കാത്ത് ഡിസ്മിസല്‍ നീക്കം

കാസര്‍കോട്: ജില്ലയിലെ റവന്യു വകുപ്പിലെ ചില ജീവനക്കാരെ പിരിച്ചുവിടല്‍ നടപടി കാത്തിരിക്കുന്നു. സര്‍വ്വീസിലിരുന്നു കൊണ്ടു സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കുകയും ഉയര്‍ന്ന തസ്തികകളിലെത്തി സര്‍ക്കാര്‍ ജോലിയില്‍ നിന്നു പിരിഞ്ഞവരും നടപടിക്കു വിധേയരാവാനുള്ള സാധ്യത തെളിയുന്നുണ്ട്.പട്ടയങ്ങളുമായും സ്ഥലം ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടും റവന്യു വകുപ്പിലെ ചില ജീവനക്കാരും അവരുടെ രക്ഷകരായ രാഷ്ട്രീയ പാര്‍ട്ടികളും ജില്ലയില്‍ തലമുറ തലമുറയായി പിന്തുടര്‍ന്നു കൊണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റവന്യു വകുപ്പ് മേലധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 39 വര്‍ഷമായി കുടികിടപ്പു ഭൂമിയുടെ പട്ടയത്തിനു വേണ്ടി പോരാടുന്ന ഒരു നിര്‍ധന …

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം; ടെഹ്‌റാനില്‍ നിരവധി സ്‌ഫോടനങ്ങള്‍, ലോകം യുദ്ധഭീതിയില്‍

ടെല്‍അവീവ്: ഇറാനില്‍ ഇസ്രായേല്‍ ആക്രമണം. അക്രമത്തിനു പിന്നാലെ ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍കട്‌സ് അറിയിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ സ്‌ഫോടന ശബ്ദം കേട്ടതായും വലിയ തോതില്‍ പുക ഉയര്‍ന്നതായും വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്തു.ഇറാന്റെ ഔദ്യോഗിക ടെലിവിഷനും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അതേ സമയം ഇസ്രായേല്‍ രാജ്യത്തുടനീളം ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. സൈറണ്‍ മുഴക്കിക്കൊണ്ടാണ് മുന്നറിയിപ്പ് നല്‍കിയത്. അയത്തുള്ളഖൊമൈനയുടെ ഓഫീസിനടുത്തും സ്‌ഫോടനമുണ്ടായി. ടെഹ്‌റാന്‍ നഗരമധ്യത്തിലും യൂണിവേഴ്‌സിറ്റി സ്‌റ്റേറ്റിലും സ്‌ഫോടനം …

വീട്ടിനുള്ളില്‍ കയറിയ മുള്ളന്‍പന്നിയെ അടിച്ചുകൊന്നു; സിപിഎം നേതാവ് വീണ്ടും കുരുക്കില്‍

തിരുവനന്തപുരം: വീട്ടിനുള്ളില്‍ കയറിയ മുള്ളന്‍പന്നിയെ അടിച്ചുകൊന്ന സംഭവത്തില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയെങ്കിലും ശശി സ്ഥലത്തില്ലാത്തതിനാല്‍ തിരിച്ചുപോയി. തുടര്‍ന്ന് ശശി പങ്കെടുക്കേണ്ടിയിരുന്ന വെള്ളനാട് സ്‌കൂളിലെ പരിപാടി സ്ഥലത്തു ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ശശി അവിടെയും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. വിവാദം വെള്ളനാട് ശശിയെ പിന്തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുന്‍പ് വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ടെന്ന പരാതി അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. …

പടക്ക കടയ്ക്ക് ലൈസന്‍സ് നല്‍കാന്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങി; എറണാകുളം ജില്ലാ മുന്‍ അഡീഷണല്‍ മജിസ്ട്രേറ്റിന് ഏഴ് വര്‍ഷം കഠിനതടവ്; വിധി കേട്ട് പ്രതി കോടതിയില്‍ കുഴഞ്ഞുവീണു

കോട്ടയം: പടക്ക കടയ്ക്ക് ലൈസന്‍സ് നല്‍കാന്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ മുന്‍ എറണാകുളം ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ബി രാമചന്ദ്രനെ ഏഴ് വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. വിജിലന്‍സ് കോടതി ജഡ്ജി കെവി രജനീഷ് ആണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ഒരുമിച്ച് നാലുവര്‍ഷം അനുഭവിച്ചാല്‍ മതി. വിധി കേട്ട് കോടതിമുറിയില്‍ കുഴഞ്ഞുവീണ രാമചന്ദ്രനെ കോടതി ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു. 2015 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം മുന്‍ എഡിഎമ്മാണ് ചോറ്റാനിക്കര ഹരിശ്രീയില്‍ …