പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി കൂട്ടുകാരെ കൂട്ടി കാറോടിച്ചത് 172 കിലോമീറ്റര്‍ വേഗതയില്‍; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു, ആര്‍സി ഉടമയായ മാതാവിനെതിരെ പൊലീസ് കേസെടുത്തു, കാര്‍കസ്റ്റഡിയില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ,കൂട്ടുകാരെ കൂടെ കൂട്ടി 172 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ഓടിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാവ് കുഞ്ചത്തൂര്‍, ജിഎച്ച്എസ് റോഡിലെ 39കാരിക്കെതിരെയാണ് മഞ്ചേശ്വരം എസ്‌ഐ വൈഷ്ണവ് രാമചന്ദ്രന്‍ സ്വമേധയാ കേസെടുത്തത്. മാര്‍ച്ച് 20ന് രാവിലെ 8.30 മണിക്ക് കണ്വതീര്‍ത്ഥയിലാണ് കേസിനാസ്പദമായ സംഭവം. ബീച്ച് റോഡിലും അതിനു മുമ്പുള്ള ചില ദിവസങ്ങളില്‍ മഞ്ചേശ്വരം ഹൈവെയിലും കാര്‍ ഓടിച്ചതായി മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത …

ഓട്ടോ ഡ്രൈവര്‍ 10 ലക്ഷം രൂപ തട്ടിയെടുത്തശേഷം ഓട്ടോയില്‍ നിന്ന് തള്ളിയിട്ട് രക്ഷപ്പെട്ടെന്ന് പരാതി; വീട്ടമ്മ കെണിഞ്ഞു

തിരുവനന്തപുരം: ട്രഷറിയില്‍ അടയ്ക്കാന്‍ കൊണ്ടുപോയ 10 ലക്ഷം രൂപ ഓട്ടോ ഡ്രൈവര്‍ തട്ടിയെടുത്തശേഷം റോഡിലേക്ക് തള്ളിയിട്ട് രക്ഷപ്പെട്ടെന്നാരോപിച്ച് റോഡില്‍ ബഹളമുണ്ടാക്കിയ വീട്ടമ്മ കെണിഞ്ഞു. തിരുവനന്തപുരം വലിയ കലുങ്ക് സ്വദേശിനിയും ആധാരമെഴുത്ത് ഓഫീസ് ഉടമയുമായ ഓമനയമ്മ (60) ആണ് ഒടുവില്‍ കുടുങ്ങിയത്. വെള്ളനാട് സൊസൈറ്റി റോഡിനടുത്തായിരുന്നു റോഡില്‍ വീണ് കിടന്ന് ഇവര്‍ അലമുറയിട്ടത്. പണവുമായി വെള്ളനാട് ട്രഷറിയിലേക്ക് പോകുന്ന വഴി ഓട്ടോ ഡ്രൈവര്‍ തന്നെ തള്ളിയിട്ട് കൈയിലുണ്ടായിരുന്ന പത്തുലക്ഷം രൂപ തട്ടിയെടുത്തെന്ന് പറഞ്ഞ് അലമുറയിടുകയായിരുന്ന ഇവരെ കണ്ട് സ്ഥലവാസികള്‍ …

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെഎം അഷ്‌റഫ് നാമനിർദ്ദേശപത്രിക പിന്‍വലിച്ചു. വ്യാഴാഴ്ച രാവിലെ ഉപ്പളയില്‍ സംസ്ഥാന പ്രസിഡണ്ട് ലത്തീഫിന്റെ സാന്നിധ്യത്തില്‍ നടന്ന എസ്ഡിപിഐ യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയ ശേഷം ഉച്ചയോടെ കലക്ടറേറ്റിലെത്തി പത്രിക പിന്‍വലിച്ചത്. മഞ്ചേശ്വരത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതിനെ ചൊല്ലി ഉപ്പളയില്‍ ചേര്‍ന്ന യോഗത്തില്‍ വലിയ ചര്‍ച്ചകളാണ് നടന്നതെന്നാണ് പുറത്തു വരുന്ന വിവരം. പാര്‍ട്ടി പറഞ്ഞിട്ടാണ് മത്സരിക്കാന്‍ പത്രിക നല്‍കിയത്. ഇതേ നേതൃത്വം തന്നെ പിന്‍വലിക്കാന്‍ പറയുന്നു. ഇതു ശരിയായ രീതിയല്ലെന്നു പറഞ്ഞ് …

വാരിക്കാട്ട് ഇല്ലത്തെ നാരായണ പട്ടേരിയുടെ ഭാര്യ സാവിത്രി അന്തര്‍ജനം അന്തരിച്ചു

നീലേശ്വരം: പ്രശസ്ത തന്ത്രിയും സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട.അസിസ്റ്റന്റ് മാനേജരുമായ കക്കാട് വാരിക്കാട് നാരായണ പട്ടേരിയുടെ ഭാര്യ കക്കാട്ട് കിഴക്കേയില്ലത്ത് സാവിത്രി അന്തര്‍ജനം(70) അന്തരിച്ചു. എറണാകുളത്ത് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.മക്കള്‍: എന്‍.എസ്.വീണ (അധ്യാപിക രാജാസ്), വിനീത് പട്ടേരി. മരുമക്കള്‍: കീക്കാംകോട്ട് പുതിയില്ലം ശങ്കരനാരായണ തന്ത്രി, കൃഷ്ണകല.സഹോദരങ്ങള്‍: വിഷ്ണുകക്കോത്തായര്‍, ശ്രീദേവി അന്തര്‍ജനം, പരേതയായ കല്യാണി).

വിവാഹം കഴിക്കാന്‍ നിര്‍ബന്ധം; 52കാരിയെ കൊലപ്പെടുത്തിയ 21 കാരന്‍ അറസ്റ്റില്‍; മൃതദേഹം കല്ലില്‍ കെട്ടിയ നിലയില്‍ ക്വാറിയില്‍ നിന്ന് കണ്ടെടുത്തു

ചെന്നൈ: വിവാഹം കഴിക്കാന്‍ നിര്‍ബന്ധം ചെലുത്തിയ 52കാരിയെ 21 കാരന്‍ കൊലപ്പെടുത്തിയശേഷം മൃതദേഹം കല്ലില്‍ കെട്ടി ക്വാറിയില്‍ താഴ്ത്തി. 21 കാരനെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ തിരുപ്പുവനത്തിന് സമീപമാണ് ക്രൂരമായ കൊലപാതകം നടന്നത്. സോട്ടത്തട്ടി ഗ്രാമത്തിലെ 52 വയസ്സുള്ള നിര്‍മ്മാണ തൊഴിലാളി സരസ്വതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൂടക്കോവിലിലെ 21 കാരനായ ശരവണ കുമാര്‍ ആണ് അറസ്റ്റിലായത്. ഫെബ്രുവരി 11 ന് ജോലിക്ക് പോയ സരസ്വതി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ പല സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. …

സ്നേഹദീപമേ, നയിച്ചാലും… ; എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനം : യഹ് യ തളങ്കര

ദുബായ്: ലോകമൊട്ടാകെ ബിസിനസ് വിജയത്തിന്റെ പ്രതീകമായി ഉയർന്ന് നിൽക്കുമ്പോഴും, മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്വവും ചേർത്തുപിടിച്ചു മുന്നേറുന്ന പദ്മശ്രീ എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനമാണെന്ന് പ്രമുഖ വ്യവസായിയും വെൽഫിറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ദുബായ് കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പദ്മശ്രീ എം.എ. യൂസഫലിക്ക് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ സമൂഹത്തിന് കരുതലായ കൈത്താങ്ങായി മാറുന്ന അദ്ദേഹത്തിന്റെ സേവന മനോഭാവം എല്ലാവർക്കും പ്രചോദനമാണെന്ന് യഹ്യ …

ചെറുവത്തൂര്‍, മയ്യിച്ചയില്‍ യുവാവ് അണക്കെട്ടില്‍ വീണു മരിച്ചു

കാസര്‍കോട്: ചെറുവത്തൂര്‍, വെങ്ങാട്ട്, മയ്യിച്ചയില്‍ യുവാവ് അണക്കെട്ടില്‍ വീണു മരിച്ചു. മയ്യിച്ച, വണ്ണാത്തംവളപ്പിലെ കെ പി മോഹനന്റെ മകന്‍ വി വി ഷാജി (44)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.10 മണിയോടെ വീടിനു സമീപത്തെ അണക്കെട്ടില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാത്രി വീട്ടിലേയ്ക്ക് നടന്നു വരുന്നതിനിടയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. സംഭവത്തില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെയിന്റിംഗ് തൊഴിലാളിയാണ് ഷാജി. മാതാവ്: യശോദ.

പാണക്കാട്, സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വ്യാജ പ്രചരണം 15 കോടി രൂപ കൊടുക്കാത്ത വിരോധത്തില്‍; പിന്നില്‍ കാപ്പ കേസ് പ്രതി, പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കാപ്പ കേസില്‍ പ്രതിയായ മുഹമ്മദ് റോഷന്‍ എന്നയാളാണ് പ്രചരണം നടത്തിയതെന്നാണ് പെരിന്തല്‍ മണ്ണ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇയാള്‍ സാദിഖലി തങ്ങളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത ശേഷം അടുത്ത ബന്ധുവിനെ വിളിച്ച് 15 കോടി രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം സോഷ്യല്‍ മീഡിയ വഴി പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു. എന്നാല്‍ പണം കൊടുക്കാന്‍ തങ്ങളോ, …

കേരളത്തിലെ നഴ്‌സുമാരെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി; ആശുപത്രിയില്‍ കഴിയുന്ന മാതാവിനെ പരിചരിച്ചത് ഇടവേളയില്ലാതെ

ന്യൂഡല്‍ഹി: കേരളത്തിലെ നഴ്‌സുമാരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രശംസിച്ചു. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് രാഹുല്‍ കേരളത്തിലെ നഴ്‌സുമാരെ വാനോളം പുകഴ്ത്തിയത്. കഴിഞ്ഞ ദിവസം മാതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ കുറിപ്പ് പങ്കുവച്ചത്. ഒരു പോള കണ്ണടയ്ക്കാതെ ഓരോ മണിക്കൂര്‍ ഇടവിട്ട് അവര്‍ പരിശോധനയ്‌ക്കെത്തും. തന്റെ അമ്മയെ മാത്രമല്ല, ഇതുപോലെ എത്ര രോഗികളെയാണ് അവര്‍ ഉറങ്ങാതെ പരിചരിക്കുന്നത് എന്നാണ് രാഹുല്‍ ചോദിക്കുന്നത്. കേരളത്തിലെ നഴ്സുമാര്‍ എത്ര ആണ്‍മക്കളെയും, പെണ്‍മക്കളെയും, സഹോദരന്മാരെയും, സഹോദരിമാരെയും അവരുടെ …

അമ്മ വെള്ളമെടുക്കാന്‍ പുറത്തുപോയ തക്കം നോക്കി 10 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: അമ്മ വെള്ളമെടുക്കാന്‍ പുറത്തുപോയ തക്കം നോക്കി 10 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി നന്‍ഹക്കു(30) വിനെയാണ് കോഴിക്കോട് റെയില്‍വേ പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഓഖ – എറണാകുളം എക്‌സ്പ്രസില്‍ കഴിഞ്ഞദിവസമാണ് സംഭവം. കുട്ടിയുടെ അമ്മ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയിരുന്നു. ഇതോടെ സമീപത്ത് മറ്റാരും ഇല്ലെന്ന് കണ്ട ജീവനക്കാരന്‍ കുട്ടിയുടെ അടുത്ത് വന്നിരുന്നു …

പനയാല്‍, കുന്നൂച്ചി തുരുത്തി വളപ്പിലെ ചിരുതമ്മ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, കുന്നൂച്ചി, തുരുത്തി വളപ്പിലെ ചിരുതമ്മ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആദ്യകാല കര്‍ഷകസംഘം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പരേതനായ അമ്പുവിന്റെ ഭാര്യയാണ്. മകന്‍: മണികണ്ഠന്‍. മരുമകള്‍: മിനി. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍(നെരോടി, കുറ്റിക്കോല്‍) പരേതരായ അച്യുതന്‍, കൊട്ടന്‍, രാമുഞ്ഞി.

വന്ദേ ഭാരതില്‍ നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കള്‍; ഐആര്‍സിടിസിക്കും വില്‍പനക്കാരനും 60 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: വന്ദേ ഭാരതില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ ഐ.ആര്‍ടി.സിക്കും വന്ദേ ഭാരത് എക്‌സ്പ്രസിലെ ഭക്ഷണ വിതരണ കമ്പനിക്കുമെതിരെ ഇന്ത്യന്‍ റെയില്‍വേ നടപടി ആരംഭിച്ചു. ഐആര്‍സിടിസിക്ക് 10 ലക്ഷം രൂപയും ഭക്ഷണ വിതരണ കമ്പനിക്ക് 50 ലക്ഷം രൂപയും റെയില്‍വെ പിഴ ചുമത്തി. വില്‍പനക്കാരന്റെ കരാര്‍ അവസാനിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും ഗുണനിലവാരത്തിനുമാണ് മുന്‍തൂക്കമെന്നാണ് ഇതുസംബന്ധിച്ച് റെയില്‍വെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടത് ചോദ്യം ചെയ്ത യാത്രക്കാരനോട് അത് ‘കുങ്കുമപ്പൂവ്’ ആണെന്ന് …

നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷ: നാലു കമ്പനി പൊലീസ് കൂടി ജില്ലയില്‍ എത്തി, ഉപ്പളയിലും കുണിയയിലും നീലേശ്വരത്തും ക്യാമ്പു തുറന്നു, സി ആര്‍ പി എഫും ഇന്‍ഡോ ടിബറ്റ് ബോര്‍ഡര്‍ പൊലീസും ഉടന്‍ എത്തും

കാസര്‍കോട്: ഏപ്രില്‍ ഒന്‍പതിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നാലു കമ്പനി പൊലീസ് കൂടി ജില്ലയില്‍ എത്തി. 90 പേരടങ്ങിയ രണ്ടു കമ്പനി മഹാരാഷ്ട്ര പൊലീസും 80 പേര്‍ വീതമുള്ള രണ്ടു കമ്പനി താമിഴ്‌നാട് പൊലീസുമാണ് ജില്ലയില്‍ എത്തിയത്. തമിഴ്‌നാട് പൊലീസിനു പെരിയ, കുണിയയിലെ എമിന്‍ സ്‌കൂളിലാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. മഹാരാഷ്ട്ര പൊലീസിനു നീലേശ്വരത്തും ഉപ്പളയിലുമാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. രണ്ടു കമ്പനി ബി എസ് എഫ് നേരത്തെ ജില്ലയില്‍ എത്തിയിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പു സുരക്ഷയ്ക്ക് …

എറണാകുളത്തെ ഓയില്‍ കമ്പനിയുടെ ബോയ്‌ലറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

കൊച്ചി: ഓയില്‍ കമ്പനിയിലെ ബോയ്‌ലറില്‍ തീപിടിച്ച് ഒരാള്‍ മരിച്ചു. എറണാകുളം എടയാര്‍ വ്യവസായ കേന്ദ്രത്തിലെ സി.ജി ലൂബ്രിക്കന്റ്‌സ് എന്ന ഓയില്‍ കമ്പനിയില്‍ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏഴു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് തീകെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാവീഴ്ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പനിയിലെ മറ്റ് തൊഴിലാളികളെല്ലാം സുരക്ഷിതരാണ്. തൊഴിലാളികള്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. തീപിടുത്തം ഉണ്ടായ …

തളങ്കര പള്ളിക്കാലില്‍ പൊലീസ് റെയ്ഡ്; വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 9000 പാക്കറ്റ് സിഗരറ്റുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: തളങ്കര, പള്ളിക്കാലിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 9000 പാക്കറ്റ് സിഗരറ്റുകളുമായി രണ്ടു പേരെ കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തു.തളങ്കര, പള്ളിക്കാല്‍, മാസ്റ്റര്‍ മന്‍സിലില്‍ പിഎ മുഹമ്മദ് ജഷീദ് (32), കോഴിക്കോട് കല്ലായി, പറമ്പിലെ സിപി മുവാദ് (37) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് എസ്‌ഐ സിആര്‍ മൗഷ്മിയും സംഘവും അറസ്റ്റു ചെയ്തത്.രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എസ്‌ഐയും സംഘവും സ്ഥലത്തെത്തി വീട്ടില്‍ പരിശോധന നടത്തിയത്. പൊലീസ് സംഘത്തില്‍ എസ്‌ഐ രാജേഷ്, പ്രൊബേഷന്‍ എസ്‌ഐ പ്രജിത്ത്, സീനിയര്‍ …

കായംകുളത്തെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച ലീഗ് നേതാവിനെ പുറത്താക്കി; മുസ്ലീംലീഗ് ജനമനസ്സുകളിലേയ്ക്ക്

കോഴിക്കോട്: മുസ്ലീംലീഗിനെക്കുറിച്ച് ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും സംസ്ഥാനത്ത് ആര്‍ജ്ജവവും പ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടുമുള്ള പാര്‍ട്ടിയാണ് അതെന്ന കാര്യത്തില്‍ നാട് യോജിക്കുന്നു.സമാന സംഭവങ്ങളിലും അതിലും കടുപ്പമേറിയ കാര്യങ്ങളിലും ആദര്‍ശാധിഷ്ഠിത- പ്രത്യയ ശാസ്ത്രാധിഷ്ഠിത പാര്‍ട്ടികള്‍ കണ്ണും കാതും പൊത്തിപ്പിടിച്ചു നാവു കൊണ്ടു ആഗോള പ്രശ്‌നങ്ങളിലും അപ്രസക്ത കാര്യങ്ങളിലും തലയിട്ടടിക്കുന്ന സമകാല സാഹചര്യത്തില്‍ മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റും യു ഡി എഫ് കായംകുളം മണ്ഡലം പ്രസിഡന്റുമായ ഇര്‍ഷാദിനെ തല്‍ക്ഷണം ആ സ്ഥാനങ്ങളില്‍ നിന്നു ലീഗ് നേതൃത്വം നീക്കം ചെയ്തു. മാത്രമല്ല, അധികം …

മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിലും റോഡരുകില്‍ നില്‍ക്കുകയായിരുന്ന രണ്ടുപേരെയും ഇടിച്ചു തെറുപ്പിച്ചു; ഒരാളുടെ നില ഗുരുതരം, സംഭവം മീഞ്ച മജ്ബയലില്‍

കാസര്‍കോട്: മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിലും റോഡരുകില്‍ നില്‍ക്കുകയായിരുന്ന രണ്ടു പേരെയും ഇടിച്ചു തെറുപ്പിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന മജിബയലിലെ ദയാനന്ദ (37)കൃഷ്ണ കുമാര്‍ (29), സുധാകര (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ സാരമായി പരിക്കേറ്റ ദയാനന്ദനെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി ഒന്‍പതരമണിയോടെ മീഞ്ച, മജ്ബയലില്‍ ആണ് അപകടം. ദയാനന്ദ റോഡരുകില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറില്‍ ഇരുന്നും മറ്റു രണ്ടുപേര്‍ സമീപത്തു നിന്നും സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ ഹൊസങ്കടി ഭാഗത്തു നിന്നു മിയാപദവ് ഭാഗത്തേയ്ക്ക് …

മണല്‍ കടത്ത്: ടിപ്പര്‍ ലോറി ഡ്രൈവറും ഉടമയും അറസ്റ്റില്‍; മണല്‍ കടത്തിനു പറമ്പിലൂടെ റോഡ് ഉണ്ടാക്കിക്കൊടുത്ത ആള്‍ക്കു വേണ്ടി തിരച്ചില്‍

കാസര്‍കോട്: അനധികൃതമായി പൂഴി കടത്തിയ ടിപ്പര്‍ ലോറി ഡ്രൈവറെയും ലോറി ഉടമയെയും കുമ്പള പൊലീസ് അറസ്റ്റു ചെയ്തു.മണല്‍ കടത്തുന്നതിന് പറമ്പിലൂടെ റോഡ് ഉണ്ടാക്കിക്കൊടുത്ത ആളെ പിടികൂടുന്നതിനു പൊലീസ് അന്വേഷണമാരംഭിച്ചു.കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുഴയോരങ്ങളില്‍ അനധികൃത മണല്‍ കടത്ത് അതിരൂക്ഷമാവുന്നതിനിടയിലാണ് പൊലീസ് നടപടി. കുമ്പള ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നിര്‍ദ്ദേശമനുസരിച്ചു എസ് ഐ മാരായ കെ സനിത്, അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തു.ടിപ്പര്‍ ഡ്രൈവര്‍ ചേപ്പിനടുക്ക …