റിയാസ് മൗലവി വധക്കേസ് വിധി; സാമൂഹികമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടിയെന്ന് പൊലീസ്

റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലിസ്. ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹികമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുമെന്നും കേരളാ പൊലിസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് മുന്നറിയിപ്പുമായി പൊലിസ് രംഗത്തെത്തിയത്.

കൈവശ ഭൂമിക്കു പട്ടയം നല്‍കാന്‍ കൈക്കൂലി; ഇരുപതിനായിരം രൂപ വാങ്ങിയ അഡൂര്‍ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

കാസര്‍കോട്: കൈവശ ഭൂമിക്ക് പട്ടയം നല്‍കാന്‍ ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്പി വി ഉണ്ണികൃഷ്ണനും സംഘവും കയ്യോടെ പിടികൂടി. അഡൂര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കാറഡുക്ക കര്‍മ്മംതൊടി സ്വദേശി കെ.നാരായണയെ( 47)ആണ് കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ആദൂര്‍ ആലന്തടുക്ക ഹൗസില്‍ പി.മേശന്റെ പരാതിയിലാണ് നാരായണയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പരാതിക്കാരന്റെ അമ്മയുടെ ഇളയമ്മയുടെ മകള്‍ ജാനകിക്ക് ജന്‍മി കുടിയായ്മയായി …

പേയിങ് ഗസ്റ്റ് ഹോസ്റ്റലുകളില്‍ നിന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിക്കുന്ന സുന്ദരി പിടിയില്‍; യുവതിയുടെ പക്കല്‍ 24 ലാപ്ടോപ്പുകള്‍

ബംഗളൂരു: നഗരത്തിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലുകളില്‍ നിന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിക്കുന്ന യുവതി പൊലീസിന്റെ പിടിയില്‍. സ്വകാര്യ ഐ.ടി. കമ്പനിയിലെ മുന്‍ ജീവനക്കാരി ജാസു അഗര്‍വാളാ(29)ണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. രാജസ്ഥാന്‍ സ്വദേശിനിയാണ്. യുവതിയുടെ പക്കല്‍ നിന്ന് പത്തുലക്ഷത്തോളം രൂപ വില വരുന്ന 24 ലാപ്ടോപ്പുകളും കണ്ടെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി നഗരത്തിലെ വിവിധ ഹോസ്റ്റലുകളില്‍ മോഷണം നടത്തി വരികയാണ് യുവതി. ഇതിനകം തന്നെ യുവതി നിരവധി ലാപ്ടോപ്പുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ എച്ച്.എ.എല്‍. പൊലീസ് …

ഹൊ എന്തൊരു ചൂട്! ചൂട് 40 ഡിഗ്രിയിലേക്ക്; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഏപ്രില്‍ ഒന്ന് വരെ സംസ്ഥാനത്ത് കനത്ത് ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സാഹചര്യത്തില്‍ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണിത്.സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി. 2019 നു ശേഷം കേരളത്തില്‍ ഇതാദ്യമായാണ് മാര്‍ച്ച് മാസത്തില്‍ 40 ഡിഗ്രി ചൂട്.കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, ആലപ്പുഴ,കോട്ടയം, എറണാകുളം, …

കശുമാവില്‍ തോട്ടത്തില്‍ അണ്ടി പെറുക്കാന്‍ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു;ആണ്‍കുട്ടിയുടെ പരാതിയില്‍ 50 കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: കശുമാവില്‍ തോട്ടത്തില്‍ അണ്ടിപെറുക്കാന്‍ കൂട്ടികൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ പീഡിപ്പിച്ച 50 കാരനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില ആണ്‍കുട്ടിയുടെ പരാതി പ്രകാരം മാലക്കല്ല് സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരമാണ് പരാതിക്കാസ്പദമായ സംഭവം. കശുവണ്ടി പെറുക്കാനെന്ന വ്യാജേന കുട്ടിയെ കശുമാവില്‍ തോട്ടത്തിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു. ആരും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം കുട്ടിയെ പ്രതി തോട്ടത്തില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് സംഭവം തുറന്നു പറഞ്ഞു. തുടര്‍ന്ന് …

റിയാസ് മൗലവി വധം; കേസിലെ വിധി അപ്രതീക്ഷിതവും നിരാശജനകവുമെന്ന് സിപിഎം

കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയുടെ വിധി അപ്രതീക്ഷിതമാണെന്ന് സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി. കഴിഞ്ഞ ഏഴുവര്‍ഷവും ഒരു ദിവസം പോലും ജാമ്യം അനുവദിക്കാതെ പ്രതികളെ റിമാന്‍ഡില്‍ തന്നെ വെക്കാന്‍ കഴിഞ്ഞിട്ടുള്ള അപൂര്‍വ്വം കേസുകളില്‍ ഒന്നാണിത്. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം നടത്തിയാണ് പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ച സമയത്തോ വിചാരണ സമയത്ത് കുറ്റപത്രത്തെക്കുറിച്ച് എന്തെങ്കിലും അപാകത ഉള്ളതായി ഒരു വിമര്‍ശനവും ഉയര്‍ന്നിരുന്നില്ല. റിയാസ് മൗലവിയുടെ കുടുംബവും ആക്ഷന്‍ …

എസ് പിയ്ക്ക് രഹസ്യ സന്ദേശം; വളാഞ്ചേരിയില്‍ സ്‌ഫോടക ശേഖരം പിടികൂടി; നാലുപേരെ ചോദ്യംചെയ്യുന്നു

മലപ്പുറം വളാഞ്ചേരിയില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു. ആയിരക്കണക്കിന് ജലാറ്റിന്‍ സ്റ്റിക്കറുകളും, ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ എന്തിനാണ് കൊണ്ടുവന്നതിനെ കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പിടികൂടിയ നാല് പേരെയും ചോദ്യംചെയ്ത് വരികയാണ്. ജലാറ്റിന്‍ സ്റ്റിക്ക് 1124, ഡിറ്റനേറ്റര്‍ 4000, ഇലക്ട്രിക്ക് ഡിറ്റനേറ്റര്‍ 3340, സേഫ്റ്റി ഫ്യൂസ് 1820 എന്നിങ്ങനെയാണ് വളാഞ്ചേരി പൊലീസ് …

കോടതി വളപ്പില്‍ പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ; നീതി കിട്ടിയില്ലെന്ന് സൈദ; അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂട്ടര്‍

കാസര്‍കോട്: നീതി കിട്ടിയില്ലെന്ന് 2017 മാര്‍ച്ച് 20ന് രാത്രി ചൂരി പഴയ പള്ളിയില്‍ കൊല്ലപ്പെട്ട മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയുടെ ഭാര്യ സൈദ. കേസിലെ പ്രതികളായ കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, ഗംഗൈ നഗറിലെ അഖിലേഷ് എന്നിവരെ വെറുതെ വിട്ടു കൊണ്ടുള്ള ജില്ലാ സെഷന്‍സ് കോടതിയുടെ വിധിയോട് പ്രതികരിക്കുകയായിരുന്നു സൈദ. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി. ഷിജിത്ത് പ്രതികരിച്ചു. അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് അഭിഭാഷകനായ സി. ഷുക്കൂറും വ്യക്തമാക്കി. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണിത്. …

വ്യഭിചാരത്തിന് പിടിയിലാകുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞുകൊല്ലും; താലിബാനില്‍ ഇപ്പോള്‍ സംഭവിക്കുന്നത്

വ്യഭിചാരത്തിന് പിടിയിലാകുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാന്‍ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ ഔദ്യോഗിക ചാനലില്‍ ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചു.സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുന്നത് പുനരാരംഭിക്കുകയാണെന്ന് കഴിഞ്ഞ ശനിയാഴ്ച സ്റ്റേറ്റ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഒരു വോയ്സ് സന്ദേശത്തില്‍ പ്രഖ്യാപിച്ചതായാണ് വിവരം.അന്താരാഷ്ട്ര സമൂഹം വാദിക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ താലിബാന്റെ ഇസ്ലാമിക ശരിയത്തിന്റെ വ്യാഖ്യാനത്തിന് എതിരാണെന്ന് അഖുന്ദ്‌സാദ ശബ്ദ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ വ്യഭിചാരത്തിനുള്ള ശിക്ഷ ഞങ്ങള്‍ ഉടന്‍ നടപ്പിലാക്കും. ഞങ്ങള്‍ സ്ത്രീകളെ പൊതുസ്ഥലത്ത് ചമ്മട്ടികൊണ്ട് അടിക്കും …

അനുജയും ഹാഷിമും തമ്മില്‍ അടുപ്പമുണ്ടായിരുന്നോ? മൊബൈല്‍ ഫോണ്‍ പരിശോധന നിര്‍ണായകം; അപകടത്തിന്റെ ദുരൂഹത ഒഴിയുന്നില്ല

പത്തനംതിട്ട: പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല.ദുരൂഹത നീക്കാന്‍ രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈഫോണുകളിലെ ചാറ്റ് വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. ഫോണ്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ആര്‍ക്കും ഒരു വിവരവുമില്ല. എത്ര നാള്‍ മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ട്, അപകടമുണ്ടായ ദിവസം ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ, എന്തെങ്കിലും തരത്തില്‍ പ്രകോപനപരമായ അയച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പൊലീസ് …

ചൂരി റിയാസ് മൗലവി വധം; മൂന്നു പ്രതികളെയും കോടതി വെറുതെ വിട്ടു

കാസര്‍കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച റിയാസ് മൗലവി കൊലക്കേസ് പ്രതികളെ വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് ശനിയാഴ്ച ഉച്ചക്ക് 11 മണിക്ക് വിധി പ്രസ്താവിച്ചത്. കാസര്‍കോട് കൂഡ്ലു കേളുഗുഡ്ഡെയിലെ അജേഷ്, നിധിന്‍, അജീഷ് എന്നിവരെ വെറുതെ വിട്ടു കൊണ്ടാണ് കോടതി ഉത്തരവായത്.2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി മദ്രസ അധ്യാപകനായ കുടക് സ്വദേശി റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്നുവെന്നാണ് കേസ്. …

പൊലീസിനെ വെട്ടിച്ചു 10 വര്‍ഷമായി ഒളിവില്‍; വീട്ടിലെത്തിയ പ്രതിയെ കയ്യോടെ പിടികൂടി

കാഞ്ഞങ്ങാട്: റെയില്‍വേയുമായി ബന്ധപ്പെട്ട കേസില്‍ പത്തു വര്‍ഷത്തോളമായി പൊലീസിനെ വെട്ടിച്ചു ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപുള്ളിയെ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.ചട്ടഞ്ചാല്‍ സ്വദേശി സലാ(42)മിനെയാണ് ഇന്നലെ ഇയാളുടെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സലാമിനെ കണ്ണൂര്‍ റെയില്‍വേ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് ഐ.എംടിപി സെയ്ഫുദ്ദീന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ കരുണ്‍, മനു, ഡ്രൈവര്‍ ജിനേഷ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം. പുഷ്പാവതി അന്തരിച്ചു

കാസര്‍കോട്: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ദീര്‍ഘകാലം കാസര്‍കോട് ടൗണ്‍ ഗവ.യു.പി സ്‌കൂള്‍ അധ്യാപികയും പ്രധാനാധ്യാപികയുമായിരുന്ന എം. പുഷ്പാവതി (77) അന്തരിച്ചു. കാസര്‍കോട്, വിദ്യാനഗര്‍ ചിന്മയ കോളനിയിലെ റിട്ട.ആര്‍.ഡി.ഒ സി.കുമാരന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അവിടെ വെച്ച് പനി ബാധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. പയ്യന്നൂരിലെ പരേതനായ രാമന്‍-കല്യാണി ദമ്പതികളുടെ മകളാണ്. ഏക മകള്‍: ശ്രീരേഖ. മരുമകന്‍: അജിത്ത് (ഡി ജി എം …

സി.എ.എ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള പ്രഖ്യാപനം; കേരളത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: സി.എ.എ നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചതെന്നത് സംബന്ധിച്ച് എത്രയും വേഗത്തില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നോട്ടീസിനു ശനിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കുമെന്നാണ് സൂചന.സി.എ.എ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവയില്‍ ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. സി.എ.എ വിഷയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ …

രാമേശ്വരം കഫെ സ്ഫോടനം; പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാം, ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടു

ബംഗളൂരു: ബംഗളൂരു കുന്ദലഹള്ളിയില്‍ രാമേശ്വരം കഫെയില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെന്നു സംശയിക്കുന്നവര്‍ക്കെതിരെ എന്‍.ഐ.എ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ലുക്ക്ഔട്ട് നോട്ടീസില്‍ വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നിലെ മുഖ്യപ്രതികളെന്നു കരുതുന്ന മുസ്സാവിര്‍ ഹുസൈന്‍ ഷസീബ്, അബ്ദുല്‍ മത്തീന്‍ അഹമ്മദ് താഹ എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുക. വിവരങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ലുക്ക്ഔട്ട് നോട്ടീസില്‍ വ്യക്തമാക്കി.കഫേയിലെ സ്ഫോടന കേസിന്റെ മുഖ്യ …

സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്; 112 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവും 125 ലിറ്റര്‍ വാഷും പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ലോകസഭാ ഇലക്ഷനോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഊര്‍ജിതമാക്കി. വെള്ളിയാഴ്ച 112 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവും 125 ലിറ്റര്‍ വാഷും പിടിച്ചെടുത്തു. മീഞ്ച ബേരിക്കയില്‍ വെച്ച് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വഡ് മീഞ്ച ബേരിക്കയില്‍ നടത്തിയ റെയ്ഡില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലെത്തിച്ച് വിതരണം ചെയ്യാന്‍ ഒരുക്കിയ മദ്യ ശേഖരം കണ്ടെടുത്തു. ബേരിക്ക സ്വദേശി രാധാകൃഷ്ണന്റെ(54) വീട്ടില്‍ നിന്ന് 112.32 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു. അസിസ്റ്റന്റ് …

യുവതിയെയും ഒരുവയസുള്ള കുട്ടിയെയും നേത്രാവതി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: യുവതിയുടെയും ഒരു വയസ്സുള്ള ആൺകുട്ടിയുടെയും മൃതദേഹങ്ങൾ നേത്രാവതി പുഴയിൽ കണ്ടെത്തി. അഡയാർ പടവ് സ്വദേശിനി ചൈത്രയുടെയും മകൻ ദിയാൻഷിൻ്റെയും മൃതദേഹങ്ങൾ ഹരേക്കള പാലത്തിന് സമീപം കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് അമ്മയെയും കുഞ്ഞിനെയും വീട്ടിൽ നിന്നും കാണാതായത്. തുടർന്ന്സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മംഗളുരു വെൻലോക് ആശുപത്രിയിലേക്ക് മാറ്റി.മാർച്ച് 28 ന് കുട്ടിയുടെ ഒന്നാം പിറന്നാൾ ദേർളക്കട്ടെ സേവാശ്രമത്തിൽ ആഘോഷിച്ചിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക …

കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ 19കാരൻ മുങ്ങി മരിച്ചു. കല്ലമ്പലം നാവായിക്കുളത്തെ വൈഷ്ണവ് ആണ് മരിച്ചത്. പള്ളിക്കൽ പകൽക്കുറി ആറ്റിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ നാല് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കരയ്ക്ക് എത്തിച്ചശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയായിരുന്നു വൈഷ്ണവ്.