മൊഗ്രാല്‍ നാങ്കിയില്‍ ശക്തമായ കടല്‍ക്ഷോഭം: തീരസംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച റിസോര്‍ട്ട് കടലാക്രമണ ഭീഷണിയില്‍

കാസര്‍കോട്: മൊഗ്രാല്‍ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാവുന്നു. മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് രണ്ടുവര്‍ഷം മുമ്പ് പുതുതായി നിര്‍മ്മിച്ച ബീച്ച് വ്യൂ റിസോര്‍ട്ട് കടലെടുക്കുന്ന അവസ്ഥയിലായി. റിസോര്‍ട്ടിന്റെ മതിലുകളും, ഒരു ഭാഗവും ഇതിനകം കടലെടുത്തു കഴിഞ്ഞു. പേരാല്‍ കണ്ണൂരിലെ മുഹമ്മദ് ഇര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്.വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസ്തുത സ്ഥലത്തുണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ മുഹമ്മദ്, ഖാലിദ് എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇതിനു സമീപത്താണ് റിസോര്‍ട്ട് നിര്‍മ്മിച്ചത്. കഴിഞ്ഞവര്‍ഷത്തെ കടലാക്രമണത്തില്‍ നാങ്കിയില്‍ തന്നെ ഇത്തരത്തില്‍ നിര്‍മ്മിച്ച ഈമാന്‍ റിസോര്‍ട്ടിന്റെ മതിലുകളും, …

എങ്ങും ചെമ്മീന്‍, മത്സ്യ വിപണി സജീവം

മൊഗ്രാല്‍: മൂന്നുമാസമായി തുടര്‍ന്നുകൊണ്ടിരുന്ന മത്സ്യക്ഷാമത്തിന് വിരാമം. മത്സ്യ മാര്‍ക്കറ്റുകളിലും, വില്‍പ്പന ശാലകളിലും ചെമ്മീന്‍ യഥേഷ്ടം എത്തിയതോടെയാണ് വിപണി ഉണര്‍ന്നത്.അഞ്ഞൂറും അതിനു മുകളിലും വിലയുണ്ടായിരുന്ന ചെമ്മീന് ഇപ്പോള്‍ കിലോയ്ക്ക് 150 മുതല്‍ 200 രൂപവരെ വിലയ്ക്ക് മാര്‍ക്കറ്റില്‍ നിന്ന് സുലഭമായി ലഭിക്കുന്നു. 400ല്‍ എത്തിയ മത്തിക്ക് 250 മുതല്‍ 300രൂപ വരെ കുറഞ്ഞിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ചെമ്മീന്‍ ചാകര ലഭിച്ചതോടെയാണ് കാസര്‍കോട്ടെ മത്സ്യമാര്‍കറ്റുകളില്‍ ചെമ്മീന് വില ഇടിഞ്ഞത്.

ഓണത്തിന് 10 കിലോ വീതം അരി നല്‍കും: മന്ത്രി ജി.ആര്‍ അനില്‍കുമാര്‍

കാസര്‍കോട്: ഓണാഘോഷത്തിന് റേഷന്‍ കടകളിലൂടെ 10 കിലോ വീതം അരി നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കാഞ്ഞങ്ങാട്, പുതുക്കൈ ചേടി റോഡില്‍ സപ്ലൈകോ മാവേലി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓണത്തിന് അരി വിതരണം ചെയ്യണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കുന്നതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയെ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ സപ്ലൈകോ ലഭ്യമാക്കുന്നതിലൂടെ പൊതു മാര്‍ക്കറ്റില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി …

കാണാതായ എരുമയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ എരുമയെത്തന്നെ ചുമതലപ്പെടുത്തിയ പൊലീസ് ബുദ്ധി

ലക്‌നൗ: ഒരു എരുമയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍, ഉടമകളെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ രണ്ട് പേര്‍ക്കും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്കും കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ പൊലീസ് എന്തു ചെയ്യും?എരുമയുടെ ഉടമസ്ഥനെന്ന് അവകാശപ്പെട്ട് പരാതി നല്‍കിയ യു.പി.യിലെ മഹേഷ്ഗഞ്ച് റായ് അസ്‌കര്‍പൂര്‍ സ്വദേശി നന്ദലാല്‍ സരോജ്, എരുമയെ വളര്‍ത്തുന്ന പുരേയിലെ ഹരികേഷ് ഗ്രാമവാസി ഹനുമാന്‍ സരോജ് എന്നിവരെ പഞ്ചായത്ത് അധികൃതര്‍ വിളിച്ചു ചര്‍ച്ച ചെയ്‌തെങ്കിലും ഉടമസ്ഥത സ്ഥിരീകരിക്കാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു. വാദിയും പ്രതിയും ആരെന്ന് സംശയിക്കാന്‍ പോലും ഇട നല്‍കാത്ത തരത്തിലായിരുന്നു അവരുടെ അവകാശവാദം. …

ഉപ്പള സ്വദേശി മുംബൈയില്‍ സുഹൃത്തിന്റെ മുറിയില്‍ മരിച്ച നിലയില്‍

മുംബൈ: ഉപ്പള സ്വദേശിയെ മുംബൈയില്‍ സുഹൃത്തിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ഗേറ്റിലെ മുഹമ്മദ് ഹനീഫ(56)യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം മുംബൈ, സാത്ത്‌രസ്തയിലുള്ള സുഹൃത്ത് ഉപ്പളയിലെ റൗഫിന്റെ സമീപത്തേക്ക് പോയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മുഹമ്മദ് ഹനീഫയുടെ മൃതദേഹം നിലത്ത് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് മുംബൈ-കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഹനീഫ സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക് മാറ്റി. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.മുഹമ്മദ് ഹനീഫയുടെ മരണവിവരമറിഞ്ഞ് ദുബായിലുള്ള …

അമ്മ കരള്‍ പകുത്ത് നല്‍കി; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് കരള്‍ മാറ്റി വെക്കല്‍ വിജയം

കോട്ടയം: അമ്മ കരള്‍ പകുത്ത് നല്‍കി-അഞ്ചു വയസ്സുള്ള മകന്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിജയം. ഇരുപത്തിയഞ്ചുകാരിയാണ് മാതാവ്. ആരോഗ്യമന്ത്രി വീണജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നടന്നത്. അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ആണ് കുട്ടികളിലെ കരള്‍ മാറ്റിവെക്കല്‍. രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അപൂര്‍വ്വമായേ ഈ ശസ്ത്രക്രിയ നടത്താറുള്ളു.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗ്യാസ്‌ട്രോളജി വിഭാഗം മേധാവിയായ ഡോ. ആര്‍.എസ് സിന്ധുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ …

ഹൈബ്രിഡ് കഞ്ചാവ് കടത്ത്; വ്യാജ ചികിത്സ നടത്തുന്ന കോയ തങ്ങള്‍ അറസ്റ്റില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം, വേങ്ങര, കറ്റൂര്‍, കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈന്‍ കോയ തങ്ങ(38)ളെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തമിഴ്‌നാട്, ഗൂഡല്ലൂര്‍, പാടന്തറയില്‍ താമസിച്ച് വ്യാജ ചികിത്സ നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലും വിദേശങ്ങളിലും എത്തിക്കുന്ന കാരിയര്‍മാരില്‍ പ്രധാനിയാണ് ഹുസൈന്‍ കോയ തങ്ങള്‍. ഇയാള്‍ ഈ വര്‍ഷം മുംബൈ, ബംഗ്‌ളൂരു വിമാനത്താവളങ്ങള്‍ വഴി ബാങ്കോക്കില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവു …

ഹത്രാസ് പ്രാര്‍ത്ഥനാ യോഗത്തിനിടെ 121 പേരുടെ മരണം: മുഖ്യപ്രതി കീഴടങ്ങി

ന്യൂഡെല്‍ഹി: യു.പി.യിലെ ഹത്രാസില്‍ പ്രാര്‍ത്ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകര്‍ കീഴടങ്ങി. ഇയാളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ജുലൈ രണ്ടിനായിരുന്നു അപകടം. നേരത്തെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം മധുകര്‍ ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്തുന്നതിന് പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചതോടെയാണ് ഇയാള്‍ ഡല്‍ഹിയില്‍ കീഴടങ്ങിയത്. അതേ …

മധ്യവയസ്‌ക അസുഖം മൂലം മരിച്ചു

കാസര്‍കോട്: രോഗബാധിതയായി ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു. മാവുങ്കാല്‍ മൂലക്കണ്ടത്തെ ഓട്ടോഡ്രൈവര്‍ ഗോവിന്ദന്റെ ഭാര്യ ടി.പി സാവിത്രി (45)യാണ് മരിച്ചത്. മക്കള്‍: ആദിത്യന്‍, ഐശ്വര്യ (വിദ്യാര്‍ത്ഥികള്‍).

വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ 17കാരി ഗര്‍ഭിണി; സമപ്രായക്കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ പതിനേഴുകാരി ഗര്‍ഭിണി. പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം 17കാരനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണ് ഇരുവരും.കഴിഞ്ഞ ദിവസം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ടതോടെയാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. വിവരം മെഡിക്കല്‍ കോളേജ് അധികൃതര്‍ ചിറ്റാരിക്കാല്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് പതിനേഴുകാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്.

കാറില്‍ കടത്തിയ എം.ഡി.എം.എ.യുമായി ചെര്‍ക്കളയില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. മുട്ടത്തൊടി, എരിയപ്പാടിയിലെ കെ.എം ജാബിര്‍ (32) ആണ് ചെര്‍ക്കള മാര്‍തോമാ ബധിര വിദ്യാലയത്തിന് സമീപത്ത് വെച്ച് വിദ്യാനഗര്‍ എസ്.ഐ. വി.വി അജേഷിന്റെയും സംഘത്തിന്റെയും പിടിയിലായത്. സംശയം തോന്നി കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.പൊലീസ് സംഘത്തില്‍ എ.എസ്.ഐ പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, ബൈജു എന്നിവരും ഉണ്ടായിരുന്നു.

വെള്ളപ്പൊക്കം; രക്ഷിച്ചു കൊണ്ടു പോകുന്നതിനിടയില്‍ യുവതി ബോട്ടില്‍ പ്രസവിച്ചു

ഗൗഹാട്ടി: വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പൂര്‍ണ്ണഗര്‍ഭിണിയായ യുവതി രക്ഷാപ്രവര്‍ത്തകരുടെ ബോട്ടില്‍ പ്രസവിച്ചു. 25കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ബോട്ടില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെയായിരുന്നു പ്രസവം. ദിസ്പൂരിന് സമീപത്തെ ജഹനാര ബീഗം(25)ആണ് പ്രസവിച്ചത്. ഭര്‍ത്താവും കൂടെ ഉണ്ടായിരുന്നു.ദിവസങ്ങളായി ആസാം വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ജഹനാരബീഗം വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍പ്പെട്ട വിവരമറിഞ്ഞാണ് മെഡിക്കല്‍ സംഘവുമായി രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ ബോട്ടില്‍ കയറ്റി ജാര്‍ഗാവിലെ പി.എച്ച്.സി.യില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പു തന്നെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. …

കാസര്‍കോട്ട് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചു. കാസര്‍കോട്ട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറഞ്ഞു.കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഞായറാഴ്ച സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളില്‍ കാറ്റും ഇടിമിന്നലുമുണ്ടായേക്കും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

പനി ബാധിച്ച് ചികിത്സക്കെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി; റിട്ട.ഡോക്ടര്‍ക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ പതിമൂന്നുകാരിയെ റിട്ട.ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി. തൃക്കരിപ്പൂരിലെ റിട്ട. ഡോക്ടര്‍ സി.കെ.പി കുഞ്ഞബ്ദുള്ളയ്‌ക്കെതിരെയാണ് പതിമൂന്നുകാരി ചന്തേര പൊലീസില്‍ പരാതി നല്‍കിയത്. ചന്തേര പൊലീസ് ഡോക്ടര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. ഏതാനും ദിവസം മുമ്പാണ് പെണ്‍കുട്ടി ഡോക്ടറുടെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയത്. പരിശോധിക്കുന്നതിനിടയില്‍ കടന്നു പിടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രമുഖ യക്ഷഗാന കലാകാരന്‍ കുമ്പള ശ്രീധര്‍റാവു അന്തരിച്ചു

മംഗ്‌ളൂരു: പ്രമുഖ യക്ഷഗാന കലാകാരന്‍ കുമ്പള ശ്രീധര്‍ റാവു (76) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 50 വര്‍ഷക്കാലം പ്രശസ്തമായ ധര്‍മ്മസ്ഥലമേളയില്‍ പ്രവര്‍ത്തിച്ചു. കൂഡ്‌ലു, മുല്‍ക്കിമേളകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീധര്‍റാവുവിന്റെ സ്ത്രീ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുമ്പള, നാരായണമംഗലം സ്വദേശിയായ ഇദ്ദേഹം ഉപ്പിനങ്ങാടി, നെക്കിലാടി ശാന്തിനഗറിലായിരുന്നു താമസം.ഭാര്യ: സുലോചന. മക്കള്‍: ഗണേശ് പ്രസാദ് (പത്രപ്രവര്‍ത്തകന്‍, ബംഗ്‌ളൂരു), കൃഷ്ണപ്രസാദ്, ദേവി പ്രസാദ്.

ഭാര്യയെ ഉപേക്ഷിച്ച് ഒളിച്ചോടിയ ബികോം വിദ്യാര്‍ത്ഥിയും കാമുകിയും കുളത്തില്‍ മരിച്ച നിലയില്‍

ബംഗ്‌ളൂരു: ഭാര്യയെ ഉപേക്ഷിച്ച് ഒളിച്ചോടിയ ബികോം വിദ്യാര്‍ത്ഥിയേയും കാമുകിയേയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരു, തലഘട്ടപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോണന, കുണ്ടെയിലെ ശ്രീകാന്ത് (24), അഞ്ജന(20) എന്നിവരാണ് മരിച്ചത്.ശ്രീകാന്ത് ബികോം വിദ്യാര്‍ത്ഥിയും രാത്രി കാലങ്ങളില്‍ ഓട്ടോ ഡ്രൈവറുമായിരുന്നു. ഇതിനിടയില്‍ സഹാന എന്ന യുവതിയുമായി പ്രണയത്തിലാവുകയും കല്യാണം കഴിക്കുകയും ചെയ്തു. ഇരുവരും ഒന്നിച്ചു താമസിക്കുന്നതിനിടയിലാണ് അഞ്ജനയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഈ ബന്ധത്തെ ഭാര്യ സഹാനയും വീട്ടുകാരും എതിര്‍ത്തു. എന്നാല്‍ പിരിയാന്‍ തയ്യാറാകാത്ത ശ്രീകാന്തും അഞ്ജനയും ജുലായ് …

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം

മന്ത്രംക: ആപ: പീതാ: ത്രേധാ: വിധീയതേ,താസാം യ: സ്ഥവിഷ്ഠോധാതുസ്തന്മൂത്രം ഭവതിയോ മദ്ധ്യമസ്തല്ലോഹിതം, യോണിഷ്ഠ: സ പ്രാണ:സാരം: നാം കുടിക്കുന്ന ജലവും മൂന്നു വിധമായി വിഭജിക്കപ്പെടുന്നു. അതില്‍ ഏറ്റവും സ്ഥൂലമായ അംശം മൂത്രമായിത്തീരുന്നു. മധ്യമഭാഗം രക്തമായും ഏറ്റവും സൂക്ഷ്മമായ അംശം പ്രാണനുമായിത്തീരുന്നു.കഴിക്കുന്ന ആഹാരം പോലെത്തന്നെ പ്രധാനമാണ് കുടിക്കുന്ന ജലവും. കാരണം ജലത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഭാഗമാണ് എല്ലാ ശാരീരിക, മാനസിക പ്രക്രിയകളെയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പ്രാണശക്തിയായിത്തീരുന്നത്. ഇവയുടെ പ്രാധാന്യമൊക്കെ ഉദാഹരണസഹിതം പിന്നീട് വിവരിക്കുന്നതു കൊണ്ട് അതിനെക്കുറിച്ച് ഇവിടെ …

തമിഴ്നാട്ടിലെ ബി എസ് പി നേതാവിനെ ബൈക്കിൽ എത്തിയ ആറംഗസംഘം നടുറോഡിൽ വെട്ടി കൊലപ്പെടുത്തി; പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി

ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനെ വെട്ടിക്കൊന്നു. ചെന്നൈ പെരമ്പൂര്‍ സ്വദേശി ആംസ്‌ട്രോങ്ങ് ആണ് കൊല്ലപ്പെട്ടത്. സെംബിയം പൊലീസ് അധികാരപരിധിയിലാണ് സംഭവം നടന്നത്. പെരമ്പൂരില്‍ വച്ച് ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടുകയായിരുന്നു. ചെന്നൈ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറായ ആംസ്‌ട്രോങ്ങിനെ പെരമ്പൂരിലെ വീടിന് സമീപം വെച്ചാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. വെട്ടേറ്റ് ചോരവാര്‍ന്ന അവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിന് ശേഷം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ചെന്നൈയിലെ …