ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം | ഖണ്ഡം ഏഴ്

ഖണ്ഡം ഏഴ് മന്ത്രം: ഷോഡശകല;സോമ്യ പുരുഷ: പഞ്ചദശാ ഹാനി മാശീ: കാമമപ: പിബാപോമയ: പ്രാണോ ന പിബതോ വിച്ഛേത്സ്യത ഇതി. സാരം: അല്ലയോ സൗമ്യ, പതിനാറുകലകളോടു കൂടിയവനാണ് പുരുഷന്‍. നീ പതിനഞ്ചുദിവസം ഭക്ഷണമൊന്നും കഴിക്കാതിരിക്കുക. എന്നാല്‍ ഇഷ്ടം പോലെ വെള്ളം കുടിച്ചോളു. പ്രാണന്‍ ജലമയനാകുന്നു. വെള്ളം കുടിക്കാതിരുന്നാല്‍ ഒരുവന്റെ പ്രാണന്‍ വിച്ഛേദിക്കപ്പെടും. പഞ്ച പ്രാണന്മാര്‍, അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍ എന്നിവക്കൊപ്പം മനസ്സും ചേര്‍ന്നതാണ് പുരുഷന്റെ പതിനാറു കലകളായി പറയപ്പെട്ടിരിക്കുന്നത്. പുരുഷന്‍ എന്ന് സൂചിപ്പിച്ചത് കൊണ്ട് തെറ്റിദ്ധരിച്ചുപോകരുത്. …

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം, മലപ്പുറം സ്വദേശിയായ 14കാരൻ ചികിത്സയിൽ, സ്രവം ഇന്ന് പരിശോധനയ്ക്ക് അയക്കും

  കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പതിനാലുകാരനാണ് നിപ സംശയയിക്കുന്നത്. ലക്ഷണം കണ്ടതിനെ തുടർന്ന് കുട്ടിയെ വെള്ളിയാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തന്നെ, വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്, വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 

  സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും കോഴിക്കോട് മുതൽ കാസർകോട് വരെ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, …

കുവൈറ്റിൽ വീണ്ടും തീപിടുത്തം, നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു, വെള്ളിയാഴ്ചയാണ് കുടുംബം നാട്ടിൽ നിന്നും മടങ്ങിയത് 

  കുവൈത്ത്: ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ലീവിനായി നാട്ടിലേക്ക് പോയ ഇവർ വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അബ്ബാസിയയിലെ ഫ്ലാറ്റിൽ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. ഷോർട് സർക്യൂട്ടാണോ സംഭവത്തിന് ഇടയാക്കിയത് എന്ന് സംശയമുണ്ട്. കുവൈത്തിൽ ഒരുപാട് മലയാളികൾ താമസിക്കുന്ന മേഖലയാണിത്. മാത്യു എബ്രഹാമിന് …

റോഡരികിൽ പൊട്ടിവീണ വൈദ്യുത കമ്പി കണ്ടില്ല, നടന്നുവരികയായിരുന്ന കോളേജ് വിദ്യാർഥിനി കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ചു 

  പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ കോളേജ് വിദ്യാർഥിനി മരിച്ചു. മംഗളൂരു ഗുരുപുര കല്ലക്കളമ്പി സ്വദേശി ഹരീഷ് ഷെട്ടിയുടെ മകൾ അശ്വിനി ഷെട്ടി(18) ആണ് ദാരുണമായി മരണപ്പെട്ടത്. മംഗളൂരുവിലെ ഒരു കോളേജിൽ സിഎ വിദ്യാർത്ഥിനിയായിരുന്നു. കർഷകനായ ഹരീഷ് ഷെട്ടി കന്നുകാലികളെ വയലിലേക്ക് മേയ്ക്കാൻ പോയിരുന്നു. ഒപ്പം മകളും രണ്ടു നായ്ക്കളും ഉണ്ടായിരുന്നു. ഓടിപ്പോയ നായ്ക്കളെ പിടികൂടാൻ പോയ പെൺകുട്ടിയെ പിന്നീട് കണ്ടില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മകൾ റോഡ് അരികിൽ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ …

കണ്ണൂരിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം: തോട്ടിൽ കുളിച്ച പരിയാരം സ്വദേശിയായ മൂന്നര വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്

    കണ്ണൂരിൽ വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വരം സ്‌ഥിരീകരിച്ചു. പരിയാരം തിരുവട്ടൂർ സ്വദേശിയായ മൂന്നര വയസ്സുകാരനാണു രോഗം സ്‌ഥിരീകരിച്ചത്. പനി ബാധിച്ച കൂട്ടിയെ 18ന് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിലാണ് അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് സ്‌ഥിരീകരിച്ചത്. വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വ കാര്യ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചു ദിവസം മുൻപ് കു ട്ടിയെ സമീപത്തെ തോട്ടിൽ കുളിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. പനി, തലവേദന, ഛർദി എന്നിവയെ തുടർന്ന് വ്യാഴാഴ്ച മുതൽ ചികിത്സയിലായിരുന്നു. രോഗം …

46 കാരിയായ വനിതാ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി, അമിതമായി ഉറക്കഗുളിക കഴിച്ചതായി സംശയം

    മാനന്തവാടി: വയനാട് എടവക പഞ്ചായത്ത് ഓഫിസിലെ വനിതാ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം മൈനാകപ്പള്ളി സ്വദേശി പുത്തൻപുരയിൽ എ. ശ്രീലത(46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് എടവക പന്നിച്ചാലിൽ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുളിക അമിതമായി കഴിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായ ശ്രീലതയെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ജീവനക്കാരന്‍ പീഡിപ്പിച്ചു; കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി

കോഴിക്കോട്: ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ജീവനക്കാരന്‍ മഹേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. ആഴ്ചകള്‍ക്കു മുമ്പാണ് ഇയാള്‍ ബീച്ച് ആശുപത്രിയിലേക്ക് സ്ഥലം മാറിയെത്തിയത്. ഫിസിയോ തെറാപ്പിക്കെത്തിയതായിരുന്നു പെണ്‍കുട്ടി. വനിതാ ജീവനക്കാരിയാണ് പെണ്‍കുട്ടിക്ക് ഫിസിയോ തെറാപ്പി നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം പ്രസ്തുത ജീവനക്കാരി അവധി ആയതിനാല്‍ മഹേന്ദ്രന്‍ ആണ് ചികിത്സ നല്‍കിയത്. ഈ സമയത്തായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്.

കര്‍ണ്ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടല്‍: ചൈത്രവാഹിനി പുഴ കരകവിഞ്ഞു

കാസര്‍കോട്: ശക്തമായ മഴയെത്തുടര്‍ന്നു കര്‍ണ്ണാടക വനമേഖലകളില്‍ ഉരുള്‍പൊട്ടല്‍ വ്യാപകമായി തുടരുന്നു. ഉരുള്‍പൊട്ടല്‍ ചൈത്രവാഹിനി, തേജസ്വിനി പുഴകളില്‍ വെള്ളപ്പൊക്കം രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. കാര്യങ്കോടുപുഴയിലും സമീപ പ്രദേശങ്ങളിലും പുഴ കരകവിഞ്ഞൊഴുകുകയാണ്. സംസ്ഥാന അതിര്‍ത്തി മേഖലയിലും വനാതിര്‍ത്തികളിലും സഞ്ചാരം ഒഴിവാക്കണമെന്നു പൊലീസ് അധികൃതര്‍ പൊതുജനങ്ങളോടഭ്യര്‍ത്ഥിച്ചു.

കാര്‍ കിണറിലേക്ക് മറിഞ്ഞു; 7 പേര്‍ മരിച്ചു

മുംബൈ: ബൈക്കിനു സൈഡ് കൊടുക്കുന്നതിനിടയില്‍ കാര്‍ സമീപത്തെ കിണറിലേയ്ക്ക് മറിഞ്ഞ് ഏഴു തീര്‍ത്ഥാടകര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ജല്‍നയില്‍ ആണ് ദാരുണമായ അപകടം നടന്നത്. ചനേഗാവ് സ്വദേശികളായ നാരായണ്‍ നിഹാല്‍ (45), പ്രഹ്ലാദ് ബിറ്റ്‌ലെ (65), പ്രഹ്ലാദ് മഹാജന്‍ (65) നന്ദതായ്‌ഡെ (35), ചന്ദ്രഭഗ് ഘുഗെ(40) തുടങ്ങിയവരാണ് മരിച്ചത്. അഞ്ചു പേരെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്ധന്‍പൂരില്‍ നിന്ന് തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കാര്‍ യാത്രക്കാര്‍. ക്രെയിന്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മണ്ണിടിച്ചല്‍: മലയാളി ലോറി ഡ്രൈവര്‍ 4 ദിവസമായി മണ്ണിനടിയില്‍; ഫോണ്‍ റിംഗ് ചെയ്തതായി കുടുംബം

കോഴിക്കോട്: കര്‍ണ്ണാടകയിലെ ബംഗ്‌ളൂരു-ഷിരൂര്‍ ദേശീയ പാതയില്‍ ഉണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനിനെ കണ്ടെത്താനായില്ല. ലോറിക്കൊപ്പം മണ്ണിനടിയിലായ അര്‍ജ്ജുനന്റെ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെന്നും രക്ഷപ്പെടുത്താന്‍ അടിയന്തിര ശ്രമം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. നാലു ദിവസം മുമ്പാണ് അര്‍ജുന്‍ ലോറി ഓടിച്ചു പോകുന്നതിനിടയില്‍ ദേശീയ പാതയോരത്തെ കുന്നിടിഞ്ഞ് വീണത്. റോഡിലെ മണ്ണു നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് അധികൃതര്‍ മുന്‍തൂക്കം നല്‍കിയത്. ലോറിയും ഡ്രൈവറും മണ്ണിനടിയില്‍പ്പെട്ടതായി പിന്നീടാണ് മനസ്സിലായതെന്നു അധികൃതര്‍ പറഞ്ഞു. ജി.പി.എസ് …

സഹാനുഭൂതിയുടെ ബാക്കിപത്രം

ഭാഗം 13 ആയിടയ്ക്കാണ് വാടകയ്ക്ക് കൊടുത്തിരുന്ന നാട്ടിലെ എന്റെ മൂന്നു മുറി പീടിക നഷ്ടത്തിലാണെന്നും പറഞ്ഞു വാടകക്ക് വാങ്ങിയ ആള് തരാനുള്ള വാടക പോലും തരാതെ മുറിയൊഴിഞ്ഞു പോയത്. നാട്ടുകാരനായത് കൊണ്ടും സുഹൃത്തായത് കൊണ്ടും ഞാന്‍ പിന്നെ തര്‍ക്കിക്കാനൊന്നും പോയില്ല. പക്ഷെ അവിടെ ജോലിക്ക് നിന്ന സ്ത്രീ ജീവിക്കാന്‍ ഇനി വേറെ വല്ലതും നോക്കേണ്ടി വരുമെന്ന് പറഞ്ഞ് നിറകണ്ണുകളോടെ അവിടന്നിറങ്ങി പോകുന്നത് കണ്ടപ്പോ എന്തോ എനിക്കങ്ങനെ പറഞ്ഞു വിടാന്‍ തോന്നിയില്ല. അവര്‍ക്ക് വേണ്ടി ആ കട ഞാന്‍ …

കൊള്ളയ്ക്കു പദ്ധതി; കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശികള്‍ ഉള്‍പ്പെടെ 10 പേര്‍ കോയമ്പത്തൂരില്‍ പിടിയില്‍; അറസ്റ്റിലായവരില്‍ ബംഗ്‌ളൂരു സ്‌ഫോടന കേസ് പ്രതി തടിയന്റവിട നസീറിന്റെ സഹോദരനും

കോയമ്പത്തൂര്‍: വന്‍ കൊള്ളയ്ക്ക് പദ്ധതിയിട്ടെത്തിയവരെന്നു പൊലീസ് സംശയിക്കുന്ന പത്തു പേര്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍. ബംഗ്‌ളൂരു സ്‌ഫോടനകേസില്‍ പ്രതിയായ കണ്ണൂര്‍, തടിയന്റവിട നസീറിന്റെ സഹോദരനും കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശികളുമടങ്ങുന്ന പത്തുപേരാണ് അറസ്റ്റിലായത്. കാസര്‍കോട് സ്വദേശി മുഹമ്മദ് സിയാവുദ്ദീന്‍ (40), കാഞ്ഞങ്ങാട് സ്വദേശികളായ സുനില്‍ (45), സമീര്‍ (32), കണ്ണൂരിലെ അബ്ദുല്‍ ഹാലിം (47), തിരുപ്പൂര്‍, മംഗലം സ്വദേശി സലിം മാലിക് (25), പര്‍സാദ് (25), കാങ്കയം സ്വദേശി മുഹമ്മദ് യാസിര്‍ (18), കര്‍ണ്ണാടകയിലെ നൗഫില്‍ കാസിം ഷേഖ് (29), …

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കാസർകോട് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. സാഹചര്യം മാറുകയാണെങ്കിൽ മുന്നറിയിപ്പിൽ മാറ്റം വന്നേക്കാം. ഇന്നലെ കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടായിരുന്നു. ഈ ജില്ലകളിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. …

കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു, വിടവാങ്ങിയത് ദേശീയ കായിക മത്സരങ്ങളിൽ കേരളത്തിനു വേണ്ടി മെഡലുകൾ നേടിയ താരം 

മുൻ അത്‌ലീറ്റായ കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാൽ പാറത്തറ വീട്ടിൽ മനു ജോൺ (50) ആണു മരിച്ചത്. 24 വർഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂ‌ൾ ആൻഡ് ജൂനിയർ കോളജിലെ കായികാധ്യാപികയായിരുന്നു. വ്യാഴാഴ്ച രാവിലെ 9നു സ്‌കൂളിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. എംജി സർവകലാശാലാ ക്രോസ് കൺട്രി ടീം മുൻ ക്യാപ്റ്റനാണ്. ഒളിംപ്യൻ അഞ്ജു ബോബി ജോർജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിനുവേണ്ടി ദേശീയ മത്സരങ്ങളിൽ മെഡലുകൾ …

കാലവർഷം: സംസ്ഥാനത്ത് ഇതുവരെ 223 മരണം; സംസ്ഥാനത്തെങ്ങും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു 

കാലവർഷം: സംസ്ഥാനത്ത് ഇതുവരെ 223 മരണം; സംസ്ഥാനത്തെങ്ങും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു     തിരുവനന്തപുരം: തുടർച്ചയായി ചെയ്യുന്ന അതിശക്തമായ മഴയിൽ സംസ്ഥാനത്ത് ഇതുവരെ 223 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ലക്ഷക്കണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മഴയും മഴക്കാല കെടുതികളും തുടർന്നുകൊണ്ടിരിക്കുന്നു. വൈദ്യുതിവിതരണം വ്യാപകമായി തടസ്സപ്പെടുന്നു. വാർത്താവിനിമയ ബന്ധങ്ങളും തകരാറിലാണ്. മഴയെത്തുടർന്നു ഗതാഗത രംഗത്തും തടസ്സം നേരിടുന്നു. പലേടത്തും അവശ്യമരുന്നുകൾക്കും അവശ്യ സാധനങ്ങൾക്കും പ്രയാസം തേരിടുന്നതായും ആക്ഷേപമുണ്ട്. കാലവർഷക്കെടുതി: …

തേജസ്വിനി പുഴ കരകവിഞ്ഞു; കാര്യങ്കോട്ടും പൊടോത്തുരുത്തിയിലും വെളളം കയറി

  കാസർകോട്: തേജസ്വിനി പുഴ കരകവിഞ്ഞതിനെ തുടർന്ന് . കാര്യങ്കോട്ടും പൊടോത്തുരുത്തിയിലും വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.കർണാടക വനത്തിൽ ഉണ്ടായ ഉരുൾ പൊട്ടലാണ് പൊടുത്തുനേ വെള്ളപ്പൊക്കമുണ്ടാവാൻ കാരണമെന്നു പറയുന്നു. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ഇത് ആളുകളെ പരിഭ്രമിപ്പിച്ചു. വെള്ളപ്പൊക്ക വിവരമറിഞ്ഞു അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. ജനങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കുന്നതിനുൾപ്പെടെയുള്ള നടപടി തുടരുന്നുണ്ട്. പൊലീസും ഫയർ ഫോഴ്സും ജാഗ്രത പാലിക്കുന്നു. പോടോതുരുത്തിയിലെ 5 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്. ചാത്തമത്ത് 7 കുടുംബങ്ങളും …

മഴയല്ലേ, വൈദ്യുതി അപകടം ശ്രദ്ധയിൽപ്പെട്ടാൽ വിളിക്കാൻ മറക്കരുത്; കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

  കാസർകോട്: കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിളിന് കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യം നേരിടുന്നതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചതായി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് 9496011431 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാം. വിവരം കസ്റ്റമര്‍ കെയര്‍ നമ്പറായ 9496010101 എന്ന ടോള്‍ ഫ്രീ നമ്പറിലും അറിയിക്കുവാന്‍ സാധിക്കും. അതേസമയം, സാധാരണയുള്ള …