ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു

  ഇറാന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു. ടെഹ്റാനിലെ വസതിയില്‍ വച്ചാണ് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഹനിയയെ കൊലപ്പെടുത്തുകയായിരുന്നു. ഇക്കാര്യം ഹമാസാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡും അറിയിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യന്റെ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹനിയ. ഇസ്രയേലാണ് കൊലയ്ക്ക് പിന്നിലെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ …

ഒരു കാക്കക്കഥ

അറുപത് വര്‍ഷം മുമ്പ് ഞാന്‍ നേരിട്ട് കണ്ട ഒരു കാക്കക്കഥ. ഒരു ദിവസം ഉച്ച സമയത്ത് വീടിനടുത്തുള്ള പറങ്കിമാവിന്‍ ചുവട്ടില്‍ കശുമാങ്ങ കൊത്തിത്തിന്നുകൊണ്ടിരുന്ന കാക്കയെ കണ്ടപ്പോഴാണ് ഓര്‍മ്മ ഓടിയെത്തിയത്. അറുപത് കൊല്ലങ്ങള്‍ക്കു മുമ്പായിരുന്നു സംഭവം. ഓലാട്ട് എ.യു.പി.സ്‌കൂളില്‍ പ്രൈമറി ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്‌കൂളിലേക്ക് നടന്നു പോവുന്ന വഴിയിലെ കാഴ്ചകള്‍ എന്നും മനസ്സില്‍ തങ്ങി നില്‍ക്കും. എന്റെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോവുന്ന വഴിക്ക് വലിയൊരു പറമ്പുണ്ട്. കാരിക്കുട്ടി മൂസോറുടെ പറമ്പ് എന്നാണ് ആ പറമ്പിനെ ഞങ്ങള്‍ …

ഉപ്പള, ഷിറിയ പുഴകള്‍ കരകവിഞ്ഞു; ഏക്കര്‍ കണക്കിനു കൃഷിയിടങ്ങള്‍ വെള്ളത്തിനടിയില്‍

കാസര്‍കോട്: ചൊവ്വാഴ്ച പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പ്രധാന നദികളായ ഷിറിയ, ഉപ്പള പുഴകള്‍ കരകവിഞ്ഞു. ഏക്കര്‍ കണക്കിനു കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച രാത്രി മുതല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഉപ്പള പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കവുങ്ങിന്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. ഷിറിയ പുഴ കരകവിഞ്ഞ് ഉളുവാര്‍, ബംബ്രാണ വയല്‍ പ്രദേശങ്ങളില്‍ വെള്ളം കയറി. ബംബ്രാണ റോഡും വെള്ളത്തില്‍ മുങ്ങി. ഏതാനും വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. എന്നാല്‍ …

കാര്യങ്കോട് പുതിയപാലം വീണ്ടും ഗതാഗതത്തിനായി തുറന്നു കൊടുത്തു

  കാസര്‍കോട്: നീലേശ്വരം കാര്യങ്കോട്ടെ ദേശീയപാതയിലെ പഴയ പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പുതിയപാലം വീണ്ടും ഗതാഗതത്തിനായി ഇന്നു തുറന്നുകൊടുത്തു. കഴിഞ്ഞ ജുലൈ ഒന്നിനാണ് പാലം ആദ്യം തുറന്നത്. എന്നാല്‍ അഞ്ചാംദിവസം സ്പാനുകള്‍ കൂട്ടിയിണക്കുന്ന എക്‌സ്പാന്‍ഷന്‍ ജോയിന്റിങ് പൂര്‍ത്തിയാക്കാനായി വീണ്ടും അടച്ചിട്ടു. ഇതിനായി ഒരുമാസത്തെ സമയം വേണ്ടി വരുമെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചിരുന്നു. പണി തീര്‍ന്നെങ്കിലും പാലം തുറന്നുകൊടുത്തില്ല. അതിനിടെ പഴയ പാലത്തിന്റെ പ്രധാന തൂണ് ചെരിഞ്ഞ് അപകടനിലയിലായതായി പ്രചരണം നടന്നിരിന്നു. ഇതോടെയാണ് ബുധനാഴ്ച പുതിയപാലത്തിലൂടെ ഗതാഗതം പുന:സ്ഥാപിച്ചത്. …

അണിഞ്ഞയില്‍ വീട്ടിനകത്ത് ഉറങ്ങിക്കിടന്ന യുവാവ് മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മനാട്, അണിഞ്ഞ, പള്ളമ്മല്‍ ഹൗസില്‍ പരേതനായ നാരായണ മണിയാണിയുടെ മകന്‍ വേണുഗോപാലന്‍ (46) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ബുധനാഴ്ച രാവിലെ കാണാത്തതിനെത്തുടര്‍ന്ന് തെരയുന്നതിനിടയില്‍ വീട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാതാവ്: മാധവി. സഹോദരങ്ങള്‍: ശാരദ, ഉഷ, അംബിക, കാര്‍ത്യായനി.

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ഒരു ജീവനക്കാരന് ഒറ്റക്ക് 12 ലക്ഷം രൂപ അടിച്ചു മാറ്റാനാവുമോ? : എസ്.ഡി.പി.ഐ

കാസര്‍കോട്: പഞ്ചായത്ത് ഫണ്ടില്‍ നിന്നു 12 ലക്ഷത്തോളം രൂപ പഞ്ചായത്തു പ്രസിഡണ്ടും സെക്രട്ടറിയുമറിയാതെ ഒരു ജീവനക്കാരന്‍ അടിച്ചുമാറ്റിയെന്നു പറയുന്നതു വിശ്വസിക്കാന്‍ പ്രയാസമാണെന്നു എസ്.ഡി.പി.ഐ പഞ്ചായത്തു കമ്മിറ്റി പ്രസിഡണ്ട് നാസര്‍ ബംബ്രാണ ചൂണ്ടിക്കാട്ടി. തട്ടിപ്പിനെക്കുറിച്ചു ഗൗരവമായ അന്വേഷണം വിജിലന്‍സ് നടത്തണം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ തുക പ്രസിഡണ്ടും സെക്രട്ടറിയുമറിയാതെ ഒരു അക്കൗണ്ടന്റ് ഒറ്റക്കു തിരിമറി നടത്തിയെന്നു പറഞ്ഞതു ദുരൂഹത ഉളവാക്കുന്നുണ്ട്. അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ 10 തവണയായി നടന്ന സാമ്പത്തിക ക്രമക്കേട് …

ആവശ്യപ്പെട്ട പണം നല്‍കിയില്ല; വസ്ത്രാലയ ഉടമയ്ക്ക് അധോലോക ഭീഷണി, ബേവിഞ്ച വെടിവെപ്പ് കേസ് പ്രതി മുന്ന ഉള്‍പ്പെടെ 2 പേര്‍ തോക്കുകളുമായി അറസ്റ്റില്‍

കാസര്‍കോട്: ആവശ്യപ്പെട്ട പണം നല്‍കാത്ത വിരോധത്തിലാണെന്നു പറയുന്നു, മംഗ്‌ളൂരുവിലെ വസ്ത്രവ്യാപാരിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബേവിഞ്ച വെടിവെപ്പ് കേസ് പ്രതിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍. പൈവളിഗെ, കുരുടപ്പദവ് സ്വദേശി മുഹമ്മദ് ഹനീഫ് എന്ന മുന്ന(40), മംഗ്‌ളൂരു, കോണാജെയിലെ മുഹമ്മദ് റഫീഖ് എന്ന മുടിപ്പു റഫീഖ് (36) എന്നിവരെയാണ് മംഗ്‌ളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു രണ്ട് കൈത്തോക്കുകള്‍, 3 മൊബൈല്‍ ഫോണുകള്‍, 12 വെടിയുണ്ടകള്‍, 42 ഗ്രാം എം.ഡി.എം.എ, ഇലക്ട്രോണിക് ത്രാസ്, …

തൃക്കരിപ്പൂരില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു; കാരണം ദുരൂഹം

കാസര്‍കോട്: ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തിയ യുവാവ് മരിച്ചു. പയ്യന്നൂര്‍, പുഞ്ചക്കാട് സ്വദേശിയും തൃക്കരിപ്പൂര്‍, നടക്കാവ്, കൊവ്വല്‍ മുണ്ട്യയ്ക്കു സമീപത്തു താമസക്കാരനുമായ എ. സുജിത്ത് (42)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീടിനു സമീപത്തു വച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാര്യ: സി. സുജാത (നാവിക അക്കാദമി ജീവനക്കാരി). മക്കള്‍: അമര്‍ജിത്ത്, …

മുണ്ടക്കൈയില്‍ ഉണ്ടായിരുന്ന 540 വീടുകളില്‍ അവശേഷിക്കുന്നത് 30 എണ്ണം മാത്രം; മരിച്ചവരുടെ എണ്ണം 159 ആയി; സൈന്യം മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു

  കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം വീണ്ടും തുടങ്ങി. നാലു സംഘങ്ങളായി 153 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തിയിട്ടുണ്ട്. ഇതുവരെ 159 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 98 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. സര്‍ക്കാര്‍ കണക്കനുസരിച്ച് 98 പേരെയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ അത് 200 ലധികം പേര്‍ വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദുരന്തത്തോടെ മുണ്ടക്കൈയില്‍ ഇനി അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 540 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. ഇപ്പോള്‍ …

കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം തുറന്നു

കാസര്‍കോട്: കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിള്‍ വൈദ്യുതി സംബന്ധിച്ച അടിയന്തര പ്രശ്‌നപരിഹാരത്തിന് കണ്‍ട്രോള്‍ റൂം തുറന്നു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ 9496011431 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണമെന്നു അറിയിച്ചു. വിവരം കസ്റ്റമര്‍ കെയര്‍ നമ്പറായ 9496010101 എന്ന ടോള്‍ ഫ്രീ നമ്പറിലും അറിയിക്കാവുന്നതാണ്. ടോള്‍ ഫ്രീ നമ്പറായ 1912 എന്ന നമ്പറില്‍ വിളിച്ചു കണ്‍സ്യൂമര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ സഹിതം …

കുമ്പള മര്‍ച്ചന്റ്സ് യൂത്ത് വിംഗ് ഭാരവാഹികള്‍

കുമ്പള: മര്‍ച്ചന്റ്സ് യൂത്ത് വിംഗ് യൂണിറ്റ് ഭാരവാഹികളായി അബ്ദുല്‍ഖാദര്‍ റഹ്്മാനിയ (പ്രസി.), അഷ്റഫ് (ജന.സെക്ര.), സന്തോഷ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. സന്തോഷ് എ.കെ, അബ്ദുല്‍ ലത്തീഫ്, ഹൈദര്‍ അലി (ജോ.സെക്ര.), സിദ്ദിഖ് മുബാറക്, നവാസ് (വൈസ്പ്രസി.) ഇര്‍ഷാദ്, മന്‍സൂര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. രാജേഷ്, വ്യാപാരി നേതാക്കളായ സത്താര്‍, അന്‍വര്‍ പ്രസംഗിച്ചു

അറബി അധ്യാപക നിയമനം

കാസര്‍കോട്: പെരുമ്പള ഗവ.എല്‍.പി സ്‌കൂളില്‍ അറബി അധ്യാപകനെ താല്‍ക്കാലികമായി നിയമിക്കുന്നു. അഭിമുഖം ആഗസ്റ്റ് 1നു രാവിലെ. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്നു പ്രധാനാധ്യാപകന്‍ അറിയിച്ചു.

മുളിയാറിലെ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

  കാസര്‍കോട്: മുളിയാറിലെ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. നുസ്രത്ത് നഗറിലെ കോളോട്ട് മുഹമ്മദ് കുഞ്ഞി(72) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മരണം. മുളിയാറില്‍ നിന്ന് ആദ്യം പ്രവാസത്തിലേക്ക് പോയ വ്യക്തികളില്‍ ഒരാളായിരുന്നു. പരേതരായ കോളോട്ട് അഹ്‌മദ് ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സാറ പൈക്ക. മക്കള്‍: ബദറുദ്ദീന്‍ കോളോട്ട് (ഗള്‍ഫ്), റംസീന, സാനിയ. മരുമക്കള്‍: നിയാസ് ബേവിഞ്ച, ഷഹന. സഹോദരങ്ങള്‍: കോളോട്ട് അബ്ദുല്ല കുഞ്ഞി, കോളോട്ട് ബഷീര്‍, കോളോട്ട്അബ്ദുല്‍ ഖാദര്‍, കോളോട്ട് ജലീല്‍, കോളോട്ട് …

കനത്ത മഴ; വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയം മാറ്റി; പരശുറാം എക്‌സ്പ്രസ് ഭാഗീകമായി റദ്ദാക്കി

  തിരുവനന്തപുരം: രൂക്ഷമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ടിയിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയം മാറ്റി. രാവിലെ 5.15 പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ 7.30 നാണ് പുറപ്പെട്ടത്. ഇന്നു പുലര്‍ച്ചേ 3.45 നു കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 16650 നമ്പര്‍ പരശുറാം എക്പ്രസ് ഭാഗീകമായി റദ്ദ് ചെയ്തു. ഷൊര്‍ണൂരിലേക്കുള്ള സര്‍വീസാണ് റദ്ദുചെയ്തത്. പകരം ഷൊര്‍ണൂരില്‍ നിന്ന് പതിവുപോലെ മംഗളൂരുവിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തും.

വൊര്‍ക്കാടി പാത്തൂര്‍ വില്ലേജില്‍ മാത്രം അപകട ഭീഷണിയില്‍ ആറു സ്ഥലങ്ങള്‍; ജില്ലാ കളക്ടര്‍ക്കു പരാതി

വൊര്‍ക്കാടി: വൊര്‍ക്കാടി ഗ്രാമ പഞ്ചായത്തിലെ പാത്തൂര്‍ വില്ലേജ് പരിധിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വൈദ്യുതി- റോഡ് വിഭാഗങ്ങള്‍ക്കും ആറു സ്ഥലങ്ങളില്‍ വന്‍ അപകട ഭീഷണി നിലനില്‍ക്കുന്നുവെന്ന് വൊര്‍ക്കാടി പഞ്ചായത്തു മെമ്പര്‍ ബി എ അബ്ദുല്‍ മജീദ് ജില്ലാ കളക്ടറെ മുന്നറിയിച്ചു. അതിശക്തമായ കാറ്റും മഴയും അപകടങ്ങളും നാടുമുഴുവന്‍ ഭീതി പരത്തിക്കൊണ്ടിരിക്കെ അത്തരം അപകടങ്ങള്‍ക്കു വൊര്‍ക്കാടിയില്‍ അധികൃതര്‍ കാത്തിരിക്കുകയാണെന്നു സംശയിക്കേണ്ട സ്ഥിതിയിലാണ് അപകട ഭീഷണിയെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പാത്തൂര്‍ ബസ്സ്റ്റാന്റ് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നു. പാത്തൂര്‍ പഞ്ചായത്തു റോഡിലെ ഖണ്ഡികയില്‍ …

മുണ്ട്യത്തടുക്കയില്‍ പ്രതിശ്രുത വധു കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; പൊലിഞ്ഞത് കുടുംബത്തിലെ ഏക പെണ്‍തരി

കാസര്‍കോട്: പ്രതിശ്രുത വധുവിനെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുണ്ട്യത്തടുക്ക, പാടലടുക്കയിലെ പരേതനായ മഞ്ഞനാടി മൊയ്തീന്‍ കുഞ്ഞിയുടെ മകള്‍ ഫാത്തിമത്ത് അല്‍ഫീന (23)യാണ് മരിച്ചത്. പള്ളത്തടുക്ക സ്വദേശിയായ ഒരു യുവാവുമായി അല്‍ഫീനയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2024ഡിസംബര്‍ മാസത്തില്‍ കല്യാണം നടത്താനായിരുന്നു ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് അല്‍ഫീനയെ ചൊവ്വാഴ്ച വൈകുന്നേരം ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം ബന്ധുവീടുകളിലും മറ്റും പോയി തിരിച്ചെത്തിയ ഫാത്തിമത്ത് അല്‍ഫീന കിടപ്പുമുറിയിലേക്കു …

മഴ: കുമ്പള പരിസരങ്ങളില്‍ പരക്കെ നാശം

കുമ്പള: മരം കടപുഴകി വീണ് ബദരിയ നഗര്‍ ആമിനയുടെ വീടു ഭാഗികമായി തകര്‍ന്നു. ചൊവ്വാഴ്ചയുണ്ടായ കാറ്റിലും മഴയിലുമാണ് അപകടം. മഴയില്‍ മിക്ക സ്ഥലങ്ങളിലും വാഹനഗതാഗതം നിലച്ചു. ദേശീയപാതയിലെ സര്‍വ്വീസ് റോഡുകള്‍ പുഴക്കു സമാനമാവുകയായിരുന്നു. വീടുകളില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാതെ നാട്ടുകാര്‍ വിഷമിച്ചു.

ബംബ്രാണ മുതല്‍ കട്ടത്തടുക്ക വരെ റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍; യാത്രക്കാര്‍ അപകടഭീഷണിയില്‍ റോഡിലേക്കു ഏതു നിമിഷവും മറിയാമെന്ന നിലയ്ക്കു ചാഞ്ഞു കിടക്കുന്ന മരങ്ങള്‍ റോഡ് ഗതാഗതത്തിനു ഭീഷണി ഉയര്‍ത്തുന്നു

കുമ്പള- ആരിക്കാടി- കളത്തൂര്‍ റൂട്ടില്‍ ബംബ്രാണ മുതല്‍ കട്ടത്തടുക്കവരെയാണ് അപകടകരമായ രീതിയില്‍ മരങ്ങള്‍ റോഡിലേക്കു ചാഞ്ഞു കിടക്കുന്നത്. ഇത്തരത്തില്‍ അപകടകരമായ മരങ്ങള്‍ മറിച്ചു മാറ്റണമെന്നു ഡ്രൈവര്‍മാരും വാഹനമുടമകളും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പലതവണ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ അതു വാങ്ങി ചുവപ്പു നാടയില്‍ കെട്ടി മുറുക്കി വച്ചിരിക്കുകയാണെന്നു ഡ്രൈവര്‍മാര്‍ പറയുന്നു. ഇതിനിടെ ഓടിക്കൊണ്ടിരുന്ന ഓട്ടോക്കു മുകളിലേക്കു കഴിഞ്ഞ ദിവസം ബംബ്രാണയില്‍ വച്ച് ഒരു മരം വീണു. ഇബ്രാഹിം കൊടിയമ്മയുടെ ഓട്ടോക്കു മുകളിലേക്കു മറിഞ്ഞ മരം വൈദ്യുതി കമ്പിയില്‍ തട്ടി നിന്നതുകൊണ്ടു …