കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍ അന്തരിച്ചു

പയ്യന്നൂര്‍: പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ പി. അപ്പുക്കുട്ടന്‍ (85) അന്തരിച്ചു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം.പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, നാടക പ്രവര്‍ത്തകന്‍, നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1996 മുതല്‍ അഞ്ചു വര്‍ഷക്കാലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1939 ആഗസ്ത് 10ന് പയ്യന്നൂരിലെ അന്നൂരില്‍ കരിപ്പത്ത് കണ്ണപ്പൊതുവാളുടെയും എ പി പാര്‍വതിയമ്മയുടെയും മകനായി ജനനം. അന്നൂര്‍ യുപി …

പൊലീസ് സ്റ്റേഷനില്‍ ചീട്ടുകളി; വീഡിയോ വൈറല്‍, പിന്നാലെ 5 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പൊലീസ് സ്റ്റേഷനുള്ളില്‍ ചീട്ടുകളിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കലബുറഗി ജില്ലയിലെ വാഡിയിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് മിയ, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ നാഗരാജ്, സായിബന്ന, ഇമാം, കോണ്‍സ്റ്റബിള്‍ നാഗഭൂഷണ്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കലബുറഗി പൊലീസ് സൂപ്രണ്ട് അദ്ദൂര്‍ ശ്രീനിവാസുലു ആണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിശദീകരണം തേടി സബ് ഇന്‍സ്‌പെക്ടര്‍ തിരുമലേഷിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡ്യൂട്ടി സമയത്താണ് ചീട്ടുകളി നടന്നത്. യൂനിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷന്റെ …

ഒരു മാസം മുമ്പ് ഗള്‍ഫില്‍ നിന്നു എത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

കാസര്‍കോട്: ഒരു മാസം മുമ്പ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. കണ്ണൂര്‍, പേരാവൂര്‍ കാരക്കുന്നില്‍ ഹൗസില്‍ സ്വദേശിയും മാവുങ്കാല്‍, പേരടുക്കത്ത് താമസക്കാരനുമായ ജമീഷ് ഫിലിപ് (40) ആണ് മരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനു സമീപത്താണ് സംഭവം. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഇരു ഭാഗങ്ങളായി വേര്‍പെട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.എന്തിനാണ് ജമീഷ് ഫിലിപ് ജീവനൊടുക്കിയതെന്നു …

പ്രശസ്ത പാമ്പു പിടുത്തക്കാരന്‍ സന്തോഷ് കുമാര്‍ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പു പിടുത്തക്കാരന്‍ സന്തോഷ് കുമാര്‍ (39) മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചു. വടവള്ളി എന്ന സ്ഥലത്തെ വീട്ടില്‍ കയറിയ മൂര്‍ഖനെ പിടിക്കുന്നതിനിടയിലാണ് കടിയേറ്റത്. ഉടന്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിനഞ്ചാം വയസ്സിലാണ് സന്തോഷ് കുമാര്‍ പാമ്പു പിടിത്തും ആരംഭിച്ചത്. 25 വര്‍ഷത്തിനിടയില്‍ രാജവെമ്പാലകളടക്കം നൂറു കണക്കിനു പാമ്പുകളെ പിടികൂടി കാട്ടില്‍ വിട്ടിട്ടുണ്ട്.മരണത്തിനു ഇടയാക്കിയ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ബാഡൂര്‍പദവില്‍ ബൈക്കില്‍ കാറിടിച്ച് യുവാവിന് പരിക്ക്

കാസര്‍കോട്: പുത്തിഗെ പഞ്ചായത്തിലെ ബാഡൂര്‍പദവില്‍ ബൈക്കില്‍ കാറിടിച്ച് യുവാവിനു സാരമായി പരിക്കേറ്റു. ബാഡൂര്‍, പാടിയിലെ വി.പി സന്ദേശ് കുമാറി(21)നാണ് പരിക്കേറ്റത്. ഇയാളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടം. സന്ദേശ് കുമാര്‍ ഓടിച്ചിരുന്ന ബൈക്കില്‍ എതിര്‍ ഭാഗത്തു നിന്നു എത്തിയ കാറിടിച്ചാണ് അപകടം ഉണ്ടായതെന്നു പറയുന്നു.

മൊഗ്രാല്‍പുത്തൂരില്‍ സക്കാത്ത് വാങ്ങാന്‍ പോയ യുവാവിനെ കാണാതായി

കാസര്‍കോട്: സക്കാത്ത് വാങ്ങാന്‍ പോയ യുവാവിനെ കാണാതായി. മൊഗ്രാല്‍ പുത്തൂര്‍, മൊഗറിലെ അബ്ദുല്‍ സമദി(40)നെയാണ് കാണാതായത്. ഭാര്യ എം. മൈമൂന നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് 18ന് രാവിലെ 6.30ന് ആണ് ഭര്‍ത്താവ് സക്കാത്ത് വാങ്ങാനായി വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നു ഭാര്യ നല്‍കിയ പരാതിയില്‍ പറഞ്ഞു. ബള്ളൂരിലേക്കാണ് സക്കാത്ത് വാങ്ങാന്‍ പോയതെന്നു കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ സമദിനെ കണ്ടെത്താനായി വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് കേന്ദ്രങ്ങള്‍ …

മീന്‍ മോഷ്ടിച്ചുവെന്ന് ആരോപണം; സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍, വിശദമായ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

മംഗ്‌ളൂരു: ബോട്ടില്‍ നിന്ന് വില പിടിപ്പുള്ള മീന്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവതി ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റു ചെയ്തു. മല്‍പ്പെ സ്വദേശികളായ ലക്ഷ്മിഭായ്, സുന്ദര്‍, ശില്‍പ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വിജയപുര സ്വദേശിനിയായ സ്ത്രീയാണ് അതിക്രമത്തിനു ഇരയായത്. അഞ്ചു വര്‍ഷമായി മല്‍പെ തുറമുഖത്ത് മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട ജോലി ചെയ്തു വരുന്ന സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. മീനുമായി എത്തിയ ‘ശ്രീ ആരാധന’ …

പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍; രണ്ടുദിവസത്തിനകം ചുമതല ഏൽക്കും

കാസർകോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനെ നിയമിച്ചു. കര്‍ണാടക ബാഗല്‍കോട്ട് ജില്ലയിലെ തെര്‍ദാല്‍ സ്വദേശിയായ അദ്ദേഹത്തിന്റെ നിയമനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തോടെയാണ് ഈ നിയമനം നടപ്പിലായിരിക്കുന്നത്. വൈസ് ചാൻസലറായി രണ്ടു ദിവസത്തിനകം ചുമതല യേൽക്കുമെന്ന് നിയുക്‌ത വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ പറഞ്ഞു.1959 ൽ കർണാടക ബാഗൽകോട്ട് ജില്ലയിലെ ടെർ ഡാലിൽ ആണ് ജനനം. 1986 ൽ കർണാടകയിലെ …

പറഞ്ഞതിലും നേരത്തെ എത്തി; ആരാധകരെ ആവേശത്തിലാക്കി ‘എമ്പുരാന്റെ’ സ‍ർപ്രൈസ് ട്രെയിലർ

കൊച്ചി: ആരാധകരെ ആവേശത്തിലാക്കി എമ്പുരാന്റെ സ‍ർപ്രൈസ് ട്രെയിലർ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് അക്കൗണ്ട് വഴിയാണ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ട്രെയിലർ പുറത്ത് വിട്ടിട്ടുണ്ട്. മാർച്ച് 20ന് ഉച്ചയ്ക്ക് 1.08ന് ട്രെയിലർ പുറത്തിറക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പറഞ്ഞതിലും നേരത്തെ ബുധനാഴ്ച അർദ്ധരാത്രിയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ലക്ഷത്തിൽ പരം ആളുകളാണ് ട്രെയിലർ കണ്ടത്. കമന്റ് ബോക്സ് മുഴുവൻ ആരാധകരുടെ ആവേശം നിറയുകയാണ്. …

ചെർക്കളയിൽ വീടിനു തീപിടിച്ചു; അടുക്കള പൂർണ്ണമായും കത്തി; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

കാസർകോട്: ചെർക്കളയിലെ വീട്ടിൽ വൻ തീപിടിത്തം. ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ചെങ്കള ചന്ദ്രൻപാറ സ്വദേശി ഷാഫിയുടെ വീടിനു ആണ് തീപിടിത്തം ഉണ്ടായത്. അടുക്കള പൂർണമായും കത്തി. അകത്തുണ്ടായിരുന്ന ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ, ഗ്രൈൻഡർ, പത്രങ്ങൾ, പാചകവാതക സ്റ്റൗ എന്നിവ കത്തി നശിച്ചു. കാസർകോട് നിന്ന് അഗ്നിരക്ഷാസേന എത്തി തീ അണച്ചു. ബുധനാഴ്ച അർദ്ധരാത്രി 11.45 ഓടെയാണ് സംഭവം. തീയും പുകയും ഉയരുന്നത് കണ്ട് വീട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. …

‘പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണം’; കര്‍ണാടക നിയമസഭയില്‍ എംഎല്‍എയുടെ വിചിത്ര ആവശ്യം

ബംഗളൂരു: പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക നിയമസഭയില്‍ എംഎല്‍എ. ജെഡിഎസ് എംഎല്‍എ എം ടി കൃഷ്ണപ്പയാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്. കർണാടകയിലെ ജനതാ ദൾ എംഎൽഎയാണ്‌ എംടി കൃഷ്ണപ്പ. കര്‍ണാടക നിയമസഭയില്‍ എക്‌സൈസ് വരുമാനത്തെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കവെയായിരുന്നു ആവശ്യം ഉന്നയിച്ചത്. സ്ത്രീകള്‍ക്ക് മാസം രണ്ടായിരം രൂപയും സൗജന്യ ബസ് യാത്രയുമെല്ലാം നല്‍കുന്നതിനാല്‍ പുരുഷന്മാര്‍ക്കായി എല്ലാ ആഴ്ചയും രണ്ടുകുപ്പി മദ്യമെങ്കിലും സൗജന്യമായി നൽകുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് എല്ലാ മാസവും …

ഛത്രപതി സംഭാജി നഗറിലെ ഔറംഗസേബ് ശവകുടീര സ്ഥലത്ത് വന്‍ സുരക്ഷ; ഡ്രോണ്‍ ഉപയോഗം നിരോധിച്ചു

മുബൈ: മഹാരാഷ്ട്ര ഖുല്‍ത്താബാദിലെ ഛത്രപതി സംഭാജി നഗറിലുള്ള ഔറംഗസേബ് ശവകുടീരം നീക്കം ചെയ്യണമെന്ന മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കെ ശവകുടീരത്തിന് മുകളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് ജില്ലാ അധികൃതര്‍ നിരോധിച്ചു. ശവകുടീരവുമായി ബന്ധപ്പെട്ട് അഞ്ചൂറോളം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പൊലീസ് നീക്കം ചെയ്തു. അതേസമയം ഖുല്‍ത്താബാദിലെ വിവാദ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ടികള്‍ വിവാദങ്ങളില്‍ പക്ഷം ചേര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച നാഗപ്പൂരില്‍ ഇതുസംബന്ധിച്ച് അക്രമുണ്ടായിരുന്നു. ജില്ലാ കളക്ടര്‍ ദിലീപ് സ്വാമി, ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റിയുടെ …

കുറ്റിക്കാട്ടില്‍ പത്തുലിറ്ററോളം വിദേശമദ്യം; ഒഴുക്കി കളഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികള്‍

കാസര്‍കോട്: കുറ്റിക്കാട്ടില്‍ മദ്യശേഖരം. പിടിച്ചെടുത്ത് മണ്ണിലേക്ക് ഒഴുക്കിവിട്ട് തൊഴിലുറപ്പു തൊഴിലാളികള്‍. പടന്ന പഞ്ചായത്തിലെ കാന്തലോട്ടാണ് വേറിട്ട സംഭവം നടന്നത്. ബുധനാഴ്ച രാവിലെ തൊഴിലുറപ്പു തൊഴിലാളികളാണ് ജോലിക്കിടെ കുറ്റിക്കാട്ടില്‍ 18 ബോട്ടില്‍ മദ്യം കണ്ടെത്തിയത്. പ്രദേശത്ത് അനധികൃതമായി മദ്യം വില്‍പന നടത്തുന്നവര്‍ സൂക്ഷിച്ചതാണവയെന്നു സംശയിക്കുന്നു. ഉടന്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. ലഹരിയില്‍ അക്രമം നടക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ തൊഴിലുറപ്പു തൊഴിലാളികള്‍ ഒറ്റക്കെട്ടായി ഒരു തീരുമാനമെടുത്തു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി ഇനി വേണ്ട. പൊലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പിടിച്ചെടുത്ത …

പാലക്കുന്നും പെട്ടിപ്പാട്ടും | Kookkanam Rahman

വീര ചരിത്രങ്ങളുറങ്ങുന്ന കരിവെള്ളൂര്‍, പേരിലും പ്രശസ്തിയിലും ഇന്നും മുന്നില്‍ തന്നെയാണ്.പലപേരില്‍ അറിയപ്പെടുന്ന പല പ്രദേശങ്ങളും ഇവിടെയുണ്ടെങ്കിലും, വ്യത്യസ്തമായ പേരില്‍ അറിയപ്പെടുന്ന നാല് പ്രദേശങ്ങളുണ്ട്. പേരിന്റെ അവസാനം കുന്നുകള്‍ കൊണ്ട് അറിയപ്പെടുന്നവ.പാലക്കുന്ന്, ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്ന ഓണക്കുന്ന്, കരിവെള്ളൂരിന്റെ തെക്കേ അതിര്‍ത്തിയായ ചേടിക്കുന്ന്, കിഴക്കേ അതിര്‍ത്തയില്‍ നില്‍ക്കുന്ന കൂളിക്കുന്ന്’ ഇവരൊക്കെയാണ് അവ. ഞങ്ങടെ പാലക്കുന്നിന് ഈ പേര് വന്നെതെങ്ങനെയാണെന്ന ചോദ്യത്തിന് സത്യമോ അസത്യമോ എന്നറിയാത്ത ഒരു കഥയുണ്ട്.പണ്ടിവിടെ ഒരു പാലമരമുണ്ടായിരുന്നു പോലും. ഈ പാല ഉണ്ടായിരുന്നത് ഒരു കുന്നിന്‍പ്രദേശത്തുമായിരുന്നു. അങ്ങനെ …

കുമ്പള റെയില്‍വേ സ്റ്റേഷന്‍: ലിഫ്റ്റ് നിര്‍മ്മാണത്തിലും മെല്ലെ പോക്ക്,രോഗികളായ യാത്രക്കാര്‍ക്ക് ദുരിതം

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ നിര്‍മ്മിക്കുന്ന ലിഫ്റ്റ് നിര്‍മ്മാണത്തിലും മെല്ലെപോക്കെന്ന് പരാതി. നിര്‍മ്മാണ പ്രവൃത്തി തുടങ്ങി ആറുമാസം പിന്നിട്ടിട്ടും ലിഫ്റ്റിനായുള്ള കുഴി എടുത്തതല്ലാതെ തുടര്‍ നടപടികള്‍ നിശ്ചലാവസ്ഥയില്‍ തുടരുന്നു.പ്രായമായവര്‍ക്കും സ്ത്രീ യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ നിലവില്‍ മേല്‍പ്പാലമാണ് ഉള്ളത്. ഇതിന്റെ കോണി കയറാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് റെയില്‍വേ കുമ്പള സ്റ്റേഷനില്‍ ലിഫ്റ്റ് സൗകര്യമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. യാത്രക്കാരായ രോഗികള്‍ ഏറെയും ആശ്രയിക്കുന്നത് മംഗലാപുരം ആശുപത്രികളെയാണ്. ഇത്തരം രോഗികള്‍ക്ക് മംഗലാപുരം …

കൊടും ചൂടും റംസാനും: പഴവര്‍ഗങ്ങളില്‍ താരം തണ്ണീര്‍ മത്തന്‍

കുമ്പള: കൊടും ചൂടും റംസാനും ഒന്നിച്ചായപ്പോള്‍ പഴവര്‍ഗങ്ങളില്‍ താരം തണ്ണീര്‍ മത്തന്‍ തന്നെ. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് തണ്ണീര്‍ മത്തന്‍ കേരളത്തില്‍ എത്തുന്നത്. അതിര്‍ത്തി പ്രദേശമായതിനാല്‍ കാസര്‍കോട് ജില്ലയിലേക്ക് കര്‍ണാടകയില്‍ നിന്നും തണ്ണീര്‍മത്തന്‍ യഥേഷ്ടം എത്തുന്നുണ്ട്. ദിവസേന ലോഡ് കണക്കിന് തണ്ണീര്‍ മത്തനാണ് മൊത്ത വില്‍പ്പന കച്ചവടക്കാരുടെ ഗോഡൗണുകളില്‍ എത്തുന്നത്. ‘വിഷം’ കുത്തിവെച്ച് ചുവപ്പിച്ചതാണോ എന്നൊന്നും നോക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സമയമില്ല. പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനും സമയം കിട്ടുന്നില്ലെന്നും പറയുന്നു. കൊടും ചൂടാണ്, …

ചൂടും ഇടിമിന്നലും വേനല്‍ മഴയും; മൂന്നു ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ കാസര്‍കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കുമ്പളയില്‍ പട്ടിപിടുത്തവും വന്ധ്യംകരണവും നടത്തി

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുമ്പള ടൗണിലും മറ്റും അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ പിടിച്ചുകെട്ടി വന്ധ്യംകരണം നടത്തിയത് നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ആശ്വാസമായി. നായ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഈ നടപടി.വന്ധ്യംകരണത്തിലൂടെ തെരുവ് നായ്ക്കള്‍ പെറ്റു പെരുകുന്നത് മൂലമുണ്ടാകുന്ന വംശവര്‍ധനവ് തടയാനാകുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ട്. പഞ്ചായത്ത് പരിധിയിലെ നായ ശല്യം നേരിടുന്ന മുഴുവന്‍ പ്രദേശങ്ങളിലും ഈ നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറാ യൂസഫ്, നാസര്‍ മൊഗ്രാല്‍ പ്രസംഗിച്ചു.നായ ശല്യത്തിന് ശാശ്വത …