സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെതിരെ അച്ചടക്ക നടപടി; ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്തു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പി. രാജുവിന്റെ മരണത്തിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തില്‍ ഇസ്മയിലിനോട് വിശദീകരണം തേടിയിരുന്നു. പി രാജുവിന്റെ മരണത്തില്‍ പാര്‍ട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനായി വെക്കരുതെന്നും പിന്നില്‍ നിന്നും കുത്തിയവര്‍ മൃതദേഹം കാണാന്‍ പോലും വരരുതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പി രാജുവിന്റെ കുടുംബത്തിന്റെ പരാതികളില്‍ കഴമ്പുണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള …

പരീക്ഷ കഴിയുന്നത് വരെ കാത്തു നിന്നില്ല: മൊഗ്രാലില്‍ സര്‍വീസ് റോഡ് അടച്ചു, വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

മൊഗ്രാല്‍: സ്‌കൂള്‍ പരീക്ഷാ സമയത്ത് സര്‍വ്വീസ് റോഡ് അടച്ചു. പരീക്ഷ കഴിയും വരെ റോഡ് അടക്കരുതെന്ന ആവശ്യം നിലനില്‍ക്കെയാണ് ഇത്. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ ഇത് പ്രതികൂലമായി ബാധിച്ചു.പുനഃപരിശോധിക്കണമെന്ന ആവശ്യം അധികൃതര്‍ ചെവി കൊണ്ടില്ല. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമായി.മൊഗ്രാല്‍ ടൗണ്‍ സര്‍വീസ് റോഡാണ് റോഡ് പ്രവൃത്തിക്കായി ബുധനാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടത്. സ്‌കൂള്‍ പരീക്ഷ, റംസാന്‍ തിരക്ക്, കടുത്ത ചൂട് എന്നിവ പരിഗണിച്ചു മൊഗ്രാലില്‍ സര്‍വീസ് റോഡ് അടച്ചിട്ടതു പുന:പരിശോധിക്കണമെന്ന് നാട്ടുകാരും, ജനപ്രതിനിധികളും, സന്നദ്ധസംഘടനകളും ആവശ്യപ്പെട്ടു.കാസര്‍കോട് ഭാഗത്തുനിന്നു …

തെരുവത്ത് മെമ്മോയിര്‍സ് ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഏപ്രിലില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ സഹകരണത്തോടെ ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഏപ്രിലില്‍മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കും.2024-25 രഞ്ജി സീസണില്‍ കേരളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുകയും സെമി ഫൈനലില്‍ഗുജറാത്തിനെതിരെ പുറത്താകാതെ 177 റണ്‍സ് നേടുകയും ചെയ്ത മുഹമ്മദ് അസറുദ്ധീനാണ് ടൂര്‍ണ്ണമെന്റ് ബ്രാന്‍ഡ് അംബാസഡര്‍.കെ.എം അബ്ദുല്‍ റഹ്‌മാന്‍ (മുഖ്യ രക്ഷാധികാരി), എന്‍.എ അബ്ദുല്‍ ഖാദര്‍ (രക്ഷാധി.), ടി.എം ഇഖ്ബാല്‍(ചെയര്‍.), തളങ്കര നൗഫല്‍(വര്‍ക്കിംഗ് ചെയര്‍.), മുഹമ്മദ് ജാനിഷ് …

കല്യാണം ശരിയാകാത്തതില്‍ ദുഃഖിതനായ യുവാവ് ഹൈടെന്‍ഷന്‍ ലൈനില്‍ പിടിച്ചു ജീവനൊടുക്കി

മൈസൂരു: കല്യാണം ശരിയാകാത്തതില്‍ നിരാശനായ യുവാവ് ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ കെട്ടിപ്പിടിച്ചു സുഖനിദ്ര പ്രാപിച്ചു.കൊല്ലഗെല്‍ താലൂക്കിലെ മധുവനഹള്ളിയിലെ സിദ്ധരാജമ്മയുടെ മകന്‍ മനസ ഷെട്ടി(27)യാണ് ആത്മഹത്യ ചെയ്തത്. മധുവനഹള്ളിയിലെ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിലായിരുന്നു ആത്മഹത്യ.കുറേക്കാലമായി ഒട്ടേറെ യുവതികളെ പെണ്ണുകാണല്‍ ചടങ്ങിലൂടെ കണ്ടിരുന്നു. ഇഷ്ടപ്പെടുന്നവര്‍ക്കു നാള്‍ പൊരുത്തമില്ലാതെ വരികയും പൊരുത്തമുള്ളവര്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതും മനസഷെട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്നു പറയുന്നു.പോസ്റ്റില്‍ കയറി വൈദ്യുതി ലൈനില്‍ തൊടാന്‍ ശ്രമിച്ച ഷെട്ടിയെ മാതാവും നാട്ടുകാരും പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. താഴെ ഇറങ്ങാന്‍ അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. …

ശനിയാഴ്ച കര്‍ണ്ണാടക ബന്ദ്; ബന്ദാഹ്വാനം നടത്തിയിട്ടുള്ളത് കന്നഡ അനുകൂല സംഘടനകള്‍

ബംഗ്‌ളൂരു: കന്നഡ അനുകൂല സംഘടനകള്‍ ശനിയാഴ്ച സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തു. 12മണിക്കൂര്‍ ബന്ദിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറു മണിക്ക് ബന്ദ് ആരംഭിക്കും.കര്‍ണ്ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ഒരു ബസ് കണ്ടക്ടറെ മറാത്തി ഭാഷയില്‍ സംസാരിക്കാതിരുന്നതിനു കഴിഞ്ഞമാസം ബലഗാവിയില്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.പരീക്ഷാ സമയമായതിനാല്‍ ബന്ദ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബസ് സര്‍വ്വീസുകള്‍ പാടെ നിലക്കുമോ എന്നും അങ്ങനെ വന്നാല്‍ ബദല്‍ സംവിധാനം എന്തായിരിക്കുമെന്നും ആളുകള്‍ …

ട്രാക്ക് സ്യൂട്ടിന്റെ പോക്കറ്റിലും ബൈക്കിന്റെ സീറ്റിനടിയിലും മെത്താംഫിറ്റമിന്‍; യുവാവിനെ കയ്യോടെ പൊക്കി എക്‌സൈസ്

കാസര്‍കോട്: മെത്താംഫിറ്റമിന്‍ വില്‍പ നടത്തുന്ന യുവാവിനെ എക്‌സൈസ് കയ്യോടെ പിടികൂടി. നെക്രാജെ നെല്ലിക്കട്ട പൊട്ടിപള്ളം ചെന്നടുക്കത്തെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ മുഹമ്മദ് ഹനീഫ(38)യെയാണ് കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെഡി മാത്യുവും സംഘലും അറസ്റ്റുചെയ്തത്. പരാതിയെ തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ ഒരാഴ്ചയായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് യുവാവിനെ എക്‌സൈസ് പിടികൂടിയത്. കാസര്‍കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പിപി ജനാര്‍ദ്ദനന്റെ സാന്നിധ്യത്തില്‍ നടന്ന ദേഹപരിശോധനയില്‍ യുവാവിന്റെ ട്രാക്ക് സ്യൂട്ടിന്റെ പോക്കറ്റില്‍ നിന്ന് പോളിത്തീന്‍കവറിലാക്കി സൂക്ഷിച്ച 4.553 …

കൂലിത്തൊഴിലാളി തൂങ്ങി മരിച്ചു

ബള്ളൂര്‍: ബള്ളൂര്‍ പഞ്ചായത്തിലെ എട്ടനടുക്ക മണ്ണാപ്പു കോളനിയിലെ മല്ലേഷ് തൂങ്ങി മരിച്ചു. കൂലിപ്പണിക്കാരനാണ്. വ്യാഴാഴ്ച ജോലിക്കു പോകേണ്ട സമയമായിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചോമയാണ് പിതാവ്. മാതാവ് രാജീവി. സഹോദരങ്ങള്‍: ഹരീഷ്, ഗിരീഷ്, ലീലാവതി.

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കാസര്‍കോട് അടക്കം എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കാസര്‍കോട് അടക്കം എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും(സാധാരണയെക്കാള്‍ …

ഓട്ടോയില്‍ എത്തിയ ആള്‍ കരിച്ചേരി പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടി; ആള്‍ക്കാര്‍ ഓടിക്കൂടുമ്പോഴേക്കും സംഭവിച്ചത് ഇങ്ങനെ…

കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ എത്തിയ ആള്‍ കരിച്ചേരി പാലത്തിനു മുകളില്‍ നിന്നു പുഴയിലേക്ക് ചാടിയ സംഭവം പരിഭ്രാന്തിയിലാഴ്ത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബേഡകം, ചെമ്പക്കാട് സ്വദേശിയായ 60കാരനാണ് പുഴയില്‍ ചാടിയത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പുഴയില്‍ ചാടിയ ആള്‍ കരയിലേക്ക് കയറിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസും നാട്ടുകാരും വിശദീകരിക്കുന്നത് ഇങ്ങനെ: ‘പൊയിനാച്ചി ഭാഗത്തു നിന്നുമാണ് ചെമ്പക്കാട് സ്വദേശിയായ ആള്‍ ഓട്ടോയില്‍ കരിച്ചേരിയില്‍ എത്തിയത്. പാലത്തിനു സമീപം ഓട്ടോ നിര്‍ത്തി ഡ്രൈവര്‍ക്ക് വാടക നല്‍കിയ ശേഷം പാലത്തിലൂടെ …

ഉദുമ, കാപ്പിലിലെ പ്രമുഖ കര്‍ഷകന്‍ കെ.എം അബ്ദുല്ല അന്തരിച്ചു

കാസര്‍കോട്: ഉദുമ, കാപ്പിലിലെ പ്രമുഖ കര്‍ഷകന്‍ കെ.എം അബ്ദുല്ല (50) എന്ന ചാണ്ടി അന്തരിച്ചു. മുന്‍ പ്രവാസിയാണ്. നാട്ടില്‍ തിരിച്ചെത്തിയതോടെയാണ് കാര്‍ഷിക മേഖലയിലേക്ക് തിരിഞ്ഞത്. മികച്ച കര്‍ഷകനുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള അബ്ദുല്ല മികച്ച ക്ഷീര കര്‍ഷകനുമാണ്. ക്ഷീര കര്‍ഷകരുടെ കൂട്ടായ്മയായ കെ.കെ.കെ.എസിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി. ഭാര്യ: മൈമൂന (ഉദുമ). ഏകമകന്‍: അജ്മല്‍ (ദുബായ്). സഹോദരങ്ങള്‍: ഇബ്രാഹിം (കുണിയ), അബ്ദുല്‍ റഹ്‌മാന്‍. കെ.എം അബ്ദുല്ലയുടെ ആകസ്മിക വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി.

ഇടുക്കിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

ഇടുക്കി: ആനയിറങ്കല്‍ പുതുവരട്ടി തേയിലത്തോട്ടത്തിനടുത്ത് പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.ജഡത്തിനു രണ്ടും ദിവസം പഴക്കമുണ്ടാവുമെന്നു തേയിലത്തോട്ടം തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികളാണ് വ്യാഴാഴ്ച രാവിലെ ആനയുടെ ജഡം കണ്ടെത്തിയത്.എട്ടു കാട്ടാനകള്‍ കൂട്ടം ചേര്‍ന്ന് ഈ പ്രദേശങ്ങളില്‍ അടുത്തിടെ നടക്കുന്നുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. വനം വകുപ്പിന്റെ വെറ്റിനറി ഡോക്ടര്‍മാരടക്കമുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ബിജെപി-സിപിഎം സംഘര്‍ഷം തടഞ്ഞ എസ്‌ഐമാരെ മാറ്റിയതിനെതിരെ അമര്‍ഷം പുകയുന്നു; എസ്‌ഐമാര്‍ക്ക് വികാര നിര്‍ഭരമായ യാത്രയയപ്പ്

തലശേരി: ഇല്ലത്തുതാഴെ മണോളി കാവില്‍ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്.ഐമാരെ സ്ഥലംമാറ്റിയതിനെതിരെ പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. തലശേരി സ്റ്റേഷനിലെ എസ്.ഐമാരായ ടി.കെ.അഖിലിനെ കൊളവല്ലൂരിലേക്കും പി.വി.ദീപ്തിയെ കണ്ണൂര്‍ ടൗണിലേക്കുമാണ് സ്ഥലം മാറ്റിയത്. ഇരുവര്‍ക്കും തലശ്ശേരി സര്‍ക്കിളിലെ മുഴുവന്‍ പൊലീസുകാരും ചേര്‍ന്ന് ബുധനാഴ്ച ഉജ്വല യാത്രയയപ്പാണ് നല്‍കിയത്. തലശേരി പൊലീസ് സ്റ്റേഷന്‍ സഹപ്രവര്‍ത്തകരുടെ പേരില്‍ ഇരുവര്‍ക്കും നല്‍കിയ മൊമന്റോയില്‍ പൊലീസുകാരുടെ അമര്‍ഷം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു. ‘ചെറുത്തുനില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്തുകാട്ടിയ പ്രിയ സബ് ഇന്‍സ്പെക്ടര്‍ക്ക് സ്നേഹാദരങ്ങള്‍’ …

പേപ്പട്ടി ആക്രമണം; കുട്ടികളും വയോധികരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ചക്കരക്കല്‍ മേഖലയില്‍ പേപ്പട്ടി ആക്രമണത്തില്‍ കുട്ടികളും വയോധികരുമടക്കം മുപ്പതോളം പേര്‍ക്ക് പരിക്ക്. കൊയ്യോട്, പൊക്കന്‍മാവ്, പാനേരിച്ചാല്‍, ഇരിവേരി, കണയന്നൂര്‍, ആര്‍വി മെട്ട, മിടാവിലോട്, കാവിന്‍മൂല, ഉച്ചൂളിക്കുന്ന്മെട്ട, മുഴപ്പാല പ്രദേശവാസികളായ സാജിദ്(18), ശ്രേയ (46), ശിവന്യ (15), സുമ (47), സുധീഷ് (43), ഷിജു (42), ഫാത്തിമത്ത് (13), ശാന്ത (70), മുഹമ്മദ് (എട്ട്), രഹില (34), ജിഗേഷ് (38), മനോഹരന്‍ (56), ഗോപി (42), താഹിറ (43), അനിഖ (10), രാജേഷ് (64), വിനായകന്‍ (നാല്), …

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗശ്രമമല്ലെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇവ വന്‍തോതിലുള്ള ലൈംഗിക അതിക്രമമായി കണക്കാക്കാനേ സാധിക്കൂ എന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. 11 വയസുള്ള കുട്ടിയുടെ മാറിടത്തില്‍ മോശമായി സ്പര്‍ശിച്ച രണ്ട് യുവാക്കളുടെ കേസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. 2021 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 11 വയസുള്ള കുട്ടിയെ പ്രതികള്‍ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും കാട്ടിയാണ് കേസെടുത്തിരുന്നത്. പവന്‍, …

കുടുംബം ആശുപത്രിയിലേക്കു പോയ സമയത്ത് വീട് ജപ്തി ചെയ്തു; പരപ്പച്ചാലിലെ കുടുംബം അന്തിയുറങ്ങിയത് വരാന്തയില്‍

കാസര്‍കോട്: കുടുംബത്തെ ഇറക്കിവിട്ട് കേരള ബാങ്ക് വീടു ജപ്തി ചെയ്തു. നീലേശ്വരം, പരപ്പച്ചാലിലെ ജാനകി, മകന്‍ വിജേഷ്, ഭാര്യ വിപിന, ഇവരുടെ ഏഴും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളെയും ഇറക്കിവിട്ടാണ് വീട് ജപ്തി ചെയ്തത്.ആറര ലക്ഷം രൂപ കുടിശ്ശിക ആയതിനെ തുടര്‍ന്നാണ് ബാങ്കിന്റെ നടപടി. കുടുംബം പുറത്തു പോയ സമയത്താണ് ബാങ്കുകാര്‍ എത്തി വീടു പൂട്ടി സീല്‍ ചെയ്തത്. അകത്ത് കയറാനാകാത്തത് കാരണം വയോധികയും കുട്ടികളും അടങ്ങുന്ന കുടുംബം വരാന്തയിലാണ് കിടന്നുറങ്ങിയത്. വായ്പ തിരിച്ചടക്കാന്‍ സാവകാശം നല്‍കണമെന്നാണ് …

പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍ പീഡനത്തിന് ഇരയായി; പിടിയിലായത് മാതാവിന്റെ സുഹൃത്ത്; പീഡനം മാതാവിന്റെ അറിവോടെ?

കൊച്ചി: പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി. സംഭവത്തില്‍ കുട്ടികളുടെ മാതാവിന്റെ സുഹൃത്ത് പിടിയിലായി. അയ്യമ്പുഴ സ്വദേശി ധനേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്. പീഡനവിവരം കുട്ടികള്‍ മാതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ സംഭവം അറിഞ്ഞിട്ടും മാതാവ് മറച്ചുവയ്ക്കുകയാണ് ഉണ്ടായത്.മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുറുപ്പംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചാണ് കുട്ടികള്‍ പീഡനത്തിന് ഇരയായത്. ലോറി ഡ്രൈവറാണ് പ്രതി ധനേഷ്. പെണ്‍കുഞ്ഞുങ്ങളുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മരിച്ചിരുന്നു. അദ്ദേഹം രോഗിയായിരുന്ന കാലത്ത് ധനേഷ് …

മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ ക്രൂരമായ കൊലപാതകം: പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് കൊലക്കേസില്‍ മൂന്നു പേര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി മറ്റന്നാള്‍

മലപ്പുറം: മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫ്, രണ്ടാം പ്രതി ഷിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവരെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്. 12 പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷാ മറ്റന്നാള്‍ വിധിക്കും. മൈസൂര്‍ സ്വദേശിയായ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ …

എംഡിഎംഎയുമായി മഞ്ചേശ്വരത്ത് 2 യുവാക്കള്‍ അറസ്റ്റില്‍; സ്‌കൂട്ടറും പിടികൂടി

കാസര്‍കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. ഉപ്പള, ശാരദാനഗര്‍, മണിമുണ്ട ഹൗസിലെ സിഎ മുഹമ്മദ് ഫിറോസി(22)നെ ഉപ്പള റെയില്‍വെ ഗേറ്റ് സമീപത്തു വച്ച് എസ്.ഐ കെ.ആര്‍ ഉമേശനാണ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് 7.06 ഗ്രാം എംഡിഎംഎ പിടികൂടിയതായി പൊലീസ് അറിയിച്ചു.കുഞ്ചത്തൂര്‍, മാട ഹൗസിലെ ആലം ഇക്ബാലി(22)നെ 04.67 ഗ്രാം എംഡിഎംഎയുമായി എസ്.ഐ രതീഷ് കെ ജിയാണ് അറസ്റ്റു ചെയ്തത്. കുഞ്ചത്തൂര്‍പദവില്‍ വച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് അറസ്റ്റ്. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.