ഉപ്പളയില്‍ വാച്ചുമാനെ കുത്തിക്കൊന്ന കേസിലെ പ്രതി സവാദ് അറസ്റ്റില്‍; പിടിയിലായത് മഞ്ചേശ്വരത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയില്‍, അസഭ്യം പറഞ്ഞ വിരോധത്തിലാണ് കുത്തിയതെന്നു പ്രതിയുടെ മൊഴി

കാസര്‍കോട്: ഉപ്പള, മീന്‍മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. ഉപ്പള, പത്വാടിയിലെ സവാദി(24)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കൊല്ലം, ഏഴുകോണ്‍ സ്വദേശിയും 15 വര്‍ഷമായി പയ്യന്നൂരില്‍ താമസക്കാരനുമായ സുരേഷ് (45) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. സുരേഷ് രണ്ടു വര്‍ഷക്കാലമായി ഉപ്പളയിലെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി ഇരുവരും കെട്ടിടത്തിനു സമീപത്തിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടയില്‍ വാക്കേറ്റമുണ്ടായി. തന്നെ …

ആസ്‌ക് ജിസിസി സോക്കർ ലീഗ് : ടീം കോപ്പ എഫ് സി ചാമ്പ്യൻസ്

ദുബൈ : ആസ്‌ക് ആലംപാടി ജിസിസി കമ്മിറ്റിയുടെ സോക്കർ ലീഗ് ആദ്യ സീസൺ ചാമ്പ്യൻഷിപ്ഏ കപക്ഷീയമായ 3 ഗോളുകൾക്ക് കോപ്പ എഫ്സി കരസ്തമാക്കി. 2 ഗോൾ നേടിയ ഷംസു ചാൽക്കര ഫൈനൽ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് നേടി അനസ് കന്നിക്കാട് ഗോൾഡൻ ബോൾ അവാർഡും ടൂർണമെന്റിൽ കൂടുതൽ ഗോൾ നേടിയ ചാച്ചി കന്നിക്കാട് ഗോൾഡൻ ബൂട്ട് അവാർഡും ആഷി നൽതടുക്ക ബെസ്റ്റ് ഡിഫെൻഡർ അവാർഡും ഫാറൂഖ് ആലമ്പാടി ബെസ്റ്റ് കീപ്പർ അവാർഡും നേടി. ആക്സിസ് …

കണ്ണീര്‍ക്കഥ പറഞ്ഞ് യുവതികളെ മയക്കി കല്യാണ പരമ്പര; നാലാം കെട്ടോടെ ആന്റി ക്ലൈമാക്സ്, വെള്ളരിക്കുണ്ട് സ്വദേശി ജയിലിലായി

പത്തനംതിട്ട: അനാഥത്വത്തിന്റെയും കണ്ണീരിന്റെയും കഥകള്‍ ചമച്ച് നാലു വിവാഹം കഴിച്ചു മുങ്ങി നടന്ന കാസര്‍കോട്, വെള്ളരിക്കുണ്ട് സ്വദേശി അറസ്റ്റില്‍.കോന്നി, മാപ്രാടം, പുളിമുക്കിലുള്ള തേജസ് ഫ്ളാറ്റില്‍ താമസിക്കുന്ന ദീപു ഫിലിപ്പി(26)നെയാണ് കോന്നി പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.പത്തുവര്‍ഷം മുമ്പ് വെള്ളരിക്കുണ്ട് സ്വദേശിനിയെ കല്യാണം കഴിച്ചതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ആ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ടായി. അതോടെ ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങി. പിന്നീട് കാസര്‍കോട്ടുള്ള മറ്റൊരു യുവതിയുമായി ദീപു തമിഴ്നാട്ടിലേക്ക് കടന്നു. അവിടെ …

പൂച്ചക്കാട്ട് വീടിനു പെട്രോളൊഴിച്ച് തീയിട്ടു; അക്രമത്തിനു പിന്നില്‍ സ്‌കൂട്ടറില്‍ എത്തിയ രണ്ടു പേര്‍, ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ട് വീടിനു പെട്രോളൊഴിച്ച് തീയിട്ടു. റഹ്‌മത്ത് റോഡിലെ ഫൈസലിന്റെ വീടിനാണ് തീയിട്ടത്. ഫൈസലിന്റെ ഭാര്യ ജമീല നല്‍കിയ പരാതി പ്രകാരം ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കറുത്ത നിറത്തിലുള്ള സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടു പേരാണ് അക്രമത്തിനു പിന്നിലെന്നു ജമീല നല്‍കിയ പരാതിയില്‍ പറഞ്ഞു. സിറ്റൗട്ടില്‍ വച്ചിരുന്ന സോഫ സെറ്റിയില്‍ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. ചൂടും പുകയും കാരണം വീട്ടിനു അകത്തു ഉറങ്ങിക്കിടന്നിരുന്ന കുട്ടികള്‍ക്ക് ശ്വാസ തടസ്സം ഉണ്ടാവുകയും ആശുപത്രിയില്‍ …

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്, പരിശോധന വികസന സെമിനാറില്‍ വികസന രേഖ അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പ്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ സിറ്റി കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ രാഗേഷിന്റെ ഓഫീസിലും വീട്ടിലും വിജിലന്‍സ് റെയ്ഡ്. കോഴിക്കോട്ട് നിന്നും എത്തിയ ഇന്‍സ്‌പെക്ടര്‍ രമേശിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് റെയ്ഡ് നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ 7.30മണിയോടെ ഓഫീസിലാണ് റെയ്ഡ് തുടങ്ങിയത്. പത്തുമണി വരെ പരിശോധന തുടര്‍ന്നു. അതിനു ശേഷമാണ് ചാലാട്, ഭാനുറോഡിലുള്ള വീട്ടില്‍ പരിശോധന ആരംഭിച്ചത്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനം നടത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നതെന്നാണ് പുറത്തു വന്ന വിവരം. കോണ്‍ഗ്രസ് …

ഭര്‍ത്താവിനു മറ്റൊരു യുവതിയുമായി ബന്ധം; ഭാര്യ തൂങ്ങി മരിച്ചു, പ്രകോപിതരായ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ ജിംനേഷ്യം സ്ഥാപനം അടിച്ചു തകര്‍ത്തു, ഭര്‍ത്താവ് ഒളിവില്‍

മംഗ്‌ളൂരു: ഭര്‍ത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു സംശയിച്ച് യുവതി ജീവനൊടുക്കി. മണ്ട്യ, മദൂര്‍, കെസ്തൂരിയിലെ ഗിരീഷിന്റെ ഭാര്യ ദിവ്യ (27)യാണ് മരിച്ചത്. ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ജിംനേഷ്യം സ്ഥാപനത്തിലാണ് ദിവ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യ ജീവനൊടുക്കിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുകാരും ബന്ധുക്കളും ജിംനേഷ്യം സ്ഥാപനം അടിച്ചു തകര്‍ത്തു. രണ്ടു വര്‍ഷം മുമ്പാണ് ദിവ്യയും ഗിരീഷും തമ്മിലുള്ള വിവാഹം നടന്നത്. അടുത്തിടെയായി ഗിരീഷിനു മറ്റൊരു യുവതിയുമായി ബന്ധം ഉണ്ടെന്നും ഇതേ കുറിച്ച് ചോദിക്കുമ്പോഴൊക്കെ ദിവ്യയെ ഭര്‍ത്താവ് ക്രൂരമായി …

കാലിക്കടവിലും കാസര്‍കോട്ടും വന്‍ പുകയില ഉല്‍പ്പന്നവേട്ട; ഉപ്പയും മകനും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍, കാലിക്കടവില്‍ പിടിയിലായത് 100 ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍

കാസര്‍കോട്: കാസര്‍കോട്ടും കാലിക്കടവിലും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. കാലിക്കടവ് ദേശീയ പാതയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ ചന്തേര എസ്‌ഐ സുരേശിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടയില്‍ 100 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. പിക്കപ്പ് വാന്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. വാനില്‍ ഉണ്ടായിരുന്ന കാസര്‍കോട്, മധൂര്‍, നാഷണല്‍ നഗര്‍, ജയ്മാത സ്‌കൂളിനു സമീപത്തെ ബിസ്മില്ല ഹൗസില്‍ എ.വി ഷമീര്‍ (40), ഇയാളുടെ ഉപ്പ യൂസഫ് (68) എന്നിവരെ അറസ്റ്റു …

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം: ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി 7 മണിക്ക്; 5 പേര്‍ പരിഗണനയില്‍, പ്രധാന മന്ത്രി യോഗത്തില്‍ പങ്കെടുക്കും

ന്യൂഡെല്‍ഹി: 27 വര്‍ഷത്തിനു ശേഷം ബിജെപി അധികാരത്തിലെത്തിയ ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രിയെ ശനിയാഴ്ച സന്ധ്യക്ക് 7 മണിക്ക് തീരുമാനിക്കും.ബിജെപിയുടെ പ്രമുഖരായ അഞ്ചു പേരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ 70 അംഗ നിയമസഭയില്‍ വിജയിച്ച ബിജെപിയുടെ 48 പേരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനും മുന്‍ എം.പിയുമായ പര്‍വേശ് സാഹിബ് സിംഗ് വര്‍മ്മ, രമേഷ് ബിദുരി, അന്തരിച്ച ബിജെപി നേതാവ് …

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കോണ്‍ഗ്രസിനെ നേതൃസ്ഥാനത്തു നിന്നു നീക്കണമെന്നു ഇന്ത്യാ മുന്നണി ഘടകകക്ഷികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ നേതൃസ്ഥാനത്തു നിന്നു കോണ്‍ഗ്രസിനെ നീക്കണമെന്നു സഖ്യകക്ഷികളായ എസ്.പി, ആര്‍.ജെ.ഡി, ശിവസേന (യുബിടി) ആവശ്യപ്പെട്ടു. സഖ്യത്തിന്റെ നേതൃസ്ഥാനത്തു ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ അവരോധിക്കണമെന്ന് അവര്‍ ആവശ്യമുന്നയിച്ചു. അതേ സമയം മുന്നണിയിലെ മറ്റു പ്രബല പാര്‍ട്ടികളായ ഡിഎംകെ, എന്‍സിപി (എസ്.പി) മൗനത്തിലാണ്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നു ഇന്ത്യ ബ്ലോക്ക് പാര്‍ലമെന്റില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. മാതൃകാപരമായ ഈ പ്രവര്‍ത്തനം കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ പ്രകടമായില്ല. …

വന്യമൃഗഭീഷണി: ബോവിക്കാനത്ത് ഉണ്ണിത്താന്‍ എം.പി ഉപവാസം തുടങ്ങി

കാസര്‍കോട്: ജില്ലയിലെ മലയോര നിവാസികളെ വന്യമൃഗ ഭീഷണിയില്‍ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ടു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ബോവിക്കാനത്ത് ഉപവാസമാരംഭിച്ചു. 10 മണിക്കാരംഭിച്ച ഉപവാസം വൈകിട്ട് ആറു മണിക്കവസാനിപ്പിക്കുമെന്നു കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.മലയോര മേഖലകളിലെ ജനങ്ങള്‍ നിരന്തരമായ വന്യമൃഗഭീഷണിയില്‍ വിഷമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. ഇവരുടെ കൃഷികള്‍ വന്യമൃഗങ്ങള്‍ അപ്പാടെ നശിപ്പിക്കുന്നു. സദാസമയവും സുരക്ഷിതമായ ജീവിതത്തിനു ഇവ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.വന്യമൃഗഭീഷണിയില്‍ നിന്നു ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ പൊട്ടന്‍ കളിച്ചു നില്‍ക്കുകയാണ്. നിസ്സഹായരായ മലയോര വാസികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉടന്‍ ഉറപ്പാക്കണമെന്നും അല്ലെങ്കില്‍ അതിനുവേണ്ടി …

വിസ നിഷേധിച്ചതില്‍ ക്ഷമ സാവന്ത് ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി

-പി പി ചെറിയാന്‍ സിയാറ്റില്‍(വാഷിംഗ്ടണ്‍): വിശദീകരണമില്ലാതെ നിരവധി തവണ വിസ നിഷേധിച്ചതില്‍ ഇന്ത്യന്‍ അമേരിക്കന്‍ രാഷ്ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ്റിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് പ്രതിഷേധം നടത്തി. പ്രകടനം സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലെത്തിയിരുന്നു. പ്രകടനം ‘അനധികൃതമെന്നു കോണ്‍സുലേറ്റ് ആരോപിച്ചു. സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനു പ്രാദേശിക അധികാരികളെ വിളിച്ചു.മുന്‍ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ അംഗവും ഇന്ത്യന്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയുമായ സാവന്ത്, തനിക്ക് വിസ ആവര്‍ത്തിച്ച് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധിക്കുന്നതെന്ന് അറിയിച്ചു. അതേസമയം അവരുടെ ഭര്‍ത്താവ് കാല്‍വിന്‍ പ്രീസ്റ്റിന് ബെംഗളൂരുവിലെ …

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബൈഡന്റെ സുരക്ഷാ അനുമതികള്‍ പിന്‍വലിക്കുന്നു: ട്രംപ്

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികള്‍ ‘ഉടന്‍ പിന്‍വലിക്കുമെന്ന്’ പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തി. മുന്‍ കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ ദൈനംദിന ഇന്റലിജന്‍സ് ബ്രീഫിംഗുകള്‍ നിര്‍ത്തുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. – നാല് വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റായ ബൈഡന്‍ അന്നത്തെ മുന്‍ പ്രസിഡന്റ് ട്രംപില്‍ നിന്ന് ഈ ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞിരുന്നു.‘ജോ ബൈഡന് ക്ലാസിഫൈഡ് വിവരങ്ങളിലേക്കുള്ള ആക്‌സസ് തുടര്‍ന്നും ലഭിക്കേണ്ട ആവശ്യമില്ല. അതിനാല്‍, ഞങ്ങള്‍ ഉടന്‍ തന്നെ ജോ ബൈഡന്റെ സുരക്ഷാ …

തരാല്‍ പട്ടേലിനെതിരായ കേസില്‍ നിന്നും മറ്റൊരു ജഡ്ജി കൂടി പിന്മാറി

-പി പി ചെറിയാന്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി(ടെക്‌സസ്): ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജിന്റെ മുന്‍ സ്റ്റാഫ് തരാല്‍ പട്ടേലിനെതിരായ കേസില്‍ നിന്ന് മറ്റൊരു ജഡ്ജി പിന്മാറി. 434-ാം ജില്ലയിലെ ജഡ്ജി ക്രിസ്റ്റ്യന്‍ ബെസെറ താരാല്‍ ഉള്‍പ്പെട്ട കേസില്‍ നിന്ന് സ്വയം പിന്മാറിയതായി. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് സ്ഥിരീകരിച്ചു.2024 നവംബറില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കമ്മീഷണറിലേക്കുള്ള നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ താരലിനെ എതിരാളിയായ ആന്‍ഡി മേയേഴ്സ് പരാജയപ്പെടുത്തി, അദ്ദേഹം 59% …

മദ്യപ്ലാന്റിന് വിലക്ക്; പാലക്കാട്ട് ഒയാസിന് മദ്യശാലക്ക് നല്‍കിയ അപേക്ഷ ആര്‍ ഡി ഒ നിരസിച്ചു

പാലക്കാട്:പാലക്കാട്ട് മദ്യ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിന് ഒയാസിസ് ബ്രൂവറി നല്‍കിയ സ്ഥലം തരംമാറ്റ അപേക്ഷ റവന്യൂ വകുപ്പു തള്ളിക്കളഞ്ഞു.കൃഷിഭൂമിയില്‍ സ്ഥലമുടമ കൃഷിചെയ്യണമെന്നും സ്ഥലം തരം മാറ്റിയാല്‍ നടപടി ഉണ്ടാവുമെന്നും അപേക്ഷ തള്ളിക്കൊണ്ടു റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പറഞ്ഞു.വിവാദ സ്ഥലത്ത് അനധികൃത നിര്‍മ്മാണം നടന്നാല്‍ നടപടിയെടുക്കണമെന്ന് കൃഷി ഓഫീസറോട് ആര്‍ ഡി ഒ നിര്‍ദ്ദേശിച്ചു. വിവാദ ഭൂമിയില്‍ നിര്‍മ്മാണം പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കേ ഇപ്പോള്‍ത്തന്നെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തു വന്‍തോതില്‍ ജലമാവശ്യമായിവരുന്ന മദ്യനിര്‍മ്മാണശാല ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തെ സി …

മേലുദ്യോഗസ്ഥന്‍ അവധി നിഷേധിച്ചു; പ്രകോപിതനായ സര്‍ക്കാര്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരായ 4 പേരെ കുത്തിക്കൊലപ്പെടുത്തി, രണ്ടു പേര്‍ക്കു ഗുരുതരം

കൊല്‍ക്കത്ത: അവധി അനുവദിക്കാത്തതില്‍ പ്രകോപിതനായ സര്‍ക്കാര്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരായ നാലുപേരെ കുത്തിക്കൊന്നു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. സംഭവത്തിനു ശേഷം പെട്ടിയുംതൂക്കി, ചോരപുരണ്ട കത്തി ഉയര്‍ത്തിപ്പിടിച്ചു റോഡിലൂടെ നടന്നു പോവുകയായിരുന്ന കൊലയാളിയെ പൊലീസ് അറസ്റ്റു ചെയ്തു. അമിത് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. അടിയന്തിര ആവശ്യത്തിനായി ഇയാള്‍ മേലുദ്യോഗസ്ഥന് അവധി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവധി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതില്‍ പ്രകോപിതനായ അമിത് കുമാര്‍ അവിടെ ഉണ്ടായിരുന്ന ഒരു കത്തിയെടുത്തു മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ …

കുഞ്ഞുങ്ങളടക്കം ഏഴു തെരുവ് നായ്ക്കളെ അടിച്ചുകൊന്നു; മധ്യവയസ്‌ക്കനെതിരെ പൊലീസ് കേസെടുത്തു

കണ്ണൂര്‍: അമ്മയും കുഞ്ഞും ഉള്‍പ്പെടെ ഏഴു തെരുവു നായ്ക്കളെ അടിച്ചു കൊന്നതിന് മധ്യവയസ്‌ക്കനെതിരെ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു. മൃഗസ്‌നേഹി സംഘടന നല്‍കിയ പരാതിയിലാണ് കൊളവല്ലൂര്‍, മീത്തലെ കുന്നോത്തു പറമ്പിലെ രാജ (50)നെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.തെരുവു നായകളില്‍ ഒന്ന് രാജനെ അക്രമിക്കാന്‍ ശ്രമിച്ചിരുന്നുവെന്നു പറയുന്നു. ഇതിന്റെ വിരോധത്തില്‍ കമ്പിപ്പാരയുമായെത്തി നായകളെ കൂട്ടത്തോടെ അടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പരാതി.

മാതാവിനെ പരിചരിക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; പത്തനംതിട്ട സ്വദേശിക്കെതിരെ കേസെടുത്തു

പയ്യന്നൂര്‍: മാതാവിനെ പരിചരിക്കാനെന്ന പേരില്‍ യുവതിയെ വാടക വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി നിരവധി തവണ ബലാത്സംഗം ചെയ്തതായി പരാതി. പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 44 കാരി നല്‍കിയ പരാതിയില്‍ പത്തനംതിട്ട, വടശ്ശേരിക്കര സ്വദേശി ബ്രഹ്‌മാനന്ദ (50) നെതിരെ പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു. 2022 മുതല്‍ പെരിങ്ങോത്തെ വാടക വീട്ടില്‍ വച്ച് ബ്രഹ്‌മാനന്ദന്‍ പലതവണ പീഡിപ്പിച്ചുവെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. പയ്യന്നൂര്‍ ഡിവൈ എസ് പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ കെ ഖദീജയാണ് …

പയ്യന്നൂര്‍ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്:ഹോട്ടലുടമ അയച്ച സന്ദേശങ്ങള്‍ കണ്ടെത്തി; സന്ദേശങ്ങളില്‍ നിറയെ യുവതിയുടെ ശരീര വര്‍ണ്ണനയും ഭീഷണിയും

പയ്യന്നൂര്‍: കോഴിക്കോട്, മുക്കം, മാമ്പറ്റയിലെ ഹോട്ടല്‍ ജീവനക്കാരിയായ പയ്യന്നൂര്‍ സ്വദേശനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടലുടമ യുവതിക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശം പൊലീസ് കണ്ടെത്തി. സന്ദേശത്തിന്റെ ആദ്യഭാഗത്ത് യുവതിയുടെ ശരീര വര്‍ണ്ണനയും പിന്നീട് ഭീഷണിയുമാണുള്ളത്. ‘ നീ സങ്കേതത്തിലെ മാലാഖ’ എന്നാണ് ഹോട്ടലുടമയായ ദേവദാസ് അയച്ച സന്ദേശത്തില്‍ പറയുന്നത്. മോശമായ സന്ദേശങ്ങള്‍ അയക്കരുതെന്ന് കാണിച്ച് യുവതി ദേവദാസിനു അയച്ച സന്ദേശവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ താക്കീത് നല്‍കിയിട്ടും മോശമായ സന്ദേശങ്ങള്‍ തുടര്‍ന്നതോടെ യുവതി ജോലി രാജി വയ്ക്കുന്നതായി …