കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണുകള്‍ ഇന്ധന ടാങ്കില്‍ ഇടിച്ചുകയറി തീപിടുത്തം

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെയുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ട്. എന്നാല്‍ ആളപായമില്ലെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ബുധനാഴ്ച രാവിലെ യാണ് ആക്രമണം ഉണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി അതോറിറ്റി വ്യക്തമാക്കി. കുവൈറ്റ് സൈന്യം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ചെറുക്കുന്നുണ്ടെന്ന് പറഞ്ഞ് പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റഡ്രോൺ ആക്രമണം ഉണ്ടായത്‌. വ്യോമ പ്രതിരോധ വകുപ്പ് ശത്രുക്കളുടെ മിസൈല്‍, …

തെക്കില്‍, പള്ളത്തുങ്കാലിലെ കടയില്‍ ചീട്ടുകളി; അഞ്ചു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: തെക്കില്‍ വില്ലേജിലെ പള്ളത്തുങ്കാലില്‍ കടയില്‍ ചീട്ടുകളിക്കുകയായിരുന്ന അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മുളിയാര്‍, മല്ലം, പുഞ്ചക്കൊടി ഹൗസിലെ രത്‌നാകരന്‍ (55), ബിട്ടിക്കല്ലിലെ പി. സജീവന്‍ (74), മഹാലക്ഷ്മി പുരം, ദേവാലയം ഹൗസിലെ ടി. അശോകന്‍ (45), ബ്രഹ്‌മാന്‍ഡം ഹൗസിലെ ശശിധരന്‍ (50), മാച്ചിപ്പുറം, മൊട്ടയിലെ കെ. കുമാരന്‍ (58) എന്നിവരെയാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് ഭാസ്‌കരന്‍ എന്നയാളുടെ കടയില്‍ ചീട്ടു കളി നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് എസ്‌ഐ …

ബസില്‍ കടത്തിയ 62.5 ലക്ഷം രൂപ പിടികൂടി; കര്‍ണ്ണാടക സ്വദേശി കസ്റ്റഡിയില്‍, ദേശീയപാതകളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

തൃശൂര്‍: കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ പിടികൂടി.ബംഗ്‌ളൂരു സ്വദേശി ഉദയശങ്കര്‍ കസ്റ്റഡിയില്‍. ബംഗ്‌ളൂരുവില്‍ നിന്നു കൊച്ചിയിലേയ്ക്കു പോവുകയായിരുന്ന ബസിലെ യാത്രക്കാരന്‍ ആയിരുന്നു ഇയാള്‍. ബസ് തൃശൂര്‍, മുടിക്കോട് എത്തിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കര്‍ണ്ണാടകയിലെ സ്ഥലം വിറ്റു കിട്ടിയ പണമാണെന്നും കൊച്ചിയില്‍ സ്ഥലം വാങ്ങിക്കുന്നതിന് അഡ്വാന്‍സ് നല്‍കാനായി കൊണ്ടു പോവുകയാണെന്നുമാണ് ഉദയശങ്കര്‍ …

ഓണ്‍ലൈന്‍ ഗെയിമിനടിമയായി പണം നഷ്ടപ്പെട്ടു; മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക കലബുറഗി സ്വദേശിയായ അനീഷ്‌കര്‍ ചൗഹാന്‍(21) ആണ് മരിച്ചത്. ബീദര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് വന്‍തുക നഷ്ടമായതിലുള്ള നിരാശയിലാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പലരില്‍ നിന്നായി കടം വാങ്ങിയ പണം ഉപയോഗിച്ചാണ് അനീഷ് ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നത്. ഈ തുക തിരികെ കൊടുക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമമാകാം വിദ്യാര്‍ത്ഥിയെ ജീവനൊടുക്കാന്‍ …

2015ലെ തിരഞ്ഞെടുപ്പ് കേസ്; 11വര്‍ഷത്തിനു ശേഷം പ്രതികളെ വെറുതെവിട്ടു

കാസര്‍കോട്: 2015ലെ പൊതു തിരഞ്ഞെടുപ്പില്‍ സി പി എം നേതാവ് പി കരുണാകരനെ രാത്രി വഴിയില്‍ ഘെരാവോ ചെയ്തു തിരിച്ചയച്ചുവെന്ന പരാതിയില്‍ പ്രതികളായ അഞ്ചു ലീഗ് പ്രവര്‍ത്തകരെ മുന്‍സിഫ് കോടതി വെറുതെ വിട്ടു.2015ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചരണം അവസാനിച്ച ശേഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ചായിരുന്നു എം പിയായിരുന്ന കരുണാകരനെ മഞ്ചേശ്വരം വൊര്‍ക്കാടിയില്‍ തടഞ്ഞെന്നായിരുന്നു പരാതി. 11 വര്‍ഷത്തെ വിചാരണയ്ക്കു ശേഷമാണ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്. വൊര്‍ക്കാടി, പാത്തൂര്‍, കജെ സ്വദേശികളായ അബ്ദുല്‍ ലത്തീഫ്, അഹമ്മദ്, സി എം …

സ്‌കൂട്ടറില്‍ ലോറിയിടിച്ച് പ്രമുഖ പാമ്പ് പിടുത്തക്കാരന്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് പിടികൂടിയ പാമ്പിനെ കാട്ടില്‍വിടാന്‍ പോകുന്നതിനിടയില്‍

മംഗ്‌ളൂരു: സ്‌കൂട്ടറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പ്രമുഖ പാമ്പു പിടുത്തക്കാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ യുവാവിന് ദാരുണാന്ത്യം. കാര്‍ക്കള, ബജഗോളി സ്വദേശിയായ നവീന്‍ (45) ആണ് മരിച്ചത്. വെല്‍ഡിംഗ് ആണ് ഇയാളുടെ സ്ഥിരം തൊഴില്‍. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വിഷ പാമ്പുകളെ സാഹസികമായി പിടികൂടി വനത്തില്‍ കൊണ്ടുവിടുന്നതില്‍ സജീവമായിരുന്നു. പ്രതിഫലം വാങ്ങാതെയായിരുന്നു നവീന്‍ സ്‌നേക്ക് റെസ്‌ക്യു നടത്തിയിരുന്നത്.പിടികൂടിയ പാമ്പിനെ വനത്തില്‍ വിട്ടയക്കാന്‍ പോകുന്നതിനിടയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് നവീന്റെ ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ കാര്‍ക്കള റൂറല്‍ പൊലീസ് ലോറി ഡ്രൈവര്‍ക്കെതിരെ …

പന്നിക്ക് പിന്നാലെ പാമ്പും; എടിഎം കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ ഭയന്ന് ഇടപാടുകാര്‍; വാതിലിനടുത്തുനിന്ന് പാമ്പിനെ പിടികൂടി

എരുമേലി: എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള എസ്.ബി.ഐ എടിഎം കൗണ്ടറില്‍ പാമ്പ്. കൗണ്ടറിന്റെ വാതിലിനടുത്ത് പാമ്പിനെ കണ്ട ഇടപാടുകാര്‍ കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ ഭയപ്പെടുന്നു. കഴിഞ്ഞദിവസം രാത്രിയാണ് കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ എത്തിയ ഇടപാടുകാര്‍ പാമ്പിനെ കണ്ടത്. പാമ്പാണെന്നറിയാതെ ചവിട്ടിയിരുന്നെങ്കില്‍ കടി കിട്ടുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്. മൂന്നടിയോളം നീളമുള്ള പാമ്പിനെയാണു പിടികൂടിയതെന്നും ഇതിന് വിഷമില്ലെന്നും വനംവകുപ്പ് ജീവനക്കാര്‍ പറഞ്ഞു.ഏതാനും മാസം മുന്‍പു ബസ് സ്റ്റാന്‍ഡിനടുത്തുള്ള മറ്റൊരു എടിഎം കൗണ്ടറില്‍ …

‘ബന്ധുവിനെ ഫോണില്‍ വിളിച്ചതിന് നവവധുവിനെ മര്‍ദ്ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു’; ഭര്‍ത്താവ് അറസ്റ്റില്‍

കഴക്കൂട്ടം: ബന്ധുവിനെ ഫോണില്‍ വിളിച്ചതിന് നവവധുവിനെ മര്‍ദ്ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ചെമ്പഴന്തി അണിയൂര്‍ കീരിക്കുഴിയില്‍ ആസിഫിനെയാണ്(28) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം ഷംനാദ് മന്‍സിലില്‍ അറഫ നജുമുദീനാണ്(22) മര്‍ദനമേറ്റത്. വാരിയെല്ലിനും നെഞ്ചിനും വലതു കാല്‍മുട്ടിനും ഗുരുതരമായി പരിക്കേറ്റ അറഫ ആശുപത്രിയില്‍ ചികിത്സയിലാണ്. ജനുവരി 25ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയുംമുന്‍പ് തന്നെ അറഫയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അറഫ …

ഉറക്കത്തില്‍ ഹൃദയാഘാതം; ടൈല്‍സ് തൊഴിലാളി മരിച്ചു

കാസര്‍കോട്: ഉറക്കത്തിനിടയില്‍ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ടൈല്‍സ് തൊഴിലാളി മരിച്ചു. പുത്തിഗെ, പൊന്നങ്കള മുഗു റോഡിലെ പരേതനായ നാരായണന്റെ മകന്‍ കുമാരന്‍ (40) ആണ് മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് കുമാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: ജാനകി. സഹോദരങ്ങള്‍: വിജയന്‍, രത്‌നാവതി.

12കാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം; ഷേണി, മണിയമ്പാറയില്‍ താമസക്കാരനായ 22കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: 12 കാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. വയനാട്, കല്‍പ്പറ്റ സ്വദേശിയും ഷേണി, മണിയമ്പാറയില്‍ താമസക്കാരനുമായ അദ്‌നുല്‍ ഫാരിസി (22)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്, എസ് ഐ മാരായ കെ സനിത്, അനന്തകൃഷ്ണന്‍. ആര്‍ .മേനോന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. റോഡരുകില്‍ കൂടി നടന്നു പോവുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ കാറുമായി എത്തിയ അദ്‌നുല്‍ …

എംകെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് ബാങ്ക്

കോഴിക്കോട് : മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ എംകെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് കോഴിക്കോട് ടൗൺ സർവീസ് സഹകരണ ബാങ്ക് വെളിപ്പെടുത്തി. കോഴിക്കോട് കിഴക്കേ നടക്കാവിലെ എംകെ മുനീറിന്റെ ക്രസന്റ് ഹൗസ് എന്ന വീടിനാണ് ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നത്. ഈ വീടിൻറെ ജാമ്യത്തിൽ മുനീർ 35 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇപ്പോൾ പലിശ അടക്കം 58 ലക്ഷം രൂപ ആയിട്ടുണ്ടെന്ന് ബാങ്ക് പറഞ്ഞു. കുടുംബാംഗങ്ങളുടെ അപേക്ഷ അനുസരിച്ച് തുകയിൽ 9 ലക്ഷം രൂപ …

സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി : ശ്വാസകോശ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയും ഇതേ അസുഖത്തിന് സോണിയ ഗാന്ധി ചികിത്സയിലായിരുന്നു .ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഡോക്ടർമാരുടെ സംഘം വിശദമായ പരിശോധന നടത്തി വരികയാണെന്നും ആരോഗ്യനല തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വെളിപ്പെടുത്തി. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ ഉണ്ട്.

മന്ത്രി എ.കെ. ശശീന്ദ്രന്റെ എതിർ സ്ഥാനാർത്ഥിയുടെ പത്രിക നൽകിയ രസീത് വർണാധികാരിയുടെ മുന്നിൽ നിന്ന് തട്ടിയെടുത്ത് രക്ഷപ്പെട്ടു

കോഴിക്കോട് : എൻസിപി പവാർ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ മന്ത്രി എ കെ ശശീന്ദ്രൻ്റെ അപരനായി ഏലത്തൂർ മണ്ഡലത്തിൽ മത്സരിക്കുന്ന എൻ.സി.പി അജിത് പവാർ വിഭാഗം സ്വാതന്ത്ര സ്ഥാനാർത്ഥി പി കെ ശശീന്ദ്രന്‍റെ നാമനിർദ്ദേശപത്രിക സ്വീകരിച്ചതിന്റെ രസീത് ഉപ വരണാധികാരിയുടെ മേശപ്പുറത്ത് നിന്ന് തട്ടിയെടുത്തു രക്ഷപ്പെട്ടതായി പരാതി. അതീവ സുരക്ഷയുള്ള വർണാധികാരിയുടെ ഓഫീസിൽ നടന്ന പകൽ ക്കൊള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പരാതി ഉയർന്നു. മൂന്നുതവണ തുടർച്ചയായി ഏലത്തൂരിൽ നിന്ന് എംഎൽഎയും മന്ത്രിയുമായ ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരെ പാർട്ടിയിൽ വിയോജിപ്പുണ്ടായിരുന്നു. …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നു​ ഇറാനും ഇസ്രായേലും തമ്മിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും ഇസ്രായേലിലെ തെൽ അവീവിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ​ആണവനിലയത്തിന് നേരെ ആക്രമണം: ഇറാന്റെ ബുഷെഹർ ആണവനിലയത്തിന് സമീപം മിസൈൽ പതിച്ചതായി ഇറാൻ ആരോപിച്ചു. എന്നാൽ നിലയത്തിന് സാങ്കേതിക തകരാറുകളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി വ്യക്തമാക്കി. ​ട്രംപിന്റെ പ്രസ്താവന: ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഇറാൻ ഇത് നിഷേധിച്ചു. ഹോർമുസ് കടലിടുക്ക് സംയുക്തമായി …