ആറാം ദിനത്തിലും ഏറ്റുമുട്ടൽ തുടർന്ന് ഇറാനും ഇസ്രയേലും; ഇറാനിൽ മരണസംഖ്യ 500 കടന്നതായി റിപ്പോർട്ട് കീഴടങ്ങില്ലെന്ന് ഇറാൻ

ടെഹ്റാൻ/ ടെൽഅവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം ആറാം ദിനത്തിലും അതിശക്തമായി തുടരുന്നു. ഇസ്രയേൽ ആക്രമണത്തിൽ 239 സാധാരണക്കാർ ഉൾപ്പെടെ 585 പേർ ഇറാനിൽ കൊല്ലപ്പെട്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇറാന്റെ ആക്രമണത്തിൽ 24 പേരുടെ മരണം ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്.ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകർത്തതായി ഇസ്രയേൽ അറിയിച്ചു.പശ്ചിമ ഇറാനിലെ നാൽപതോളം കേന്ദ്രങ്ങളിലും ഇന്ന് ഇസ്രയേൽ ആക്രമണം നടത്തി. ഇറാൻ തൊടുത്തുവിട്ട 40ലേറെ മിസൈലുകൾ നിർവീര്യമാക്കിയതായും ഇസ്രയേൽ വ്യക്തമാക്കി. എന്നാൽ കീഴടങ്ങണമെന്ന ഇസ്രയേൽ, യുഎസ് ആവശ്യത്തിനു വഴങ്ങില്ലെന്ന് …

കണ്ണൂർ കക്കാട് പുഴയില്‍ കാല് തെറ്റി വീണ ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കക്കാട് പുഴയില്‍ കാല് തെറ്റി വീണ ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം. കക്കാട് സ്വദേശി നാഷിദ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാല്‍ തെറ്റിയ കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.വി പി മഹമൂദ് ഹാജി മെമ്മോറിയല്‍ സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. നസീറാണ് മരിച്ച നാഷിദിന്റെ പിതാവ്. മാതാവ്: സാഹിദ. …

ചില്ലറ തേടി ഇനി നെട്ടോട്ടം വേണ്ട: എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി

കൊച്ചി: രാജ്യത്തെ എടിഎമ്മുകളിലേക്ക് 100,200 രൂപ നോട്ടുകൾ തിരിച്ചെത്തിയതായി റിപ്പോർട്ട്. 73 ശതമാനം എടിഎമ്മുകളിലും സ്ഥിരമായി 100,200 രൂപ നോട്ടുകൾ ലഭ്യമാക്കിയെന്നാണ് വിവരം.എടിഎമ്മിലൂടെ ലഭിക്കുന്നതിൽ അധികവും 500 രൂപ നോട്ട് മാത്രമാണെന്നത് ചില്ലറ കിട്ടാൻ പ്രയാസത്തിനു കാരണമാകുന്നതായി പരാതി വ്യാപകമായിരുന്നു. ഇതോടെയാണ് സെപ്റ്റംബർ 30നകം 75 ശതമാനം എടിഎമ്മുകളിലും സ്ഥിരമായി 100,200 രൂപ നോട്ടുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശം നൽകിയത്. എന്നാൽ സമയപരിധി അവസാനിക്കാൻ 3 മാസം ശേഷിക്കെ 73 ശതമാനം …

ലഹരിക്കേസിൽ വിധി നാളെ വരാനിരിക്കെ, പ്രതിയായ യുവാവ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

കണ്ണൂർ: തളിപ്പറമ്പിൽ കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് കുക്കായി ജോലി ചെയ്തിരുന്ന ഹോസ്റ്റലിലെ മുറിയിൽ ജീവനൊടുക്കി. കേസിൽ കോടതി വിധി നാളെ വരാനിരിക്കെയാണ് പ്രതി തൂങ്ങി മരിച്ചത്. ചിറ്റാരിക്കൽ വാഴവളപ്പിൽ വീട്ടിൽ വി.വി. ഷിഹാബുദ്ദീൻ(35) ആണ് മരിച്ചത്. തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ മെൻസ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രി പത്തോടെ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോസ്റ്റൽ മുറിയിലെ ഫാനിൽ മുണ്ട് ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. കെട്ടറുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മംഗളൂരുവിൽ പച്ചക്കറി വിൽപനയ്ക്കിടെ കഞ്ചാവ് …

കർണാടകയിൽ നിന്നു കേരളത്തിലേക്കു ലഹരിക്കടത്ത് : 76.44 ഗ്രാം എംഡിഎംഎയുമായി 2 പേർ പിടിയിൽ

വയനാട്: കർണാടകയിൽ നിന്ന് കേരളത്തിൽ വിൽപനയ്ക്കെത്തിച്ച 76.44 ഗ്രാം എംഡിഎംഎയുമായി മുത്തങ്ങ ചെക്പോസ്റ്റിൽ 2 പേർ പിടിയിൽ. കൊടുവള്ളി സ്വദേശി റഷീദ്, വേങ്ങരപ്പള്ളി സ്വദേശി ഷൈജൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. എംഡിഎംഎ ഡ്രൈവറുടെ സീറ്റിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ്, പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

ആശങ്ക വേണ്ട, ധൈര്യമായി മീൻ കഴിക്കാം, മുങ്ങിയ കപ്പലിലെ രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് പഠനം

കൊച്ചി: കൊച്ചി കടലിൽ മുങ്ങിയ എംഎസ് സി എൽസ-3 കപ്പലിലെ കണ്ടെയ്നറുകളിലെ രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്നും മത്സ്യസമ്പത്ത് സുരക്ഷിതമാണെന്നും പഠനം. മീനുകൾ കഴിക്കുന്നതിൽ ആശങ്ക വേണ്ടെന്നും കേരള, മത്സ്യ, സമുദ്രപഠന സർവകലാശാല (കുഫോസ്) നടത്തിയ പഠനം വ്യക്തമാക്കുന്നു.അപകടം കടലിലെ വെള്ളത്തിന്റെ സ്വഭാവത്തെയും മത്സ്യസമ്പത്തിനെയും അതിന്റെ ആവാസ വ്യവസ്ഥയെയും എങ്ങനെ ബാധിച്ചുവെന്ന് അറിയാനാണ് പഠനം നടത്തിയത്. പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത്. കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നത്. ഇതിൽ ഒന്നിൽ കാത്സ്യം …

ഹെല്‍ത്ത് സെന്ററില്‍ നിന്നു ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പി കഷണം: അന്വേഷണത്തിനു ഉത്തരവിട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

പാലക്കാട്: മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്നു ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പി കഷണം കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനാണ് ഗുളിക ലഭിച്ചത്. പനിയുള്ളതിനാല്‍ പാരസെറ്റമോള്‍ ഗുളിക പകുതി കഴിക്കാന്‍ നിര്‍ദേശിച്ചു. വീട്ടില്‍ വന്ന് ഗുളിക രണ്ടായി ഒടിച്ചപ്പോഴാണ് കമ്പിക്കഷണം കണ്ടത്.സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹെല്‍ത്ത് സെന്ററിലെത്തി പരിശോധന നടത്തും. ഗുളികയുടെ വിതരണം എവിടെ നിന്നാണെന്നും സ്റ്റോക്ക് ഉള്‍പ്പെടെ കാര്യങ്ങളും പരിശോധിക്കും.മരുന്ന് കമ്പനിക്കെതിരെ ആരോഗ്യ വകുപ്പിന് പരാതി …

വിള്ളല്‍; വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോണ്‍ സര്‍വേ, നാളെ ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കും

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍ ഉണ്ടായ ബേവിഞ്ച, മട്ടലായി, വീരമല കുന്നുകളില്‍ നാളെ ഡ്രോണ്‍ സര്‍വേ നടത്തും. വിള്ളല്‍ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഡ്രോണ്‍ സര്‍വ്വേ നടത്തുന്നത്. ഇക്കാര്യം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ അറിയിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. വൈദ്യുതി ലൈനുകള്‍ തകരാര്‍ ആയിട്ടുണ്ടെങ്കില്‍ അത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. പുഴകളിലും മറ്റു ജലാശയങ്ങളിലും അപകടങ്ങള്‍ ഒഴിവാക്കാന്‍ …

കൊടും ക്രൂരതയ്ക്ക് കനത്ത ശിക്ഷ; മിഠായി തരാമെന്നു പറഞ്ഞ് 12 വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ചു; 60കാരന് 145 വര്‍ഷം കഠിനതടവ്

മലപ്പുറം: 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 60 വയസ്സുകാരന് കോടതി 145 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. മലപ്പുറം കാവന്നൂര്‍ സ്വദേശിയായ കൃഷ്ണനെയാണ് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 8.75 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. 2022-23 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലേക്കു കുട്ടിയെ വിളിച്ചു വരുത്തി മിഠായി തരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു. നിരന്തരമായി പീഡിപ്പിക്കുകയും കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. …

‘പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ‘പൊതു’ അല്ല’; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ലെന്ന് കേരള ഹൈക്കോടതി. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു സംവിധാനമായി കാണാനാകില്ല. ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കള്‍ക്കുള്ളതാണ് എന്നും ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പെട്രോളിയം ട്രേഡേഴ്സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഹര്‍ജിയിലാണ് നടപടി.പൊതുജനങ്ങള്‍ക്കു പമ്പിലെ ശുചിമുറി ഉപയോഗിക്കാനായി തുറന്നു നല്‍കണമെന്ന് ഉടമകളെ നിര്‍ബന്ധിക്കരുതെന്നു സംസ്ഥാനസര്‍ക്കാരിനും തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേഷനും കോടതി നിര്‍ദേശം നല്‍കി. ശുചിമുറി വിഷയത്തില്‍ തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേഷന്‍, സംസ്ഥാന സര്‍ക്കാര്‍ …

ഉപഭോക്താക്കളെ പറ്റിക്കാൻ മിൽമയുടെ വ്യാജൻ; മിൽനയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി കോടതി

തിരുവനന്തപുരം: മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനമായ മിൽനയ്ക്കു കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതിയുടേതാണ് നടപടി.മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതായി കോടതി കണ്ടെത്തുകയായിരുന്നു. മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാൽ ഉത്പന്നങ്ങളും വിൽക്കുന്നതിനും പരസ്യപ്പെടുത്തുന്നതിനും സ്ഥാപനത്തിനു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രൂപ പിഴയ്ക്കു പുറമെ …

കൊട്ടിയൂര്‍ ബാവലി പുഴയില്‍ കാണാതായ ചിത്താരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കൊട്ടിയൂര്‍: കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തി ബാവലി പുഴയില്‍ കാണാതായ ചിത്താരി സ്വദേശിയായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയില്‍ നിന്നും ചിത്താരി സ്വദേശി അഭിജിത്തിന്റെ (30) മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കൊട്ടിയൂര്‍ അമ്പലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ പുഴക്കടവില്‍ തങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തീര്‍ത്ഥാടനത്തിന് എത്തിയ രണ്ടുപേരെയായിരുന്നു ബാവലി പുഴയില്‍ കാണാതായത്. കോഴിക്കോട് അത്തോളി സ്വദേശിയായ നിശാന്തിന്റെ …

നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്; നിശബ്ദപ്രചാരണത്തില്‍ മുഴുകി സ്ഥാനാര്‍ഥികള്‍

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരില്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ വോട്ടുതേടുന്ന തിരക്കിലാണ്. കലാശക്കൊട്ടില്‍ പരമാവധി ആവേശം പ്രകടിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍ എല്ലാം. ഇന്ന് അടിയൊഴുക്കുകളുടെ കളമൊരുക്കലും കൂട്ടിക്കിഴിക്കലിന്റെയും ദിനമാണ്. ഇടതും വലതും തമ്മില്‍ നേരിട്ടുള്ള മത്സരത്തിനാണ് നിലമ്പൂരില്‍ കളമൊരുങ്ങിയിരിക്കുന്നതെന്നാണ് പൊതു വിലയിരുത്തല്‍.നിശബ്ദ പ്രചരണത്തിലെ അടിയൊഴുക്കുകളിലാണ് മുന്നണികള്‍ കണ്ണു വയ്ക്കുന്നത്. മഴയെ അതിജീവിച്ചും പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണികളും പ്രവര്‍ത്തകരും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അന്‍വറും, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മോഹന്‍ ജോര്‍ജും പിടിക്കുന്ന വോട്ടുകളും, …

എംഎല്‍എയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രൊഫൈല്‍ പിക്ചര്‍: വീട്ടിനു നേരെ അക്രമം, യുവാവിനു വധഭീഷണി; മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലും എംഎല്‍എയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് കൊണ്ട് പ്രൊഫൈല്‍ പിക്ചര്‍ വച്ചതിലും ഉള്ള വിരോധത്തില്‍ വീടിനു നേരെ അക്രമം നടത്തുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. തെക്കില്‍, ബന്താട് ഹൗസിലെ വി. അബ്ദുല്‍ ഫജാസിന്റെ പരാതിയില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ്. ടി.ഡി കബീര്‍, അന്‍സാരി, ഹാരിസ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജൂണ്‍ നാലിനു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിക്കു പരാതി …

ഉദുമ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: ഉദുമ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.ഉദുമ റെയില്‍വേ ഗേറ്റ് ജംഗ്ഷനില്‍ ഐ മാക്സ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. യൂണിറ്റ് പ്രസിഡന്റ് എ വി ഹരിഹരസൂദന്‍ ആധ്യക്ഷം വഹിച്ചു. അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ വിജയിച്ചവരെ ഉപഹാരം നല്‍കി അനുമോദിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ബേവിഞ്ച …

പയസ്വിനി അബുദാബിയുടെ ‘വിഭാവരി’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

അബുദാബി: അബുദാബിയിലെ കാസര്‍കോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ‘വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ നിര്‍വഹിച്ചു.അബുദാബി കെ.എം.സി.സി. കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇശല്‍ വിരുന്ന് പരിപാടിയിലാണ് പ്രകാശനം നടത്തിയത്. അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറിയും പയസ്വിനി രക്ഷാധികാരിയുമായ ടി.വി. സുരേഷ് കുമാര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുള്ള, പയസ്വിനി രക്ഷാധികാരി …

കിളിയളം ചാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി

കാസര്‍കോട്: കരിന്തളം കിളിയളം ചാലില്‍ രണ്ട് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. 70 വയസോളം പ്രായം വരുന്ന പുരുഷന്റെതാണ് മൃതദേഹം. വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് എസ്ഐ, രതീശന്റെ നേതൃത്വത്തില്‍ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. കാഞ്ഞങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സെത്തി മൃതദേഹം ചാലില്‍ നിന്ന് പുറത്തെടുത്തു. ഇന്‍ക്വസ്റ്റിന് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രദേശവാസികളുടേതല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മലയോര മേഖലയില്‍ മഴക്കെടുതിയില്‍പെട്ട ആളുടെതാകാമെന്ന് സംശയിക്കുന്നു.

മാലിക് ദീനാര്‍ പള്ളിക്കുളത്തില്‍ മുങ്ങി മരിച്ചത് സിയാറത്തിനു എത്തിയ സംഘത്തിലെ യുവാവ്; സഹോദരന്‍ ആശുപത്രിയില്‍, അപകടത്തില്‍ നടുങ്ങി തളങ്കര

കാസര്‍കോട്: തളങ്കര മാലിക്ദിനാര്‍ പള്ളിയില്‍ സിയാറത്തിനു എത്തിയ യുവാവ് പള്ളിക്കുളത്തില്‍ മുങ്ങി മരിച്ച സംഭവം തളങ്കരയെ കണ്ണീരിലാഴ്ത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെ ഉണ്ടായ ദുരന്തത്തില്‍ ബംഗ്ളൂരു, ഡിജെഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താനിറോഡിലെ മുജാഹിദിന്റെ മകന്‍ ഫൈസാന്‍ (22)ആണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ സക്ലീനി(20)നെ രക്ഷപ്പെടുത്തി മാലിക്ദിനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തില്‍ കുളിക്കുന്നതിനിടയില്‍ സക്ലീന്‍ ആണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഇതു കണ്ട് സഹോദരനായ ഫൈസാന്‍ രക്ഷപ്പെടുത്താനായി ചാടുകയായിരുന്നു. മുങ്ങിത്താണ ഫൈസാനെയും സഹോദരനെയും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് …