പിജി വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് ക്രൂരപീഡനം, ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ, അണ്ണാമലൈ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

ചെന്നൈ: പിജി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ അണാമലൈ സർവകലാശാല പ്രഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. 55 വയസ്സുകാരനായ അസിസ്റ്റന്റ് പ്രഫസർ ജെ. രാജയാണ് അറസ്റ്റിലായത്. 2018ലാണ് കേസിനാസ്പദമായ സംഭവം. പിജി വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ ഇയാൾ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് 2 വർഷത്തോളം പീഡനം തുടർന്നതായും പൊലീസ് അറിയിച്ചു. നിലവിൽ മറ്റൊരു സംസ്ഥാനത്ത് പഠിക്കുകയാണ് വിദ്യാർഥി. കഴിഞ്ഞ ദിവസമാണ് രാജയ്ക്കെതിരെ കോളജ് അധികൃതർക്കു പരാതി നൽകിയത്. …

മരണമല്ലാതെ വേറെ വഴിയില്ല;ഓൺലൈൻ ഗെയിം കളിച്ച് കടക്കെണിയിലായ ദമ്പതികൾ ജീവനൊടുക്കി

ജയ്പുർ: ഓൺലൈൻ ഗെയിം കളിച്ച് 5 ലക്ഷം രൂപ കടക്കെണിയിലായ ദമ്പതികൾ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ട സ്വദേശി ദീപക് റാത്തോറും ഭാര്യ രാജേഷ് റാത്തോറുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടക്കെണിയിലാണെന്നും മരണമില്ലാതെ മറ്റു മാർഗങ്ങളൊന്നും മുന്നിലില്ലെന്നും ദീപക് സഹോദരിയോടു പറഞ്ഞിരുന്നു. എന്നാൽ കടുംകൈ ചെയ്യരുതെന്നും പണം സമാഹരിക്കാമെന്നും സഹോദരി അറിയിച്ചു. എന്നാൽ പിറ്റേദിവസം ഇവരുടെ വീട്ടിലെത്തിയ ദീപക്കിന്റെ പിതാവ് സത്യനാരായൺ റാത്തോർ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. എന്നാൽ മിനിറ്റുകൾക്കു ശേഷം ദമ്പതികളുടെ 5 വയസ്സുകാരിയായ മകൾ …

പോക്സോ കേസിലെ അതിജീവിതയെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട്: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കക്കോടി കിഴക്കുമുറി സ്വദേശി എടക്കാട് താഴം അക്ഷയ്(25)യെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീടിനു വെളിയിലെ ശുചിമുറിയിൽ കുളിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.2023ൽ പെൺകുട്ടിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു. കേസിന്റെ വിചാരണ കോടതിയിൽ നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം. സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ അമ്പലപ്പുഴ, പെരുവണ്ണാമൂഴി, ചേവായൂർ സ്റ്റേഷനുകളിൽ പോക്സോ കേസുകൾ നിലവിലുണ്ട്. …

പിൻവലിച്ചിട്ടും തിരികെ എത്താതെ 6181 കോടി രൂപയുടെ 2000 നോട്ടുകൾ; ഇനിയും മാറ്റിയെടുക്കാമെന്ന് ആർബിഐ

മുംബൈ: പിൻവലിച്ചു 2 വർഷം കഴിഞ്ഞിട്ടും 6181 കോടി രൂപ മൂല്യമുള്ള നോട്ടുകൾ ജനങ്ങളുടെ കൈവശമുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 മേയ് 19നാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ 2000 നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. എന്നാൽ മേയ് 31 വരെയുള്ള കണക്ക് പ്രകാരം 6181 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരികെ എത്താനുണ്ട്.സാധാരണ ബാങ്കുകളിൽ ഇവ മാറ്റിയെടുക്കുന്നതിനുള്ള സൗകര്യം 2023 ഒക്ടോബർ 7 വരെയായിരുന്നു. അതേസമയം ആർബിഐയുടെ …

ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് മുൻ കലക്ടർ കോമയിലായെന്ന് പരാതി: ഡോക്ടർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം മുൻ ജില്ലാ കലക്ടറും പിആർഡി ഡയറക്ടറുമായിരുന്ന എം. നന്ദകുമാർ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് കോമയിലായ സംഭവത്തിൽ പൊലീസ് കേസെടുത്തു. മകളായ പാർവതിയുടെ പരാതിയിലാണ് സ്വകാര്യ ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. കെ. ശ്രീജിത്തിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തത്.കഴിഞ്ഞ മാസം 16നാണ് തലയിൽ രക്തസ്രാവം ഉണ്ടായതോടെ നന്ദകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് തന്നെ ശ്രീജിത്ത് ശസ്ത്രക്രിയ നടത്തി. ഇന്നു മുതൽ നന്ദകുമാർ കോമയിലാണെന്ന് പരാതിയിൽ പറയുന്നു. ശസ്ത്രക്രിയയിലെ പിഴവാണ് ഇതിനു കാരണമെന്നാണ് ആരോപണം. മനുഷ്യജീവന് അപകടം …

പുതുവൈപ്പിനില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു യെമന്‍ സ്വദേശികളെ കാണാതായി; അപകടത്തില്‍പെട്ടത് കോയമ്പത്തൂരില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥികള്‍

കൊച്ചി: വളപ്പ് ബീച്ചില്‍ നീന്താനിറങ്ങിയ യെമന്‍ പൗരന്മാരെ കടലില്‍ കാണാതായി. കോയമ്പത്തൂര്‍ രത്തിനം കോളജിലെ അബ്ദുല്‍ സലാം(21), ജബ്രാന്‍ ഖലീല്‍ (22) എന്നിവരെയാണ് കാണാതായത്.ഒന്‍പതുപേരാണ് നീന്താനിറങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോസ്റ്റല്‍ പൊലീസ്, ഞാറയ്ക്കല്‍ പൊലീസ്, വൈപ്പിന്‍ ഫയര്‍ ഫോഴ്‌സ് തുടങ്ങിയവര്‍ കടലില്‍ തിരച്ചില്‍ നടത്തുകയാണ്. കടലില്‍ ഇറങ്ങരുതെന്ന് തങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞതാണെന്ന് നാട്ടുകാര്‍ പറയുന്നു.ഏറെ അപകടം പിടിച്ച ഈ ബീച്ചില്‍ കുളിക്കാനിറങ്ങി മുമ്പും ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.ഈ കടല്‍ത്തീരത്ത് ലൈഫ് ഗാര്‍ഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ …

തിരക്ക് കാരണം ട്രെയിനില്‍ കയറാനായില്ല; വൃദ്ധ ദമ്പതികള്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

ബംഗളൂരു: തിരക്ക് കാരണം ട്രെയിന്‍ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്ത കമ്മീഷന്‍. തിരക്ക് കാരണം കര്‍ണാടകയിലെ കൃഷ്ണരാജപുരം സ്റ്റേഷനില്‍ നിന്ന് വൃദ്ധദമ്പതികള്‍ക്ക് ട്രെയിനില്‍ കയറാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പൂര്‍ണ്ണ രാമകൃഷ്ണ(65)യും ഭാര്യ ഹിമാവതിയും ഉപഭോക്തൃ കമ്മീഷനെ സമീപിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 2022ഏപ്രില്‍ 13നാണ് ഇവര്‍ ട്രെയിന്‍ യാത്ര ചെയ്യാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. രാത്രി 11. 53നു വിജയവാഡയിലേക്ക് പോകുന്ന ഗുവാഹത്തി എക്‌സ്പ്രസില്‍ ഇവര്‍ ടിക്കറ്റ് …

മന്ത്രി പി.എ.മുഹമ്മദ് റിയാസ് കരാറുകാരോട് പണം പിരിച്ചു; കറാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമണ്ട്; വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് കാണിക്കുമെന്നും പിവി അന്‍വര്‍

നിലമ്പൂര്‍: നവകേരള സദസിന്റെ പേരില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കരാറുകാരോട് പണം വാങ്ങിയതായി പി.വി.അന്‍വറിന്റെ ആരോപണം. റിയാസും പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും കരാറുകാരോട് പണം ആവശ്യപ്പെടുന്നതിന്റെ ഓഡിയോ, വിഡിയോ തെളിവുകളുണ്ട്. ‘നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവ് കയ്യിലുണ്ടെന്നും വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് കാണിക്കുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി. തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് മന്ത്രി റിയാസും ആര്യാടന്‍ ഷൗക്കത്തുമാണ്. വ്യക്തിഹത്യ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വി.ഡി.സതീശന്‍ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടന്‍ …

അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവ്, 30 വര്‍ഷം തടവ് അനുഭവിക്കണം, ജയിലില്‍ പ്രത്യേക പരിഗണനകള്‍ നല്‍കരുതെന്നു കോടതി

ചെന്നൈ: അണ്ണാ സര്‍വ്വകലാശാലയിലെ ബലാത്സംഗക്കേസില്‍ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവ്.ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. 30 വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 90,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കുറഞ്ഞത് 30 വര്‍ഷമെങ്കിലും കഴിയാതെ പ്രതിയെ പുറത്തുവിടരുതെന്നും ജയിലില്‍ പ്രത്യേക പരിഗണനകള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.സര്‍വകലാശാലയുടെ സമീപം ബിരിയാണിക്കച്ചവടം നടത്തുന്ന ജ്ഞാനശേഖരന്‍ എന്നയാളാണ് 19-കാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗം അടക്കം ജ്ഞാനശേഖരനെതിരെ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ …

കുമ്പളയിലെ നിരീക്ഷണ ക്യാമറ മിഴി തുറന്നു; നോട്ടീസ് ലഭിച്ചവര്‍ ഞെട്ടി, അടക്കേണ്ടത് ലക്ഷം രൂപ വരെ, പ്രതിഷേധം വ്യാപകം

കാസര്‍കോട്: കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ കുമ്പള ടൗണിനു സമീപത്തു സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ മിഴി തുറന്നു. ഇതോടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനു നോട്ടീസു ലഭിച്ചവര്‍ ഞെട്ടിപ്പോയി; പിഴ തുകയായി അടക്കേണ്ടത് ലക്ഷങ്ങള്‍.2023ല്‍ ആണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ സാങ്കേതികമായ കാരണങ്ങളാല്‍ നിയമലംഘകര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നില്ല. ഏതാനും ദിവസം മുമ്പ് സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടതോടെ ക്യാമറ സ്ഥാപിച്ചതു മുതലുള്ള നിയമ ലംഘനങ്ങള്‍ക്കാണ് ആര്‍ടിഒ നോട്ടീസ് അയച്ചു തുടങ്ങിയത്. നോട്ടീസ് ലഭിച്ചതോടെ പലരും ഞെട്ടിപ്പോയതായി പറയുന്നു.കുമ്പളയിലെ വ്യാപാരിയും ഉപ്പള …

മാതാവിനു കൂട്ടിരിക്കാന്‍ ആശുപത്രിയില്‍ എത്തിയ മകള്‍ ശ്വാസതടസ്സം മൂലം മരിച്ചു

കാസര്‍കോട്: ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ മാതാവിനു കൂട്ടിരിക്കാന്‍ എത്തിയ മകള്‍ ശ്വാസ തടസ്സത്തെ തുടര്‍ന്ന് മരിച്ചു. ചെറുവത്തൂര്‍, ബസ് സ്റ്റാന്റിനു സമീപത്തു മില്‍മ ഷോപ്പ് നടത്തുന്ന ഞാണങ്കൈയിലെ ശശികുമാറിന്റെ മകള്‍ എസ് അനിത (48)യാണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ശ്വാസതടസ്സത്തെ തുടര്‍ന്ന് മാതാവ് കല്യാണി ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയെ പരിചരിക്കാന്‍ കൂടെ നിന്നിരുന്ന അനിതക്ക് ചുമ അനുഭവപ്പെടുകയായിരുന്നു. ഇതിനിടയില്‍ പുറം വേദന അനുഭവപ്പെടുകയും ശ്വാസം കിട്ടാതെ മരണപ്പെടുകയുമായിരുന്നുവെന്നു …

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് തഹസിദാര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍, സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവര്‍ സ്വരാജിനൊപ്പമുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനവുമായാണ് സ്വരാജ് പത്രിക സമര്‍പ്പിക്കാനെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരുള്‍പ്പെടെ നാലുപേര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

ഒരുമിച്ച് പ്ലസ്ടുവിന് പഠിച്ചു, ലഹരിക്കടത്തില്‍ വീണ്ടും ഒന്നിച്ചു, കേറ്ററിങ് മറയാക്കി ലഹരി വില്‍പന, 1.3 കിലോ എംഡിഎംഎയുമായി യുവതിയും ആണ്‍സുഹൃത്തും പിടിയില്‍

പാലക്കാട്: കോങ്ങാട് നിന്നും 1.3 കിലോഗ്രാം എംഡിഎംഎയുമായി യുവതിയും ആണ്‍സുഹൃത്തും പിടിയിലായി. തൃശൂര്‍ മണ്ണൂര്‍ കമ്പനിപ്പടി കള്ളിക്കലില്‍ സരിത(30) മങ്കര സ്വദേശി സുനില്‍(30)എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്നും കൊണ്ടു വന്ന 1.30 കിലോഗ്രാം എംഡിഎംഎയും രണ്ട് ലക്ഷം രൂപയുമാണ് ഇരുവരില്‍ നിന്നും പിടിച്ചത്. ത്രാസും ഇവരില്‍ നിന്നും ലഭിച്ചിരുന്നു. പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരാണ് പിടിയിലായവര്‍. പിന്നീട് സൗഹൃദം തുടര്‍ന്ന ഇവര്‍ കോങ്ങാട് കേറ്ററിങ് സ്ഥാപനം ആരംഭിച്ചിരുന്നു. ഇതിന്റെ മറവിലാണ് ലഹരികച്ചവടം നടത്തിയത്.ഒരു വര്‍ഷമായി ഇരുവരും ചേര്‍ന്ന് കോങ്ങാട് …

കരിന്തളത്ത് യുവാവ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം, പെരിയങ്ങാനം, കുറിഞ്ചേരിയിലെ മൈലക്കല്‍ ബേബിയുടെ മകന്‍ ജോസഫ് (31) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ മൃതദേഹം അടുക്കളയില്‍ കാണപ്പെട്ടത്. നീലേശ്വരം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്ന ജോസഫ് ആറു മാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. അതിനു ശേഷം ജോലിക്കു പോയിരുന്നില്ല. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല.

യഥാ കാമ വധ്യര്‍!

നാരായണന്‍ പേരിയ വളര്‍ത്തു നായയുടെ കഴുത്തില്‍ കയര്‍ കുരുക്കിട്ട് ബൈക്കിനു പിന്നില്‍ കെട്ടി ഓടിച്ചു പോയി, ഉഡുപ്പി പഡുബിദ്രി സ്വദേശി സുബ്രഹ്‌മണ്യ. തന്റെ പരാക്രമം എല്ലാവരും കാണട്ടെ, ആസ്വദിക്കട്ടെ എന്ന് വെച്ച് (അതിനുള്ള ഉപകരണമാണല്ലോ സാമൂഹിക മാധ്യമം, വീഡിയോ ഇത്യാദി സാങ്കേതിക വിദ്യകള്‍) ചിത്രീകരിച്ച് പങ്കിട്ടു. ഒട്ടേറെ പേര്‍ കണ്ടു, നായയെ ടാറിട്ട റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും കയര്‍ പൊട്ടി അത് റോഡില്‍ വീഴുന്നതും. ഒരു പക്ഷേ, പിന്നാലെ വന്ന വാഹനത്തിന്റെ ടയര്‍ അതിന് മുകളിലൂടെ കയറി അത് …

കറന്തക്കാട്ട് കുറ്റിക്കാട്ടില്‍ 34 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം ചാക്കില്‍കെട്ടി സൂക്ഷിച്ച നിലയില്‍; ബേക്കൂരില്‍ കര്‍ണാടക നിര്‍മിത മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

കാസര്‍കോട്: 34.56 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം ചാക്കില്‍കെട്ടി കുറ്റിക്കാട്ടില്‍ സൂക്ഷിച്ച നിലയില്‍ എക്‌സൈസ് അധികൃതര്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെ കറന്തക്കാട്ടെ ആള്‍താമസമില്ലാത്ത പറമ്പിലാണ് മദ്യം കണ്ടെത്തിയത്. 180 മില്ലീലിറ്റര്‍ വീതമുള്ള 192 ബോട്ടിലുകളാണ് രണ്ട് ചാക്കുകളിലായി സൂക്ഷിച്ചത്. മദ്യം കസ്റ്റഡിയിലെടുത്തു. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഗ്രേഡ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ പ്രമോദ് കുമാര്‍, പി ഒ നൗഷാദ്, സോനു സെബാസ്റ്റ്യന്‍, ടിവി അതുല്‍, വനിതാ സി.ഇ.ഒ ധന്യ എന്നിവരാണ് റെയിഡിനെത്തിയത്. …

ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

കാസര്‍കോട്: മേല്‍പ്പറമ്പ്, ചെമ്പരിക്കയില്‍ തെങ്ങ് പൊട്ടി വീണു നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്നു റോഡിലേക്ക് വീണു. അപകട സമയത്ത് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ കാലിനു ഗുരുതരമായി പരിക്കേറ്റു. അതിനിടെ അതുവഴി കടന്നുവന്ന ഓട്ടോ നിയന്ത്രണം തെറ്റി റോഡരുകിലെ മതിലില്‍ ഇടിച്ചു. തിങ്കളാഴ്ച രാവിലെ ആറരമണിയോടെയാണ് ചെമ്പിരിക്ക സ്‌കൂള്‍ റോഡില്‍ അപകടം ഉണ്ടായത്. തെങ്ങ് പൊട്ടി വൈദ്യുതി കമ്പിയിലേക്ക് വീഴുകയായിരുന്നു. കുട്ടികളെ മദ്രസയിലാക്കി തിരികെ വീട്ടിലേക്കു പോവുകയായിരുന്ന ചെമ്പിരിക്കയിലെ മുഹമ്മദ് കുഞ്ഞി ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. കാലിനു ഗുരുതരമായി പരിക്കേറ്റ …

കാണാതായ വയോധിക കുളത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ, കായര്‍ക്കട്ട, മൂടംബിക്കാനയിലെ പരേതനായ സത്യനാരായണ ഭട്ടിന്റെ ഭാര്യ ശങ്കരി അമ്മ(78)യുടെ മൃതദേഹമാണ് കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ കാണപ്പെട്ടത്.ശങ്കരി അമ്മയെ മെയ് 31 പുലര്‍ച്ചെ 5.30 മണി മുതല്‍ കാണാനില്ലെന്നു കാണിച്ച് സഹോദരന്‍ ശ്രീനിവാസ റാവു മഞ്ചശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ബന്ധുക്കളും നാട്ടുകാരും തെരച്ചിലിലാണ് മൃതദേഹം കുളത്തില്‍ കാണപ്പെട്ടത്. മറ്റു സഹോദരങ്ങള്‍: പ്രഭാകര റാവു, ജയന്തി.