ഇടിച്ചിറങ്ങുമോ അതോ കത്തിത്തീരുമോ? നെഞ്ചിടിപ്പേറ്റി 500 കിലോഗ്രാം ഭാരമുള്ള ബഹിരാകാശ പേടകം നാളെ ഭൂമിയിലേക്ക്

വാഷിംഗ്ടൺ: എപ്പോൾ വരുമെന്നോ എവിടെ പതിക്കുമെന്നോ അറിയില്ല, അടിമുടി അനിശ്ചിതത്വത്തിലാണ് കോസ്മോസ് 482 എന്ന ബഹിരാകാശ പേടകത്തിന്റെ 53 വർഷത്തിനു ശേഷമുള്ള ഭൂമിയിലേക്കുള്ള തിരിച്ചു വരവ്. 500 കിലോഗ്രാം ഭാരമുള്ള പേടകം നാളെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. ഇവ കത്തിചാമ്പലാകുമോ അതോ ഭൂമിയിലേക്കു ഇടിച്ചിറങ്ങി നാശം സൃഷ്ടിക്കുമോയെന്ന കാര്യത്തിൽ കൃത്യമായ നിഗമനത്തിലെത്തിച്ചേരാൻ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല.1972 മാർച്ച് 31നാണ് സോവിയേറ്റ് യൂണിയൻ ശുക്രനെ ലക്ഷ്യമാക്കി കോസ്മോസ് 482 വിക്ഷേപിച്ചത്. എന്നാൽ റോക്കറ്റിന്റെ സാങ്കേതിക തകരാറുകൾ കാരണം പേടകത്തിനു …

ഇന്ത്യ-പാക് സംഘർഷം: പിണറായി സർക്കാരിന്റെ വാർഷികാഘോഷം മാറ്റിവച്ചു

തിരുവനന്തപുരം: ഇന്ത്യ-പാക്കിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മാറ്റിവച്ചു. നിലവിൽ മേളകൾ ആരംഭിച്ച ജില്ലകളിൽ എക്സിബിഷൻ മാത്രം നടക്കും. സാംസ്കാരിക കലാപരിപാടികൾ പൂർണമായും ഒഴിവാക്കും. 6 ജില്ലകളിലെ ആഘോഷങ്ങളാണ് മാറ്റിവച്ചത്. ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. അതിനിടെ സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ് നടത്താനിരുന്ന റാലികളും മാറ്റി. ഇവ എപ്പോൾ നടത്തണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

കശ്മീരിലെ സ്കൂളുകളെ ലക്ഷ്യമിട്ട് പാക്കിസ്താൻ: ഷെല്ലാക്രമണത്തിൽ 2 വിദ്യാർഥികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ സ്കൂളിനു നേരെ പാക്കിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 2 വിദ്യാർഥികൾ കൊല്ലപ്പെട്ടു. രക്ഷിതാക്കൾക്ക് പരിക്കേറ്റു . ബുധനാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരു ഷെൽ സ്കൂളിനു തൊട്ടുപിന്നിൽ പതിക്കുകയായിരുന്നു. തൊട്ടടുത്ത ഷെൽ സ്കൂളിലെ വിദ്യാർഥികളുടെ വീടുകളിലും പതിച്ചു. ഇതോടെ പ്രദേശവാസികൾ സ്കൂളിലെ ഭൂഗർഭ ഹാളിൽ അഭയം തേടുകയായിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ആരാധനാലയങ്ങളും സ്കൂളുകളും ലക്ഷ്യമിട്ടാണ് പാക്കിസ്താൻ അക്രമണം നടത്തുന്നതെന്ന് വിദേശകാര്യ സെക്രട്ടറി …

മുംബൈ ഭീകരാക്രമണകേസ്: തഹാവൂർ റാണ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണകേസ് പ്രതി തഹാവൂർ റാണയെ ജൂൺ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു..ഡൽഹി തിഹാർ ജയിലിലാകും റാണയെ പാർപ്പിക്കുക. എൻ ഐ എ പ്രത്യേക കോടതി ജഡ്ജി ചന്ദർ സിംഗാണു റാണയെ ഡിമാൻഡ് ചെയ്തത്.നേരത്തേ റാണഎൻഐഎ കസ്റ്റഡിഉള്ളായിരുന്നു.കസ്റ്റഡി കാലാവധി അവസാനിച്ചതോടെ എൻഐഎ തന്നെയാണ് ഇയാളെ ജൂഢിത്യൽ കസ്റ്റഡിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.ഇന്ത്യക്കു കൈമാറുന്നതു തടയണമെന്ന റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളിയതോടെ ഏപ്രിലിലാണ് റാണയെ രാജ്യത്ത് എത്തിക്കാനായത്.2008 നവംബർ 26ന് മുംബൈ ഛത്രപതി ശിവജി …

രാജ്യത്ത് 20 ലക്ഷം കോവിഡ് മരണം മറച്ചുവച്ചു; കൂടുതലും ഗുജറാത്തിൽ, കൃത്യമായ കണക്ക് നൽകി കേരളം

ന്യൂഡൽഹി: 2021ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സിവിൽ റജിസ്ട്രേഷൻ വിവരങ്ങൾ അപഗ്രഥിച്ചുള്ള കണക്കിലാണ് വൻതോതിൽ മരണങ്ങൾ മറച്ചുവച്ചതായി തെളിഞ്ഞത്.ഗുജറാത്തിലാണ് റജിസ്റ്റർ ചെയ്ത മരണങ്ങളും യഥാർഥ കണക്കുമായി വലിയ വ്യത്യാസമുള്ള സംസ്ഥാനം. 2021ൽ 5800 പേർ കോവിഡ് ബാധിച്ചു മരിച്ചെന്നാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. എന്നാൽ യഥാർഥത്തിൽ 1.95 ലക്ഷം പേർ കോവിഡ് ബാധിതരായി ഗുജറാത്തിൽ മരിച്ചതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മധ്യപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ, രാജസ്ഥാൻ, ജാർഖണ്ഡ്, …

സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാക്കിസ്താൻ അയച്ച 40 വോളം ഡ്രോണുകൾ ഇന്ത്യ തകർത്തു; തിരിച്ചടിയിൽ പാകിസ്ഥാൻ ഞെട്ടി

ന്യൂഡൽഹി: കനത്ത പ്രഹരശേഷിയുള്ള തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ച് സുപ്രധാന കേന്ദ്രങ്ങളിലേക്ക് പാക്കിസ്താൻ ആക്രമണം ഇന്ത്യ തകർത്തു. തിരിച്ചടിയിൽ പാകിസ്ഥാൻ ഞെട്ടിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ ഔദ്യോഗിക വാർത്താസമ്മേളനത്തിൽ പറഞ്ഞു.അതിർത്തിയിലും നിയന്ത്രണരേഖയിലും ഉൾപ്പെടെ നാനൂറോളം ഡ്രോണുകൾ പാക്കിസ്താൻ ഇന്ത്യക്ക് നേരേ പ്രയോഗിച്ചു. എല്ലാം ഇന്ത്യൻ സേന തകർത്തു ഇന്ത്യൻ തിരിച്ചടിയിൽ | പാക്കിസ്താനു കനത്ത നാശനഷ്ടങ്ങളുണ്ടായി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പാക്കിസ്താൻ …

താമരശേരി ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസിൽ ആരോപണവിധേയരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവച്ചു. കേസിൽ പ്രതികളായതിനാലാണ് ഇവരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തത്. നേരത്തേ ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പരീക്ഷ സെന്ററുകളിലേക്കു വിദ്യാർഥി, യുവജന സംഘടനകൾ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.ഫെബ്രുവരി 28നാണ് വിദ്യാർഥി സംഘർഷത്തിനിടെ പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നിര്‍മ്മിക്കുന്ന ലൈഫ് മിഷന്‍ ഫ്‌ലാറ്റുകള്‍ ഉടന്‍ കൈമാറണം: എംഎല്‍ അശ്വിനി

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിപ്പ് ലൈഫ്മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച ചെമ്മനാട് പഞ്ചായത്ത് ബെണ്ടിച്ചാലിലെ കെട്ടിട സമുച്ചയം ഗുണഭോക്താക്കള്‍ക്ക് ഉടന്‍ കൈമാറണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി ആവശ്യപ്പെട്ടു.കണ്ണൂര്‍ ജില്ലയില്‍ ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറികഴിഞ്ഞു. അതേസമയം 5 വര്‍ഷം കഴിഞ്ഞിട്ടും കാസര്‍കോട് ജില്ലയിലെ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ ആയിരത്തിലേറെ കുടുംബങ്ങള്‍ വാടകവീട്ടില്‍ കഴിയുകയാണ്. പദ്ധതിചെലവിനെ ചൊല്ലി കരാറുകാരുമായുണ്ടായ തര്‍ക്കം ഉടന്‍ പരിഹരിക്കാനും വാട്ടര്‍ കണക്ഷന്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി …

ജമ്മുകശ്മീരില്‍ പാക് വെടിവയ്പ്: ഇന്ത്യന്‍ സൈനികനു വീരമൃത്യു

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂരിനു പിന്നാലെ ജമ്മുകശ്മീരില്‍ പാക്കിസ്താന്‍ തുടരുന്ന അക്രമണത്തില്‍ സൈനികന് വീരമൃത്യു. ആന്ധ്രാപ്രദേശ് സ്വദേശി മുരളി നായിക്ക്(27) ആണ് വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയില്‍ ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പില്‍ മുരളിക്കു സാരമായി പരുക്കേറ്റു. തുടര്‍ന്ന് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്കു എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വീരമൃത്യു. ആന്ധ്രപ്രദേശിലെ സത്യ സായ് ജില്ലയിലെ കര്‍ഷക കുടുംബത്തില്‍ നിന്നാണ് മുരളി സൈന്യത്തിലെത്തുന്നത്.ഓപ്പറേഷന്‍ സിന്ദൂരിനു പിന്നാലെ വീരമൃത്യു വരിക്കുന്ന രണ്ടാമത്തെ സൈനികനാണ് മുരളി. ബുധനാഴ്ച പൂഞ്ച്- രജൗരി മേഖലയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ …

നുഴഞ്ഞു കയറാൻ ശ്രമിച്ച 7 ഭീകരരെ ബിഎസ്എഫ് വധിച്ചു; ആക്രമണം കടുപ്പിക്കാൻ തീരുമാനമെന്ന് സൂചന

ശ്രീനഗർ: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ജമ്മുവിലെ സാംബയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച 7 ജയ്ഷെ മുഹമ്മദ് ഭീകരരെ ബിഎസ്എഫ് വധിച്ചു. വ്യാഴാഴ്ച രാത്രി 11നാണ് സംഭവം. രാജ്യാന്തര അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഭീകരർക്കു പിന്തുണയുമായി പാക് സൈന്യം വെടിയുതിർത്തതായും ബിഎസ്എഫ് വക്താവ് അറിയിച്ചു.അതിനിടെ തുടർനടപടികൾ ആലോചിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് സംയുക്ത സൈനിക മേധാവിമാരുമായി ചർച്ച നടത്തി. ആക്രമണം കടുപ്പിക്കാൻ യോഗത്തിൽ തീരുമാനമായെന്നാണ് സൂചന. തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ …

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 99.5 ശതമാനം വിജയം; 61449 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ്

തിരുവനന്തപുരം: 2024-25 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.5 ശതമാനം പേര്‍ വിജയിച്ചു. 61,449 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 71831 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല 99.87 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം. പാല, മാവേലിക്കര, വിദ്യാഭ്യാസ ജില്ലകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയിച്ചു. എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ വിജയിച്ചവരുടെ …

ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിറുത്തിവച്ചു

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) അനിശ്ചികാലത്തേക്കു നിറുത്തിവച്ചു.ഇന്ത്യ സംഘര്‍ഷത്തിലായിരിക്കുമ്പോള്‍ ക്രിക്കറ്റ് മത്സരം തുടരുന്നതു ആശാവഹമല്ലെന്ന നിലപാടിനെ തുടര്‍ന്നാണിത്. പഞ്ചാബ് കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ വ്യാഴാഴ്ച ധര്‍മ്മശാലയില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ സംഘര്‍ഷസാഹചര്യത്തില്‍ നിറുത്തിവച്ചിരുന്നു. തുടര്‍ന്നാണ് മറ്റ് മത്സരങ്ങള്‍ക്കൊപ്പം 25ന് കൊല്‍ക്കത്തയില്‍ അവസാനിക്കേണ്ടിയിരുന്ന ലീഗ് മത്സരങ്ങള്‍ താല്‍ക്കാലികമായി നിറുത്തിവച്ചതെന്നു ബിസിസിഐ വെളിപ്പെടുത്തി.

വളര്‍ത്തു നായയുടെ നഖം കൊണ്ട് പോറലേറ്റു; പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: വളര്‍ത്തു നായയുടെ നഖം കൊണ്ട് പോറലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സൂരജ് (17) ആണ് മരിച്ചത്.ബന്ധുവീട്ടിലെ നായയുടെ നഖം കൊണ്ടാണ് സൂരജിനു പോറലേറ്റത്. ഇതിനെ വലിയ കാര്യമാക്കുകയോ വാക്‌സിന്‍ എടുക്കുകയോ ചെയ്തിരുന്നില്ല. പിന്നീടാണ് പേവിഷബാധയുണ്ടായതായി വ്യക്തമായത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ടി.വിയുടെ റിമോട്ട് തകര്‍ത്ത വിരോധം; മകളുടെ കൂട്ടുകാരനായ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം ചെളിയില്‍ കുഴിച്ചിട്ടു, സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ടിവിയുടെ റിമോട്ട് തകര്‍ത്ത വിരോധത്തില്‍ എട്ടു വയസ്സുകാരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം തടാകക്കരയിലെ ചെളിയില്‍ കുഴിച്ചിട്ടു. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ ചന്ദേശ്വര്‍ മട്ടാരു(26)വിനെ പൊലീസ് അറസ്റ്റു ചെയ്തു. പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷന്‍പരിധിയില്‍ താമസക്കാരനായ ബീഹാര്‍ സ്വദേശി നടൂണ്‍ സഹായിയുടെ മകന്‍ രാമാനന്ദ്(8) ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-മെയ് ആറിന് രാത്രിയിലാണ് കൊലപാതകം. ബീഹാര്‍ സ്വദേശിയായ നടൂണ്‍ സഹായിയും ചന്ദേശ്വറും ഏഴു …

കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്നു പുറത്തിറങ്ങി നാലാംനാള്‍ തൊട്ട് കവര്‍ച്ചാ പരമ്പര; കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് അറസ്റ്റില്‍

കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ തളിപ്പറമ്പ്, നടുവില്‍ പുലിക്കുരുമ്പയിലെ തൊരപ്പന്‍ സന്തോഷ് എന്ന നെടുമന സന്തോഷ് (45) അറസ്റ്റില്‍. മാനന്തവാടി ഡിവൈ.എസ്.പി വി.കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ വി.ജെ അഗസ്റ്റ്യന്‍, എസ്.ഐ പി.ഡി റോയിച്ചന്‍ എന്നിവരാണ് തൊരപ്പനെ അറസ്റ്റു ചെയ്തത്. കുപ്രസിദ്ധ കവര്‍ച്ചക്കാരനായ തൊരപ്പന്‍ സന്തോഷ് ഏപ്രില്‍ 11ന് ആണ് കാഞ്ഞങ്ങാട്, ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടന്‍ കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി. അതിനാല്‍ സന്തോഷ് പുറത്തിറങ്ങിയ ശേഷം പൊലീസ് ജാഗ്രതയിലായിരുന്നു. കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍, …

ബേഡകത്ത് യുവാവിനെയും പൊലീസുകാരനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, അരിച്ചെപ്പില്‍ അധ്യാപക ദമ്പതികളെ അക്രമിക്കാന്‍ ശ്രമിച്ച വിവരം അറിഞ്ഞെത്തിയ യുവാവിനെയും പൊലീസുകാരനെയും വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അരിച്ചെപ്പ്, പുളിക്കാല്‍ ഹൗസിലെ ജിഷ്ണു സുരേഷ് എന്ന സുരേഷ് (24), സഹോദരന്‍ വിഷ്ണു സുരേഷ് (25) എന്നിവരെയാണ് ബേഡകം പൊലീസ് ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്. അക്രമം നടന്ന സ്ഥലം, പ്രതികളുടെ വീട്, വസ്ത്രം മാറിയതായി പറയുന്ന സ്ഥലം, സംഭവത്തിനു …

മടിക്കൈയില്‍ കുന്നുകള്‍ ഇടിച്ചു വന്‍തോതില്‍ മണ്ണു കടത്തുന്നു; കൊള്ള കണ്ടെത്തിയത് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍

കാസര്‍കോട്: മടിക്കൈ, കൊരങ്ങനാടിയില്‍ കുന്നിടിച്ച് വന്‍തോതില്‍ മണ്ണു കടത്തുന്നത് കണ്ടെത്തി. നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബുപെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അതിഭീകരമായ മണ്ണു കൊള്ള കണ്ടെത്തിയത്. കൊരങ്ങനാടി യുവശക്തി ക്ലബ്ബിനു സമീപത്തെ ഏക്കറു കണക്കിനു സ്ഥലത്തു നിന്നാണ് അപകടകരമായ രീതിയില്‍ മണ്ണു കടത്തി കൊണ്ടു പോയത്. അതിരാവിലെ തുടങ്ങുന്ന മണ്ണെടുപ്പ് രാത്രി വരെ തുടരുന്നതായി പറയുന്നു. അനധികൃതമായ മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നു ആക്ഷേപമുണ്ട്.അനധികൃത …

അധികൃതർ അറിയാൻ

09 മെയ് 2025ശ്രീമതി. വീണ ജോര്‍ജ്ബഹു. ആരോഗ്യ വകുപ്പു മന്ത്രി ഇതോടൊപ്പം അറ്റാച്ചുചെയ്തിട്ടുളള റിക്വസിഷന്‍ ഫോം നോക്കുക. ബഹുമാനപ്പെട്ട മാഡം, കാസർകോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കൃത്യവിലോപം ശ്രദ്ധയില്‍ പെടുത്താനാണ് ഇതെഴുതുന്നത്. വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികളെ പന്തുതട്ടുന്നതുപോലെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുന്നതു അവസാനിപ്പിക്കണം. ഇതോടൊപ്പം അറ്റാച്ചുചെയ്തിട്ടുളള റിക്വസിഷന്‍ ഫോം നോക്കുക. ഇതില്‍ പ്രോട്ടോകോള്‍ പ്രകാരം രേഖപ്പെടുത്തേണ്ട യാതൊരു വിവരവും എഴുതിയിട്ടില്ല. ഈ കുറിപ്പുമായി എക്‌സ്‌റേ എടുക്കാന്‍ ചെന്നപ്പോള്‍ വിവരം രേഖപ്പെടുത്തി വരാന്‍ നിര്‍ദേശിച്ചു രോഗിയെ പറഞ്ഞുവിട്ടു. …