ബദിയഡുക്കയിലും കാഞ്ഞങ്ങാട്ടും പോക്‌സോ കേസുകള്‍; പിതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച 17കാരിയും കുപ്പായത്തിന്റെ അളവെടുക്കാന്‍ പോയ പെണ്‍കുട്ടിയും ഇരകള്‍, 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: വ്യത്യസ്ത സംഭവങ്ങളില്‍ ബദിയഡുക്ക, ഹൊസ്ദുര്‍ഗ് പൊലീസുകള്‍ രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.അഗല്‍പ്പാടിയിലെ പ്രദീപന്‍ എന്നയാള്‍ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. പിതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച 17കാരിയെ ദേഹോപദ്രവം ചെയ്തുവെന്നതിനാണ് കേസ്. പ്രദീപനെതിരെ നേരത്തെ കാപ്പ പ്രകാരം കേസുണ്ടെന്നും ഇയാള്‍ അറസ്റ്റിലായതായും പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ജയിലില്‍ നിന്നു ഇറങ്ങിയതെന്നു കൂട്ടിച്ചേര്‍ത്തു.കാഞ്ഞങ്ങാട്ട് കുപ്പായത്തിന്റെ അളവെടുക്കാന്‍ ടൈലറിംഗ് ഷോപ്പിലേക്കു പോയ പതിമൂന്നുകാരിയാണ് പീഡനത്തിനു ഇരയായത്. അളവെടുക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. പോക്‌സോ പ്രകാരം …

പൂനെയ്ക്ക് സമീപം പറന്നുയര്‍ന്ന ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മൂന്നുമരണം

പുനെ: പുനെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ബുധനാഴ്ച രാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍ കോപ്ടറാണോ സ്വകാര്യ കോപ്ടറാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ച പൊലീസ് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നു വ്യക്തമാക്കി. കോപ്ടറില്‍ ഉണ്ടായിരുന്ന മൂന്നാമത്തെയാളും മരിച്ചതായാണ് പ്രാഥമിക വിവരം. മലയോരത്ത് കുന്നില്‍ പ്രദേശത്തായാണ് കോപ്ടര്‍ തകര്‍ന്നുവീണത്. സംഭവസമയത്ത് ഇവിടെ കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു. ഇതാവാം …

ലോഡ്ജില്‍ മുറിയെടുത്ത യുവതി മരിച്ച നിലയില്‍; കൊലയെന്ന് സംശയം, കൂടെ ഉണ്ടായിരുന്ന യുവാവിനെ കാണാനില്ല

മംഗ്‌ളൂരു: ചിക്കബല്ലാപുരയില്‍ യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചത്. യുവതിയേയും കൂട്ടി ലോഡ്ജില്‍ മുറിയെടുത്ത യുവാവിനെ കാണാനില്ല. ചിക്കബല്ലാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസമാണ് യുവതീയുവാക്കള്‍ ലോഡ്ജില്‍ മുറിയെടുത്തത്. നരസിംഹമൂര്‍ത്തിയെന്നാണ് മുറിയെടുക്കുമ്പോള്‍ യുവാവ് ലോഡ്ജില്‍ നല്‍കിയ പേര്. മുറിയെടുത്തതിന്റെ പിറ്റേ ദിവസം യുവാവ് പുറത്തേക്ക് പോയി. അതിനുശേഷം തിരിച്ചെത്തിയിരുന്നില്ല. സംശയം തോന്നി മുറി പരിശോധിച്ചപ്പോഴാണ് യുവതിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് അധികൃതര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് …

ഒരേയൊരു ഹൃദയം ഒരൊറ്റ ലോകം

വേള്‍ഡ് വിഷന്‍ എന്ന ഒരു ഇന്റര്‍നാഷണല്‍ സന്നദ്ധ സംഘടന നടത്തുന്ന ലൈഫ് സ്‌കൂള്‍ പദ്ധതിയുടെ കാപ്ഷനായിരുന്നു അത്. ഈ ഒരു തലക്കെട്ടാണ് എന്നെ അതിലേക്ക് ആകര്‍ഷിച്ചത്.2004ലാണ് പ്രസ്തുത സംഘടനയുമായി പാന്‍ടെക്ക് ബന്ധപ്പെടുന്നത്. ജോസ് നാഞ്ഞിലത്ത് എന്ന സന്നദ്ധ പ്രവര്‍ത്തകനാണ് മോറല്‍ സ്‌കൂള്‍ പരിപാടിയെക്കുറിച്ച് എന്നോട് പറയുന്നത്. മലപ്പുറത്തെ‘ചലനം’ സാംസ്‌ക്കാരികസംഘടന എനിക്കൊരു ആദരവ് സംഘടിപ്പിച്ചിരുന്നു. വീല്‍ച്ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന റാബിയ എന്ന സാക്ഷരതാപ്രവര്‍ത്തകയാണ് ചലനം സാംസ്‌കാരിക വേദിയുടെ മുഖ്യ സംഘാടക.അവരാണ് വെള്ളിലക്കാട് എന്ന അവരുടെ പ്രവര്‍ത്ത മേഖലയിലേക്ക് …

ഗാന്ധിസ്മരണയില്‍ രാജ്യം; രാജ്യത്ത് 9,600 കോടി രൂപയുടെ ശുചിത്വ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും

ന്യൂഡല്‍ഹി:ഇന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യം ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായും ആചരിക്കുന്നു. അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ച് സമാനതകളില്ലാത്ത സഹനസമര മാതൃക തീര്‍ത്ത് ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി മാറിയ വ്യക്തിത്വമാണ് ഗാന്ധിജി. ഈ വര്‍ഷത്തെ ഗാന്ധി ജയന്തി ദിനം രാജ്യം വിപുലമായാണ് ആഘോഷിക്കുന്നത്. പരിസരം ശുചിയാക്കുന്ന പ്രവൃത്തികള്‍ രാജ്യത്തുടനീളം നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഘട്ടില്‍ ഗാന്ധിജിയുടെ സമാധി …

ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന കോളേജ് വിദ്യാർഥി ടിപ്പർ ലോറി ഇടിച്ചു മരിച്ചു

ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന 19 കാരന്‍ ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചു. കുന്തപുര നാഗൂരില്‍ താമസക്കാരനും കോട്ടേശ്വരയിലെ കലവറ വരദരാജ ഷെട്ടി ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജില്‍ ബിഎസ്സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ധനുഷ് ആണ് മരിച്ചത്. കോട്ടേശ്വര-ഹാലാഡി റോഡില്‍ കക്കേരിയില്‍ ആണ് അപകടം. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോളേജ് പഠനം കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ധനുഷ്. കോട്ടേശ്വര-ഹാലാഡി റോഡിലെ ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ അമിതവേഗതയില്‍ റോഡിലൂടെ വന്ന ട്രക്ക് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ത്ഥി …

രേഖകളിൽ കൃത്രിമം കാണിച്ച് അധ്യാപകരുടെ പണം തട്ടി; മൊഗ്രാലിലെ മുൻ അറ്റൻഡർക്ക് 12 വർഷം തടവും 3.5 ലക്ഷം രൂപ പിഴയും

കാസർകോട്: മൊഗ്രാൽ ഗവ. സ്‌കൂളിലെ രേഖകളിൽ കൃത്രിമം കാണിച്ച് അധ്യാപകരുടെയും ജീ വനക്കാരുടെയും പണം തട്ടിയെടുത്ത കേസിൽ പ്രതിയായ മുൻ സ്‌കൂൾ അറ്റൻഡർക്ക് 12 വർഷം തടവും 3.5 ലക്ഷം രൂപ പിഴയും. കൊടക്കാട് സ്വദേശി അയനിക്കാട്ട് എ.ഹരികേശവിനെ(55)യാണ് തലശ്ശേരി വിജിലൻസ് കോടതി ജഡ്‌ജി എ.രാമകൃഷ്ണൻ ശിക്ഷിച്ചത്. പിഴ പണം നഷ്ടപ്പെട്ട 18 അധ്യാപകർക്ക് 5000 രൂപ വീതം നൽകണമെന്ന് കോടതി നിർദേശിച്ചു. 1998ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഹരികേശവ് സ്‌കൂളിലെ രേഖകളിൽ കൃത്രിമം കാണിച്ച് പേ …