റഡാറിൽ ജീവന്റെ തുടിപ്പ് കണ്ടെത്തി, മനുഷ്യനോ മൃഗമോ? വയനാട്ടിലെ ദുരന്തഭൂമിയില്‍ രാത്രിയിലും രക്ഷാപ്രവർത്തനം നടത്തുന്നു

  കല്പറ്റ: റഡാറിൽ ജീവന്റെ തുടിപ്പുണ്ടെന്ന് സംശയത്തെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു. വയനാട് മുണ്ടക്കൈയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്. ശക്തമായ സിഗ്നലാണ് പ്രദേശത്ത് ലഭിച്ചിരിക്കുന്നത്. തിരച്ചിലിന് കൂടുതൽ ലൈറ്റുകൾ എത്തിക്കാനും കെട്ടിടം ഇടിച്ച് പൊളിച്ച് ദൗത്യം തുടരാനും നിർദേശം നൽകി. ശ്വാസോച്ഛ്വാസത്തിന്‍റെ സിഗ്നലാണ് റഡാറില്‍ ലഭിച്ചത്. സിഗ്നല്‍ ലഭിച്ചത് കെട്ടിടത്തിന് സമീപത്തുനിന്ന് മൂന്നുമീറ്ററോളം താഴ്ചയില്‍. ആദ്യ തിരച്ചിലില്‍ സിഗ്നല്‍ …

മകളുടെ കിടപ്പുമുറിയില്‍ മാതാപിതാക്കള്‍ ഒളിക്യാമറ വച്ചെന്ന് പരാതി

രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ലി(20) എന്ന യുവതിയാണ് മാതാപിതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടത്. ഓരോ തവണ ക്യാമറ സ്ഥാപിക്കുമ്പോഴും അത് എറിഞ്ഞ് ഉടച്ച യുവതിക്കെതിരെ വീട്ടുകാര്‍ രൂക്ഷമായ നിലപാടെടുത്തതിനെ തുടര്‍ന്ന് താന്‍ വീട് വിടുകയും ബെയ്ജിങില്‍ പാര്‍ട് ടൈം ജോലി കണ്ടെത്താന്‍ ശ്രമിക്കുകയുമാണെന്നും യുവതി പൊലീസിനെ അറിയിച്ചു. തന്നെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വീണ്ടും തനിക്കെതിരെ ഭീഷണി സൃഷ്ടിക്കുമെന്നും അങ്ങനെ ഉണ്ടാകാമെന്ന് സംശയമുള്ളതുകൊണ്ടാണ് താന്‍ അവര്‍ക്കെതിരെ പരാതിപ്പെടുന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളുടെ അക്രമാസക്തമായ നിലപാട് …

രണ്ടാമതും പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതിന് ഭാര്യയെ കുത്തിക്കൊന്നയാള്‍ക്ക് വധശിക്ഷ

ഭുവനേശ്വര്‍: രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനു ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ഒഡീഷ അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ചു. ആറ് വയസ്സുള്ള മൂത്ത കുട്ടിയെയും കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. ഭുവനേശ്വറിലെ ഘടിക്കിയയിലായിരുന്നു ദാരുണ സംഭവം ഉണ്ടായത്. സഞ്ജീഷ്ദാസ് എന്ന (46)കാരനാണ് ഭാര്യ സരസ്വതിയെ കൊലപ്പെടുത്തിയത്. സരസ്വതി സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു. വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. ഭാര്യയുടെ ശരീരത്തില്‍ 33 കുത്തുകളുടെ പാടുണ്ടായിരുന്നു.

ബാഞ്ചത്തടുക്ക തോട്ടില്‍ കാണാതായ സിപിഐ നേതാവ് സീതാരാമയുടെ മൃതദേഹം ഷിറിയ അഴിമുഖത്ത് കണ്ടെത്തി

കാസര്‍കോട്: ബുധനാഴ്ച വൈകിട്ട് ബദിയഡുക്ക ബാഞ്ചത്തടുക്കത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം സീതാരാമ(52)യുടെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് ഷിറിയ അഴിമുഖത്തിനടുത്ത് കണ്ടെത്തി. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ തൃകേഷ്, കോസ്റ്റല്‍ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മൃതദേഹം കരക്കെടുത്തു. ബന്ധുക്കളെ സ്ഥലത്തെത്തിച്ച് മൃതദേഹം തിരിച്ചറിഞ്ഞ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. ബുധനാഴ്ച വൈകിട്ട് ആടിന് പുല്ലരിയാനെത്തിയ സീതാരാമ തോട്ടിലെ ഒഴുക്കില്‍പെട്ടാണ് ഒഴുകിപ്പോയതെന്ന് സംശയിക്കുന്നു. പുല്ലരിയുന്ന കത്തിയും ചെരുപ്പും പുഴവക്കത്ത് …

വയനാട് ദുരന്തം: 205 പേര്‍ മരിച്ചതായി ഔദ്യോഗിക വിവരം; മരിച്ചവരില്‍ 28 കുട്ടികള്‍

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു വെള്ളിയാഴ്ച ഉച്ചവരെ മരിച്ചവരുടെ എണ്ണം 205ആയി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 93 പുരുഷന്മാരും 84 സ്ത്രീകളുമാണ്. 28 കുട്ടികളുമുണ്ട്. ഇതില്‍ 140 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 133 ശരീര ഭാഗങ്ങള്‍ തിരച്ചില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. 195 മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. 133ശരീര ഭാഗങ്ങളും പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുണ്ട്. 56 മൃതദേഹങ്ങള്‍ ജില്ലാ ഭരണ കൂടത്തിനു കൈമാറി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നു 21 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. 87 ശരീര …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ പാര്‍ക്കില്‍ അതിക്രമ ശ്രമം; ആള്‍ക്കാര്‍ ഓടിക്കൂടിയപ്പോള്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടു, രണ്ടു പേര്‍ പിടിയില്‍

മംഗ്‌ളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു പാര്‍ക്കിലേയ്ക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കുവാന്‍ ശ്രമം. ഫോണ്‍ ചെയ്ത് അറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ ആള്‍ക്കൂട്ടം പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. രണ്ടുപേരെ പിടികൂടി പൊലീസിനു കൈമാറി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഫൈസല്‍, ലിഖേഷ്, ആമീഖ് എന്നിവരാണ് പ്രതികള്‍. ഇവരില്‍ ആമിഖ് ഒഴികെയുള്ള രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടത്തില്‍പെട്ട ഒരാള്‍ പ്രലോഭിപ്പിച്ച് പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മറ്റു …

പിതാവിനെ പുറത്താക്കിയ പാര്‍ട്ടി മകനെ സ്വന്തമാക്കി; എം.വി നികേഷ് കുമാര്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം

കണ്ണൂര്‍: കണ്ണൂര്‍ രാഷ്ട്രീയത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന എം.വി രാഘവന്റെ മകന്‍ എം.വി നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി തെരെഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നികേഷ് കുമാര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുമെന്ന് നേരത്തെ തന്നെ പ്രചരണമുണ്ട്. ഈ പ്രചരണങ്ങളെയെല്ലാം ശരി വച്ചു കൊണ്ടാണ് ജില്ലാ കമ്മിറ്റിയിലെടുക്കാനുള്ള തീരുമാനം പുറത്തുവന്നത്. പാര്‍ട്ടി നേതൃത്വത്തില്‍ എത്തുന്നതിനു മുന്നോടിയായി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. നികേഷിനെ കൂടെ കൂട്ടുന്നതോടെ …

മൊഗ്രാല്‍പാലം: യാത്രക്കാരും ഡ്രൈവര്‍മാരും ആശങ്കയില്‍; ബലക്ഷയം പരിശോധിക്കണമെന്നു ദേശീയവേദി

കുമ്പള: ആയിരക്കണക്കിനു വാഹനങ്ങള്‍ ദിവസവും കടന്നു പോവുന്ന കുമ്പള പാലത്തിന്റെ ബലക്ഷയം പരിശോധിക്കണമെന്നു ദേശീയ വേദി ആവശ്യപ്പെട്ടു. നൂറു വര്‍ഷത്തോളം പഴക്കമുള്ള പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ കുലുക്കവും വലിയ ശബ്ദവുമുണ്ടാവുന്നുണ്ടെന്നു യാത്രക്കാരും ഡ്രൈവര്‍മാരും പറയുന്നുണ്ടെന്നു ദേശീയ വേദി മുന്നറിയിച്ചു. കാലവര്‍ഷത്തോടൊപ്പം പാലത്തിലെ ടാറിംഗും കോണ്‍ക്രീറ്റും ഇളകിയിട്ടുണ്ട്. മഴവെള്ളം പാലത്തില്‍ കെട്ടിക്കിടക്കുന്നു. പാലത്തില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും പരാതിയുണ്ട്. ദുരന്തത്തിനു കാത്തിരിക്കാതെ പാലത്തിന്റെ ബലക്ഷയം പരിശോധിക്കണമെന്നു ദേശീയ വേദി ചൂണ്ടിക്കാട്ടി.

മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്‍ അറസ്റ്റില്‍

ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്‍ അറസ്റ്റില്‍. 2019ല്‍ ലക്കിടിയിലെ റിസോര്‍ട്ടില്‍ ഉണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ സഹോദരനാണ് മൊയ്തീന്‍. വ്യാഴാഴ്ച രാത്രി ബസ് യാത്രക്കിടയില്‍ ആലപ്പുഴയില്‍ വച്ചാണ് മൊയ്തീന്‍ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. കബനിദളം വിഭാഗത്തിന്റെ നേതാവായ മൊയ്തീന്‍ യു.എ.പി.എ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കു വേണ്ടി നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വ്യാജപ്രചരണം നടത്തിയതിന് ജില്ലയിലെ ആദ്യ കേസ് ബേക്കലില്‍; പ്രതികള്‍ കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചരണം നടത്തിയെന്നതിനു ജില്ലയിലെ ആദ്യ കേസ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. പെരിയയിലുള്ള കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ത്രിലോജന്‍, ഗൗരിശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അഖിലേഷ് എന്നയാള്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ്. വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനാണ് കേസ്. സമാന രീതിയില്‍ കഴിഞ്ഞ ദിവസം എറണാകുളം സൈബര്‍ പൊലീസ് രണ്ടു പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

39കാരിയെ പല തവണ ലോഡ്ജില്‍ പീഡിപ്പിച്ചു; 29 കാരനെതിരെ ബലാത്സംഗത്തിനു കേസ്

  കണ്ണൂര്‍: 39കാരിയെ വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ താമസിപ്പിച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ 29കാരനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കണ്ണൂര്‍ മാത്തില്‍ തവിടിശ്ശേരിയിലെ കുണ്ടത്തില്‍ ഗോകുല്‍രാജി(29)നെതിരെയാണ് കണ്ണൂര്‍ പൊലീസ് കേസെടുത്തത്. 2021 ജനുവരി മുതല്‍ ജൂണ്‍ വരെ വിവിധ സമയങ്ങളില്‍ യുവതിയെ കണ്ണൂരിലേക്ക് വിളിച്ചു വരുത്തി പയ്യാമ്പലത്തെ ലോഡ്ജില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു ഗോകുല്‍രാജ് പിന്‍വാങ്ങിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് …

അക്രമികള്‍ ജീവനോടെ കുഴിച്ചിട്ട യുവാവിനെ തെരുവുനായ്ക്കള്‍ രക്ഷിച്ചു

ആഗ്ര: മരിച്ചുവെന്നു കരുതി അക്രമികള്‍ ജീവനോടെ കുഴിച്ചിട്ട യുവാവിനെ തെരുവുനായ്ക്കള്‍ രക്ഷിച്ചു. ആഗ്ര അര്‍ട്ടോണിയിലെ രൂപ്കിഷോറിനെയാണ് തെരുവുനായ്ക്കള്‍ രക്ഷിച്ചത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വസ്തു സംബന്ധിച്ച തര്‍ക്കത്തില്‍ നാലുപേര്‍ ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നു രൂപ് കിഷോര്‍ പരാതിപ്പെട്ടു. മര്‍ദ്ദിച്ച് അവശനിലയിലാക്കിയ ശേഷം അക്രമികള്‍ കഴുത്തുഞെരിച്ചു. ഇതിനിടയില്‍ ബോധം കെട്ടു നിലത്തുവീണ താന്‍ മരിച്ചുവെന്നു കരുതി തൊട്ടടുത്ത് അക്രമി സംഘം കുഴിച്ചിട്ടു. പിന്നീടെപ്പോഴോ എത്തിയ തെരുവുനായ്ക്കള്‍ മണ്ണുമാന്തി തന്നെ കടിച്ചുതിന്നാന്‍ ശ്രമിക്കുകയായിരുന്നു. നായ്ക്കള്‍ മാംസവും കടിച്ചുപറിച്ചു. അതോടെ …

കുറ്റകൃത്യങ്ങളോടുള്ള ‘സ്വാദ്’ കൂടി; ഒടുവില്‍ ‘സ്വാദ് അഷ്‌റഫ്’ ജയിലിലായി

കണ്ണൂര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂര്‍ ചാലാട്, ആലിയാസില്‍ അഷ്‌റഫ് എന്ന സ്വാദ് അഷ്‌റഫി(27)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. മയക്കുമരുന്ന്, കവര്‍ച്ച, അടിപിടി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അഷ്‌റഫിനെതിരെ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. മട്ടന്നൂര്‍, എടക്കാട് എക്‌സൈസ് റേഞ്ച് ഓഫീസുകളിലും കേസുകളുള്ളതായി കൂട്ടിച്ചേര്‍ത്തു.

മഴ: പുത്തിഗെ കന്തലായം-ഗുര്‍മ്മിനടുക്ക കനാല്‍ തകര്‍ന്നു; വന്‍ നാശം

പുത്തിഗെ: ശക്തമായ മഴയില്‍ കന്തലിലെ കന്തലായം ഗുര്‍മ്മിനടുക്ക കനാല്‍ തകര്‍ന്നു വന്‍ നാശം നേരിട്ടു. തകര്‍ന്ന കനാലില്‍ നിന്നുണ്ടായ കുത്തൊഴുക്കില്‍ കവുങ്ങുകള്‍ കടപുഴകി വീഴുകയും കവുങ്ങിന്‍ തോട്ടങ്ങളില്‍ ഒരാള്‍ ഉയരത്തില്‍ മണ്ണുനിറയുകയും ചെയ്തു. ഇതു മൂലം കുലയ്ക്കാറായ കവുങ്ങുകള്‍ മണ്ണിനടിയിലായിട്ടുണ്ട്. ഷിറിയ, അണക്കെട്ടില്‍ നിന്നു കാര്‍ഷികാവശ്യത്തിനു വെള്ളമെത്തിക്കാന്‍ അംഗഡിമുഗര്‍ വരെ നിര്‍മ്മിച്ച കനാലാണ് തകര്‍ന്നത്. കന്തല്‍ എ.എല്‍.പി സ്‌കൂള്‍, ജുമാമസ്ജിദ്, കോടി, മദക്കമൂല നടപ്പാതകള്‍ എന്നിവ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇവിടങ്ങളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കനാല്‍ ഉടന്‍ …

ബാഡൂരില്‍ നിയന്ത്രണം തെറ്റിയ പിക്കപ്പ് ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: നിയന്ത്രണം വിട്ട പിക്കപ്പ് റോഡരുകിലെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചുകയറി. ചുറ്റുവേലി തകര്‍ത്ത പിക്കപ്പ് ട്രാന്‍സ്‌ഫോര്‍മറിന്റെ തറയില്‍ ഇടിച്ചുനിന്നു. വൈദ്യുതി പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ബംബ്രാണ സ്വദേശികളായ രണ്ടു പേരാണ് പിക്കപ്പില്‍ ഉണ്ടായിരുന്നത്. കോഴി ഇറക്കി മടങ്ങുകയായിരുന്നു ഇവരെന്നു പറയുന്നു.

പയസ്വിനി, എരഞ്ഞിപ്പുഴ തീരങ്ങളില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാസര്‍കോടു ജില്ലയിലെ പയസ്വിനി, എരഞ്ഞിപ്പുഴ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നു കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിച്ചു. ഈ പ്രദേശങ്ങളില്‍ കേന്ദ്ര ജലസേചന കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍, ഗായത്രി നദീതീരങ്ങളില്‍ കേന്ദ്ര ജലകമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരിലെ വടക്കാഞ്ചേരി അകമലയില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പു നല്‍കി. ഇവിടെയുള്ള 41 കുടുംബങ്ങളോടു മഴക്കാലം കഴിയും വരെ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

‘മറക്കില്ല ചെറിയേട്ടിമാരെ’

പഴയ കാലഘട്ടത്തിലെ പേരുകള്‍ കേള്‍ക്കുമ്പോഴും പറയുമ്പോഴും നമുക്ക് തമാശയായി തോന്നും. ഇങ്ങിനെയും പേരുകള്‍ ഉണ്ടായിരുന്നോ എന്നത്ഭുതപ്പെടും. പേരു വിളിക്ക് ജാതീയമായ വ്യത്യാസങ്ങളുണ്ടായിരുന്നു അന്ന്. ഞാന്‍ എന്റെ പ്രദേശത്തെ വീടിനു ചുറ്റുമുള്ള സ്ത്രീകളുടെ പേര് ഓര്‍ത്തെടുക്കുകയാണ്. തീയ്യ വിഭാഗത്തില്‍ പെട്ട സ്ത്രീകളുടെ പേരുകള്‍ ഇങ്ങിനെയൊക്കെ ആയിരുന്നു. പാറ്റ, പാറു, ചെമ്മരത്തി, മാണിക്കം, കുഞ്ഞാതി, മാതൈ, ഉമ്പിച്ചി, ചിരി തുടങ്ങിയവ. വാണിയ വിഭാഗക്കാരുടേത് ചെറിയ, പാട്ടി, കുഞ്ഞാക്കം തുടങ്ങിയതും ദളിത് വിഭാഗക്കാരുടേത് ചപ്പില,കാക്ക,വെള്ളച്ചി,കാരിച്ചി തുടങ്ങിയവയും ആയിരുന്നു. എന്റെ വീടിന്റെ പടിഞ്ഞാറ് …

മൊഗ്രാലില്‍ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം; 12 വിരലടയാളങ്ങള്‍ ലഭിച്ചു, കൊള്ളക്കാര്‍ എത്തിയത് ബൈക്കില്‍?

കാസര്‍കോട്: മൊഗ്രാല്‍ ജംഗ്ഷനിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് പണം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊള്ളശ്രമം നടന്ന എ.ടി.എമ്മില്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രതികളുടേതെന്നു സംശയിക്കുന്ന 12 വിരലടയാളങ്ങള്‍ കണ്ടെത്തി. ഇവ ആരുടേതാണെന്നു തിരിച്ചറിയാനുള്ള പരിശോധന പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായയെ സ്ഥലത്ത് എത്തിച്ചുവെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. കനത്ത മഴ പെയ്തതിനാല്‍ നായയ്ക്ക് മണം പിടിക്കാന്‍ കഴിഞ്ഞില്ല. എ.ടി.എം കൗണ്ടറിനകത്തെ സിസിടിവി ക്യാമറയില്‍ നിന്നു കൊള്ളക്കാരുടേതെന്നു സംശയിക്കുന്ന …