മഞ്ചേശ്വരത്ത് വീണ്ടുംട്രെയിൻ അട്ടിമറി ശ്രമം; വൻ ദുരന്തം ഒഴിവായി; ആർപിഎഫ് ജീവനക്കാരും റെയിൽവേ സംഘവും പെരിങ്കടിയിൽ

കാസർകോട് : മഞ്ചേശ്വരം ഉപ്പള പെരിങ്കടിയിൽ റെയിൽപാളത്തിൽ 10 മീറ്ററോളം ദൂരത്തിൽ കരിങ്കൽ കയറ്റി വച്ച നിലയിൽ കണ്ടെത്തി. കരിങ്കൽ കഷണങ്ങളുടെ മുകളിലൂടെ ഓടിയ ട്രെയിൻ യാത്രക്കാരിലും നാട്ടുകാരിലും പരിഭ്രാന്തിപരത്തി. ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവാകുകയായിരുന്നു എന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് 2. 30 ന് എത്തിയ മദ്രാസ് മെയിൽ പെരിങ്കടിയിൽ എത്തിയപ്പോഴാണ് റെയിൽ ട്രാക്കിൽ ഭയാനകമായ ശബ്ദം കേട്ടത്. ശബ്ദം കേട്ട് ട്രെയിൻ യാത്രക്കാരും നാട്ടുകാരും അമ്പരന്നു. ശബ്ദം കേട്ട് സ്ഥലത്തേക്ക് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് റെയിൽവേ പാളത്തിൽ പത്ത് മീറ്ററോളം നീളത്തിൽ ജെല്ലികൾ കയറ്റിവെച്ച നിലയിൽ കാണപ്പെട്ടത്. ട്രെയിൻ കയറി ജെല്ലികൾ പൊടിഞ്ഞിരുന്നു. വിവരം ലോക്കോ പൈലറ്റ് ഉടൻതന്നെ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ അറിയിച്ചു. അവർ പാലക്കാട് ഡിവിഷൻ ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് ആർ. പി എഫ്- റെയിൽവെ ഉദ്യോഗസ്ഥ സംഘം പെരിങ്കടിയിൽ എത്തി. റെയിൽപ്പാളം സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്‌. സംഭവത്തക്കുറിച്ചു റെയിൽവേ പ്രൊട്ടക്ഷൻ പൊലീസും അന്വേഷിക്കുന്നു. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു കാസർകോടിനും മഞ്ചേശ്വരനും ഇടയ്ക്കു ഇടയ്ക്കിടയ്ക്ക് ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇതുവരെ കുറ്റവാളികളെ ആരെയും ആരും പിടികൂടിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page