പ്രണയഭ്യര്‍ഥന നിരസിച്ചു; പുലര്‍ച്ചേ 20 കാരിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു

കര്‍ണാടക ഹുബ്ബള്ളിയില്‍ 20 കാരിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതി ഗിരീഷ് സാവന്തി(21)നെ പൊലീസ് പിടികൂടി. അഞ്ജലി അംബിഗേരയെന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 5.30ന് ഹുബ്ബള്ളി വീരപുര സ്ട്രീറ്റിലെ വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞദിവസം പ്രതി വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനി ഇത് നിരസിച്ചു. ഇതിന് ശേഷം വിദ്യര്‍ഥിനിയെ പ്രതി ശല്യപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ വിഷയത്തില്‍ ഇടപെടുകയും ശല്യം ചെയ്താല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. അടുത്തിടെ ഹുബ്ബള്ളിയില്‍ കോളേജ് കാമ്പസില്‍ ക്രൂരമായി കുത്തേറ്റു മരിച്ച നേഹ ഹിരേമത്തിന് സംഭവിച്ച അതേ ഗതി തന്നെ തനിക്കും നേരിടേണ്ടി വരുമെന്ന് പറഞ്ഞ് പ്രതി കഴിഞ്ഞ ദിവസം യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂര കൊലപാതകം നടത്തിയത്. തടയാന്‍ ശ്രമിച്ച ബന്ധുക്കളെയും പ്രതി ആക്രമിച്ചു. യുവതിയുടെ മുത്തശ്ശിയും രണ്ട് സഹോദരിമാരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവര്‍ നോക്കി നില്‍ക്കേയാണ് പ്രതി അടുക്കളയില്‍ വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചത്. മുറിയില്‍ വലിച്ചിഴച്ചു കൊണ്ടുപോയി ചവിട്ടുകയും കുത്തുകയും ചെയ്തു. കൃത്യത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി. പ്രതിക്ക് മോഷണക്കേസുകളില്‍ പങ്കുണ്ടെന്നും ബൈക്ക് മോഷ്ടാവ് കൂടിയാണെന്നും പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മാതാപിതാക്കളെ അറിയിക്കാതെ അഞ്ജലിയെ മൈസൂരുവിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു പ്രതി. പ്രണയം നിരസിച്ചതിന്റെ പേരിലുള്ള ഹുബ്ബള്ളിയിലെ രണ്ടാമത്തെ കൊലയാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page