പൂച്ചയെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി; പിന്നാലെ മറ്റുള്ളവരും; ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം; രക്ഷപ്പെടുത്താനെത്തിയവര്‍ കിണറിനുള്ളില്‍ കണ്ടത്

പൂച്ചയെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസികില്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ബയോഗ്യാസ് പ്ലാന്റിലേക്കുള്ള മാലിന്യം നിക്ഷേപിക്കുന്ന കിണറ്റിലാണ് വീട്ടിലെ പൂച്ച വീണത്. തുടര്‍ന്ന് പൂച്ചയെ പുറത്തെടുക്കുന്നതിനായി കുടുംബാംഗങ്ങളിലൊരാള്‍ ആദ്യം കിണറ്റിലേക്ക് ഇറങ്ങി. തിരിച്ചുവരാത്തതിനാല്‍ ഓരോരുത്തരായി പിറകെ കിണറ്റിലിറങ്ങി. കിണറ്റിലേക്ക് ഇറങ്ങിയ ആറാമന്റെ നിലവിളി കേട്ടാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. ഇവര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ എത്തിച്ചു. എങ്കിലും വിജയ് മാണിക് കാലെയെന്ന 35 കാരന്‍ മാത്രമാണ് സംഭവത്തില്‍ രക്ഷപെട്ടത്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അഞ്ചുമണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിലൊടുവിലാണ് മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബസ്സു അനില്‍ കാലെ, അനില്‍ ബാപുറാവു കാലെ, ബഡാസാഹിബ് ഗെയ്ക്ക്വാദ് എന്നിവരുടെ മൃതദേഹങ്ങളും പുറത്തെടുത്തത്. വിഷവാതകം ശ്വസിച്ചതും മതിയായ മുന്‍കരുതലുകളില്ലാതെ കിണറ്റിലേക്ക് ഇറങ്ങിയതുമാണ് അഞ്ചുപേരുടെ മരണത്തിനിടയാക്കിയതെന്ന് സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page