ഫ്‌ളാറ്റില്‍ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം; പീഡിപ്പിക്കപ്പെട്ടെന്ന് സംശയം; മുറിയില്‍ ലഹരി മരുന്നും സിറിഞ്ചും

യുവതിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് ബംഗളൂരുവിലെ ഫ്‌ളാറ്റിലെ മൂന്നാം നിലയിലാണ് കഴിഞ്ഞ ദിവസം രാവിലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നഗ്നമായിരുന്നുവെന്നും മുറിയില്‍ നിന്ന് മയക്കുമരുന്നും സിറിഞ്ചും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. 25 വയസുള്ള പശ്ചിമ ബംഗാള്‍ സ്വദേശിയുടെതാണ് മൃതദേഹമെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കൊലാപാതകമാണെന്ന് സംശയിക്കുന്നു. കൊലപാതകത്തിന് മുമ്പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സംഭവ ദിവസം 40 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ യുവതിക്കൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്നതായും വിവരമുണ്ട്. മൃതദേഹത്തില്‍ മുറിവുകളോ മറ്റോ കാണാനായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പീഡനത്തെക്കുറിച്ചും മരണ കാരണത്തെ കുറിച്ചും വ്യക്തമാക്കാന്‍ പറ്റൂവെന്നും പൊലീസ് പറയുന്നു. മാര്‍ച്ച് 10നാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. മുറിയില്‍ പുതപ്പില്‍ പൊതിഞ്ഞ് കിടന്ന യുവതിയെ കാണുകയായിരുന്നു. പിറ്റേന്നാണ് മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത്. തുടര്‍ന്നുള്ള പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. മുറിയില്‍ നിന്നും വെളുത്ത പൊടിയും സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ സംഗേത് ഗുപ്തയുടേതാണ് ഫ്‌ളാറ്റ്. ഇവര്‍ താഴെയാണു താമസം. 40 വയസില്‍ താഴെ പ്രായമുള്ള ആളിനൊപ്പമാണ് യുവതി മുറിയെടുത്തത്. പിതാവാണെന്നാണ് ഫ്‌ളാറ്റ് ഉടമയെ ധരിപ്പിച്ചത്. യുവതി നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ വിളിച്ചപ്പോള്‍ സ്വിച്ച്ഡ് ഓഫായ നിലയിലാണ്. അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page