കരിങ്കല്ലെടുത്ത് വാതില്‍ തകര്‍ക്കും; ഏഴു മോഷണങ്ങള്‍; എട്ടാമത്തെ മോഷണത്തിനിടെ കള്ളന്‍ കുടുങ്ങി

തിരുവനന്തപുരം: ഏഴ് ക്ഷേത്ര മോഷണങ്ങള്‍ നടത്തിയ പ്രതി എട്ടാമത്തെ ക്ഷേത്ര മോഷണത്തിനിടെ പിടിയിലായി. പൊഴിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്ഷേത്ര മോഷണങ്ങള്‍ പതിവായിരുന്നു. ഒരു മാസത്തിനുള്ളിലാണ് ഏഴ് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. എട്ടാമത്തെ ക്ഷേത്രത്തിലെത്തി കള്ളന്‍ പൊഴിയൂര്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കാരോട് പൊന്‍കുഴി ഭൂതത്താന്‍ ക്ഷേത്രത്തില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊഴിയൂര്‍ സ്വദേശിയായ നടരാജന്‍ (42)പിടിയിലായത്. ഏഴ് മോഷണരീതിയും ഓരോ രീതിയിലാണ്. കൈയ്യില്‍ മോഷണത്തിനായി ആയുധങ്ങള്‍ ഒന്നും മുന്‍കൂട്ടി കരുതില്ല എന്നത് ആണ് പ്രതിയുടെ പ്രത്യേകത. പകരം സമീപത്ത് നിന്നും കരിങ്കല്ലെടുത്ത് വാതില്‍ തകര്‍ത്ത് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പൊഴിയൂര്‍ മേഖലയില്‍ ക്ഷേത്ര മോഷണം തുടര്‍ക്കഥയായതോടെയാണ് പൊലീസ് പട്രോളിംഗ് ശക്തമാക്കാന്‍ തീരുമാനിച്ചത്. പൊലീസ് സംഘങ്ങള്‍ രാത്രി ഒരു മണിക്ക് ശേഷം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കള്ളന്‍ കുടുങ്ങിയത്. മറ്റ് ഏഴ് ക്ഷേത്രങ്ങളിലും മോഷണം നടത്തിയത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി
ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

You cannot copy content of this page