അമേരിക്കയിലെ സ്‌കൂളില്‍ സ്‌കൂളിലെത്തിയ 17 കാരന്‍ വെടിയുതിര്‍ത്തു; ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു; ആറ് പേര്‍ക്ക് പരിക്കേറ്റു

അമേരിക്കയിലെ അയോവയിലെ സ്‌കൂളില്‍ പതിനേഴുകാരന്‍ നടത്തിയ വെടിവെപ്പില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കുമാണ് പരിക്കേറ്റത്. പെറി ഹൈസ്‌കൂളിലാണ് സംഭവം. അതേസമയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞു. ക്രിസ്മസ്-പുതുവത്സര അവധിക്ക് ശേഷം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ തിരിച്ചെത്തിയ ആദ്യ ദിവസമായ വ്യാഴാഴ്ചയാണ് വെടിവെപ്പുണ്ടായത്. ഇതേ തുടര്‍ന്ന് അധികൃതര്‍ സ്‌കൂളിന് അവധി നല്‍കി. 1,785 വിദ്യാര്‍ഥികളുള്ള പെറി കമ്മ്യൂണിറ്റി സ്‌കൂള്‍ ഡിസ്ട്രിക്റ്റിന്റെ ഭാഗമാണ് ഈ സ്‌കൂള്‍. ഡെസ് മോയിന്‍സില്‍ നിന്ന് ഏകദേശം 64.37 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ആണ്. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ പൊലീസ് ഇതുവരെ അക്രമിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൊലീസ് സ്ഥലത്തെത്തി സുരക്ഷ ശക്തമാക്കി. ഈ വര്‍ഷം സ്‌കൂളുകളില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. വിര്‍ജീനിയയിലെ മിഡ്ലോത്തിയനില്‍ ജനുവരി മൂന്നിനുണ്ടായ സ്‌കൂള്‍ വെടിവെയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page