പെണ്‍സുഹൃത്തിനെ കാണാന്‍ രാത്രിവീട്ടിലെത്തി; യുവാവിനെ തട്ടി കൊണ്ടുപോയി മര്‍ദ്ദിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: അര്‍ധരാത്രിയില്‍ പെണ്‍ സുഹൃത്തിനെ കാണാന്‍ വീട്ടിലെത്തിയ യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് പേര്‍ റിമാന്‍ഡില്‍.
കണ്ണപുരത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന റിജിത്ത് വധക്കേസിലെ പ്രതിയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മൊറാഴ കുഞ്ഞരയാലിലെ അനില്‍കുമാര്‍(51), ചാലോട് മണലിലെ പി.നിധീഷ് (31), പള്ളിയാം മൂലയിലെ കെ.ഷോമിത്ത് (43) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. ഇവരെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും തമ്മില്‍ കാണുകയും ചെയ്യുന്ന വിരോധത്തില്‍ പള്ളിയാം മൂലയിലെ എളമ്പിലാട്ട് ഹൗസില്‍ ഇ നസീമിനെയാണ് (19) അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പയ്യാമ്പലത്തെ ആളൊഴിഞ്ഞ ഫ്‌ളാറ്റില്‍ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി മര്‍ദ്ദിച്ചത്. ബൈക്കില്‍ പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നസീം. ഇതിനിടെയാണ് ഇയാള്‍ ബന്ധുവിന്റെ ബൈക്കുമെടുത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. മാരകമായി പരിക്കേറ്റ നസീം ചികിത്സയിലാണ് ഇയാളുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

You cannot copy content of this page