വെബ്ബ് ഡെസ്ക്: രാജസ്ഥാനിലെ പാലി ജില്ലയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് തന്റെ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും തീകൊളുത്തുകയും ചെയ്ത് അച്ഛന്‍ ഒളിവിൽ.പ്രതിയായ ശിവ്‌ലാൽ മേഘ്‌വാൾ പന്ത്രണ്ട് വർഷമായി കുടുംബത്തിൽ നിന്ന് വേറിട്ട് രാജസ്ഥാനിലെ പാലിയിലും ഭാര്യയും മക്കളും ഗുജറാത്തിലുമാണ് താമസിക്കുന്നത്.
വിവാഹിതയായ മൂത്ത മകൾ നിർമ്മ (32) കാരണമാണ് കുടുംബത്തില്‍ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത് എന്ന് മേഘ്‌വാൾ വിശ്വസിച്ചിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതിന് ശേഷം അച്ഛനെ കാണാന്‍ എത്തിയതായിരുന്നു നിർമ്മയും അനിയത്തിയും.
നിർമ്മയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി ഇളയ മകളോട് മറ്റൊരിടത്ത് കാത്തിരിക്കാൻ ശിവ്‌ലാൽ ആവശ്യപ്പെട്ടു. അതിന് ശേഷം നിര്‍മ്മയുടെ കഴുത്ത് അറുത്ത് പെട്രോൾ തളിച്ച ശേഷം ദേഹത്ത് തീ കൊളുത്തുകയായിരുന്നു. മടങ്ങിയെത്തിയ ശിവ്‌ലാലിന്റെ കൈയിൽ രക്തം കണ്ട ഇളയ മകള്‍ ശബ്ദം ഉയർത്തി പ്രദേശവാസികളെ വിളിക്കുകയും നിർമ്മയുടെ പാതി കത്തിക്കരിഞ്ഞ ശരീരം കണ്ടപ്പോൾ പോലീസിനെ അറിയിക്കുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.