പീഡിപ്പിക്കാന്‍ ശ്രമിച്ച വേലക്കാരന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി, തന്നെ വിളിച്ചുവരുത്തി ആക്രമിച്ചുവെന്ന് 23 കാരന്‍

വീട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച 23 കാരന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് അടുക്കളയില്‍ പോയി കത്തി കൊണ്ടുവന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. കേസില്‍ യുവതി അറസ്റ്റിലായി. വീട്ടിലെ ജോലിക്കാരനാണ് മറ്റ് കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ബുധനാഴ്ച യുവതിയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്താണ് 23കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷപ്പെട്ട യുവതി അല്‍പസമയത്തിനുള്ളില്‍ കത്തിയുമായി തിരികെ എത്തി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയും യുവാവിനെതിരെ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെയാണ് കണ്ടെത്തിയത്. കത്തിയും സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. അവശനിലയിലായിരുന്ന യുവാവിനെ ഉടന്‍ തന്നെ പൊലീസ് വാഹനത്തില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില അതീവഗുരുതരമായതോടെ വിദഗ്ദ ചികിത്സയ്ക്കായി പ്രയാഗ് രാജിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം, സംഭവത്തില്‍ വ്യത്യസ്ത മൊഴിയാണ് യുവാവ് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിക്കാലം മുതല്‍ പരാതിക്കാരിയുടെ വീട്ടിലെ ജോലിക്കാരനാണ് താന്‍. സംഭവദിവസം അവര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി തന്നെ അബോധാവസ്ഥയിലാക്കിയ ശേഷം സ്വകാര്യഭാഗം മുറിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നതെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി
ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

You cannot copy content of this page