ഇഡി അറസ്റ്റു ചെയ്തേക്കുമെന്ന് അഭ്യൂഹം; കണ്ടല ബാങ്ക് മുൻ പ്രസിഡൻ്റ് ഭാസുരാംഗനെ പുറത്താക്കി  സിപിഐ

തിരുവനന്തപുരം: ഇഡി പരിശോധന പുരോഗമിക്കുന്നതിടെ കണ്ടല ബാങ്ക് പ്രസിഡൻറ് എൻ ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ നേതൃത്വം.
101 കോടി രൂപയുടെ ക്രമക്കേട്  കണ്ടല ബാങ്കിൽ നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. കണ്ടല  സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന ഭാസുരാംഗൻ  നിലവില്‍ മില്‍മ തിരുവനന്തപുരം മേഖല യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമിറ്റി കണ്‍വീനറാണ്.പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആണ് അറിയിച്ചത്. സിപിഐ ജില്ലാ എക്‌സിക്യൂടീവിലാണ് ഇതുസംബന്ധിച്ച തീരുമാനം. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നിര്‍ദേശിച്ചിരുന്നു. അതിനിടെ, ഭാസുരാംഗന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  പരിശോധന 28 മണിക്കൂര്‍ പിന്നിട്ടു. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് യാണ് ഭാസുരാംഗന്റെയും ബാങ്ക് മുൻസെക്രട്ടറിമാരുടെയും വീടുകളില്‍ ഉള്‍പ്പെടെ ടെ ഏഴിടത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടങ്ങിയത്. എന്‍ ഭാസുരാംഗന്‍, മുന്‍ സെക്രട്ടറിമാരായ എസ് ശാന്തകുമാരി, എം രാജേന്ദ്രന്‍, കെ മോഹനചന്ദ്ര കുമാര്‍, മാനേജര്‍ എസ് ശ്രീഗാര്‍, അപ്രൈസര്‍ കെ അനില്‍കുമാര്‍ എന്നിവരുടെ വീടുകളിലാണു പരിശോധന നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page