പകല്‍സമയം ഓട്ടോ ഡ്രൈവര്‍; രാത്രിയില്‍ വീടുകളില്‍ കയറി ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും വീഡിയോ പകര്‍ത്തും; സഹികെട്ട നാട്ടുകാര്‍ യുവാവിനെ പിടികൂടി പിന്നീട് ചെയ്തത്

കോഴിക്കോട്: രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കിഴക്കോത്ത് പന്നൂര്‍ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്. ഓട്ടോ ഡ്രൈവറായ സാദിഖ് രാത്രിയില്‍ പുതപ്പുകൊണ്ട് മൂടിപ്പുതച്ചാണ് വീടുകളില്‍ കയറുന്നത്. രാത്രിയില്‍ വീടുകളില്‍ കയറി ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും വീഡിയോ പകര്‍ത്തുകയുമാണ് മുഹമ്മദ് സാദിഖ് ചെയ്തിരുന്നത്. വിവാഹം നടന്ന വീടുകളില്‍ രാത്രി കയറുന്നത് പതിവാണെന്നും സ്ത്രീകള്‍ കുളിക്കുന്നത് ഉള്‍പ്പെടെ നിരവധി ഫോട്ടോകള്‍ ഇയാളുടെ മൊബൈലില്‍ നിന്ന് കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. വീടുകളില്‍ അശ്ലീലമെഴുതി കൊണ്ടിടുന്നതും ഇയാളുടെ പതിവാണ്. ശല്യം കാരണം സഹികെട്ട നാട്ടുകാര്‍ സി.സി.ടി.വികള്‍ പരിശോധിച്ചപ്പോഴാണ് ആളെക്കുറിച്ച് സൂചന ലഭിക്കുന്നത്. ഇതിനു ശേഷം പ്രദേശത്തെ ഒരു വീട്ടില്‍ രാത്രിയില്‍ മൂടിപ്പുതച്ച് വന്നയാളെ നാട്ടുകാര്‍ പിടിച്ചെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. സാദിഖാണെന്ന് സംശയം തോന്നിയ നാട്ടുകാര്‍ ഉടന്‍ തന്നെ അയാളുടെ വീട്ടില്‍ പോയെങ്കിലും സാദിഖ് അവിടെ കണ്ടില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫും ആയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സാദിഖിനെ പിടികൂടി കൈകാര്യം ചെയ്ത ശേഷം കൊടുവള്ളി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. രണ്ട് സ്ത്രീകളുടെ പരാതിയില്‍ പൊലീസ് സാദിഖിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page