പച്ചക്കറിയുടെ മറവില്‍ ലഹരികടത്ത്; കര്‍ണാടകയില്‍ നിന്ന് കടത്തിയ മുപ്പത് ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി

മാനന്തവാടി : പച്ചക്കറിയുടെ മറവില്‍ കടത്തിയ 75 ചാക്ക് ഹാന്‍സ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഡ്രൈവര്‍ വാളാട് നൊട്ടന്‍ വീട്ടില്‍ ഷൌഹാന്‍ സര്‍ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍നിന്ന് വലിയ തോതില്‍ വയനാട് വഴി ലഹരിവസ്തുക്കള്‍ കടത്തുന്നു എന്ന വിവരത്തെ തുടര്‍ന്ന് കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് പിക്കപ്പ് ജീപ്പില്‍ കടത്തിക്കൊണ്ടുവന്ന ഹാന്‍സ് പിടികൂടിയത്. മുപ്പത് ലക്ഷത്തോളം രൂപ വിലവരുന്ന ഹാന്‍സാണ് പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് പതിനഞ്ച് പൌച്ചുകളടങ്ങിയ അമ്പത് കവറുകളിലുള്ള ഹാന്‍സാണ് പിടികൂടിയത്. 56,000ത്തിലേറെ പാക്കറ്റുകളുണ്ട്. ഹാന്‍സ് കടത്തിയ പിക്കപ്പ് ജീപ്പും കസ്റ്റഡിയിലെടുത്തു.
മാനന്തവാടിയിലേയും, കാട്ടിക്കുളത്തേയും മറ്റും സ്‌കൂള്‍ പരിസരത്തുള്‍പ്പെടെയുള്ള കടകളിലേക്ക് നല്‍കുന്നതിനായി കൊണ്ടുവന്നതാണ് ഹാന്‍സെന്ന് പോലീസ് വ്യക്തമാക്കി. തിരുനെല്ലി പോലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണു, എസ് ഐ സി.ആര്‍ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. എഎസ്‌ഐ സൈനുദ്ധീന്‍, എസ്‌സിപിഒ സുഷാന്ത്, സിപിഒ മാരായ ലിജോ, ബിജു രാജന്‍, രാഹുല്‍ ചന്ദ്രന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page