സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഭാര്യയെയും രണ്ടുപെണ്‍ മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ആന്ധ്രാപ്രദേശ് സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഭാര്യയെയും രണ്ടുപെണ്‍ മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. വീരാര്‍ജുന വിജയ്(31), ഭാര്യ ഹേമാവതി (29), ഇവരുടെ ഒന്നര വയസും എട്ടുമാസവും പ്രായമായ പെണ്‍മക്കളെയും കൊലപ്പെടുത്തിയാണ് ജീവനൊടുക്കിയത്.
ബെഗളൂരുവിലെ സീഗെഹള്ളിയിലെ സായി ഗാര്‍ഡന്‍ അപ്പാര്‍ട്ടുമെന്റിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആയതിനാല്‍ സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയിരുന്നു. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. പോലീസെത്തി വാതില്‍ ചവിട്ടിത്തുറന്ന് റൂം പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജൂലൈ 31 നാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ആറ് വര്‍ഷം മുമ്പാണ് വിജയും ഹേമാവതിയും വിവാഹിതിരായത്. കുണ്ടലഹള്ളിയിലെ സ്ഥാപനത്തിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് വിജയ്. മരണകാരണം വ്യക്തമല്ലെന്ന് കടുഗോഡി പോലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page