ഡിസംബര്‍ 20 കരിവെള്ളൂര്‍ രക്തസാക്ഷി ദിനം | Kookkanam Rahman

‘ഇന്ന് ഡിസംബറല്ലേ, പോകുന്നില്ലേ?’നമ്മുടെ നാട്ടിലെ സാധാരണക്കാരായ ആളുകള്‍ ഡിസംബര്‍ 20 ന്റെ രക്തസാക്ഷി ദിനത്തിന് പോകുന്നില്ലേന്ന് പരസ്പരം ചോദിക്കുന്നതിങ്ങനെയാണ്.ഡിസംബര്‍ 20 എന്നൊന്നും പരസ്പരം പറയേണ്ട.വെറും ഡിസംബറെന്ന് പറഞ്ഞാല്‍ തന്നെ എല്ലാ ഗ്രാമീണര്‍ക്കും കാര്യം മനസ്സിലാകും.ഇത്തരം വര്‍ത്തമാനങ്ങള്‍ പണ്ടത്തെ കാലത്താണ് കേട്ടോ.കരിവെള്ളൂര്‍ ഗ്രാമത്തിലെ മുക്കിലും മൂലയിലുമുള്ള ഗ്രാമീണര്‍ ഒരു മാസം മുന്‍പ് തന്നെ ഡിസംബര്‍ 20ന് പോകാനുള്ള ഒരുക്കം തുടങ്ങും.ഗ്രാമത്തിലെ മുഴുവനാളുകളും കൂടിച്ചേരുന്ന ഒരു മഹാസംഗമമാണത്.പരസ്പരം കാണാനും ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാനുമുള്ള ഒരു സന്ദര്‍ഭം. ഗ്രാമത്തിന്റെ ഓരോ ഭാഗത്തുനിന്നുംചെറു ജാഥകളായിട്ടാണ് …

14 കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. ആലംപാടി, അക്കരക്കുന്നിലെ അമീറലി (22) യെയാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു പി വിപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മോഷണം, പിടിച്ചുപറി, കഞ്ചാവ് തുടങ്ങി 14 കേസുകളില്‍ പ്രതിയാണെന്നു ഇന്‍സ്‌പെക്ടര്‍ വിപിന്‍ പറഞ്ഞു. മേല്‍പ്പറമ്പ് സ്റ്റേഷനിലും കേസുണ്ടെന്നു കൂട്ടിച്ചേര്‍ത്തു.

പരീക്ഷയ്ക്കു പോകാന്‍ കഴിയാത്ത വിഷമം; പ്ലസ്ടു വിദ്യാര്‍ത്ഥിനി ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: അസുഖം മൂലം പരീക്ഷയ്ക്ക് പോകാന്‍ കഴിയാത്ത വിഷമത്തിലാണെന്നു പറയുന്നു പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കെ മീര (17) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെ വീടിന്റെ ജനല്‍ കമ്പിയിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉദിനൂര്‍, ഈയ്യക്കാട്ടെ പരേതനായ സുമിത്രന്‍- സീമ കല്ലത്ത് ദമ്പതികളുമാണ് മകളാണ് മീര.കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉപന്യാസ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്ന മീര പഠന കാര്യത്തിലും മുന്നിലായിരുന്നു. ചന്തേര പൊലീസ് …

വാഹനങ്ങളില്‍ കടത്തുകയായിരുന്ന 4,82,514 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി: രണ്ടുപേര്‍ അറസ്റ്റില്‍, പുകയില വേട്ട മൊഗ്രാലിലും കുമ്പളയിലും

കാസര്‍കോട്: വാഹനങ്ങളില്‍ കടത്തുകയായിരുന്ന 4,82,514 പാക്കറ്റ് പുകയില ഉള്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട്, വെള്ളിപ്പറമ്പ,് കുറ്റുമൂച്ചിക്കാലിലെ എന്‍ പി അസ്‌ക്കര്‍ അലി (36), കോഴിക്കോട്, പന്നിയങ്കര, പയ്യനാക്കല്‍, സീനത്ത് ഹൗസിലെ സാദിഖ് അലി (41) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്.അസ്‌ക്കര്‍ അലിയെ ചൊവ്വാഴ്ച്ച രാത്രി 9.45 മണിയോടെ മൊഗ്രാലില്‍ വച്ച് എസ് ഐ വി കെ വിജയന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍, ഹരിശ്രീ എന്നിവരും എസ് ഐയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പിക്കപ്പ് തടഞ്ഞു …

പടന്നക്കാട് എന്‍ ഐ എ റെയ്ഡ്; ആസാമിലെ തീവ്രവാദക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: ആസാമില്‍ തീവ്രവാദക്കേസില്‍ പ്രതിയായ യുവാവ് പടന്നക്കാട്ട് അറസ്റ്റില്‍. എം ബി ഷാബ്‌ഷേഖ് (32)ആണ് ബുധനാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട്, പടന്നക്കാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ സ്വദേശിയാണ്. എന്നാല്‍ അറസ്റ്റിലായ ഷാബ് ബംഗ്ലാദേശ് പൗരനാണോയെന്ന സംശയവും അധികൃതര്‍ക്കുണ്ട്. ആസാമില്‍ യു എ പി എ കേസില്‍ പ്രതിയായതോടെയാണ് ഷാബ്‌ഷേഖ് കേരളത്തിലേയ്ക്ക് കടന്നത്. ഇയാളെ കണ്ടെത്താന്‍ ആസാം പൊലീസും എന്‍ ഐ എയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ഷാബ്‌ഷേഖിന്റെ ഒളിത്താവളം കണ്ടെത്തി അറസ്റ്റു …

മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ്: ബാലന്‍ നമ്പ്യാര്‍ക്ക് മൂന്ന് വെള്ളി

നീലേശ്വരം: നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ നീലേശ്വരത്തെ ഇ.ബാലന്‍ നമ്പ്യാര്‍ മത്സരിച്ച മൂന്നിനങ്ങളിലും രണ്ടാം സ്ഥാനം നേടി. 75 -80 പ്രായക്കാരുടെ കാറ്റഗറിയിലായിരുന്നു മത്സരിച്ചത്. (5000 മീറ്റര്‍ നടത്തം 200 മീറ്റര്‍ ഓട്ടം 100 മീറ്റര്‍ ഓട്ടം)എന്നിവയിലാണ് മത്സരിച്ചത്. ബാംഗ്ലൂരില്‍ നടക്കാനിരിക്കുന്ന നാഷണല്‍ മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കാനുള്ള അര്‍ഹത ഇദ്ദേഹം നേടിയിട്ടുണ്ട്.

പൊലീസുകാരന്റെ ബൈക്ക് മോഷണം പോയി; സംഭവം ചെറുവത്തൂരില്‍

കാസര്‍കോട്: ഡ്യൂട്ടിക്കു പോകുന്നതിനിടയില്‍ ചെറുവത്തൂരില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസുകാരന്റെ ബൈക്ക് മോഷണം പോയി. ആലപ്പടമ്പ് ചാലില്‍ ഹൗസിലെ ഇ.വി രതീഷിന്റെ ബൈക്കാണ് മോഷണം പോയത്. ഡിസംബര്‍ 13ന് മഞ്ചേശ്വരത്തേക്ക് ഡ്യൂട്ടി ചെയ്യാന്‍ വരികയായിരുന്നു രതീഷ്. ഇതിനിടയില്‍ ബൈക്ക് ചെറുവത്തൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു നിര്‍ത്തിയിട്ട് ട്രെയിനിലാണ് മഞ്ചേശ്വരത്തേക്ക് തിരിച്ചത്. 14-ാം തിയതി ഡ്യൂട്ടി കഴിഞ്ഞ് തിരികെ ചെറുവത്തൂരില്‍ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിഞ്ഞത്. രതീഷിന്റെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു.

ഹൈറിച്ച് തട്ടിപ്പ്:ഹൊസ്ദുര്‍ഗില്‍ മൂന്നു കേസുകള്‍ കൂടി; മടിക്കൈ സ്വദേശികള്‍ക്ക് നഷ്ടമായത് കാല്‍കോടി രൂപ

കാസര്‍കോട്: നൂറു കണക്കിനു ആള്‍ക്കാരില്‍ നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്ത തൃശൂര്‍ കണിയാംകുളം ആസ്ഥാനമായുള്ള ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മടിക്കൈ, അമ്പലത്തുകര, മൈത്തടത്തെ യു. മനോജ്, കാഞ്ഞിരപ്പൊയില്‍, പെരളത്തെ പ്രജിത്ത്, കാഞ്ഞിരപ്പൊയിലിലെ കെ. സുരേന്ദ്രന്‍ എന്നിവരുടെ പരാതി പ്രകാരമാണ് കേസ്. തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, ജീവനക്കാരായ തൃശൂരിലെ കൊല്ലാട്ട് ദാസന്‍ പ്രതാപന്‍, ഭാര്യ ശ്രീന പ്രതാപന്‍, മടിക്കൈ, കാഞ്ഞിരപ്പൊയിലിലെ സജിത എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് …

കോഴിക്കോട് കുന്നമംഗലത്തെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസന്‍ വ്യാജ സര്‍വ്വകലാശാലയെന്നു കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോഴിക്കോടു കുന്നമംഗലത്തെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിന്‍ വ്യാജ സര്‍വ്വകലാശാലയാണെന്നു കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിച്ചു. നേരത്തെ സംസ്ഥാനത്തെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി എന്ന സ്ഥാപനം വ്യാജ യൂണിവേഴ്‌സിറ്റിയാണെന്നു കേന്ദ്രം മുന്നറിയിച്ചിരുന്നു. ഈ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു വിലയുമില്ലെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറഞ്ഞു.വ്യാജ സര്‍വ്വകലാശാലകളെ കുറിച്ചു ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്നറിയിപ്പു നല്‍കണമെന്നു കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി സുകാന്ത മജുംദാര്‍ ലോക്‌സഭയില്‍ പറഞ്ഞു. രാജ്യത്ത് 21 വ്യാജ സര്‍വ്വകലാശാലകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ …

ഉറങ്ങാന്‍ കിടന്ന 19കാരിയെ കാണാതായി; കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഭക്ഷണം കഴിച്ച് വീട്ടിനകത്തു ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായതായി പരാതി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉളുവാറിലെ മൊയ്തീന്റെ മകള്‍ നസ്രീന (19)യെയാണ് കാണാതായത്. ഡിസംബര്‍ 13നു രാത്രി 11 മണിക്കും 14ന് പുലര്‍ച്ചെ നാലുമണിക്കും ഇടയിലാണ് യുവതിയെ കാണാതായതെന്നു പരാതിയില്‍ പറഞ്ഞു. യുവതിക്ക് കൊടിയമ്മ സ്വദേശിയായ ഒരു യുവാവുമായി ഫോണില്‍ ബന്ധമുണ്ടായിരുന്നുവത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പ്രസ്തുത യുവാവിന്റെ വീട്ടില്‍ എത്തി അന്വേഷണം നടത്തി. യുവാവ് രണ്ടു ദിവസം മുമ്പു വീട്ടില്‍ …

കളനാട്ട് പിടിയിലായത് അന്തര്‍ സംസ്ഥാന ചൂതാട്ട സംഘം; വാടകവീട് വളഞ്ഞത് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായി, 30 പേര്‍ പിടിയിലായി, 7,76,550 രൂപ പിടിച്ചെടുത്തു

കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കളനാട്, വാണിയാര്‍മൂലയിലെ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 7,76,550 രൂപയുമായി 30 അംഗ അന്തര്‍സംസ്ഥാന ചൂതാട്ട സംഘത്തെ അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാടക വീട് വളഞ്ഞത്. രാത്രി കാലങ്ങളില്‍ വാടക വീട്ടിലേക്ക് ആഡംബര കാറുകളടക്കം വന്നു പോകുന്നത് നാട്ടുകാരില്‍ സംശയത്തിനു ഇടയാക്കിയിരുന്നു. ഈ വിവരം ബേക്കല്‍ ഡിവൈ.എസ്.പിയെ അവര്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് …

രാത്രി ടോയ്‌ലറ്റില്‍ പോവുന്ന സ്ത്രീകള്‍ക്കെതിരെ മോശമായ പെരുമാറ്റം: ആശുപത്രി വാച്ച്മാന്‍ പിടിയില്‍

കാസര്‍കോട്: രാത്രിയില്‍ ടോയ്‌ലറ്റില്‍ പോവുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചു സ്വകാര്യാശുപത്രി വാച്ച്മാനെ രോഗികളും നാട്ടുകാരും ചേര്‍ന്നു പിടികൂടി പൊലീസിലേല്‍പ്പിച്ചു.ഉപ്പളയിലെ ഒരു സ്വകാര്യാശുപത്രി വാച്ച്മാനായ ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ രാജേഷ് (45) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരില്ലാത്തതിനാല്‍ പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു.ഇന്നലെ രാത്രി 9.30വോടെയാണ് ഇയാള്‍ക്കെതിരെ പരാതിയുണ്ടായത്. വിവരമറിഞ്ഞ നാട്ടുകാരെത്തി ഇയാളെ തടഞ്ഞു വച്ച ശേഷം വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാള്‍ നേരത്തെ ഉപ്പളയിലെ മറ്റൊരാശുപത്രിയില്‍ വാച്ച്മാനായിരുന്നുവെന്നു പറയുന്നു.

സൗന്ദര്യാരാധനയും അശ്ലീല സന്ദേശവും; പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ്

മംഗ്‌ളൂരു: സഹ പ്രവര്‍ത്തകയുടെ സൗന്ദര്യത്തെ വര്‍ണ്ണിക്കുകയും രാത്രി കാലങ്ങളില്‍ അശ്ലീല സന്ദേശം അയക്കുകയും ചെയ്ത പൊലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. ഹുബ്ബള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എള്ളൂരിനെതിരെയാണ് ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തത്.ആവശ്യത്തിനും അനാവശ്യത്തിനും സഹപ്രവര്‍ത്തകയായ യുവതിയെ തന്റെ കാബിനിലേക്ക് വിളിച്ചു വരുത്തുകയും സൗന്ദര്യത്തെ കുറിച്ച് വര്‍ണ്ണിക്കുന്നതും ഇയാള്‍ പതിവാക്കിയിരുന്നെന്നു പറയുന്നു. ആദ്യമൊക്കെ യുവതി ഇത് വലിയ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ രാത്രി കാലങ്ങളില്‍ അശ്ലീല സന്ദേശം അയക്കുന്നത് പതിവാക്കിയതോടെയാണ് യുവതി ഡിജിപിക്ക് പരാതി നല്‍കിയത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ വകുപ്പുതല …

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ വീണ്ടും കേസ്, ജയിലില്‍ കഴിയുന്ന സച്ചിതറൈയ്‌ക്കെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 20 കേസുകള്‍

കാസര്‍കോട്: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സച്ചിതറൈക്കെതിരെ പൊലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്, കൂഡ്‌ലു, രാംദാസ് നഗറിലെ യുവതിയുടെ പരാതി പ്രകാരമാണ് കേസ്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ക്ലാര്‍ക്ക്, കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപിക എന്നീ ജോലികള്‍ വാഗ്ദാനം ചെയ്ത് 13.26 ലക്ഷം വാങ്ങി വഞ്ചിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 2022 ഡിസംബര്‍ 19 മുതല്‍ 2024 ജൂലായ് …

കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സംഘത്തിന് അടിയന്തര അതീവ ജാഗ്രത അനിവാര്യം

കാസര്‍കോട്: സഹകരണ വകുപ്പ് ജീവനക്കാര്‍ക്കു കഴിഞ്ഞ മാര്‍ച്ച് 16ന് ഡി.എ വര്‍ധിപ്പിച്ചു കൊണ്ടു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ ബലത്തില്‍ ഭരണസമിതി അനുമതി ഇല്ലാതെ കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സംഘം ജീവനക്കാര്‍ 2021 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കുടിശ്ശിക സംഘം ഫണ്ടില്‍ നിന്നു പണമായെടുത്തു.ഭരണസമിതിയുടെ സര്‍വ്വവിധ ചട്ടലംഘനങ്ങളും അവര്‍ പറയുന്നതനുസരിച്ചു ചെയ്തു കൊണ്ടിരുന്ന ജീവനക്കാര്‍ അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു തന്നെ ചെയ്തില്ലെങ്കിലല്ലേ അത്ഭുതമുള്ളു. സംഘത്തിന്റെ പണം ഇങ്ങനെയൊക്കെ ചെലവാക്കുന്നതിനെ കുറിച്ചു ഭരണസമിതി കമാന്ന് ഒരക്ഷരം …

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി വരുന്നു; സീറ്റുബെല്‍റ്റും ഹെല്‍മറ്റും ധരിച്ചില്ലെങ്കില്‍ പിടിവീഴും, എ.ഐ ക്യാമറകള്‍ ഇല്ലാത്ത സ്ഥലങ്ങള്‍ ക്യാമറ സ്ഥാപിക്കും, അപകട മേഖലകളില്‍ എം.വി.ഡി, പൊലീസ് പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിനു കര്‍ശന നടപടികള്‍ വരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ യോഗം തീരുമാനിച്ചു. അപകടസാധ്യതാ മേഖലകളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പൊലീസ്, എംവിഡി വകുപ്പുകള്‍ പരിശോധന നടത്തും.അമിത വേഗതയും ട്രാഫിക് നിയമലംഘനങ്ങളും തടയുന്നതിന് വാഹന പരിശോധന കര്‍ശനമാക്കും. ഹൈവെ പട്രോളിംഗ് ശക്തമാക്കും.നിലവില്‍ എ.ഐ ക്യാമറകള്‍ ഇല്ലാത്ത അപകട സാധ്യതാ പ്രദേശങ്ങളില്‍ പുതിയ ക്യാമറകള്‍ സ്ഥാപിക്കുവാനും യോഗത്തില്‍ തീരുമാനമായി. മദ്യപിച്ച് …

ചുമ മാറാനുള്ള മരുന്നെന്നു കരുതി വിഷം കുടിച്ചു; കര്‍ഷകന്‍ മരിച്ചു

ബംഗ്‌ളൂരു: മരുന്നാണെന്നു കരുതി കീടനാശിനിയെടുത്തു കുടിച്ച കര്‍ഷകന്‍ മരിച്ചു. തുംകൂര്‍, ഹോബ്‌ളിയിലെ ചോതനാര്‍ നിങ്കപ്പ (65)യാണ് മരിച്ചത്.ചുമയ്ക്കുള്ള മരുന്നാണെന്നു കരുതിയാണ് കീടനാശിനി കുടിച്ചത്. അകത്തു ചെന്നതിനു ശേഷമാണ് വിഷമാണെന്നു വ്യക്തമായത്. ഇക്കാര്യം നിങ്കപ്പ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മരുന്നും കീടനാശിനിയും ഒരേ സ്ഥലത്തു തന്നെ വച്ചതാണ് അബദ്ധത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു.

സഹോദരി ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിനിടയില്‍ സ്ത്രീ കടലില്‍ മുങ്ങി മരിച്ചു

ഉള്ളാള്‍: സഹോദരി ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിനെത്തിയ സ്ത്രീ കടലില്‍ മുങ്ങി മരിച്ചു. ദേരേബൈലിലെ പരേതനായ ജഗദീഷ് ഭണ്ഡാരിയുടെ ഭാര്യ ഉഷ (72)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഉള്ളാള്‍, സോമേശ്വര്‍ ബീച്ചിലാണ് സംഭവം. ഏതാനും ദിവസം മുമ്പാണ് ഉഷയുടെ സഹോദരി നിഷയുടെ ഭര്‍ത്താവ് കരുണാകര ഭണ്ഡാരി മരിച്ചത്. തിങ്കളാഴ്ച രാവിലെ ചടങ്ങുകള്‍ നടന്നു കൊണ്ടിരിക്കെ ഉഷ കടലിലേക്ക് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കരയ്‌ക്കെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.എന്‍.എം.പി.ടിയില്‍ നാലു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള ഉഷ അസിസ്റ്റന്റ് സെക്രട്ടറിയായിട്ടാണ് വിരമിച്ചത്.