പ്രണയാഭ്യര്‍ത്ഥനയില്‍ മനംനൊന്ത് 15 കാരി ജീവനൊടുക്കി

ബംഗ്‌ളൂരു: പ്രണയാഭ്യര്‍ത്ഥനയുമായി രണ്ടുപേര്‍ പിന്നാലെ നടക്കുന്നത് സഹിക്കാന്‍ കഴിയാത്ത വിഷമത്തിലാണെന്നു പറയുന്നു, പതിനഞ്ചുകാരി വീട്ടിനകത്ത് കെട്ടിതൂങ്ങി ജീവനൊടുക്കി. ഗജേന്ദ്രഗഡ, ബന്നഗാരെ കോളനിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുശി (15)ആണ് ജീവനൊടുക്കിയത്.18 വയസ്സുള്ള രണ്ടുപേര്‍ പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നിരുന്നതായി പറയുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടിയുടെ പിന്നാലെ നടന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് പൊലീസ്.

പഞ്ചായത്ത് പ്രസിഡണ്ടിന്റേതടക്കമുള്ളവരുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചു; സീരിയല്‍ നടന്‍ അറസ്റ്റില്‍, കുടുങ്ങിയവരില്‍ ഐ പി എസ് ഉദ്യോഗസ്ഥരും

കണ്ണൂര്‍: പഞ്ചായത്ത് പ്രസിഡണ്ടിന്റേതടക്കം പത്തോളം സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. പേരാവൂര്‍, വായന്നൂര്‍ സ്വദേശി അഭി (21)യെ ആണ് പേരാവൂര്‍ ഡിവൈ എസ് പി കെ വി പ്രമോദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. എസ് ഐ ജാന്‍സി ജോസഫും സംഘവും വെള്ളിയാഴ്ച രാവിലെ വയനാട്, പടിഞ്ഞാറെത്തറയിലെ വാടക വീട്ടില്‍ വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നു അവകാശപ്പെടുന്ന അഭി സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് അശ്ലീല …

കേന്ദ്രസർക്കാർ എട്ടാം ശമ്പള കമ്മീഷൻ ഉടൻ

ന്യൂഡൽഹി :കേന്ദ്ര ജീവനക്കാരുടെയുംകേന്ദ്ര പെൻഷൻകാരുടെയും ശമ്പളവും അലവൻസും പരിഷ്കരിക്കുന്നതിന് എട്ടാം ധനകാര്യ കമ്മീഷനെ നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.ഇതു സംബന്ധിച്ച ശുപാർശ പ്രധാനമന്ത്രി നരേന്ദ്രമോഡി അംഗീകരിച്ചു.കമ്മീഷൻ ചെയർമാനെയും രണ്ട് അംഗങ്ങളെയും ഉടൻ പ്രഖ്യാപിക്കുമെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ കേന്ദ്ര വാർത്ത പ്രക്ഷേപണമന്ത്രി അശ്വiനി വൈഷ്ണവ് പറഞ്ഞു.2014 ൽ നിയമിച്ച ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ 2016 ജനുവരി 1 മുതൽ നടപ്പാക്കിയിരുന്നു. 49 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം കേന്ദ്ര പെൻഷൻകാർക്കും ശമ്പള കമ്മീഷൻ ശുപാർശയുടെ പ്രയോജനം …

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി: 12 നക്സലൈറ്റുകൾ മരിച്ചു

റായ്പുർ :ഛത്തീസ്ഗഡിലെ സൗത്ത് ബിജാപ്പുരിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിക്കാരംഭിച്ച വെടിവെപ്പ് വൈകിട്ടോളം തുടർന്നു. 3 ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡും സിആർപിഎഫിന്റെ അഞ്ചു ബറ്റാലിയൻ നിബിഢ വന പോരാട്ട സേനയും ഓപ്പറേഷനിൽ പങ്കെടുത്തു. വനത്തിനുള്ളിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. തിരച്ചിൽ പൂർത്തിയായ ശേഷമേ എത്ര നക്സ ലൈറ്റുകൾ മരിച്ചുവെന്ന് കൃത്യമായി പറയാനാവൂ എന്ന് പോലീസ് കേന്ദ്രങ്ങൾ വെളിപ്പെടുത്തി.

മകളെ ഹോസ്റ്റലിലാക്കി മടങ്ങുകയായിരുന്ന പിതാവ് വാഹനാപകടത്തിൽ മരിച്ചു

ആലപ്പുഴ: വിദ്യാർത്ഥിയായ മകളെ ഹോസ്റ്റലിൽ എത്തിച്ചു മടങ്ങുകയായിരുന്നു പിതാവ് വാഹനാപകടത്തിൽ മരിച്ചു. കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സും കാറും കൂട്ടിയിടിച്ചാണ് കാറിൽ ഉണ്ടായിരുന്നു പിതാവ് മരിച്ചത്. ആലപ്പുഴ ഇരവുകാട് പതിയാംകുളങ്ങര അറയ്ക്കൽ വീട്ടിൽ ശശിധരൻ (58 )ആണ് മരിച്ചത്.പാലായിലെ കോച്ചിംഗ് സെന്റർ എൻട്രൻസ് വിദ്യാർഥിനി യായ മകളെ ഹോസ്റ്റലിൽ എത്തിച്ച ശേഷം കാറിൽ മടങ്ങുകയായിരുന്നു. ദേശീയപാതയിലെ തുമ്പോളി ജംഗ്ഷനടുത്തെ കാർ ഷോറൂമിന് മുന്നിലായിരുന്നു അപകടം. ശശിധരനാണ് കാർ ഓടിച്ചിരുന്നത്.

ഭാരതപ്പുഴയിൽ ഒരു കുടുംബത്തിലെ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു: രണ്ടുപേർക്കും വേണ്ടി തിരച്ചിൽ

തൃശ്ശൂർ: ഭാരതപ്പുഴയിൽ ചെറുതുരുത്തി ശ് മശാനം കടവിൽ കുളിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. രണ്ടുപേർക്കും വേണ്ടി തിരച്ചിൽ തുടരുന്നു. ചെറുതുരുത്തി ഓടക്കൽ വീട്ടിലെ ഗൃഹനാഥൻ കബീർ, ഭാര്യ റൈഹാന,മകൾ, ബന്ധുവായ മറ്റൊരു കുട്ടി എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് കുളിക്കിടയിൽ ഒഴുക്കിൽപ്പെട്ടത്. റൈഹാനയും സഹോദരിയുടെ മകനും ആണ് മരിച്ചത്.റൈഹാനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബീറിനും മകൾക്കും വേണ്ടി എയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി, നാലാമൻ വെട്ടേറ്റ് ഗുരുതര നിലയിൽ

എറണാകുളം: ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു. മറ്റൊരാളെ വെട്ടേറ്റു ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടക്കൻ പറവൂർ ചേന്ദമംഗലത്ത് വ്യാഴാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ അക്രമം ഉണ്ടായത്.വേണു,വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബത്തിലെ മറ്റൊരാളായ വിനീഷയുടെ ഭർത്താവ് ജിതിനാണ് വെട്ടേറ്റ് ഗുരുതരനിലയിൽ ആശുപത്രിയിൽ ഉള്ളത്. അയൽക്കാരനായ ഋതു എന്നയാളാണ് അക്രമി എന്ന് പറയുന്നു.പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.അയൽക്കാർ തമ്മിലുള്ള തർക്കമാണ് നാടിനെ നടുക്കിയ ആരും കൊലയ്ക്ക് പിന്നിൽ എന്ന് പറയുന്നു.

കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കാമുകനെ കൊലപ്പെടുത്തിയ കേസ്: വിധി നാളെ, കോളിളക്കം സൃഷ്ടിച്ച കേസ് തെളിയിച്ചത് പൂച്ചക്കാട്ടെ പ്രവാസിവ്യവസായിയുടെ കൊലപാതകം തെളിയിച്ച ഡിവൈ.എസ്.പി കെ.കെ ജോണ്‍സണ്‍

തിരുവനന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ. കൊല്ലപ്പെട്ട ഷാരോണിന്റെ കാമുകി ഗ്രീഷ്മ, ഗ്രീഷ്മയുടെ മാതാവ്, അമ്മാവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം എം ബഷീര്‍ ആണ് വിധി പ്രസ്താവിക്കുക.2022 ഒക്ടോബര്‍ 14ന് ആണ് ഷാരോണ്‍ കാമുകി ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചത്. ഇതേ തുടര്‍ന്ന് അവശനായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങി.ഷാരോണും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദധാരിയുമായ ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. …

എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയ ജീവനക്കാര്‍ക്കു നേരെ വെടിവെയ്പ്; ഒരാള്‍ മരിച്ചു, 93 ലക്ഷം രൂപ കൊള്ളയടിച്ച് അക്രമി സംഘം രക്ഷപ്പെട്ടു

ബംഗ്‌ളൂരു: എസ്ബിഐ ബാങ്കിന്റെ എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയ ജീവനക്കാര്‍ക്കു നേരെ വെടിവെയ്പ്. ഒരാള്‍ മരിച്ചു; അക്രമികള്‍ 93 ലക്ഷം രൂപയുമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച ഉച്ചയ്ക്ക് ബിദാറിലാണ് സംഭവം. കളക്ടറേറ്റിനു സമീപത്തെ എസ്ബിഐ ബാങ്ക് എ.ടി.എമ്മില്‍ പണം നിക്ഷേപിക്കാനെത്തിയതായിരുന്നു ജീവനക്കാര്‍. ഈ സമയത്ത് ബൈക്കുകളിലെത്തിയ അക്രമി സംഘം ജീവനക്കാരുടെ കണ്ണിലേക്ക് ഉപ്പ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ജീവനക്കാരില്‍ ഒരാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റൊരു ജീവനക്കാരനു ഗുരുതരമായി പരിക്കേറ്റു. ജീവനക്കാര്‍ എത്തിയ വാഹനത്തില്‍ നിന്നു 93 ലക്ഷം …

കള്ളനോട്ട് കേസ്; ശിക്ഷ സ്‌റ്റേ ചെയ്ത് ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യാവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: കള്ളനോട്ട് കേസില്‍ കോടതി ശിക്ഷിച്ച യുവാവിനെ ഭാര്യാവീട്ടില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊറുക്കള സ്വദേശിയായ വി.കെ ഉബൈസി(45)നെയാണ് കോള്‍മൊട്ടയിലെ ഭാര്യാ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.2009 ജുലായ് 26ന് ആണ് ഉബൈസിനെ അന്നത്തെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടറായ പി.പി സദാനന്ദനും സംഘവും അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ബസ് സ്റ്റാന്റിലെ മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ നിന്നു ഫോണ്‍ വാങ്ങിയ ഉബൈസ് കള്ളനോട്ടുകളാണ് നല്‍കിയത്. സംശയം തോന്നിയ ജീവനക്കാര്‍ ഇയാളെ തടഞ്ഞു …

അമ്മയെ സാക്ഷിയാക്കി 15കാരിയെ താലി ചാര്‍ത്തി; ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡനം, ഒടുവില്‍ യുവാവും പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍

പത്തനംതിട്ട: പതിനഞ്ചുകാരിയെ വിവാഹം ചെയ്ത് മൂന്നാറിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഇലന്തൂര്‍, ഇടപ്പരിയാരം സ്വദേശി അമല്‍ പ്രകാശ് (25) പെണ്‍കുട്ടിയുടെ 35 വയസ്സുള്ള മാതാവ് എന്നിവരെയാണ് മലയാലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ഫോണ്‍വിളിച്ചും സന്ദേശങ്ങള്‍ അയച്ചുമാണ് അമല്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടിയെയും മാതാവിനെയും വീട്ടില്‍ നിന്നു കാണാതായി. ഇരുവരും ചുട്ടിപ്പാറ എന്ന സ്ഥലത്ത് എത്തുകയും അമ്മയെ സാക്ഷിയാക്കി അമല്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. വൈകുന്നേരം മൂന്നു പേരും …

വരനെ ആനയിക്കുന്നതിനിടയില്‍ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചു; നവജാത ശിശു ഗുരുതരനിലയില്‍

കണ്ണൂര്‍: വിവാഹാഘോഷത്തിനിടയില്‍ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് നവജാത ശിശു ഗുരുതരാവസ്ഥയില്‍. കണ്ണൂര്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്-റഫാന ദമ്പതികളുടെ 22 ദിവസം പ്രായമായ കുഞ്ഞാണ് ഗുരുതരാവസ്ഥയിലായത്. കുട്ടി കണ്ണൂര്‍ ചാലയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ അയല്‍വീട്ടില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടന്ന കല്യാണാഘോഷത്തിനിടയിലാണ് സംഭവം. വരനെ ആനയിക്കുന്നതിനിടയില്‍ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് കുടുംബം കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.

ഊഞ്ഞാലില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ആലപ്പുഴ: ഊഞ്ഞാലില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. അരൂര്‍, കോളോത്തുകുന്നില്‍ അഭിലാഷിന്റെ മകന്‍ കശ്യപ് (10) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മാതാപിതാക്കള്‍ സഹോദരിയേയും കൊണ്ട് ആശുപത്രിയില്‍ പോയതായിരുന്നു. ഈ സമയത്ത് കശ്യപ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് കശ്യപിനെ വീട്ടിന്റെ മുകളിലത്തെ നിലയിലെ ഊഞ്ഞാലില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അരൂര്‍, സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ അരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട വീട്ടമ്മ മരിച്ചു

കാസര്‍കോട്: വീട്ടിനകത്തു അവശനിലയില്‍ കാണപ്പെട്ട വീട്ടമ്മ മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ പെര്‍ള, ബജകൂഡ്‌ലുവിലെ കൃഷ്ണനായികിന്റെ ഭാര്യ വാസന്തി (57) ആണ് മരിച്ചത്. മകന്‍ ഗോപാലകൃഷ്ണ പണിക്ക് പോയി വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വാസന്തിയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മറ്റുമക്കള്‍: അനുരാധ, ഗീതാകുമാരി. മരുമക്കള്‍: നാരായണ, രമേശ. സഹോദരങ്ങള്‍: നാരായണ, ഈശ്വര.

കാസര്‍കോട് നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്ത കേസ്; ദാവൂദ് കൊലക്കേസില്‍ പ്രതിയായ തളങ്കര സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വ്യാജ ഒപ്പിട്ട് സ്വകാര്യ കെട്ടിടത്തിനു നല്‍കിയ നമ്പര്‍ റദ്ദാക്കിയ കാസര്‍കോട് നഗരസഭാ സെക്രട്ടറി പി.എ ജസ്റ്റിനെ കയ്യേറ്റം ചെയ്ത കേസില്‍ ദാവൂദ് കൊലക്കേസില്‍ പ്രതിയായ പ്രതി അറസ്റ്റില്‍. തളങ്കര പടിഞ്ഞാറിലെ യാസിന്‍ മന്‍സിലില്‍ യാസിന്‍ അബ്ദുള്ള (37)യെ ആണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. ഡിസംബര്‍ ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം. തളങ്കരയിലെ ഒരു കെട്ടിടത്തിനു തന്റെ വ്യാജ ഒപ്പിട്ടു കെട്ടിട നമ്പര്‍ അനുവദിക്കുകയും പിന്നീടു നടത്തിയ പരിശോധനയില്‍ …

കായര്‍ക്കട്ടയില്‍ ടിപ്പര്‍ ഡ്രൈവര്‍ മരിച്ചത് ഇടുപ്പെല്ല് തകര്‍ന്ന്; എങ്ങനെയാണ് ഇത് സംഭവിച്ചത്? സ്വയം വീണതോ തള്ളിയിട്ടതോ? പൊലീസ് വിശദമായ അന്വേഷണം തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരം, ബായാര്‍പ്പദവിലെ ടിപ്പര്‍ ഡ്രൈവര്‍ മുഹമ്മദ് ആസിഫ് (29) മരിച്ചത് ഇടുപ്പെല്ല് തകര്‍ന്ന്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിശദവിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ കായര്‍ക്കട്ടയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ലോറിക്ക് സമീപത്താണ് മുഹമ്മദ് ആസിഫിനെ അവശനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മുഹമ്മദ് ആസിഫിന്റെ മരണത്തില്‍ തുടക്കത്തില്‍ തന്നെ ദുരൂഹത ഉയര്‍ന്നിരുന്നു. …

ഫ്രിഡ്ജിനു മുകളില്‍ സൂക്ഷിച്ച 4 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ച്ച പോയി; സംഭവം ആലംപാടി, എരിയപ്പാടിയില്‍

കാസര്‍കോട്: അടച്ചിട്ട വീട്ടിലെ ഫ്രിഡ്ജിനു മുകളില്‍ സൂക്ഷിച്ചിരുന്ന 4 പവന്‍ സ്വര്‍ണ്ണവും 200രൂപയുടെ നാണയങ്ങളും കവര്‍ച്ച പോയതായി പരാതി. നായന്മാര്‍മൂല, പെരുമ്പളക്കടവില്‍ താമസക്കാരനായ സമീറിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.സമീറിന്റെ ഉടമസ്ഥതയില്‍ ആലംപാടി, എരിയപ്പാടി, പാറക്കെട്ടിലുള്ള വീട്ടിലാണ് കവര്‍ച്ച. ഡിസംബര്‍ അഞ്ചു മുതല്‍ അടഞ്ഞു കിടക്കുകയായിരുന്നു വീട്. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോള്‍ ജനല്‍ഗ്ലാസ് തകര്‍ത്ത് ജനലഴികള്‍ നീക്കിയ നിലയില്‍ കാണപ്പെട്ടു. വീട്ടിനകത്തു കയറി നോക്കിയപ്പോഴാണ് ഫ്രിഡ്ജിനു മുകളില്‍ വച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും നാണയങ്ങളും കവര്‍ച്ച പോയതായി വ്യക്തമായതെന്നു …

പിടിച്ചുപറി കേസില്‍ ബന്ധമുണ്ടെന്ന് പൊലീസിനെ അറിയിച്ചുവെന്ന സംശയം; യുവാവിന്റെ മുഖത്ത് സ്‌പ്രേയടിച്ച ശേഷം സോഡാകുപ്പിയെറിഞ്ഞു, അക്രമി അറസ്റ്റില്‍

കാസര്‍കോട്: പിടിച്ചുപറി കേസില്‍ ബന്ധമുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചുവെന്ന വിരോധത്തില്‍ യുവാവിനെതിരെ നരഹത്യയ്ക്കു ശ്രമിച്ചതായി പരാതി. ബേക്കല്‍, ഹദ്ദാദ് നഗറിലെ പി.എച്ച് വില്ലയില്‍ പി.എ മുഹമ്മദ് ഹനീഫ (39)യുടെ പരാതിയില്‍ ഹദ്ദാദ് നഗറിലെ അഹമ്മദ് കബീറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ കോട്ടക്കുന്നിലെ ബേക്കല്‍ഫോര്‍ട്ട് കഫേയില്‍ ആണ് കേസിനാസ്പദമായ സംഭവം. ഇവിടെ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു പരാതിക്കാരനായ മുഹമ്മദ് ഹനീഫ. ഈ സമയത്ത് കഫെയില്‍ എത്തിയ അഹമ്മദ് കബീര്‍ …