യുവതി അസുഖം മൂലം മരിച്ചു

കാസര്‍കോട്: കാറഡുക്ക, കൂമ്പാള, പടിഞ്ഞാറടുക്കത്തെ ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ ദാമോദരന്റെ ഭാര്യ ബി. സാവിത്രി (48) അസുഖം മൂലം മരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സാവിത്രി നേരത്തെ കാറഡുക്ക സ്‌കൂളില്‍ ഐ.ടി ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിച്ച് കര്‍മ്മന്തൊടിയില്‍ അക്ഷയ കേന്ദ്രവും നടത്തിയിരുന്നു. മാതാപിതാക്കള്‍: പരേതനായ രാമപാട്ടാളി-തേയമ്മ. ഏകമകന്‍: സങ്കീര്‍ത്ത്. സഹോദരങ്ങള്‍: രത്‌നാകര (ഓടങ്കല്ല്), ശാരദ (മീപ്പുഗുരി).

കാറഡുക്കയിലെ കൃഷ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: കാറഡുക്ക അടുക്കത്തെ പ്രമുഖ കര്‍ഷകന്‍ കൃഷ്ണന്‍ നായര്‍ (90) അന്തരിച്ചു. ഭാര്യ: പി. ശാന്ത. മക്കള്‍: രാധാമണി, ഗീത. മരുമക്കള്‍: കുഞ്ഞിരാമന്‍ (കരിച്ചേരി), നാരായണന്‍.

കറന്തക്കാട്-റെയില്‍വേ സ്റ്റേഷന്‍ റോഡ് പുതുക്കി പണിതതിലെ അഴിമതി കണ്ടെത്തണം: നഗരത്തിലെ തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മിക്കണം: ബിഎംഎസ്

കാസര്‍കോട്: നഗരത്തിലെ പ്രധാന റോഡായ കറന്തക്കാട് -റെയില്‍വേ സ്റ്റേഷന്‍ റോഡ് പുതുക്കിപ്പണിത് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നതിലെ കുറ്റകരമായ അനാസ്ഥയും അഴിമതിയും കണ്ടെത്തി അഴിമതിക്കാരായ ജീവനക്കാര്‍ക്കെതിരെ മാതൃകപരമായ നടപടിയെടുക്കണമെന്ന് ഓട്ടോ മസ്ദൂര്‍ സംഘ് ആവശ്യപ്പെട്ടു. നഗരത്തിലെ തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, നഗരത്തിലെ ട്രാഫിക് ബ്ലോക്കിനു പരിഹാരം കാണുക, തകര്‍ന്ന ഓവുചാലുകള്‍ പുനര്‍ നിര്‍മ്മിച്ച് ഗതാഗതയോഗ്യമാക്കുക, പുതിയ ബസ്റ്റാന്‍ഡില്‍ കെട്ടിക്കിടക്കുന്ന മലിന ജലം നീക്കാനുള്ള സംവിധാനമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് (ബി എം എസ്) കാസര്‍കോട് മേഖല …

ഇസ്രായേലി ആക്രമണങ്ങളില്‍ ഇറാനില്‍ 78 പേര്‍ കൊല്ലപ്പെട്ടു: 320 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇറാന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി യു.എന്‍ സുരക്ഷാ കൗണ്‍സില്‍

വാഷിംഗ്ടണ്‍: ഇറാന്റെ ആണവ പദ്ധതി കേന്ദ്രത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തി, നിരവധി ആണവ ശാസ്ത്രജ്ഞരും ഉന്നത സൈനിക മേധാവികളും കൊല്ലപ്പെട്ടുവെന്നു ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇസ്രായേലിനു യുഎസ് സൈനിക സഹായമൊന്നും നല്‍കിയിട്ടില്ലെന്നു ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇറാനില്‍ നിന്ന് ഇസ്രായേലിന് നേരെ വിക്ഷേപിച്ച മിസൈലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.വ്യോമസേന അവയെ തടയാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഡിഎഫ് പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെ 1:10ന് ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങിയതായി ന്യൂസ് സംഘം അറിയിച്ചു.വെള്ളിയാഴ്ച …

ബദിയഡുക്കയിലെ ജനകീയ ഡോക്ടര്‍ ചാലത്തടുക്ക സിഎച്ച് ഗോപാലകൃഷ്ണഭട്ട് വിടവാങ്ങി

കാസര്‍കോട്: ബദിയഡുക്കയിലെ ജനകീയ ഡോക്ടര്‍ ചാലത്തടുക്ക സി.എച്ച് ഗോപാലകൃഷ്ണ ഭട്ട് (85) അന്തരിച്ചു. ആര്‍.എസ്.എസ് ധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വര്‍ഷങ്ങളായി ബദിയഡുക്ക ടൗണില്‍ ക്ലിനിക്ക് നടത്തി വന്നിരുന്ന ഗോപാലകൃഷ്ണ ഭട്ട് പാവപ്പെട്ട രോഗികളോട് പണം വാങ്ങാതെയാണ് ചികിത്സ നല്‍കിയിരുന്നത്. തുച്ഛമായ തുകയാണ് ചികിത്സാ ഫീസായി വാങ്ങിയിരുന്നത്. ഭാര്യ: ശാരദാമ്മ. മക്കള്‍: ശ്യാംപ്രസാദ് (എഞ്ചിനീയര്‍), ഡോ. പ്രദീപ് കുമാര്‍. മരുമക്കള്‍: സൗമ്യ, ഡോ. സന്ധ്യ, സാവിത്രി.

കാസര്‍കോട് നഗരസഭ പരിധിയിലെ കറന്തക്കാട് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ക്ലോക്ക് ടവര്‍ വരെയുള്ള പൊതുമരാമത്ത് റോഡിന്റെ നിര്‍മ്മാണത്തില്‍ തരികിട: ബി ജെ പി

കാസര്‍കോട്: കറന്തക്കാട് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ക്ലോക്ക് ടവര്‍ ജംഗ്ഷന്‍ വരെയുള്ള റോഡ് നിര്‍മ്മാണത്തില്‍ അടിമുടി തരികിടയാണെന്നു ബിജെപി ടൗണ്‍ കമ്മിറ്റി പരാതിപ്പെട്ടു. റോഡ് പുനര്‍നിര്‍മ്മാണം നടത്തി ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം റോഡ് ഉപരോധവുമായി മുന്നോട്ട് പോകുമെന്നും അധികൃതരെ മുന്നറിയിച്ചു. ബിജെപി ടൗണ്‍ കമ്മിറ്റി പ്രസിഡന്റും കൗണ്‍സിലറുമായ വരപ്രസാദ് കോട്ടക്കണി, ജനപ്രതിനിധികളായ ശ്രീലത, ഉമാ കടപ്പുറം, ബിജെപി ടൗണ്‍ കമ്മിറ്റി ജ.സെക്രട്ടറി മണി നെല്‍ക്കള, ബിജെപി മണ്ഡലം കമ്മിറ്റി അംഗം കുസുമാകര എന്നിവര്‍ പ്രസംഗിച്ചു.

രഞ്ജിത. ജി. നായരുടെ മരണം: അറസ്റ്റിലായ ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്റെ ഫോണിലേക്ക് തെറിയുടെ പൊങ്കാല, സഹികെട്ട പൊലീസ് ഒടുവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

കാസര്‍കോട്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട രഞ്ജിത. ജി. നായര്‍ക്കെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ കമന്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്ര (53)നെ ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. സര്‍വ്വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തതിനു പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പവിത്രനെതിരെ പൊലീസ് കേസെടുത്തത്. എന്‍എസ്എസ് ഹൊസ്ദുര്‍ഗ് യൂണിയന്‍ പ്രസിഡണ്ട് പ്രഭാകരന്‍ കരിച്ചേരി നല്‍കിയ പരാതി പ്രകാരമാണ് കേസ്. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ഒരു ഔദ്യോഗിക യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ പവിത്രനെ കസ്റ്റഡിയിലെടുത്ത് …

യാത്രാദുരിതത്തില്‍ നാട്ടുകാര്‍: കൊടിയമ്മ-കഞ്ചിക്കട്ട പാലം പൂര്‍ണ്ണ തകര്‍ച്ചയിലേക്ക്, പുനര്‍നിര്‍മ്മാണത്തിനു തടസ്സങ്ങള്‍ ബാക്കി

കുമ്പള: സുരക്ഷിതമല്ലെന്ന് പറഞ്ഞ് ജില്ലാ കലക്ടര്‍ നേരിട്ട് ഇടപെട്ട് അടച്ചിട്ട കഞ്ചിക്കട്ട-കൊടിയമ്മ പാലം ശക്തമായ മല വെള്ളത്തില്‍ പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. മെയ് അവസാനം വന്ന കനത്ത മഴയില്‍ പാലത്തിന് മുകളിലൂടെ മഴവെള്ളം ഒഴുകാന്‍ തുടങ്ങിയത് നാട്ടുകാരില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. കാലവര്‍ഷം വീണ്ടും ശക്തമായതോടെ പാലം ഏത് നിമിഷവും തകര്‍ന്നു വീഴുമെന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.പാലത്തിന്റെ ശോചനീയാവസ്ഥയും, പുനര്‍നിര്‍മാണവും ആവശ്യപ്പെട്ട് നാട്ടുകാര്‍ വര്‍ഷങ്ങളായി സമര പാതയിലാണ്. നാട്ടുകാരുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് പിഡബ്ല്യുഡി അധികൃതരും, ചെറുകിട …

സഹായധനം കുറഞ്ഞു പോയി; വൈദികനെ കറിക്കത്തിക്കൊണ്ട് കുത്തിയ ഭീമനടി സ്വദേശിയെ ജയിലിലടച്ചു

കണ്ണൂര്‍: സഹായധനം കുറഞ്ഞുവെന്ന് ആരോപിച്ച് വൈദികനെ കറിക്കത്തി കൊണ്ട് ആക്രമിച്ചു. പ്രതിയായ വെള്ളരിക്കുണ്ട്, ഭീമനടി സ്വദേശി കുഞ്ഞിമോന്‍ എന്ന മുഹമ്മദ് മുസ്തഫ (69)യെ കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കണ്ണൂര്‍, കണ്ണോത്തും ചാലിലെ ബിഷപ്‌സ് ഹൗസില്‍ എത്തിയ കുഞ്ഞിമോന്‍, ബിഷപ്പ് ഡോ.അലക്‌സ് വടക്കും തലയെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ബിഷപ്പ് നിര്‍ദ്ദേശിച്ചതു പ്രകാരം കുഞ്ഞുമോന്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിലെത്തി സഹായം ഏറ്റുവാങ്ങി. എന്നാല്‍ സഹായത്തുക കുറഞ്ഞു …

ആസിഡ് കുടിച്ച ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരം; യുവാവിനെതിരെ പോക്‌സോ കേസെടുത്തു

കാസര്‍കോട്: പ്രണയനൈരാശ്യത്തെ തുടര്‍ന്നാണെന്നു പറയുന്നു, ഓട്ടോ ഡ്രൈവര്‍ ആസിഡ് കുടിച്ച് അത്യാസന്ന നിലയില്‍. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 22 കാരനാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ഇരുവൃക്കകളും തകരാറിലായതായി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളതായി പറയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് ആസിഡ് കുടിച്ച യുവാവ് ഒരു വീട്ടില്‍ എത്തുകയും ഛര്‍ദ്ദിക്കുകയും ചെയ്തതായി പറയുന്നു. പ്രസ്തുത വീട്ടുകാര്‍ യുവാവിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി യുവാവിനെ ആദ്യം ബന്തടുക്കയിലെ ആശുപത്രിയിലെത്തിച്ചു. …

കോടതി വെറുതെ വിട്ട യുവാവിനെതിരെ ഭീഷണി; രണ്ടു പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു, ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കോടതി വെറുതെ വിട്ട കേസിലെ പ്രതിയായ യുവാവിനെതിരെ ഭീഷണി സന്ദേശം അയച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഹക്കിം, ഇംതിയാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ ഇംതിയാസ് പൊലീസ് കസ്റ്റഡിയിലാണ്.എടനാട്, കട്ടത്തടുക്ക, മണപ്പുറത്ത് ഹൗസില്‍ വി.എം അരുണ്‍ കുമാറാണ് പരാതിക്കാരന്‍. ഇദ്ദേഹത്തെ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി വെറുതെ വിട്ടിരുന്നുവെന്നും ഇതിലുള്ള വിരോധം മൂലമാണ് ഭീഷണി സന്ദേശം അയച്ചതെന്നും കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ‘പൊളിറ്റിക്‌സ് ഓണ്‍ലി’ എന്ന വാട്‌സ്ആപ് …

ആണവ കരാറിൽ ഇറാൻ ഒപ്പുവെക്കണം: മുന്നറിയിപ്പുമായി ട്രംപ്

-പി പി ചെറിയാൻ വാഷിംഗ്‌ടൺ: എല്ലാം നഷ്ടപ്പെടുന്നതിന് മുൻപ് ആണവ കരാറിൽ ഒപ്പുവെക്കണമെന്ന് ഡൊണാൾഡ് ട്രംപ് ഇറാനെ മുന്നറിയിച്ചു .യുഎസും ഇറാനും തമ്മിൽ ആണവ കരാറിനായുള്ള ചർച്ചകൾ ആറാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ്ഇറാ നെതിരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇസ്രയേൽ, ഇറാനെ ആക്രമിക്കുമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിലും ആക്രമണത്തിൽ യുഎസിന് പങ്കില്ലെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.‌ ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണാൾഡ് ട്രമ്പ് അറബ് രാഷ്ട്ര തലവന്‍മാരുമായി ഫോണില്‍ സംസാരിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം …

രക്ഷപ്പെടാൻ കഞ്ചാവ് ഉപേക്ഷിച്ചു കടന്നു കളഞ്ഞു; ട്രെയിനിലെ സീറ്റിനടിയിലെ ബാഗിൽ കഞ്ചാവ് പിടികൂടി

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ സീറ്റിനടിയിലെ ഉപേക്ഷിച്ച ബാഗിൽ കഞ്ചാവ് കണ്ടെത്തി. 3.69 കിലോഗ്രാം കഞ്ചാവാണ് ബാഗിലുണ്ടായിരുന്നത്. ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് ട്രെയിൻ മാർഗം വൻ തോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. തുടർന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഏഴാം പ്ലാറ്റ്ഫോമിലെത്തിയ ശ്രീഗംഗാനഗർ-തിരുവനന്തപുരം എക്സ്പ്രസിലാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിൽ പരിശോധന നടക്കുമെന്ന് അറിഞ്ഞ് ലഹരിക്കടത്തുകാരൻ കഞ്ചാവ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നാണ് പൊലീസിന്റെ നിഗമനം.

ബ്യൂട്ടിപാർലർ ഉടമയെ ലഹരിക്കേസിൽ കുടുക്കിയ കേസ്: മരുമകളുടെ സഹോദരി പിടിയിൽ, മരുമകൾക്കും പങ്കെന്ന് ആരോപണം

മുംബൈ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ ബന്ധുവായ യുവതി അറസ്റ്റിലായി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെയാണ് പൊലീസ് മുംബൈയിൽ നിന്ന് പിടികൂടിയത്. ദുബായിൽ നിന്ന് മുംബൈയിൽ വിമാനം ഇറങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്. നേരത്തേ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ലിവിയയെ ഇന്ന് തൃശൂരിൽ എത്തിക്കും.കേസിൽ ഒന്നാം പ്രതി നാരായണദാസ് നേരത്തേ പിടിയിലായിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്.2023 ഫെബ്രുവരി 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ …

ഒഴിവായത് വൻ ദുരന്തം: വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന്റെ പിൻവശത്തെ ചക്രങ്ങൾ ഊരിത്തെറിച്ചു

പത്തനംതിട്ട: തിരുവല്ലയിലെ പെരിങ്ങരയിൽ വിദ്യാർഥികളുമായി പോകുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ചക്രങ്ങൾ ഊരിത്തെറിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ കാവുംഭാംഗം-ചാത്തങ്കരി റോഡിലെ പാലക്കുഴിപടിയിലാണ് സംഭവം. തിരുമൂലപുരം ബാലികാമഠം സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ബസിന്റെ ചക്രങ്ങളാണ് ഊരിത്തെറിച്ചത്. ഒരു ചക്രം സമീപത്തെ പുരയിടത്തിലേക്ക് 15 മീറ്ററോളം ഉരുണ്ട് പോയി. സമയോചിത ഇടപെടലിലൂടെ ഡ്രൈവർ ബസ് നിർത്തിയതോടെയാണ് വൻ അപകടം ഒഴിവായത്. ബസ് 20 മീറ്ററോളം മുൻപോട്ട് പോയിരുന്നെങ്കിൽ നിയന്ത്രണംവിട്ട് പെരിങ്ങര തോട്ടിലേക്ക് മറിയുമായിരുന്നു. ബസിൽ ഇരുപതോളം വിദ്യാർഥികളുണ്ടായിരുന്നു. ആർക്കും പരുക്കില്ല.

ടെക്‌സസില്‍ കനത്ത മഴ: സാന്‍ അന്റോണിയോയില്‍ 5 മരണം, 2 പേരെ കാണാതായി

-പി പി ചെറിയാന്‍ സാന്‍ അന്റോണിയോ: വ്യാഴാഴ്ച സാന്‍ അന്റോണിയോയില്‍ ഉണ്ടായ കനത്ത മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി, കാറുകള്‍ ഒഴുകിപ്പോയി. വളരെ പെട്ടന്ന് ഉയര്‍ന്ന വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരങ്ങള്‍ ഇറക്കി ചിലരെ രക്ഷപ്പെടുത്തി. അതേസമയം, അമേരിക്കയിലെ ഏഴാമത്തെ വലിയ നഗരമായ ഹേമന്തയില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ്. അപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ട് പേരെ കാണാതായതായി അധികൃതര്‍ പറഞ്ഞു.നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്താണ് മരണങ്ങളെല്ലാം സംഭവിച്ചത്, അവിടെ ഒരു ഡസനിലധികം വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായി അധികൃതര്‍ …

വിമാനദുരന്തം: രഞ്ജിതയെ അപമാനിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശിനി രഞ്ജിതയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് സ്വദേശിയായ പവിത്രനെയാണ് വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പവിത്രനെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് സൂചന. വ്യാഴാഴ്ച രാത്രിയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതു വ്യാപകമായ പ്രതിഷേധത്തിനു ഇടയാക്കിയതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ പവിത്രനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് ഹൊസ്ദുര്‍ഗ് യൂണിയന്‍ …

ഉപ്പളയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് കുളൂര്‍ബീട് ദാസണ്ണ ആള്‍വ അന്തരിച്ചു

കാസര്‍കോട്: ഉപ്പളയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് കുളൂര്‍ബീട് ദാസണ്ണ ആള്‍വ(92) അന്തരിച്ചു. രാഷ്ട്രീയ-സാമൂഹ്യ- ആധ്യാത്മീക മേഖലയിലെ നിറസാന്നിധ്യമായിരുന്നു. ബണ്‍സ് സംഘം മംഗളൂരു ഫിര്‍കയിലെ പ്രസിഡന്റായിരുന്നു. ഐല ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെ പ്രധാനഭാരവാഹിയായിരുന്നു. അവിവാഹിതനാണ്. പരേതരായ പക്കീര ആള്‍വയുടെയും കമലമ്മ കുളൂര്‍ബിടിന്റെയും മകനാണ്. സഹോദരങ്ങള്‍: പരേതരായ ജഗന്നാഥ ആള്‍വ, ജനാര്‍ദ്ദന ആള്‍വ, സോമവതി ഹെഗ്‌ഡേ.