വയോധികന്‍ ആസിഡ് കുടിച്ചു മരിച്ചു

കാസര്‍കോട്: ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോത്ത് പറമ്പ, കാരിക്കുന്നേല്‍ വീട്ടില്‍ കെ.എം മാണി(85)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കാണ് മാണിയെ അവശനിലയില്‍ കാണപ്പെട്ടത്.ഭാര്യ: പരേതയായ റോസമ്മ. മക്കള്‍: ബിജു, രാജു, ജോസഫ്, മേരി, പരേതയായ സിസ്റ്റര്‍ മിനി. മരുമക്കള്‍: സിന്ധു, സന്ധ്യ, ബിസി, ജോസ്.

ഏഴും മൂന്നും വയസ്സ് പ്രായമുള്ള രണ്ടു മക്കളുമായി യുവതിയെ കാണാതായി; വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഏഴും മൂന്നും വയസ് പ്രായമുള്ള രണ്ടു മക്കളെയുമായി യുവതിയെ കാണാതായി. പിതാവ് നല്‍കിയ പരാതിയിന്മേല്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെങ്കള, തൈവളപ്പിലെ ഖദീജത്ത് ഇര്‍ഫാനയെയും മക്കളെയുമാണ് കാണാതായത്. പിതാവ് നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. തളങ്കര സ്വദേശിക്കൊപ്പം പോയതായിരിക്കുമെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു.

ആക്രി പെറുക്കുന്നവരെ പോലെ പതുങ്ങി നിന്നു; പൊലീസിനെ കണ്ടപ്പോള്‍ പരുങ്ങി, ചാക്ക് തുറന്നു നോക്കിയപ്പോള്‍ കണ്ടത് 3428 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 3428 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. ഷേണി അരിയപ്പാടിയിലെ ഇളിഞ്ചംഹൗസിലെ എം.എച്ച് അബ്ദുല്‍ ജാബിറി(28) നെയാണ് ബദിയടുക്ക എസ്.ഐ കെ.ആര്‍ ഉമേശനും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം മുണ്ട്യത്തടുക്ക, പള്ളത്തിനു സമീപത്തു പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ്. ഈ സമയത്ത് ഒരു ചാക്കുകെട്ടുമായി നില്‍ക്കുകയായിരുന്നു അബ്ദുല്‍ ജാബിറെന്നു പൊലീസ് പറഞ്ഞു. പരുങ്ങുന്നതു കണ്ട് സംശയം തോന്നി ചാക്കു തുറന്നു നോക്കിയപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

വസ്ത്രം അലക്കിക്കൊണ്ടിരുന്ന യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; കൊന്നക്കാട് സ്വദേശിയായ ടാപ്പിംഗ് തൊഴിലാളി അറസ്റ്റില്‍

കാസര്‍കോട്: വെള്ളം ചോദിച്ചെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതി പ്രകാരം കേസെടുത്ത ആദൂര്‍ പൊലീസ് പ്രതിയായ കൊന്നക്കാട്ടെ അജിത്തി(22)നെ അറസ്റ്റു ചെയ്തു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്കു റിമാന്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്തിനു സമീപത്തു തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു യുവതി. ഈ സമയത്ത് വെള്ളം ചോദിച്ചെത്തിയ അജിത്ത് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. യുവതി ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

മുന്‍ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു; നിര്‍ത്താതെ പോയ ബസ് പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: തലശ്ശേരി ബസ് സ്റ്റാന്റിലെ മുന്‍ ചുമട്ടുതൊഴിലാളി ദേഹത്ത് ബസ് കയറി മരിച്ചു. തലശ്ശേരി, ചോനാടത്തെ ചെള്ളത്ത് ഹൗസില്‍ (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. പുതിയ ബസ് സ്റ്റാന്റില്‍ മൂത്രപ്പുരയുടെ സമീപത്തായി ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ബസിടിച്ചതിനെ തുടര്‍ന്ന് നിലത്തു വീഴുകയായിരുന്നു പവിത്രന്‍. തുടര്‍ന്ന് ദേഹത്തുകൂടി കയറിയിറങ്ങിയ ബസ് നിര്‍ത്താതെ പോവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനു ഇടയാക്കിയത് കണ്ണവം തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണെന്നു വ്യക്തമായത്. ബസ് പൊലീസ് …

കറാവളി മറാട്ടി സമ്മേളനം 9, 10 തീയതികളില്‍ മൂഡ്ബിദ്രിയില്‍ ; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

മംഗളൂരു: കാസര്‍കോട് ജില്ലയിലെ മറാട്ടി സമുദായവും കര്‍ണ്ണാടക മറാട്ടി സമുദായവും സംയുക്തമായുള്ളകര്‍ണാടക- കേരള ഗദിഗേ കറാവളി സമ്മേളനം നവംബര്‍ 9, 10 തീയതികളില്‍ മൂഡ്ബിദ്രി ആല്‍വാസ് കോളേജ് ഡിസീരി ഹാളില്‍ നടക്കും. 10 ന് കറാവളി മറാട്ടി സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ യു.ടി ഖാദര്‍, കര്‍ണാടക മന്ത്രിമാരും എംഎല്‍എ മാരും പരിപാടിയില്‍ സംബന്ധിക്കും. കാസര്‍കോട് ജില്ലയില്‍ നിന്ന് കേരള മറാട്ടി സംരക്ഷണ സമിതി അധ്യക്ഷന്‍ ടി സുബ്ര നായിക്കിന്റെ നതൃത്വത്തില്‍ ആയിരങ്ങള്‍ …

കാസര്‍കോട്ടെ ട്രെയിന്‍ അട്ടിമറി ശ്രമം: പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, ഡോഗ്-ബോംബ്-ഫിംഗര്‍പ്രിന്റ് സ്‌ക്വാഡുകള്‍ ട്രാക്കില്‍ പരിശോധന നടത്തി

കാസര്‍കോട്: കാസര്‍കോട്, പള്ളം അടിപ്പാതയ്ക്കു മുകളിലുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബോംബ്-ഡോഗ്-ഫിംഗര്‍പ്രിന്റ് സ്‌ക്വാഡുകള്‍ പള്ളം റെയില്‍വെ ട്രാക്കില്‍ പരിശോധന നടത്തി. ടൗണ്‍ എസ്.ഐ പി. അഖിലേഷ്, എ.എസ്.ഐ മാരായ എന്‍. അരവിന്ദന്‍, ടി. രാമചന്ദ്രന്‍, ബോംബ് സ്‌ക്വാഡിലെ കെ.പി അനൂബ്, ഡോഗ് സ്‌ക്വാഡിലെ ടിനോ തോമസ്, അനീഷ് കുമാര്‍, ആര്‍.പി.എഫ് അംഗങ്ങള്‍ എന്നിവര്‍ പരിശോധനയില്‍ സംബന്ധിച്ചു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്ലാസ്റ്റിക് കുപ്പിയും …

മീനാക്ഷി കപൂറും ലിന്റയും തിരക്കഥയൊരുക്കി പറ്റിച്ചു; ഉളുവാര്‍ സ്വദേശിയുടെ 3,25,637 രൂപ നഷ്ടപ്പെട്ടു, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവര്‍ ഒരുക്കിയ തിരക്കഥ വിശ്വസിച്ച് പണം നിക്ഷേപിച്ച കുമ്പള, ഉളുവാര്‍ സ്വദേശിയുടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു. ഉജാര്‍, ഉളുവാര്‍, ഉളുവാര്‍ ഹൗസിലെ എം. മുഹമ്മദ് കുഞ്ഞിയുടെ പരാതിയിന്മേല്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മീനാക്ഷി കപൂര്‍, ലിന്റ എന്നിവര്‍ അമിത ലാഭം വാഗ്ദാനം ചെയ്താണ് പരാതിക്കാരനെ സമീപിച്ചത്. 3,25,637 രൂപ പ്രതികള്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തുവെന്നു പരാതിയില്‍ പറഞ്ഞു. പിന്നീടാണ് വഞ്ചിക്കപ്പെട്ടുവെന്നു വ്യക്തമായതെന്നു കൂട്ടിച്ചേര്‍ത്തു.

ഇ. അനൂബ് കുമാര്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റു; ടോന്‍സണ്‍ ജോസഫിനെ ആലപ്പുഴയിലേക്ക് മാറ്റി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടറായി ഇ. അനൂബ് കുമാര്‍ ചുമതലയേറ്റു. കാസര്‍കോട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മഞ്ചേശ്വരത്തേക്ക് മാറ്റി നിയമിച്ചത്. മുളിയാര്‍ പാണൂര്‍ സ്വദേശിയാണ് അനൂബ് കുമാര്‍.അനൂബിന് പകരം സ്ഥാനക്കയറ്റം കിട്ടിയ രൂപേഷിനെ സൈബര്‍ സ്റ്റേഷനില്‍ നിയമിച്ചു.മഞ്ചേശ്വരത്തു നിന്നു ടോന്‍സണ്‍ ജോസഫിനെ ആലപ്പുഴയിലേക്കും മാറ്റി.

മട്ടന്നൂര്‍ സ്വദേശിനിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജിലെത്തിച്ച് ഒന്‍പതുതവണ ബലാത്സംഗം ചെയ്തു; മുഖ്യപ്രതി അറസ്റ്റില്‍, സഹായി ഗള്‍ഫിലേക്ക് കടന്നു

കാസര്‍കോട്: കണ്ണൂര്‍, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 22കാരിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മാണിക്കോത്തെ മുഹമ്മദ് സെനാ(23)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് യുവതിയും മുഹമ്മദ് സെനാനും പരിചയത്തിലായത്. പിന്നീട് പ്രണയത്തിലായി. അതിനു ശേഷം പല തവണ കാഞ്ഞങ്ങാട്ടേക്ക് വിളിപ്പിച്ച് ലോഡ്ജില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. …

മുട്ടത്തൊടി സ്വദേശി കോഴിക്കോട്ട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; പൊലിഞ്ഞത് കുടുംബത്തിലെ ഏക ആണ്‍തരി

കാസര്‍കോട്: വിദ്യാനഗര്‍, മുട്ടത്തൊടി സ്വദേശിയെ കോഴിക്കോട്ട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പയോട്ടയിലെ ഹമീദ്-അഫ്‌സ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാബിത്ത് (21) ആണ് മരിച്ചത്. ഫറൂഖിലെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തു വരികയായിരുന്നു സാബിത്ത്. തിങ്കളാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് ഫറൂഖില്‍ ഒരു യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിയപ്പോഴാണ് സാബിത്തിന്റെ …

പതിനാലുകാരിയെ കയറിപ്പിടിച്ചു; വ്യാപാരി പോക്‌സോ കേസില്‍ കുടുങ്ങി

കണ്ണൂര്‍: പതിനാലുകാരിയെ മാനഭംഗപ്പെടുത്തിയ വ്യാപാരിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. തളിപ്പറമ്പ, കൂവേരി, എറങ്കോപ്പൊയിലിലെ വത്സനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. സെപ്തംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ മാറില്‍ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. വിവരം കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് വത്സനെതിരെ പോക്‌സോ കേസെടുത്തത്.

ഏഴാംതരം വിദ്യാര്‍ത്ഥിനിക്ക് പീഡനം; സ്‌കൂള്‍ പ്യൂണ്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കണ്ണൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചുവെന്ന പരാതിയില്‍ സ്‌കൂള്‍ പ്യൂണിനെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹൈസ്‌കൂളില്‍ പ്യൂണായ ഒരാളെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പരിശീലനത്തിനു പോയപ്പോഴായിരുന്നു പീഡനം ഉണ്ടായതെന്നു പരാതിയില്‍ പറഞ്ഞു. കുട്ടി തന്നെയാണ് വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്.

മൊഗ്രാല്‍ ദേശീയപാത സര്‍വ്വീസ് റോഡില്‍ വീണ്ടും അപകടം; സ്‌കൂട്ടര്‍ യാത്രക്കാരനു ദാരുണാന്ത്യം

കാസര്‍കോട്: മൊഗ്രാല്‍ ദേശീയപാതയില്‍ സര്‍വ്വീസ് റോഡില്‍ ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. മൊഗ്രാല്‍പുത്തൂര്‍, കല്ലങ്കൈ, ബള്ളൂര്‍ ഐശ്വര്യ നിലയത്തിലെ ദിനേശ് ചന്ദ്ര (55)യാണ് മരിച്ചത്. തിങ്കളാഴ്ച 11 മണിയോടെയാണ് അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍. മൊഗ്രാലില്‍ എത്തിയപ്പോള്‍ സര്‍വ്വീസ് റോഡിലെ ഓവുചാലിന്റെ തിട്ടയില്‍ തട്ടി മറിഞ്ഞാണ് അപകടം. റോഡിലേക്ക് തെറിച്ചു വീണ ദിനേശ് ചന്ദ്രയുടെ ദേഹത്തിലൂടെ പിറകില്‍ നിന്നും എത്തിയ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.മൊഗ്രാല്‍ ദേശീയ പാതയിലെ സര്‍വ്വീസ് …

ലീനര്‍ റൂസ്വെല്‍റ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ബി.കെ സിസ്റ്റര്‍ രഞ്ജന്

-പി.പി ചെറിയാന്‍ ഡാലസ്: യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓഫ് യു.എസ്.എ (യു.എന്‍.എ-യു.എസ്.എ) ഡാളസിന്റെ എലീനര്‍ റൂസ്വെല്‍റ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ബി.കെ സിസ്റ്റര്‍ രഞ്ജന് സമ്മാനിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി) മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സിസ്റ്റര്‍ രഞ്ജന്റെ മികച്ച സംഭാവനകളെ ആദരിച്ചാണ് അംഗീകാരം.സിസ്റ്റര്‍ രഞ്ജന്റെ സമര്‍പ്പണം പലര്‍ക്കും പ്രചോദനം നല്‍കിയിട്ടുണ്ട്. ഈ അംഗീകാരം ബ്രഹ്‌മാകുമാരികള്‍ ചെയ്യുന്ന ഫലപ്രദമായ പ്രവര്‍ത്തനങ്ങളുടെ തെളിവാണ്.

കൊല്ലം കലക്ടറേറ്റിലെ ബോംബ് സ്‌ഫോടനം; മൂന്നു പ്രതികള്‍ കുറ്റക്കാര്‍

കൊല്ലം: കൊല്ലം കലക്ടറേറ്റില്‍ ഉണ്ടായ ബോംബുസ്‌ഫോടന കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരും തമിഴ്‌നാട് സ്വദേശികളുമായ അബ്ബാസ് അലി, ശംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍ എന്നിവരെയാണ് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്. നാലാം പ്രതി ഷംസുദ്ദീനെ വെറുതെ വിട്ടു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ നേരത്തെ കേസില്‍ മാപ്പു സാക്ഷിയാക്കിയിരുന്നു.2016 ജൂണ്‍ 15ന് രാവിലെ 10.45 മണിയോടെയാണ് കലക്ടറേറ്റ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ് കോടതിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന …

ലോക സണ്‍ഡേ സ്‌കൂള്‍ ദിനം: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ ആഘോഷിച്ചു

-പി പി ചെറിയാന്‍ മെസ്‌ക്വിറ്റ്(ഡാളസ്):ലോക സണ്‍ഡേ സ്‌കൂള്‍ ദിനം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ദേവാലയ പരിസരത്തു സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിക്കു ലീന പണിക്കര്‍, തോമസ് ഈശോ, ജോതം സൈമണ്‍ നേതൃത്വം നല്‍കി.ദേവാലയത്തിനകത്തു ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ ക്വയര്‍ മാസ്റ്റര്‍ സുബിയുടെ നേതൃത്വത്തില്‍ ‘നന്മയിന്‍ ദീപം തെളിയുകയായി’ എന്ന ഉദ്ഘാടന ഗാനം ആലപിച്ചു.പ്രത്യേക ആരാധനക്കു വികാരി റവ.ഷൈജു സി ജോയി, ജാനറ്റ് ഫിലിപ്പ്, രോഹന്‍ ചേലഗിരി, മിസ്‌ലിയ തരിയന്‍ …

കാണാതായ യുവതിയുടെ അസ്ഥികൂടം ദൂരുഹസാഹചര്യത്തില്‍ കണ്ടെത്തി

വിട്‌ള: കാണാതായ യുവതിയുടെ അസ്ഥികൂടം ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീടിനു സമീപത്തെ മരച്ചുവട്ടില്‍ കണ്ടെത്തി. പുത്തൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിട്‌ള, കന്യാനയിലെ നളിനി (32)യുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്. പുത്തൂര്‍, ഉറുവയിലെ സഞ്ജീവയുടെ ഭാര്യയാണ്. ഭര്‍ത്താവിന്റെ വീട്ടിനു സമീപത്തെ മരത്തിനു കീഴിലാണ് അസ്ഥികൂടം കാണപ്പെട്ടത്. ഒന്നരവര്‍ഷം മുമ്പാണ് നളിനിയും സഞ്ജീവയും തമ്മിലുള്ള വിവാഹം നടന്നത്. അതിനുശേഷം പല തവണ നളിനി ഭര്‍ത്താവുമായി പിണങ്ങി കന്യാനയിലെ സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നതായി പറയുന്നുണ്ട്. ഒക്ടോബര്‍ എട്ടിനാണ് കാണാതായത്. ഇതു സംബന്ധിച്ച് പുത്തൂര്‍ …