‘പോറ്റിയെ കേറ്റിയേ’…; പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഹിറ്റായി മാറിയ ‘പോറ്റിയെ കേറ്റിയേ…’ പാരഡി ഗാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമാക്കി ഭക്തരെ അപമാനിച്ചുവെന്നും പാട്ട് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഏറെ സ്വാധീനം ചെലുത്തിയ പാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചകളും തുടരുന്നതിനിടയിലാണ് പാട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്.

സംരക്ഷണഭിത്തി നിര്‍മ്മാണത്തിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

മംഗളൂരു: സംരക്ഷണഭിത്തി നിര്‍മ്മാണത്തിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.തൊക്കോട്ടിലെ കല്ലാപ്പു സേവന്തിഗുട്ടുവിന് സമീപമാണ് സംഭവം. ഹുന്‍ഗുണ്ട് നിവാസിയായ ബാലപ്പ (45) ആണ് മരിച്ചത്. സ്വകാര്യ സ്ഥലത്ത് അഞ്ച് തൊഴിലാളികള്‍ സംരക്ഷണഭിത്തി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണില്‍ കുഴിക്കുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ മണ്ണിനടിയില്‍പ്പെട്ട ബാലപ്പയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണവും സംഭവിച്ചു. ഉള്ളാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വയനാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി; മേഖലയില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശം

കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. ചീക്കല്ലൂര്‍ മേഖലയിലെ തോട്ടത്തിലായിരുന്നു കടുവയെ ആദ്യം കണ്ടെത്തിയത്. കടുവ അതേസ്ഥലത്ത് തന്നെയാണ് ഇപ്പോഴും ഉള്ളത്. പ്രദേശത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്. കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം മേഖലയില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ്, ആര്‍ ആര്‍ ടി സംഘം, …

കാപ്പി കൃഷി കാണാന്‍ ഇനി കുടകിലേക്ക് പോകേണ്ട; കാസര്‍കോട് നഗരത്തിന്റെ ഹൃദയത്തില്‍ ഇതാ ഒരു കാപ്പിത്തോട്ടം

കാസര്‍കോട്: കാപ്പികൃഷി കാണാന്‍ ഇനി കുടകിലേക്ക് പോകേണ്ട; കാസര്‍കോട് നഗരമധ്യത്തിലെ ആനബാഗിലുവിലെ നാഗരാജിന്റെ വീട്ടുപറമ്പില്‍ എത്തിയാല്‍ മതി. മരം നിറയെ കാപ്പിക്കുരു കായ്ച്ചു നില്‍ക്കുന്നതിന്റെ നയനമനോഹരമായ കാഴ്ച ആരെയും ആകര്‍ഷിക്കും. പ്രത്യേക കാലാവസ്ഥയുള്ള മലയോരത്ത് മാത്രം വ്യാപകമായി കൃഷി ചെയ്യുന്ന വാണിജ്യ വിളയായ കാപ്പി കാസര്‍കോട്ടും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് നാടകനടനും ബാങ്ക് പിഗ്മി കലക്ഷന്‍-എല്‍ഐസി ഏജന്റുമായ നാഗരാജ്.കര്‍ണ്ണാടക ഫോറസ്റ്റ് വകുപ്പില്‍ ജോലി ചെയ്തിരുന്ന ശ്രീനിവാസയുടെ മകനായ നാഗരാജിന് വൈവിധ്യങ്ങളായിരുന്നു എന്നും കൂട്ട്. പരിചിതമല്ലാത്ത കാര്യങ്ങള്‍ പരിശീലിച്ചു വിജയിപ്പിച്ചു …

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും താല്‍ക്കാലിക ആശ്വാസം; ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് കോടതി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും താല്‍ക്കാലിക ആശ്വാസം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പരിഗണിക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി വിസമ്മതിച്ചു. ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും പ്രഥമ വിവര റിപ്പോര്‍ട്ടിന്റെയോ എഫ്.ഐ.ആറിന്റെയോ അടിസ്ഥാനത്തിലല്ലെന്നും അതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ(പിഎംഎല്‍എ) പ്രകാരം ഏജന്‍സി സമര്‍പ്പിച്ച പ്രോസിക്യൂഷന്‍ പരാതി നിലനില്‍ക്കില്ലെന്നും റൗസ് അവന്യൂ കോടതി പറഞ്ഞു. ഡല്‍ഹി പൊലീസിന്റെ …

പിലിക്കോട് കോതോളിയിലെ കെ പ്രഭാകരന്‍ അന്തരിച്ചു

പിലിക്കോട്: കോതോളിയിലെ കെ പ്രഭാകരന്‍ (54) അന്തരിച്ചു. പരേതരായ കുഞ്ഞമ്പുവിന്റെയുംകുളിരംകൈ ചിരിയുടെയും മകനാണ്. ഭാര്യ: രമ്യ പിപി. മക്കള്‍: ആദിത്യന്‍, ആദില്‍, ആദിമിത്ര.സഹോദരങ്ങള്‍: ഗൗരി, രമേശന്‍, ഉഷ

ബസ് യാത്രക്കാരന്റെ 9000 രൂപ പോക്കറ്റടിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ബസ് യാത്രക്കാരന്റെ 9000 രൂപ പോക്കറ്റടിച്ച യുവാവ് അറസ്റ്റില്‍. ഇരിക്കൂര്‍, പെരുവളത്തുപറമ്പ് സ്വദേശിയായ ജാഫറി(32)നെയാണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പിഎ ബിനു മോഹന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.കൂടാളിയിലെ പിവി ഹരീന്ദ്ര കുമാറാണ് പോക്കറ്റടിക്കിരയായത്. കാഞ്ഞിരങ്ങാടു നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. മേലെ ചൊവ്വയില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പോക്കറ്റടിക്കു പിന്നില്‍ ജാഫര്‍ ആണെന്നു വ്യക്തമായത്.

6 വര്‍ഷത്തെ ദുരൂഹത അവസാനിച്ചു; സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ കാണാതായ വിജിലിന്റേത് തന്നെ; ഡിഎന്‍എ പരിശോധനാഫലം പുറത്ത്

കോഴിക്കോട്: ഒടുവില്‍ ആറുവര്‍ഷത്തെ ദുരൂഹത അവസാനിച്ചു. കോഴിക്കോട് തണ്ണീര്‍തട സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ അസ്ഥികള്‍ കാണാതായ വിജിലിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2019 മാര്‍ച്ചിലാണ് വെസ്റ്റ് ഹില്‍ സ്വദേശിയായ വിജിലിനെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. പിതാവ് വിജയന്റെ പരാതിയില്‍ പൊലീസ് തിരോധാന കേസ് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കോവിഡും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങളുമാണ് അതിന് കാരണമായത്. വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് അന്വേഷണം പുനരാരംഭിച്ചതോടെ വിജിലിന്റെ സുഹൃത്തുക്കളിലേക്ക് എത്തുകയായിരുന്നു. …

അമേരിക്കയിലും നായ ശൗര്യക്കാരൻ തന്നെ : പ്രഭാതസവാരിക്ക് ഇറങ്ങിയയാൾ നായയുടെ കടിയേറ്റു മരിച്ചു; സ്ത്രീക്കും കുട്ടിക്കും പരിക്ക്

പി പി ചെറിയാൻ ഹാരിസ് കൗണ്ടി, ടെക്സസ്: കാറ്റിയിലെ മേസൺ ക്രീക്ക് ഹൈക്ക് ആൻഡ് ബൈക്ക് ട്രയലിൽ മൂന്ന് നായകളുടെ ആക്രമണത്തിൽ 60 വയസ്സുകാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു സ്ത്രീക്കും ചെറിയ കുഞ്ഞിനും പരിക്കേറ്റു . തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പതിവായി ഈ വഴിയിലൂടെ പ്രഭാതസവാരിക്ക് പോകുന്നയാളാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹം തിരിച്ചെത്തത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷനത്തിലാണ് മരണം സ്ഥിരീകരിച്ചത്. നായകൾ വളരെ അക്രമാസക്തരായിരുന്നെന്നും ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നുവെന്നും പോലീസ് അറിയിച്ചു. ആക്രമണം …

ഇത് ദുബായില്‍ മാത്രം സംഭവിക്കുന്ന കാര്യം; 25 ലക്ഷം രൂപയുടെ ആഡംബര ബാഗ് പൊതുസ്ഥലത്ത് ഉപേക്ഷിച്ച് യുവതി; മണിക്കൂറുകള്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ബാഗ് അതേ സ്ഥലത്ത്; യുവതിക്ക് അത്ഭുതം

ദുബായ്: ഇന്ത്യയില്‍ ഒരു പൊതുസ്ഥലത്ത് നിങ്ങളുടെ സാധനങ്ങള്‍ മറന്നു പോകുന്നത് ഒരു പേടിസ്വപ്‌നമാണ്. കാരണം ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് സാധനം വച്ചിരുന്ന സ്ഥലത്തെത്തി പരിശോധിച്ചാല്‍ അത് കണ്ടെത്താനാവില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ദുബായില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. എത്ര വിലപിടിപ്പുള്ള സാധനം കാണാതായാലും എത്ര മണിക്കൂര്‍ കഴിഞ്ഞ് നോക്കിയാലും അത് അവിടെ തന്നെ കാണും. ഇതിന് തെളിവാണ് ദുബായില്‍ നിന്നുള്ള ഒരു യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ. ഈ മാസം ആദ്യമാണ് സംഭവം. ദുബായില്‍ ഒരു സ്ത്രീ പരീക്ഷണത്തിനായി …

ആലപ്പുഴ കൈനടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി.വൈ.എഫ്.ഐ നേതാവിനുനേരെ വധശ്രമം; ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആലപ്പുഴ: കൈനടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി.വൈ.എഫ്.ഐ നേതാവിനുനേരെ വധശ്രമമെന്ന് പരാതി. സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ.ആര്‍. രാംജിത്താണ് ആക്രമണത്തിനിരയായത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രാംജിത്തിനെ ആക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ രാംജിത്തിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമത്തില്‍ തലയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാംജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പഞ്ചായത്തില്‍ വെളിയനാട് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രാംജിത്ത്തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. യുഡിഎഫ് ആണ് ഇവിടെ …

മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ 10 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 4 പേര്‍ വെന്തുമരിച്ചു, 25 പേര്‍ക്ക് പരിക്കേറ്റു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കടുത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലുപേര്‍ വെന്തുമരിച്ചു, 25 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ യമുന എക്‌സ്പ്രസ് വേയിലാണ് അപകടം. ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് ബസുകള്‍ക്ക് തീപിടിക്കുകയും യാത്രക്കാര്‍ കത്തിക്കരിയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മഥുര ജില്ലയിലെ ബാല്‍ഡിയോ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യമുന എക്‌സ്പ്രസ് വേയിലെ ആഗ്ര-നോയിഡ സ്‌ട്രെച്ചില്‍ പുലര്‍ച്ചെ 4.30 യോടെയാണ് അപകടം ഉണ്ടായത്. കനത്ത മൂടല്‍മഞ്ഞും കറുത്ത അന്തരീക്ഷവും മൂലമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചതെന്ന് …

ഇരിയണ്ണിയിലും കാനത്തൂരിലും പേപ്പട്ടിയുടെ വിളയാട്ടം; നിരവധി തെരുവു നായകള്‍ക്ക് കടിയേറ്റു, നാലു നായകള്‍ ചത്ത നിലയില്‍, നാട് ഭീതിയില്‍

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണിയിലും കാനത്തൂരിലും പേപ്പട്ടിയുടെ വിളയാട്ടം. നിരവധി തെരുവു നായകള്‍ക്ക് കടിയേറ്റു.ഇരിയണ്ണി സ്‌കൂള്‍ പരിസരത്തും ടൗണിലും ഉണ്ടായിരുന്ന 20ല്‍പ്പരം തെരുവു നായകള്‍ക്ക് കടിയേറ്റു. ഇതിനിടയില്‍ പേപ്പട്ടിയെന്നു സംശയിക്കുന്നതടക്കം നാലു നായകളെ ചത്ത നിലയില്‍ കണ്ടെത്തി. മൂന്നു നായകളുടെ ജഡത്തില്‍ മാരകമായ മുറിവുണ്ട്.ചൊവ്വാഴ്ച രാവിലെയാണ് കാനത്തൂരില്‍ പേപ്പട്ടി ഭീതി ഉയര്‍ത്തിയത്. എവിടെ നിന്നോ എത്തിയ പേപ്പട്ടി കാനത്തൂര്‍ ഗവ. യു.പി സ്‌കൂള്‍ പരിസരത്തുള്ള 30ല്‍പ്പരം നായകളെ കടിച്ചു പരിക്കേല്‍പ്പിച്ചു. പിന്നീട് കാനത്തൂര്‍ ടൗണിലെത്തിയ പേപ്പട്ടി അവിടെ …

കാസര്‍കോട്ട് വീട് കത്തി നശിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ കൊളക്കബയലില്‍ വീടു കത്തി നശിച്ചു. പരേതനായ ഗണപതി ആചാരിയുടെ ഭാര്യ പുഷ്പയുടെ ഉടമസ്ഥതയിലുള്ള അനുഗ്രഹ നിവാസ് ആണ് കത്തി നശിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.വീടുകത്തി നശിച്ചതോടെ എവിടെ കയറിക്കിടക്കുമെന്ന ആശങ്കയിലാണ് പുഷ്പയും കുടുംബവും.

ആസ്റ്റര്‍ മിംസില്‍ സൗജന്യ വെരിക്കോസ് വെയിന്‍ ക്യാമ്പ്

കാസര്‍കോട്: ആസ്റ്റര്‍ മിംസില്‍ സൗജന്യ വെരിക്കോസ് വെയിന്‍ ക്യാമ്പ് ആരംഭിച്ചു. തിങ്കളാഴ്ച ആരംഭിച്ച ക്യാമ്പ് ജനുവരി 15 വരെ തുടരും.ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കു സൗജന്യ കണ്‍സള്‍ട്ടേഷനുണ്ടായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഇതിനു പുറമെ ലാബ് ടെസ്റ്റുകള്‍ക്ക് 25 ശതമാനം ഓഫര്‍ നല്‍കും. ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കു പ്രത്യേക ഡിസ്‌കൗണ്ടും നല്‍കും. ക്യാമ്പിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ 7034534522 നമ്പരുമായി ബന്ധപ്പെടണം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സഹായിച്ച വിരോധം: കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിന്റെ മുഖത്തേക്ക് തുപ്പി; കൊല്ലുമെന്ന് ഭീഷണി

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ സഹായിച്ചുവെന്ന വിരോധത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിന്റെ മുഖത്തേക്ക് തുപ്പുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കുംബഡാജെയിലെ ഫാറൂഖി (43)ന്റെ പരാതിയില്‍ മുഹമ്മദ് സിയാബുദ്ദീന്‍ എന്ന ആള്‍ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്.ഞായറാഴ്ച രാത്രി ഏഴര മണിയോടെ കുംബഡാജെ, സിഎച്ച് നഗറിലാണ് സംഭവം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കണ്ടക്ടര്‍ മൊയ്തീന്‍ എന്നയാളെ സഹായിച്ചുവെന്ന വിരോധത്തിലാണ് അക്രമം നടത്തിയതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ …

സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം മുംബൈയിലും; ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ സഞ്ചാരിയെ കാറിനകത്തിട്ട് കൊലപ്പെടുത്തി; ഒടുവില്‍ കുടുക്കിയത് കാമുകിക്ക് അയച്ച സന്ദേശങ്ങള്‍

മുംബൈ: സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം മുംബൈയിലും, ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ സഞ്ചാരിയെ കാറിനകത്തിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് കുടുങ്ങി. ഞായറാഴ്ച മഹാരാഷ്ട്രയിലാണ് ‘സുകുമാര കുറുപ്പ് മോഡല്‍’ കൊലപാതകം നടന്നത്. ലാത്തൂരിലെ ഔസ താലൂക്കില്‍ പൂര്‍ണ്ണമായും കത്തിയ കാറില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അന്വേഷണത്തില്‍ കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ലാത്തൂര്‍ സ്വദേശിയും ബാങ്ക് റിക്കവറി ഏജന്റുമായ ഗണേഷ് ചവാന്റെ കാറാണ് കത്തിയതെന്ന് കണ്ടെത്തുകയും അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിക്കുകയും …

ഭര്‍തൃമതിയെ മാനഭംഗപ്പെടുത്തി; പുത്തിഗെ ബാഡൂരില്‍ താമസക്കാരനായ ശങ്കരംപാടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഒരു കുട്ടിയുടെ മാതാവായ യുവതിയെ കയറിപ്പിടിച്ചതായി പരാതി. കേസെടുത്ത ബദിയഡുക്ക പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. പടുപ്പ്, ശങ്കരംപാടി, മാരിപ്പടുപ്പിലെ കെ.വി ഷിബു (48)വിനെയാണ് ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാര്‍ അറസ്റ്റു ചെയ്തത്. ഇയാള്‍ നിലവില്‍ പുത്തിഗെ ബാഡൂരിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനാണെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. യുവതി താമസിക്കുന്ന സ്ഥലത്തെത്തി കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി ബഹളം വച്ചതോടെ ഷിബു ഓടിപ്പോവുകയായിരുന്നു