തീ ബോംബാക്രമണം: ബൗള്‍ഡര്‍ പ്രതിയുടെ കുടുംബത്തെ നാടുകടത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ യുഎസ് ജഡ്ജി

-പി പി ചെറിയാന്‍ ബൗള്‍ഡര്‍(കൊളറാഡോ):കൊളറാഡോയിലെ ബൗള്‍ഡറില്‍ നടന്ന തീ ബോംബാക്രമണത്തില്‍ കുറ്റാരോപിതനായ ഈജിപ്ഷ്യന്‍ പുരുഷന്റെ ഭാര്യയെയും അഞ്ച് കുട്ടികളെയും നാടുകടത്തുന്നത് തടയാന്‍ ഒരു ഫെഡറല്‍ ജഡ്ജി ബുധനാഴ്ച ഉത്തരവിട്ടു.ചൊവ്വാഴ്ച യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഫെഡറല്‍ കസ്റ്റഡിയിലെടുത്ത മുഹമ്മദ് സാബ്രി സോളിമാന്റെ ഭാര്യയെയും അഞ്ച് കുട്ടികളെയും നാടുകടത്താനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന യുഎസ് ജില്ലാ ജഡ്ജി ഗോര്‍ഡന്‍ പി. ഗല്ലഗര്‍ അംഗീകരിച്ചു.ഗാസയില്‍ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനായി പ്രകടനം നടത്തിയ ഒരു സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ …

മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ദുബൈ-പൈക്ക ജമാഅത് അമരക്കാരൻ റഹ്മാൻ കല്ലായത്തിന് ദുബൈ-പൈക്ക ജമാ അത്ത് ഊഷ്മള യാത്രയയപ്പു നൽകി

ദുബൈ : ദീനി സേവന രംഗത്ത് ഉന്നത സ്ഥാനങ്ങളിൽ മാതൃകാപരമായി പ്രവർത്തിച്ച ശേഷം നാട്ടിലേക്കു മടങ്ങുന്ന റഹ്മാൻ കല്ലായത്തിനു ദുബൈ -പൈക്ക ജമാ അത്ത് കമ്മിറ്റി ഊഷ്മളമായ യാത്ര അയപ്പ് നൽകി. മൂന്നര പതിറ്റാണ്ടിലെ ഗൾഫ് പ്രവാസത്തിന് വിരാമം കുറിച്ചാണ് കമ്മിറ്റിയുടെ ട്രഷറർ കൂടിയായ റഹ്മാൻ കല്ലായം നാട്ടിലേക്കു മടങ്ങുന്നത്.പ്രസിഡന്റ്‌ ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ അധ്യക്ഷത വഹിച്ചു.ദുബൈ ബാലടുക്ക ബദർ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്‌ ബി എ ഹമീദ് ഉൽഘടനം ചെയ്തു.അബ്ദു കുണ്ടിൽ, ജനറൽ സെക്ര. ഷെരീഫ് …

കുട്ടിക്കാലം മുതലുള്ള സൗഹൃദം പ്രണയമായി; ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്ത് വൻഷികയാണ് വധു. ബുധനാഴ്ച ലക്നൗവിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇവരുടെ വിവാഹ നിശ്ചയം നടന്നു. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി സംഘടിപ്പിച്ച ചടങ്ങിൽ റിങ്കു സിങ് ഉൾപ്പെടെ ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗമായ കുൽദീപ് അടുത്ത ആഴ്ച യാത്ര തിരിക്കുന്നതിനു മുന്നോടിയാണ് ചടങ്ങ് നടന്നത്.കുട്ടിക്കാലം മുതലുള്ള വൻഷികയുടെയും കുൽദീപിന്റെയും സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചത്. ലക്നൗവിലെ ശ്യാംനഗർ സ്വദേശിയായ …

റീൽസെടുക്കുന്നതിനിടെ ഒഴുക്കിൽ പെട്ടു, 6 പെൺകുട്ടികൾ യമുന നദിയിൽ മുങ്ങിമരിച്ചു, എല്ലാവരും ബന്ധുക്കൾ

ആഗ്ര: റീൽസെടുക്കുന്നതിനിടെ 6 പെൺകുട്ടികൾ യമുന നദിയിൽ മുങ്ങിമരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. തൊട്ടടുത്ത വയലിൽ ജോലി ചെയ്യുകയായിരുന്നു ഇവർ കടുത്ത ചൂടിൽ നിന്ന് രക്ഷ നേടാനാണ് നദിയിൽ കുളിക്കാനിറങ്ങിയത്. റീൽസെടുത്തും വെള്ളത്തിൽ കുളിച്ചും നിൽക്കുന്നതിനിടെ നദിയുടെ ആഴമേറിയ ഭാഗത്തേക്ക് പോയി ഒഴുക്കിൽ പെടുകയായിരുന്നു. പിന്നാലെ നാട്ടുകാരും അധികൃതരും ചേർന്ന് തിരച്ചിൽ നടത്തി 2 പേരെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ ശേഷിക്കുന്ന 4 പേരുടെയും മൃതദേഹങ്ങൾ നദിയിൽ നിന്നു ലഭിച്ചു. മരിച്ച …

16 വർഷങ്ങൾക്കു ശേഷം ജനസംഖ്യ കണക്കെടുപ്പ്; അടുത്ത സെൻസസ് 2027ൽ, ജാതി സെൻസസിനുള്ള വിവരങ്ങളും തേടും

ന്യൂഡൽഹി: രാജ്യത്തെ അടുത്ത ജനസംഖ്യ കണക്കെടുപ്പ് 2027ൽ നടക്കുമെന്ന് റിപ്പോർട്ട്. സെൻസസ് 2027 മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി മഞ്ഞു വീഴ്ചയുണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 2026 ഒക്ടോബറിൽ സെൻസസ് നടപടിക്രമങ്ങൾ ആരംഭിച്ചേക്കും.2011ലാണ് രാജ്യത്ത് അവസാനമായി ജനസംഖ്യ കണക്കെടുപ്പ് നടന്നത്.1948ലെ സെൻസസ് നിയമ പ്രകാരം ഓരോ 10 വർഷം കൂടുമ്പോഴും സെൻസസ് നടത്തേണ്ടതുണ്ട്. എന്നാൽ …

അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്കു ദിവസങ്ങളോളം പഴക്കം, കൊലപാതകമെന്ന് സംശയം

തൃശൂർ: ഇരിങ്ങാലക്കുട പടിയൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറളം വെള്ളാനി സ്വദേശിനി മണി(74), മകൾ രേഖ(43) എന്നിവരാണ് മരിച്ചത്. 2 ദിവസമായി അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതോടെ അന്വേഷിച്ചെത്തിയ മൂത്തമകൾ സിന്ധു വീടു പൂട്ടി കിടക്കുന്നതായി കണ്ടെത്തി. എന്നാൽ പുറകിലെ വാതിൽ തള്ളിതുറന്ന് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ദിവസങ്ങളോളം പഴക്കമുള്ള നിലയിലായിരുന്നു. കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ 5 മാസമായി ഇരുവരും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. മണി ഇരിങ്ങാലക്കുടയിൽ …

വൈറലാകാൻ സൗന്ദര്യവർധക വസ്തുക്കൾ കഴിച്ചു; മേക്കപ്പ് ഇൻഫ്ലുവൻസറിനു 24-ാം വയസ്സിൽ ദാരുണാന്ത്യം

തായ്പേയ് സിറ്റി: സൗന്ദര്യവർധക വസ്തുക്കൾ കഴിക്കുന്ന വിഡിയോയിലൂടെ വൈറലായ തായ്വാനീസ് മേക്കപ്പ് ഇൻഫ്ലുവൻസറിനു 24-ാം വയസ്സിൽ ദാരുണാന്ത്യം. ഗുവ ബ്യൂട്ടി എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസറുടെ മരണം കുടുംബമാണ് സ്ഥിരീകരിച്ചത്. പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് മേയ് 24ന് മരണം സംഭവിച്ചെന്നാണ് പ്രസ്താവന. മരണകാരണം വ്യക്തമാക്കിയിട്ടില്ല.ലിപ്സ്റ്റിക്കുകളും മറ്റു മേക്കപ്പ് ഉൽപ്പന്നങ്ങളും കഴിക്കുന്നതിന്റെ വിഡിയോകളാണ് ഇവർ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നത്. 12,000ത്തോളം പേർ ഇവരെ പിന്തുടർന്നിരുന്നു. അപകടകരമായ രാസവസ്തുക്കൾ കഴിക്കുന്നതിന് ഇവർ കടുത്ത വിമർശനവും നേരിട്ടിരുന്നു.

ഭൂചലനം മുതലാക്കി തടവുകാർ; പാക്കിസ്താനിൽ 216 തടവുകാർ ജയിൽ ചാടി

ഇസ്ലാമാബാദ്: പാക്കിസ്താനിൽ ഭൂചലനത്തെ തുടർന്ന് സെല്ലിൽ നിന്ന് സുരക്ഷിത ഇടത്തേക്ക് മാറ്റുന്നതിനിടെ 216 തടവുകാർ ജയിൽ ചാടി. ഞായറാഴ്ച രാത്രി മുതൽ കറാച്ചിയിലും സമീപപ്രദേശങ്ങളിലും ചെറു ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയോടെ റിക്ടർ സ്കെയിലിൽ 2.6, 2.8 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളും ഉണ്ടായി. ഇതോടെയാണ് മുൻകരുതലായി കറാച്ചിയിലെ മാളിർ ജയിലിൽ നിന്നു തടവുകാരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാൻ അധികൃതർ ശ്രമിച്ചത്. ഏകദേശം അറുന്നൂറോളം തടവുകാരെ ഒരേ സമയം പുറത്തിറക്കി. ഇതോടെ അവസരം മുതലാക്കി തടവുകാർ പ്രശ്നങ്ങളുണ്ടായി. …

പൊലീസ് വേഷത്തിൽ വീഡിയോ കോൾ; ഒന്നര ദിവസം വീട്ടമ്മയെ ഡിജിറ്റൽ അറസ്റ്റിലാക്കി പണം തട്ടി

തൃശൂർ: മേലൂരിൽ വീട്ടമ്മയെ ഒന്നര ദിവസം ഡിജിറ്റൽ അറസ്റ്റിലാക്കി പണം തട്ടി. മേലൂർ സ്വദേശിയായ ട്രീസയാണ് തട്ടിപ്പിനിരയായത്. 40,000 രൂപ ഇവർക്കു നഷ്ടമായി.ട്രീസയുടെ പേരിലുള്ള മൊബൈൽ സിമ്മിന്റെ ഡ്യപ്ലിക്കേറ്റ് രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചെന്നാരോപിച്ചാണ് തട്ടിപ്പുകാർ ബന്ധപ്പെടുന്നത്. വിഡിയോ കോളിൽ പൊലീസ് വേഷം ധരിച്ചയാളാണ് ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്നും വീടിലെ മുറിയുടെ പുറത്ത് ഇറങ്ങരുതെന്നും നിർദേശിച്ചത്. തുടർന്ന് 2 ലക്ഷം രൂപ അക്കൗണ്ടിലേക്ക് കൈമാറാൻ ആവശ്യപ്പെട്ടു. എന്നാൽ ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞതോടെ അക്കൗണ്ട് നമ്പർ …

പിജി വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് ക്രൂരപീഡനം, ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ, അണ്ണാമലൈ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

ചെന്നൈ: പിജി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ അണാമലൈ സർവകലാശാല പ്രഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. 55 വയസ്സുകാരനായ അസിസ്റ്റന്റ് പ്രഫസർ ജെ. രാജയാണ് അറസ്റ്റിലായത്. 2018ലാണ് കേസിനാസ്പദമായ സംഭവം. പിജി വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ ഇയാൾ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് 2 വർഷത്തോളം പീഡനം തുടർന്നതായും പൊലീസ് അറിയിച്ചു. നിലവിൽ മറ്റൊരു സംസ്ഥാനത്ത് പഠിക്കുകയാണ് വിദ്യാർഥി. കഴിഞ്ഞ ദിവസമാണ് രാജയ്ക്കെതിരെ കോളജ് അധികൃതർക്കു പരാതി നൽകിയത്. …

മരണമല്ലാതെ വേറെ വഴിയില്ല;ഓൺലൈൻ ഗെയിം കളിച്ച് കടക്കെണിയിലായ ദമ്പതികൾ ജീവനൊടുക്കി

ജയ്പുർ: ഓൺലൈൻ ഗെയിം കളിച്ച് 5 ലക്ഷം രൂപ കടക്കെണിയിലായ ദമ്പതികൾ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ട സ്വദേശി ദീപക് റാത്തോറും ഭാര്യ രാജേഷ് റാത്തോറുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടക്കെണിയിലാണെന്നും മരണമില്ലാതെ മറ്റു മാർഗങ്ങളൊന്നും മുന്നിലില്ലെന്നും ദീപക് സഹോദരിയോടു പറഞ്ഞിരുന്നു. എന്നാൽ കടുംകൈ ചെയ്യരുതെന്നും പണം സമാഹരിക്കാമെന്നും സഹോദരി അറിയിച്ചു. എന്നാൽ പിറ്റേദിവസം ഇവരുടെ വീട്ടിലെത്തിയ ദീപക്കിന്റെ പിതാവ് സത്യനാരായൺ റാത്തോർ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. എന്നാൽ മിനിറ്റുകൾക്കു ശേഷം ദമ്പതികളുടെ 5 വയസ്സുകാരിയായ മകൾ …

പോക്സോ കേസിലെ അതിജീവിതയെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട്: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കക്കോടി കിഴക്കുമുറി സ്വദേശി എടക്കാട് താഴം അക്ഷയ്(25)യെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീടിനു വെളിയിലെ ശുചിമുറിയിൽ കുളിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.2023ൽ പെൺകുട്ടിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു. കേസിന്റെ വിചാരണ കോടതിയിൽ നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം. സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ അമ്പലപ്പുഴ, പെരുവണ്ണാമൂഴി, ചേവായൂർ സ്റ്റേഷനുകളിൽ പോക്സോ കേസുകൾ നിലവിലുണ്ട്. …

വിവാഹ ചടങ്ങ് ഹാളിൽ നടത്തി: ദലിത് കുടുംബത്തിന് ക്രൂര മർദനവും ജാതീയ അധിക്ഷേപവും

ലക്നൗ: വിവാഹചടങ്ങ് ഹാളിൽ നടത്തിയതിന് ദലിത് കുടുംബത്തെ ആൾക്കൂട്ടം മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ റാസ്രയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വടികളുമായി അക്രമി സംഘം ഹാളിലേക്കു ഇരച്ചു കയറുകയായിരുന്നു. ദലിത് സമുദായത്തിൽ നിന്നുള്ളവർ ഹാളിൽ വിവാഹം നടത്തുമോയെന്നു ചോദിച്ചായിരുന്നു മർദനം. ഇവർ ജാതി അധിക്ഷേപം നടത്തുകയും ഹാളിൽ ചടങ്ങ് നടത്താനാകില്ലെന്ന് പറയുകയും ചെയ്തു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുപത്തിനാലോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

മഴക്കെടുതി: സംസ്ഥാനത്ത് വെള്ളിയാഴ്ച 9 മരണം, തുടർച്ചയായി മഴ പെയ്താൽ ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇന്ന് 9 മരണം. തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുല്ലുവിള സ്വദേശി ആന്റണി തദയൂസാണ് മരിച്ചത്. എറണാകുളം തിരുമാറാടിയിൽ മരംവീണു വൃദ്ധ മരിച്ചു. അന്നക്കുട്ടി ചാക്കോയ്ക്കാണ് (80) ദാരുണാന്ത്യം. എറണാകുളം വടക്കേക്കരയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും കോൺക്രീറ്റ് കട്ട വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആര്യ ശ്യാംമോനാണ്(34) മരിച്ചത്. കോട്ടയം കൊല്ലാട് പാറയ്ക്കൽകടവിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു. ജോബി(36), പോളച്ചിറയിൽ അരുൺ സാം …

വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ അറവുശാലയിൽ വച്ച് കഴുത്തറുത്ത് കൊന്നു:ഭർത്താവിന് വധശിക്ഷ

മലപ്പുറം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. പരപ്പനങ്ങാടി സ്വദേശിനി റഹീനയുടെ കൊലപാതകത്തിൽ ഭർത്താവ് നജുബുദ്ദീനാണ് മഞ്ചേരി കോടതി ശിക്ഷ ലഭിച്ചത്.ഇതിനു പുറമെ 5 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും അടയ്ക്കണം.2017 ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം. 2003ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2011ൽ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇതോടെ റഹീനയുമായി കലഹം പതിവായി. ഇവർ വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്തു. ബന്ധം ഉപേക്ഷിച്ച് കുട്ടികൾക്കൊപ്പം തന്റെ ഉമ്മയുടെ വീട്ടിലേക്കു …

കോവളം തീരത്ത് അജ്ഞാത മൃതദേഹം: ശരീരത്തിൽ പ്ലാസ്റ്റിക് തരികൾ, മത്സ്യത്തൊഴിലാളികളുടേതല്ലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: കോവളം തീരപ്രദേശത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. രാവിലെ 11നാണ് മൃതദേഹം തിരത്തടിഞ്ഞത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന്റെ വായുടെ ഭാഗത്തും ശരീരത്തിൽ നിറയെയും പ്ലാസ്റ്റിക് തരികൾ കണ്ടെത്തി. കൊച്ചിതീരത്ത് മുങ്ങിയ കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള പ്ലാസ്റ്റിക് തരികളാണ് ഇവയെന്ന് സംശയിക്കുന്നു.വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയി കാണാതായവരിൽ ആരുടെയെങ്കിലും മൃതദേഹമാണോയെന്നു സംശയമുയർന്നിരുന്നു. എന്നാൽ ഇവരുടെ ബന്ധുക്കളെത്തി പരിശോധിച്ചതിൽ മരിച്ചത് മത്സ്യത്തൊഴിലാളിയല്ലെന്ന് സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ആവശ്യപ്പെട്ടത് 5 കോടി രൂപ; 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി ഡപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ

ഭുവനേശ്വർ: 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒഡിഷ ഇഡി ഡപ്യൂട്ടി ഡയറക്ടറെ സിബിഐ പിടികൂടി. ചിന്തൻ രഘുവൻഷിയാണ് അറസ്റ്റിലായത്. കേസിൽ നിന്നു രക്ഷപ്പെടുത്താൻ ഖനി വ്യവസായിയായ രതികാന്ത റൗട്ടിനോടു 5 കോടി രൂപ രഘുവൻഷി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഗഡു കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്. മാർച്ചിൽ ഭുവനേശ്വറിലെ ഇഡി ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിനിടെയാണ് കേസിൽ നിന്നു രക്ഷപ്പെടുത്തുന്നതു സംബന്ധിച്ച് രഘുവൻഷി റൗട്ടിനോടു സംസാരിച്ചത്. ഇതിനായി ഭാഗ്തി എന്നയാളെ കാണാനായിരുന്നു നിർദേശം. കേസിൽ സ്വത്തുവഹകൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെ …

വന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതളപാനീയം: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.വ്യാഴാഴ്ച രാവിലെ മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിലാണ് യാത്രക്കാർക്കു കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയത്. 2024 സെപ്റ്റംബർ 25ന് നിർമിച്ച് 2025 മാർച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് യാത്രക്കാർക്ക് നൽകിയത്. കാസർകോട് നിന്നുള്ള …