മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് ബേഡകത്തെ തെയ്യം കലാകാരകുടുംബാംഗം

കാസര്‍കോട്: മഞ്ചേശ്വരം റെയില്‍വെ ട്രാക്കിനു സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. ബേഡഡുക്ക, നെടുംബ, കാനത്തിലെ തെയ്യം കലാകാരന്‍ കരിയന്‍ കലേപ്പാടിയുടെ മകന്‍ മാധവന്‍ (56) ആണ് മരിച്ചത്. മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കണ്ടാണ് മകന്‍ മാധവനെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് മഞ്ചേശ്വരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാഞ്ഞതിനാല്‍ മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.ഇതിനിടയിലാണ് മഞ്ചേശ്വരത്ത് താമസിക്കുന്ന മകന്‍ സുരേഷ് പിതാവിനെ കാണില്ലെന്ന പരാതിയുമായി വ്യാഴാഴ്ച വൈകുന്നേരം മഞ്ചേശ്വരം …

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി; റോഡിന്റെ ഇരുവശങ്ങളിലുമായി തടിച്ചുകൂടി ജനക്കൂട്ടം; കനത്ത സുരക്ഷ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന നഗരിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ ആയാണ് അദ്ദേഹം യാത്രപോയത്. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. മോദിയെ കാണാന്‍ റോഡിന്റെ ഇരുവശത്തുമായി തടിച്ചുകൂടിയിട്ടുണ്ട്. അവര്‍ മോദിയെ പുഷ്പവൃഷ്ടി ചെയ്ത് വരവേറ്റു. എല്ലാവരേയും കൈവീശിക്കാട്ടി പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ഔദ്യോഗിക വേദിയില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും. കൂടാതെ അമൃത് ഭാരത് ട്രെയിനുകളുടെ ഫ് …

കുടുംബവഴക്ക്: മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം അമ്മായി അച്ഛന്‍ എലിവിഷം കഴിച്ച് മരിച്ചു

കുഴല്‍മന്ദം: കുടുംബവഴക്കിനെ തുടര്‍ന്ന് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം അമ്മായി അച്ഛന്‍ എലിവിഷം കഴിച്ച് മരിച്ചു. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ നടക്കാവ് ശോഭന നിവാസില്‍ രാധാകൃഷ്ണന്‍ (75) ആണു മരിച്ചത്. മകന്റെ ഭാര്യ അമിത(40)യെ ആണ് ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അമിതയുമായി അസ്വാരസ്യത്തിലായിരുന്ന രാധാകൃഷ്ണന്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന അമിതയെ പിറകിലൂടെ പോയി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നുവെന്ന് പറയുന്നു. ആക്രമണത്തില്‍ അമിതയുടെ ഇടതുകയ്യിലെ മൂന്നു വിരലുകള്‍ക്ക് വെട്ടേറ്റു. ഇവരെ ഉടന്‍ തന്നെ ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് കണ്ണാടിയിലെ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ രാധാകൃഷ്ണന്‍ തൊട്ടടുത്തുള്ള …

മദ്യപിച്ച് വാഹനം ഓടിച്ച നിരവധി പേര്‍ എസ് പിയുടെ ‘കോംപോ’ റെയ്ഡില്‍ കുടുങ്ങി

കാസര്‍കോട്: മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച നടത്തിയ പ്രത്യേക പരിശോധന (കോംപോ)യില്‍ നിരവധി പേര്‍ കുടുങ്ങി.വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന രാത്രി 12 മണിവരെ നീണ്ടു നിന്നു. പിടിയിലായവരില്‍ ഏറെയും ഇരുചക്രവാഹന യാത്രക്കാരാണ്. പിടിയിലായവര്‍ക്കെതിരെ വിവിധ പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ വരും ദിവസങ്ങളും പരിശോധന തുടരാനാണ് പൊലീസിന്റെ തീരുമാനം.വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ്ഗ്, ബേക്കല്‍, ബേഡകം, ചന്തേര, ചീമേനി, നീലേശ്വരം, …

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ചക്രക്കസേരയില്‍ പെരുമ്പാമ്പ്

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ചക്രക്കസേരയില്‍ പെരുമ്പാമ്പ് കയറിയിരുന്നു. ആര്‍ദ്രം മിഷന് കീഴില്‍ നിര്‍മിച്ച കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ചക്രക്കസേരയില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ആണ് പാമ്പിനെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരന്‍ ചെമ്മട്ടംവയലിലെ എച്ച്.അരുണ്‍ കുമാര്‍ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. കെട്ടിടത്തിന് സമീപത്തെ കാട്ടില്‍ നിന്നാകാം പാമ്പ് അകത്ത് കടന്നതെന്ന് അധികൃതര്‍ സംശയിക്കുന്നു.

പിണറായിയില്‍ ബി ജെ പി- കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ കല്ലേറ്; പണം കൊള്ളയടിച്ചതായും പരാതി, സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

കണ്ണൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയില്‍ യു ഡി എഫ്- എല്‍ ഡി എഫ് സംഘര്‍ഷം അരങ്ങേറിയ പിണറായി, എരുവട്ടിയില്‍ വീണ്ടും സംഘര്‍ഷം. വ്യാഴാഴ്ച രാത്രി ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു വീടുകള്‍ക്കു നേരെ കല്ലേറുണ്ടായി. ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും 10,000രൂപ കൊള്ളയടിച്ചതായും പരാതിയുണ്ട്.എരുവട്ടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രനൂപിന്റെ വീടിനു നേരെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അക്രമം ഉണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമത്തില്‍ തകര്‍ന്ന നിലയിലാണ്. എരുവട്ടിയിലെ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയതിനാല്‍ വീട്ടില്‍ …

ഫേസ്‌ക്രീം മാറ്റിവച്ച മാതാവിന്റെ വാരിയെല്ല് കമ്പിപ്പാരകൊണ്ട് അടിച്ചു പൊട്ടിച്ച മകള്‍ അറസ്റ്റില്‍

കൊച്ചി: ഫേസ്‌ക്രീം മാറ്റിവച്ച മാതാവിനെ മകള്‍ കമ്പിപ്പാരകൊണ്ടു വാരിയെല്ല് അടിച്ചൊടിച്ചു. വാരിയെല്ലൊടിഞ്ഞ മാതാവിനെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയായ മകളെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചി പനങ്ങാട് സ്വദേശിനിയായ നിവിയയാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയായിരുന്നു അക്രമം. നിവിയയുടെ ഫേസ്‌ക്രീം മാതാവ് മാറ്റിവച്ചതാണ് അക്രമത്തിനു കാരണമെന്നു പറയുന്നു. ഇതിനെക്കുറിച്ചു അമ്മയും മകളും തമ്മില്‍ വാക്കേറ്റം നടക്കുകയും തര്‍ക്കം രൂക്ഷമായതോടെ നിവിയ കമ്പിപ്പാരയെടുത്തു മാതാവിനെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. നിവിയ മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പ്രതിയുടെ ക്രിമിനല്‍ …

കുമ്പള, നായ്ക്കാപ്പിലെ സ്വര്‍ണ്ണക്കൊള്ള: പിടിയിലായത് അഡ്യനടുക്ക ബാങ്കില്‍ നിന്നു 2 കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ പ്രതി; കുടുക്കിയത് ബൈക്കില്‍ സഞ്ചരിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍

കാസര്‍കോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിയും കാസര്‍കോട് ബാറിലെ അഭിഭാഷകയുമായ ചൈത്രയുടെ വീട്ടില്‍ നിന്നു 29 പവന്‍ സ്വര്‍ണ്ണവും കാല്‍ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും 5000 രൂപയും കൊള്ളയടിച്ച കേസില്‍ പിടിയിലായത് ബാങ്ക് കൊള്ളക്കേസിലെ പ്രതി. കര്‍ണ്ണാടക സ്വദേശിയും കാസര്‍കോട്, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ സ്ഥലങ്ങളിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസക്കാരനുമായിരുന്ന ഇബ്രാഹിം എന്ന കലന്തര്‍ ഇബ്രാഹിമിനെ കര്‍ണ്ണാടകയില്‍ വച്ചാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദന്‍, എസ് ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക …

തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ മേയര്‍ ഇല്ല; അസാന്നിധ്യം ചര്‍ച്ചയാവുന്നു

തിരുവനന്തപുരം: വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിന് തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ മേയര്‍ വി.വി രാജേഷിന്റെ പേരില്ലാത്തത് സംസാരം ഉയര്‍ത്തുന്നു. ബിജെപിയുടെ കോര്‍പ്പറേഷന്‍ വിജയത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി എത്തുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ മുതല്‍ ബിജെപി നേതാക്കള്‍ വരെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുമ്പോള്‍ രാജേഷ് ഇല്ലാത്തതാണ് ചര്‍ച്ചയാവുന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തുന്നവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറിയിരുന്നുവെന്നും അതില്‍ മേയറുടെ പേരും ഉണ്ടായിരുന്നുവെന്നും പറയുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച ലിസ്റ്റില്‍ മേയറുടെ പേര് …

മധ്യപ്രദേശ് ദാറിലെ ആരാധനാലയത്തില്‍ ഇന്നു ഒരേ സമയം വസന്തപഞ്ചമി പൂജയും ജുമുഅ നിസ്‌കാരവും

ഭോപ്പാല്‍: പള്ളിയും ക്ഷേത്രവുമായി 11-ാം നൂറ്റാണ്ടു മുതല്‍ പ്രവര്‍ക്കുന്നെന്നു വിശ്വസിക്കുന്ന ആരാധനാലയത്തില്‍ വെള്ളിയാഴ്ചയായ ഇന്ന് ജുമുഅ നിസ്‌കാരവും പഞ്ചമി പൂജയും നടക്കും.പഞ്ചമി പൂജ രാവിലെ മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും ആരാധനാലയത്തിന്റെ മറുഭാഗത്ത് ജുമുഅ നിസ്‌കാരം ഉച്ചക്ക് ഒരു മണിക്കും മൂന്നു മണിക്കും ഇടയില്‍ നടത്താനും സുപ്രിം കോടതി അനുവദിച്ചു. ഇരു ആരാധനാ സ്ഥലങ്ങള്‍ക്കുമിടയില്‍ മറ സ്ഥാപിക്കാനും ഇരു ആരാധനയും സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനും അധികൃതരോട് കോടതി നിര്‍ദ്ദേശിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് …

ഇനി വരുന്നത് 200 കിലോമീറ്റർ അതിവേഗ ട്രെയിൻ ; പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം

കോഴിക്കോട് : സംസ്ഥാനത്ത് മണിക്കൂറിൽ 200 കിലോമീറ്റർ അതിവേഗ ട്രയിൻ വരുന്നു. ഇതിൻ്റെ മുന്നോടിയായി റെയിൽ പാത സ്ഥാപിക്കുന്നതിന് പ്രാരംഭ പ്രവർത്തനം ആരംഭിച്ചു . ഇതിൻറെ പ്രഖ്യാപനം തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഇന്ന് നടത്തിയേക്കുമെന്നു കരുതുന്നു. ഡൽഹിയിലെ മെട്രോ റെയിൽവേ കോർപ്പറേഷൻ നേതൃത്വത്തിലാണ് പാത നിർമ്മിക്കുന്നത്. ഇതിൻറെ ഭാഗമായി മെട്രോ റെയിൽ കോർപ്പറേഷൻ ഓഫീസ് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ പ്രവർത്തനമാരംഭിച്ചു. മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ …

യുവതിയുടെ കൊലപാതകം:പ്രതിശ്രുത വരൻ അറസ്റ്റിൽ

ബംഗളൂരു:ധാർവാഡ് മനാസൂരിൽചൊവ്വാഴ്ച യുവതി കൊല്ലപ്പെട്ടകേസിൽ ഘാതകനെന്ന് കരുതുന്നയുവാവിനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.ധാർവാഡ് ഗാന്ധി ചൗക്കിൽ താമസിക്കുന്ന യൂനുസ് മുല്ലയുടെ മകൾ സാക്കിയ മുല്ല(21) കൊല്ലപ്പെട്ടസംഭവത്തിൽ പ്രതിശ്രുത വരൻസാബിർ പർവേസ് അഹമ്മദ് മുല്ലയാണ്(25) അറസ്റ്റിലായത്.ധാർവാഡിലെ സാധനകേരിയിലെ ഹഡ്‌കോ കോളനിയിലെ ഡ്രൈവറും താമസക്കാരനുമാണ് പ്രതിയെന്ന് ധാർവാഡ് ജില്ല പൊലീസ് സൂപ്രണ്ട് ഗുഞ്ചൻ ആര്യ പറഞ്ഞു.സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുറ്റകൃത്യത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം തുടരുന്നുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ പിടിച്ചെടുത്തു.പ്രതിയുടെയും ഇരയുടെയും …

കോടതി മുറിയിൽ കീടനാശിനി കഴിച്ച് യുവാവ് ആശുപത്രിയിൽ

മംഗളൂരു : പുത്തൂർ അഡീ.ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ(അഞ്ച്)വ്യാഴാഴ്ച കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് യുവാവ് ആശുപത്രിയിലായി.കാവ് മണിയട്ക നിവാസി രവിയാണ് (39) നിരോധിത എന്റോസൾഫാന് പകരം ഉപയോഗിക്കുന്ന കീടനാശിനി അകത്താക്കിയത്.കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ യുവാവ് കശുമാവ് തോട്ടങ്ങളിൽ ഉപയോഗിക്കുന്ന ‘കരാട്ടെ’ എന്നറിയപ്പെടുന്ന കീടനാശിനി അടങ്ങിയ കുപ്പി പുറത്തെടുത്ത് ആരെങ്കിലും ഇടപെടുന്നതിന് മുമ്പ് കുടിച്ചതായി ദൃക്സാക്ഷികൾ വിവരിച്ചു.കോടതി മുറിക്കുള്ളിൽ രവി ഛർദ്ദിക്കാൻ തുടങ്ങി.തുടർന്ന് കോടതി ജീവനക്കാരും സമീപത്തുള്ളവരും ചേർന്ന് യുവാവിനെ പുത്തൂർ ഗവ. ആശുപത്രിയിൽ എത്തിച്ചു.രവിയും …

ബംഗളൂരു വിമാനത്താവളത്തിൽ38.60 കോടിയുടെ മയക്കുമരുന്ന്പിടികൂടി; ബ്രസീൽ പൗരൻ അറസ്റ്റിൽ

ബംഗളൂരു: ബ്രസീലിലെ സാവോ പോളോയിൽ നിന്ന് എത്തിയ യാത്രക്കാരനെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 38.60 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു.വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ ഐഡന്റിറ്റി വെളിപ്പെടുത്താത്ത യാത്രക്കാരനെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് 7.72 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതെന്ന് വ്യാഴാഴ്ച ‘ബംഗളൂരു കസ്റ്റംസ് പറഞ്ഞു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരമാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

വീണ്ടും ദുരഭിമാനക്കൊല; ഇതര മതവിശ്വാസിയെ പ്രണയിച്ച യുവതിയെയും കാമുകനേയും കൊലപ്പെടുത്തി; സഹോദരന്‍മാര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഇതര മതവിശ്വാസിയായ യുവാവിനെ പ്രണയിച്ചതിന് യുവതിയെയും കാമുകനെയും കൊലപ്പെടുത്തി ബന്ധുക്കള്‍. സംഭവത്തില്‍ യുവതിയുടെ മൂന്ന് സഹോദരന്‍മാരെ പൊലീസ് അറസ്റ്റുചെയ്തു. മൊറാദാബാദ് ജില്ലയിലെ ഉമ്രി സബ്‌സിപൂരിലാണ് ദുരഭിമാനക്കൊല നടന്നത്. 22 കാരിയായ കാജല്‍ സൈനി, 27 കാരനായ അര്‍മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം സമീപത്തെ കാട്ടില്‍ നിന്ന് കണ്ടെടുത്തു. സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന അര്‍മാന്‍, ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മൊറാദാബാദിലേക്ക് താമസം മാറിയത്. അവിടെ വച്ച് കാജല്‍ സൈനിയുമായി പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. കാജലിന്റെ സഹോദരന്മാര്‍ …

കുമ്പള, നായ്ക്കാപ്പിലെ അഭിഭാഷകയുടെ വീട്ടിലെ കൊള്ള: സൂത്രധാരൻ കർണാടകയിൽ പിടിയിൽ; നിരവധി കവർച്ചകൾക്ക് തുമ്പായേക്കുമെന്ന് സൂചന

കാസർകോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിനിയും കാസർകോട് ബാറിലെ അഭിഭാഷകയുമായ ചൈത്രയുടെ വീട് കുത്തിത്തുറന്ന് കൊള്ള നടത്തിയ കേസിലെ സൂത്രധാരൻ കർണ്ണാടകയിൽ പിടിയിലായതായി സൂചന. പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയ പ്രതിയെ കുമ്പളയിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതോടെ മറ്റു നിരവധി കവർച്ചാ കേസുകൾക്ക് കൂടി തുമ്പായേക്കുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം .ഞായറാഴ്ച വൈകുന്നേരം 6.30 മണിക്കും രാത്രി എട്ടു മണിക്കും ഇടയിലാണ് കവർച്ച നടന്നത്.ചൈത്രയും കുടുംബവും വീടുപൂട്ടി ഉത്സവത്തിനു പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ …

മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

മഞ്ചേശ്വരം : മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു. കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത് .മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ വടക്കാങ്കര എരുമ്പത്തൂവീട്ടിൽ അബ്ദുൽ റഹ്മാന്റെ മകൻ ഹംസ (64)യെ കസ്റ്റഡിയിലെടുത്തു. ഹംസയെയും കുഴൽപ്പണവും പോലീസിന് കൈമാറിയതായി എക്സൈസ് സംഘം അറിയിച്ചു .ഇന്ന് രാവിലെ 9. 30 ന് ചെക്ക് പോസ്റ്റിൽ നടത്തിയ പതിവ് വാഹന പരിശോധനയിലാണ് തലപ്പാടിയിൽ നിന്ന് കാസർകോട്ടേക്കു പോവുകയായിരുന്ന സ്റ്റേറ്റ് ബസിൽ നിന്നു …

ഡയപ്പർ മാറ്റുന്നതിനിടെ കരഞ്ഞ ഓട്ടിസം ബാധിച്ച മൂന്ന് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചു പിതാവ്ജയിലിലായി ;മർദ്ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പി പി ചെറിയാൻ കിൻസ്റ്റൺ (നോർത്ത് കരോലിന): ഓട്ടിസം ബാധിച്ച സ്വന്തം മകനെ ക്രൂരമായി മർദ്ദിച്ച പിതാവും കൂട്ടുനിന്ന യുവതിയും ജയിലിലായി. 37 വയസ്സുകാരനായ ജോഷ്വ സ്റ്റോക്ക്ടൺ ഇയാളുടെ പങ്കാളി ആമി ഗോട്ടിയർ (40) എന്നിവരാണ് അറസ്റിലായത്. ഡയപ്പർ മാറ്റുന്നതിനിടെ കുട്ടി കരഞ്ഞതിന് ജോഷ്വ കുട്ടിയെ കട്ടിലിലേക്ക് ബലമായി തള്ളിയിടുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ നിർത്താൻ വായയും മൂക്കും കൈകൊണ്ട് അമർത്തിപ്പിടിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നത് വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടി വീഡിയോയിൽ പകർത്തിയിരുന്നു. മൊബൈൽ …