കാസര്‍കോട്ട് എക്‌സൈസ് റെയ്ഡ് ശക്തമാക്കി; കഞ്ചാവും മയക്കുമരുന്നും കാറില്‍ കടത്തിയ മദ്യവും പിടികൂടി

  കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും മയക്കുമരുന്നും കാറില്‍ കടത്തിയ മദ്യവും പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും ചെര്‍ളടുക്കയില്‍ നടത്തിയ റെയ്ഡില്‍ 10 ഗ്രാം കഞ്ചാവും 0.045 ഗ്രാം മെത്തഫിറ്റമിനുമായി ചെര്‍ളടുക്ക സ്വദേശി സിഎച്ച് നൗഷാദ് അലി(24)യെ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ചെര്‍ളടുക്കയിലാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെവി മുരളി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വി പ്രശാന്ത് …

രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ച് ബംഗാളി നടി; സംവിധായകനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു; അന്വേഷിക്കുമെന്ന് വനിതാ കമ്മീഷന്‍

  സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ ബംഗാളി നടി ശ്രീലേഖ മിത്ര ഉറച്ചു നിന്നതോടെ സിനിമാലോകത്തുനിന്നും രാഷ്ട്രീയ രംഗത്തുനിന്നും പിന്തുണയുമായുമായി നിരവധി പേരെത്തി തുടങ്ങി. അതേസമയം ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് മന്ത്രി സജീ ചെറിയാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് അവകാശപ്പെടുന്ന മന്ത്രി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പ് എന്നാണ് വിശദീകരിക്കുന്നത്. അതേസമയം നടിയുടെ ആരോപണത്തിന് കഴിഞ്ഞ ദിവസം രഞ്ജിത്ത് നല്‍കിയ …

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടി; അസമില്‍ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത മുഖ്യപ്രതി കുളത്തില്‍ ചാടി മരിച്ചു

  അസം കൂട്ടബലാത്സംഗ കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചതായി പൊലീസ്. കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന താഫസുല്‍ ഇസ്ലാം തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോള്‍ കുളത്തിലേക്ക് ചാടുകയായിരുന്നു. രണ്ട് മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇസ്ലാമിന്റെ മൃതദേഹം കണ്ടെടുത്തത്. കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികളില്‍ ഒരാളാണ് മരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി രംഗം പുനഃസൃഷ്ടിക്കുന്നതിനിടയാണ് സംഭവം. പ്രതി കൈവിലങ്ങുമായി കുളത്തിലേക്ക് ചാടുയായിരുന്നു. കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രക്ഷോഭം വ്യാപകമാകുന്ന ഘട്ടത്തിലാണ് മുഖ്യപ്രതിയുടെ മരണം. …

പ്രായമൊക്കെ വെറും നമ്പര്‍ മാത്രം; അറുപത്തെട്ടാം വയസില്‍ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടന്‍ ഇന്ദ്രന്‍സ്

    മലയാളികളുടെ പ്രിയ നടന്‍ ഇന്ദ്രന്‍സ് പഠിക്കാന്‍ പ്രായമൊരു വിഷയമേയല്ല എന്ന് തെളിയിക്കുകയാണ്. സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാന്‍ തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ ഇന്ദ്രന്‍സ് എത്തി. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാത്തതിന്റെ ദുഖമകറ്റാനാണ് 68-ാം വയസ്സില്‍ അദ്ദേഹം തുടര്‍ പഠനത്തിന് ചേര്‍ന്നത്. നടന് അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി ശിവന്‍കുട്ടി രംഗത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു പഠന കേന്ദ്രം. ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ. …

ഭാര്യ റീല്‍സിന് അടിമ; സഹികെട്ട ഭര്‍ത്താവ് യുവതിയെ അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

  റീല്‍സ് വീഡിയോകള്‍ ചിത്രീകരിക്കാനുള്ള  അമിത താല്‍പര്യത്തെ ചൊല്ലിയുള്ള തര്‍ക്കം കൊലയില്‍ കലാശിച്ചു. കര്‍ണാടക കുന്താപുര സാലിഗ്രാമക്കടുത്ത് കര്‍ക്കടയില്‍ ഭര്‍ത്താവ് യുവതിയെ അരിവാള്‍ വെട്ടിക്കൊലപ്പെടുത്തി. ബിദാറിലെ ഡൊനാഗപുര സ്വദേശിനി ജയശ്രീ(31) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കിരണ്‍ ഉപാധ്യ(44)യെ കോട്ട പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാത്രിയിലാണ് ദാരുണ സംഭവം നടന്നത്. എട്ടുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ശേഷം കര്‍ക്കടയിലെ ഒരു പരിചയക്കാരന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലാണ് താമസിച്ചുവരുന്നത്. ഭാര്യ റീല്‍സ് നിര്‍മ്മിക്കുന്നതിനും സോഷ്യല്‍ മീഡിയയ്ക്കും അടിമയാണെന്ന് പിന്നീടാണ് …

ചെങ്കളയില്‍ ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

  കാസര്‍കോട്: ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുവിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ചെങ്കള കപ്പള ഹൗസില്‍ ഇബ്രാഹിം എന്ന ആളുടെ പശുവാണ് കിണറില്‍ വീണത്. വെള്ളിയാഴ്ച വൈകീട്ട് പുല്ലു മേയാന്‍ കെട്ടിയിട്ട പശു നടന്നു നീങ്ങുന്നതിനിടെ കിണറില്‍ വീഴുകയായിരുന്നു. പശുവിനെ കാണാതെ വന്നതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 20 കോല്‍ ആഴവും പത്തടിയോളം വെള്ളവുമുള്ള കിണറില്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്നും സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎം സതീശന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി. ആറരയോടെ സേനാംഗങ്ങള്‍ റസ്‌ക്യൂ …

വാക്സിനുകൾക്ക് അർബുദത്തെ തടയാൻ ആകുമോ? വൈദ്യശാസ്ത്ര ചരിത്രത്തിൽ ആദ്യമായി ശ്വാസകോശ അര്‍ബുദത്തിനുള്ള വാക്‌സിന്‍ വികസിപ്പിച്ചു

  കാലിഫോര്‍ണിയ: വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായി ശ്വാസകോശ അര്‍ബുദത്തിനുള്ള വാക്‌സിന്‍ വികസിപ്പിച്ചു. യുകെയിലെ 67 കാരനായ ജാനുസ് റാക്സിന് എന്ന ആളിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. BNT116 എന്ന രഹസ്യനാമമുള്ള വാക്സിന്‍, ബയോഎന്‍ടെകാണ് നിര്‍മ്മിച്ചിരിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണ് ഫലപ്രാപ്തിയിലെത്തുക . ലോകത്തിലെ ഏറ്റവും വലിയ മരണകാരണമാണ് ശ്വാസകോശാര്‍ബുദം. പ്രതിവര്‍ഷം 1.8 ദശലക്ഷം ആളുകള്‍ ഇത് മൂലം മരണപ്പെടുന്നുണ്ട്. ഇത് കീമോതെറാപ്പിയേക്കാള്‍ വളരെ ഫലപ്രദമാണെന്നും, അമിതമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കി ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുപാടുകള്‍ …

സ്‌കോഡയുടെ പുതിയ എസ് യു വി കാറിന് പേരിട്ട് കാസര്‍കോട് സ്വദേശി, ‘കൈലാകി’ന്റെ രാജ്യത്തെ ആദ്യ ഉടമയാകും സിയാദ് 

  സ്കോഡയുടെ പുതിയ എസ് യു വിക്ക് പേരിട്ട് കാസര്‍കോട് സ്വദേശി. ‘കൈലാഖ്’ എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്‌യുവിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് മാലയാളിക്കാണെന്ന് സ്‌കോഡ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട് നായന്മാര്‍മൂല പാണലം കോളിക്കടവ് സ്വദേശിയും തെരുവത്ത് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനുമായ മുഹമ്മദ് സിയാദ്(24) ആണ് വാഹനത്തിന് പേരിട്ടത്. ഈ എസ്‌യുവിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്‌യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം …

 ”മുടിയിലും കഴുത്തിലും സ്പർശിച്ചു, പീഡിപ്പിക്കാൻ ശ്രമിക്കും മുമ്പ് ഇറങ്ങി ഓടി “; സംവിധായകൻ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നടി 

  തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരാതിയുമായി ബംഗാളി നടി. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര പറയുന്നത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ പറഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അകലെ എന്ന സിനിമയിൽ താൻ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ …

കണ്ണൂരിൽ നിപയോ ? രോഗലക്ഷണമുള്ള രണ്ടുപേർ ആശുപത്രിയിൽ; സ്രവം പരിശോധനയ്ക്ക് അയച്ചു

കണ്ണൂർ: കണ്ണൂരിൽ നിപയെന്ന് ‌സംശയം. മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ മാലൂർ സ്വദേശികളായ 48ഉം 18ഉം വയസ്സുള്ള പുരുഷന്മാരാണിവർ. പനിയും തലവേദനയുമായി മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് വെള്ളിയാഴ്ച ഇരുവരും ചികിത്സതേടിയത്. നിപാ രോഗം സംശയിക്കുന്നതായി ഇവിടുത്തെ ഡോക്ടർമാർ അറിയിച്ചതിനാൽ ജില്ലാ ആരോഗ്യവിഭാഗം ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിപാ ലക്ഷണങ്ങളില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും സാമ്പിൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക്‌ പരിശോധനയ്ക്ക് അയക്കും. …

കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് 2 വർഷം കഠിന തടവും പിഴയും

  കാസർകോട്: കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ രണ്ട് വർഷം കഠിന തടവിനും 20000 രുപ പിഴയടക്കാനും ശിക്ഷിച്ചു. ഒന്നാം പ്രതി തായൽ നായർ ന്മാർമൂല ഫാത്തിമ മൻസിലിൽ എൻ എസ്. ജുനൈദി (29)നെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. 2017 ഒക്ടോബർ 30 ന് രാത്രി 7.20ന് കാഞ്ഞങ്ങാട് അരിമല ഹോസ്പിറ്റലിന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിൽ ബുള്ളറ്റ് ബൈക്കിൽ …

കാറഡുക്ക സൊസൈറ്റിയിലെ തട്ടിപ്പ്; തട്ടിയെടുത്ത സ്വര്‍ണ്ണം മാണിക്കോത്ത് പണയം വച്ച നിലയിൽ  

  കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സംഘത്തില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ നിന്ന് ഒരു ഭാഗം കാഞ്ഞങ്ങാട്, മാണിക്കോത്തെ ഒരു സ്ഥാപനത്തില്‍ പണയപ്പെടുത്തിയ നിലയിൽ കണ്ടെടുത്തു. കോട്ടച്ചേരി സഹകരണ ബാങ്കിന്റെ മാണിക്കോത്ത് ശാഖയിൽ പണയം വച്ച 106 ഗ്രാം സ്വര്‍ണ്ണമാണ് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബാങ്കിൽ നിന്നു കണ്ടെടുത്തത്. കേസില്‍ ആദ്യം അറസ്റ്റിലായ അതിയാമ്പൂര്‍ സ്വദേശിയാണ് കാറഡുക്ക സംഘത്തില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണ പണയപ്പെടുത്തിയത്. ഇയാൾ റിമാന്റിൽ …

നാലുദിവസം മുമ്പ് കുഡ്‌ലുവില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍

  കാസര്‍കോട്: നാലുദിവസം മുമ്പ് കുഡ്‌ലുവില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തി. കുഡ്ലു സ്വദേശിയും ചൗക്കി പായിച്ചാല്‍ താമസക്കാരനുമായ  കെ വിനയ(27)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച വൈകീട്ട് പുഴയില്‍ കണ്ടെത്തിയത്. ഈമാസം 19 നാണ് വിനയയെ കാണാതായത്. ജോലിക്ക് പോയ യുവാവ് പിന്നീട് വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും പലവഴിക്ക് അന്വേഷണം നടത്തിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല. തുടര്‍ന്ന് പിതാവ് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച രാത്രി ചന്ദ്രഗിരിപ്പുഴയില്‍ ഒരു മധ്യവയസ്‌കന്‍ …

വിവരാവകാശ കമ്മീഷന്‍ പറയാത്ത വലിയ ഭാഗം വെട്ടിക്കളഞ്ഞതിന്റെ പിന്നില്‍ ഗൂഢാലോചന; കെ.സുരേന്ദ്രന്‍

  കാസര്‍കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ പറയാത്ത വലിയ ഭാഗം വെട്ടിക്കളഞ്ഞതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇരകള്‍ക്ക് നീതി നിഷേധിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ചുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. റിപ്പോര്‍ട്ട് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായി മാറാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചു. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന വിചിത്രമായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സുരേന്ദ്രന്‍ കാസര്‍കോട്ട് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടക്കം മുതലേ ഒളിച്ചുകളിയാണ് സര്‍ക്കാര്‍ നടത്തുന്നത്. …

വടക്കന്‍ ജില്ലകളില്‍ മഴ വീണ്ടും ശക്തമാകും; കാസര്‍കോടും കണ്ണൂരും നാലുദിവസം യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും, തിങ്കളാഴ്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ …

കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

  കാസര്‍കോട്: നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. മായിപ്പാടി ബി.ടി റോഡ് ആനന്ദ നിലയത്തിലെ ചന്ദ്രമോഹനന്‍(54) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവിട്ടതിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം വൈകീട്ട് മായിപ്പാടി പൊതുശ്മശാനത്തില്‍ നടക്കും. പരേതരായ ആനന്ദന്റെയും നാരായണിയുടെയും മകനാണ്. സുമതിയാണ് ഭാര്യ. നന്ദു, രഞ്ജിമ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: സദാശിവന്‍, ശ്രീധരന്‍, ഇന്ദിര, സുജാത.

”ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു, പവര്‍ ഗ്രൂപ്പ് എന്ന ഒന്നില്ല, തെറ്റുചെയ്തവര്‍ക്കെതിരെ പൊലീസ് നടപടി വേണം-”; താരസംഘടനയായ ‘അമ്മ’

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി മലയാള താരസംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. ‘അമ്മ’ ഒളിച്ചോടില്ലെന്നും ഞങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ മൊത്തത്തില്‍ കുറ്റപ്പെടുത്തരുത്. പവര്‍ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അത് എവിടെ നിന്നുവന്നു എന്ന് അറിയില്ല. പവര്‍ ഗ്രൂപ്പ് എന്ന ഒന്ന് മലയാള സിനിമക്കകത്തില്ലെന്നും ആ …

നേപ്പാളില്‍ 40 ഇന്ത്യന്‍ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു; 14 പേര്‍ മരിച്ചു

  ന്യൂഡല്‍ഹി: നേപ്പാളിലേക്ക് 40 ഇന്ത്യന്‍ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു. 14 യാത്രക്കാര്‍ മരിച്ചു. പൊഖ്റയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.  29 യാത്രക്കാരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട യാത്രക്കാരുടെ വിവരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യുപി രജിസ്‌ട്രേഷന്‍ ബസ് നദിയിലേക്ക് മറിഞ്ഞെന്ന് തനാഹുന്‍ ജില്ലയിലെ ഡിഎസ്പി ദീപ്കുമാര്‍ രായ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.30ഓടെ ഐന പഹാരയിലെ തനാഹുന്‍ ജില്ലയിലാണ് സംഭവം. ആംഡ് പൊലീസ് ഫോഴ്സ് നേപ്പാള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ട്രെയിനിംഗ് സ്‌കൂളിലെ സീനിയര്‍ …