‘സസ്‌നേഹം സഹപാഠിക്ക് ‘ വീടൊരുങ്ങി, മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ക്കുള്ള വീട് നാളെ മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ കൈമാറും

കാസര്‍കോട്: ‘സസ്‌നേഹം സഹപാഠിക്ക് ‘എന്ന പദ്ധതിയിലൂടെ സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ മാതൃക സൃഷ്ടിക്കുകയാണ് മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഇവര്‍ സ്വരൂപിച്ചെടുത്ത പണം കൊണ്ട് മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ 3 സഹപാഠികള്‍ക്ക് സുരക്ഷിതമായി കിടന്നുറങ്ങാന്‍ ഒരുക്കിയ വീടിന്റെ കൈമാറ്റ ചടങ്ങ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. സംസ്ഥാന സ്‌പോര്‍ട്‌സ്-യുവജന കാര്യ വകുപ്പ് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. മൊഗ്രാല്‍ പെര്‍വാഡില്‍ 11 ലക്ഷം രൂപ ചിലവിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. …

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മാതാപിതാക്കളും സഹോദരിയുമടക്കം 9 ബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വരന്‍ ജന്‍സണ്‍ വെന്റിലേറ്ററില്‍, ആന്തരിക രക്തസ്രാവം, സാധ്യമായതെല്ലാം ചെയ്യുമെന്നു ഡോക്ടര്‍മാര്‍

  കല്‍പ്പറ്റ: വെള്ളാരംകുന്നില്‍ വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിയില്‍ ഗുരുതരമായി പരുക്കേറ്റ ജന്‍സണ്‍ വെന്റിലേറ്ററില്‍. തലയിലും മൂക്കിലും അനിയന്ത്രിത രക്തസ്രാവമാണെന്ന് മൂപ്പന്‍സ് മെഡിക്കല്‍ കോളജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍ പറഞ്ഞു. നിലവില്‍ വെന്റിലേറ്ററിന്റെ സാഹായത്താല്‍ ആണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരനാണ് ജന്‍സണ്‍. അപകടത്തില്‍ ശ്രുതിക്കും പരുക്കേറ്റിരുന്നു. 9 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. വാനും കോഴിക്കോട് കല്‍പ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസും ആണ് കൂട്ടയിടിച്ചത്. …

സ്‌നേഹാലയത്തില്‍ ഇക്കുറി ഓണം കെങ്കേമമാകും; സ്‌നേഹ വിരുന്നൊരുക്കി ജില്ലാ പൊലീസ്

  കാസര്‍കോട്: 200 ഓളം അന്തേവാസികള്‍ താമസിക്കുന്ന അമ്പലത്തറ സ്‌നേഹാലയത്തിലെ ഓണം ആഘോഷത്തിനായി ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യ സാധനങ്ങള്‍ എത്തിച്ച് ജില്ലാ പൊലീസ്. പൊലീസ് ശേഖരിച്ച വസ്തുക്കള്‍ രാവിലെ കാസര്‍കോട് അഡിഷണല്‍ എസ്.പി പി ബാലകൃഷ്ണന്‍ നായര്‍ സ്‌നേഹലായത്തിന്റെ ഡയറക്ടര്‍ ഈശോ ദാസിനു കൈമാറി. ചടങ്ങില്‍ ജില്ല ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെപിവി രാജീവന്‍, കെപിഒഎ ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ മടിക്കൈ, കെപിഎ ജില്ലാ ജോയിന്‍ സെക്രട്ടറി ടിവി പ്രമോദ്, ഹോസ്ദുര്‍ഗ് ജനമൈത്രി ബീറ്റ് …

ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; കടബാധ്യത കാരണമെന്ന് സംശയം

  കോട്ടയം: ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടത്തുരുത്തി പഞ്ചായത്തിലെ കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത(45) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അയല്‍വാസികള്‍ ഫോണില്‍ ബന്ധപ്പെട്ട് കിട്ടാതായതോടെയാണ് സംശയം തോന്നി വീട്ടിലെത്തിയത്. അടച്ച വാതില്‍ വെട്ടി പൊളിച്ചു അകത്തു കടന്നു നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയില്‍ കണ്ടത്. ഗ്രില്ലില്‍ തൂങ്ങിയ രണ്ടുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. സാമ്പത്തിക ബാധ്യത മൂലമാണ് ഇരുവരും ആത്മഹത്യ …

മുന്‍ ചെറുവത്തൂര്‍ എഇഒ കാടങ്കോട് സ്വദേശി സുബാഷ് ചന്ദ്രബോസ് അന്തരിച്ചു

  കാസര്‍കോട്: ചെറുവത്തൂര്‍ മുന്‍ എഇഒ കെ സുബാഷ് ചന്ദ്രബോസ്(86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം പിന്നീട്. ദീര്‍ഘകാലം കാടംങ്കോട് ജി.എഫ്.വി.എച്ച്.എസ്.എസിലെ ഹെഡ്മാസ്റ്ററായിരുന്നു. കൃഷി വകുപ്പിലും ആരോഗ്യവകുപ്പിലും ജോലി ചെയ്ത ശേഷമാണ് സ്‌കൂള്‍ അധ്യാപകനായത്. ചെറുവത്തൂര്‍ എ.ഇഒ ആയാണ് വിരമിച്ചത്. അധ്യാപക സംഘടനാ രംഗത്തും സജീവമായിരുന്നു. പുരോഗമനകലാ സാഹിത്യ സംഘം മുന്‍ ജില്ലാകമ്മിറ്റയംഗം, സിപിഎം തുരുത്തി മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. …

സാമ്പത്തിക ബാധ്യത; സ്വന്തം കടക്കുള്ളിൽ വ്യാപാരി ജീവനൊടുക്കിയ നിലയിൽ  

  കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വ്യാപാരി കടക്കുള്ളില്‍ ജീവനൊടുക്കി.വയനാട് പാടിച്ചിറ കിളിയാകട്ട ജോസ് (68) നെയാണ് സ്വന്തം കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാടിച്ചിറ ടൗണില്‍ പച്ചക്കറിക്കച്ചവടം നടത്തിവരികയായിരുന്നു ജോസ്. ചൊവ്വാഴ്ച രാവിലെ ജോസ് കടയില്‍ സജീവമായിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ഇദ്ദേഹത്തെ കാണാതായതോടെ വീട്ടുകാർ ഫോണില്‍ വിളിച്ചു നോക്കിയിട്ടും പ്രതികരണമില്ലായിരുന്നു. തുടർന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പച്ചക്കറി കടയോട് ചേര്‍ന്ന് തന്നെ അടച്ചിട്ട ജോസിന്റെ കോഴിക്കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കൂട്ടത്തില്‍ നിന്നും ബാങ്കില്‍ …

ബംഗാളിൽ നിന്ന് എത്തി കുടുംബസമേതം വാടക വീട്ടിൽ താമസം; 24 കാരിയുടെ കള്ളത്തരം കയ്യോടെ പിടികൂടിയപ്പോൾ 

  കണ്ണൂർ: തലശ്ശേരിയിൽ 1.18 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ. തലശ്ശേരി ടി സി റോഡിനടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനി ജോഖില ഖാട്ടൂൺ (24 ) ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ് എ കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കേസ് കണ്ടെത്തിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി നൽകിയ വിവരം അനുസരിച്ചായിരുന്നു പരിശോധന.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കർശന …

തളങ്കര പള്ളിക്കാലിലെ ആമിന ബീവി അന്തരിച്ചു  

  കാസർകോട് : തളങ്കര പള്ളിക്കാലിലെ ആമിന ബീവി (83) അന്തരിച്ചു. പരേതരായ കുന്നിൽ അബ്ദുൽ ഖാദറിന്റെയും ഉമ്മുഹലീമയുടെയും മകളാണ്. ഭർത്താവ്: കർണാടക മുൻ സർക്കിൾ ഇൻസ്‌പെക്ടർ പള്ളിക്കാലിലെ പരേതനായ അബ്ദുല്ല. മക്കൾ: മുഹമ്മദ് ഹനീഫ്, അബ്ദുൽ ഖാദർ, അൽത്വാഫ് ഹുസൈൻ, നവാസ്, ശാകിർ, സത്താർ, ഖാലിദ്, നിസാർ, മിർശാദ്. മരുമക്കൾ: ഹാജറ, സുബൈദ, മുംതാസ്, ഹാജറ തെക്കിൽ, ആസിയ, ആബിദ, സുരയ്യ, ശബാന, ബുശ്റ. സഹോദരങ്ങൾ: കെ ജി അബ്ദുർ റസാഖ്, അബ്ദുല്ല, മറിയം ബീവി.

പിടിയിലായത് മുതൽ ജാമ്യമില്ലാതെ ജയിലിൽ തന്നെ; ബംഗളൂരുവിൽ നിന്ന് 54ഗ്രാം എംഡി എംഎ ബസ്സിൽ കടത്തിക്കൊണ്ടുവന്ന യുവാവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും 

  കാസർകോട്: ബംഗളൂരുവിൽ നിന്ന് 54 ഗ്രാം എംഡി എം എ ബസ്സിൽ കടത്തിക്കൊണ്ടുവന്ന യുവാവിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചട്ടഞ്ചാൽ പട്ടുവം സ്വദേശി ടി കെ മുഹമ്മദ് ആഷികി(25)നെയാണ് കാസർകോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്- 2 കെ പ്രിയ ശിക്ഷിച്ചത്. ജാമ്യം നിൽക്കാൻ ആരും തയ്യാറാവത്തതിനാൽ പിടിയിലായത് മുതൽ പ്രതി ജയിലിൽ തന്നെയായിരുന്നു. 2022 ഒക്ടോബർ 21നാണു കേസിന് ആസ്പദമായ സംഭവം നടന്നത്. …

കടവന്ത്രയില്‍ നിന്ന് കാണാതായ 73 കാരിയെ കൊന്ന് കുഴിച്ചുമൂടി; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; സുഹൃത്തുക്കള്‍ ഒളിവില്‍

  ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടി. മൃതദേഹ അവശിഷ്ടങ്ങള്‍ കലവൂരിലെ വീട്ടുവളപ്പിലെ കുഴിയില്‍ നിന്ന് കണ്ടെടുത്തു. കടവന്ത്ര സ്വദേശിനി സുഭദ്ര(73)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കണ്ടെത്തിയ വീട്ടില്‍ വാടകയ്ക്ക് താമസിച്ച ശര്‍മ്മിളയും മാത്യൂസും ഒളിവിലാണ്.  ശര്‍മ്മിളയും മാത്യൂസും സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ മാസം നാലാം തിയ്യതിയാണ് സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ …

സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ തലച്ചോറില്‍ കാന്‍സര്‍ വരുമോ? ലോക ആരോഗ്യ സംഘടനയുടെ പഠനത്തില്‍ പറയുന്നത് ഇതാണ്

  രാജ്യത്ത് മൊബൈല്‍ ഫോണ്‍ പ്രചാരത്തിലായിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടു. ഉപയോഗത്തില്‍ വന്നപ്പോള്‍ മുതലുള്ള സംശയമാണ് അവയുടെ ഇലക്ട്രോമാഗ്‌നിറ്റിക് റേഡിയേഷന്‍ കാന്‍സറുണ്ടാക്കുമോ എന്നത്. എന്നാല്‍, ഈ സംശയത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് പുതിയ പഠനം. വയര്‍ലെസ് സാങ്കേതികവിദ്യകള്‍ പുറത്തുവിടുന്ന റേഡിയോ തരംഗങ്ങള്‍ വളരെ ശക്തി കുറഞ്ഞതാണ്. കോശങ്ങളുടെ ഡിഎന്‍എയില്‍ തകരാറുണ്ടാക്കാനുള്ള ഊര്‍ജം ഇവയ്ക്കില്ലെന്ന് പഠനത്തില്‍ പറയുന്നു. ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) നിയോഗിച്ച സംഘമാണ് ഈ പഠനം നടത്തിയത്. എന്‍വിയോണ്‍മെന്റ് ഇന്റര്‍നാഷണല്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പത്ത് വര്‍ഷത്തിലധികം കാലം മൊബൈല്‍ …

മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍

  കാസര്‍കോട്: മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായ മധ്യവയസ്‌കനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി നെല്ലിത്തോട് അഞ്ചുകണ്ടത്തില്‍ കുരുവിള ജോസഫിന്റെ മകന്‍ ബിജു കുരുവിളയാണ്(53) മരിച്ചത്. പാണത്തൂരിലെ ഹില്‍ടോപ്പ് ലോഡ്ജിലെ 109-ാം നമ്പര്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 23 മുതല്‍ ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുറി വൃത്തിയാക്കാന്‍ എത്തിയ ലോഡ്ജ് ജീവനക്കാരനാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായിരുന്നു. അവിവാഹിതനാണ്. മാതാവ് പരേതയായ വെറോനിക്ക. സഹോദരങ്ങള്‍: ഷാജി, മനോജ്, …

സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

  ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലെ ഐസിയുവിലാണ്. ഡോക്ടര്‍മാരുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പാര്‍ട്ടിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി. അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 19 നാണ് സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.      

നശിപ്പിക്കാന്‍ ഒരുക്കിയത് 50 ലക്ഷം രൂപയുടെ മദ്യം; കുപ്പികള്‍ മണ്ണ് മാന്ത്രിയന്ത്രം ഉപയോഗിച്ച് തകര്‍ക്കുന്നത് കുടിയന്മാര്‍ക്ക് സഹിച്ചില്ല, പിന്നീട് അവിടെ സംഭവിച്ചത്

മദ്യകുപ്പികള്‍ നശിപ്പിക്കുന്നത് മദ്യപാനികള്‍ക്ക് ഒരിക്കലും ഇഷ്ടമാകില്ല. എങ്ങനെയെങ്കിലും അത് തടയാനെ അവര്‍ ശ്രമിക്കൂ. അത്തരത്തില്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പൊലീസ് പിടികൂടിയ അനധികൃത മദ്യക്കുപ്പികള്‍ പിന്നീട് നശിപ്പിക്കുകയാണ് പതിവ്. ഏറ്റുകുരു റോഡിലെ ഡബ്ബിങ് യാര്‍ഡിലാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിക്കാറുള്ളത്. 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യമാണ് പൊലീസ് നശിപ്പിക്കാന്‍ നിരത്തി വച്ചത്.  നിരത്തി വെച്ചശേഷം മണ്ണി മാന്തി യന്ത്രം അതിന് മുകളില്‍ കയറ്റിയാണ് കുപ്പികള്‍ നശിപ്പിക്കുക. ഇതിനായി …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുത്തു? സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി, റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറണം

  കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് കനത്ത പ്രഹരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ല്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ …

കീഴൂരില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ മുഹമ്മദ് റിയാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; യാത്രാമൊഴി നല്‍കി ചെമ്മനാട്

  കാസര്‍കോട്: കീഴൂര്‍ മത്സ്യബന്ധന തുറമുഖത്ത് ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ പ്രവാസി ചെമ്മനാട്, കല്ലുവളപ്പിലെ മുഹമ്മദ് റിയാസിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് തൃശൂര്‍, ചാവക്കാട് കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞത്. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകീട്ട് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നരയോടെ വീട്ടിലെത്തിച്ച ശേഷം ചെമ്മനാട് ജമാഅത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആഗസ്ത് 31ന് രാവിലെ ആറുമണിയോടെയാണ് മുഹമ്മദ് റിയാസ് അപകടത്തില്‍പ്പെട്ടത്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും …

പ്രശസ്ത ബോളിവുഡ് നടന്‍ ജയിംസ് ഏള്‍ ജോണ്‍സ് അന്തരിച്ചു; വിടവാങ്ങിയത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്‍മാരിലൊരാള്‍

  ലോസ് ആഞ്ജലീസ്: പ്രശസ്ത ബോളിവുഡ് നടന്‍ ജയിംസ് ഏള്‍ ജോണ്‍സ് (93) അന്തരിച്ചു. പ്രമേഹത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്റ്റാര്‍ വാര്‍സിലെ ഡാര്‍ത്ത് വാഡര്‍, ലയണ്‍ കിംഗിലെ മുഫാസ തുടങ്ങിയ കഥാപാത്രങ്ങളുടെ ശബ്ദമായാണ് ജോണ്‍സ് ലോഎമ്മി, ഗ്രാമി, ഓസ്‌കാര്‍, ടോണി എന്നിങ്ങനെ വിനോദരംഗത്തെ ഉന്നത പുരസ്‌കാരങ്ങള്‍ നാലും നേടിയ ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ് ജോണ്‍സ്. ആറ് പതിറ്റാണ്ടിലേറെയായി സിനിമയിലെയും നാടകത്തിലെയും പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പക്ഷേ, സിനിമയിലെ ഏറ്റവും പ്രശസ്തരായ വില്ലന്മാരില്‍ ഒരാളെന്ന നിലയിലായിരുന്നു അദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. …

ട്രാന്‍സ്‌ഫോര്‍മറിന് സുരക്ഷാവേലിയില്ല, റോഡില്‍ സ്പീഡ് ഗവര്‍ണറും, ജീവന്‍ കയ്യില്‍ പിടിച്ച് നാട്ടുകാര്‍

  കാസര്‍കോട്: ബാരിക്കേഡോ മറ്റു സുരക്ഷാ വേലികളോ ഇല്ലാത്ത ട്രാന്‍സ്‌ഫോര്‍മര്‍ അപകടഭീഷണി ഉയര്‍ത്തുന്നു. ഏറെ തിരക്കേറിയ എരിയാല്‍ ബ്ലാര്‍ക്കോട് ആസാദ് റോഡിലാണ് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ ട്രാന്‍സ്‌ഫോര്‍മര്‍ കിടക്കുന്നത്. റോഡിനോട് തന്നെ ചേര്‍ന്നുനില്‍ക്കുന്ന തരത്തിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ ഉള്ളത്. ഇതിനുപുറമെയാണ് സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിനാല്‍ അമിത വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതും. ഇതും മറ്റുവിധത്തില്‍ വലിയ അപകടം വരുത്തിവെക്കാന്‍ കാരണമാകുന്നു. മദ്രസ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴി നടന്നുപോകാന്‍ മറ്റൊരു മാര്‍ഗവുമില്ല. ഈ ഭാഗത്ത് ഒരേ സമയം രണ്ട് വാഹനങ്ങള്‍ …