വില്‍പ്പന നടത്തിയ ബൈക്കിന്റെ ആര്‍.സി മാറ്റിയില്ല; ഉടമസ്ഥന് ലഭിച്ചത് 1,35,000 രൂപ പിഴയടക്കാനുള്ള നോട്ടീസ്, പണി കൊടുത്തത് കുട്ടി മോഷ്ടാക്കള്‍, ബൈക്ക് കാഞ്ഞങ്ങാട്ട് കണ്ടെത്തി

കാസര്‍കോട്: വില്‍പ്പന നടത്തിയ ബൈക്കിന്റെ ഉടമസ്ഥനോട് 1,35,000 രൂപ പിഴയടക്കണമെന്നു ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പിന്റെ നൂറോളം നോട്ടീസ്. കണ്ണൂര്‍, മാട്ടൂര്‍, പാറക്കാട്ടെ സക്കറിയക്കാണ് നോട്ടീസ് ലഭിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബൈക്ക് മറ്റൊരാള്‍ക്കു നേരത്തെ വില്‍പ്പന നടത്തിയിരുന്നു. ആര്‍.സി മാറ്റിയിരുന്നില്ല. സൈന്‍ ലെറ്ററിന്റെ അടിസ്ഥാനത്തിലായിരുന്നു കൈമാറ്റം. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പിഴയടക്കണമെന്നു കാണിച്ചു കൊണ്ടുള്ള ആദ്യത്തെ നോട്ടീസ് സക്കറിയയെ തേടിയെത്തിയത്. ട്രാഫിക് ലംഘനത്തിനു എ.ഐ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ്. ഇതേ തുടര്‍ന്ന് സക്കറിയ ബൈക്കു വാങ്ങിയ …

ബദിയഡുക്ക, കാടമനയില്‍ നിന്നു കാണാതായ ആള്‍ കാട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്: മൂന്നു ദിവസം മുമ്പ് കാണാതായ ആളെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക, കാടമനയിലെ ബന്ധുവീട്ടില്‍ താമസക്കാരനായ കര്‍ണ്ണാടക, ബജ്‌പെ സ്വദേശി കൃഷ്ണനായിക് (62)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ നേരത്തെ മരണപ്പെട്ടതിനാല്‍ മാടത്തടുക്കയിലുള്ള ബന്ധുവിന്റെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു കൃഷ്ണനായിക്. മൂന്നു ദിവസം മുമ്പു കാണാതായ ഇയാളെ കണ്ടെത്താന്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച വൈകുന്നേരം 5.30 മണിയോടെ വീടിനു സമീപത്തെ കാട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അന്വേഷിച്ച് നോക്കിയപ്പോഴാണ് …

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ നടന്നത് ഉഡുപ്പി ഹെബ്രി വനമേഖലയില്‍

മംഗളൂരു : മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കര്‍ണാടക ഉഡുപ്പി ഹെബ്രി വനമേഖലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് അന്ത്യം. മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായിരുന്നു വിക്രം. ചിറ്റംബെലുവില്‍ അരി വാങ്ങാനായി വിക്രമടങ്ങിയ അഞ്ചംഗ സംഘമെത്തിയപ്പോഴാണ് നക്സല്‍ വിരുദ്ധ സേനയെ കണ്ടത്. ഇതോടെ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സേനയും തിരിച്ചു വെടിയുതിര്‍ത്തതോടെ വിക്രം വീണു. ഒപ്പമുണ്ടായിരുന്ന നാലുപേരും കാടിനുള്ളിലേക്ക് രക്ഷപ്പെട്ടുവെന്നും ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും സേന വ്യക്തമാക്കി. വിക്രമും സംഘാംഗങ്ങളും ശൃംഗേരി, നരസിംഹരാജ പുര, കര്‍ക്കല, ഉഡുപ്പി …

തിരുച്ചെന്തൂർ ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവും മരിച്ചു

തിരുവനന്തപുരം: തിരുച്ചെന്തൂർ ക്ഷേത്രത്തില്‍ ആനയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തിരുച്ചെന്തൂർ സ്വദേശിയായ ആന പാപ്പാൻ ഉദയകുമാർ (45), ബന്ധുവും പാറശ്ശാല സ്വദേശിയുമായ ശിശുപാലൻ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്.തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ദൈവാനാ എന്ന ആനയാണ് ഇരുവരെയും ആക്രമിച്ച്‌ കൊലപ്പെടുത്തിയത്.പാറശ്ശാലയ്ക്ക് സമീപം പളുകല്‍ സ്വദേശിയായ ശിശുപാലൻ ദിവസങ്ങള്‍ക്ക് മുമ്പാണ് ബന്ധു വീട്ടിലെത്തിയത്. പാപ്പാന്‍ ഉദയകുമാറും ബന്ധു ശിശുബാലനും ചേര്‍ന്ന് ആനയ്ക്ക് പഴം നല്‍കുന്നതിനിടെയാണ് ആന പ്രകോപിതനായി ആക്രമിച്ചത്. ആനയ്ക്ക് …

നീലേശ്വരം വെടിക്കെട്ട് അപകടം; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ജില്ലാ സെഷൻസ് കോടതിയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കാസർകോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകട കേസിലെ പ്രതികൾക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കിയ ജില്ലാ കോടതി വിധി രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ ടി ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷ് എന്നിവർക്ക് കീഴ് കോടതി അനുവദിച്ച ജാമ്യം ജില്ലാ കോടതി റദ്ദാക്കിയിരുന്നു. ഈ വിധിയാണ് ഹൈക്കോടതി ഇന്ന് രണ്ടാഴ്ചത്തേക്ക് …

കേന്ദ്ര അവഗണന; വയനാട്ടിൽ ഇന്ന് എൽഡിഎഫ്- യുഡിഎഫ് ഹർത്താൽ, അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി

കൽപ്പറ്റ: വയനാട്ടില്‍ ഇന്ന് എല്‍ഡിഎഫ്, യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര അവഗണനക്കെതിരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രസഹായം ലഭിക്കാത്തതിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചുമാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഉരുൾപൊട്ടൽ ദുരന്തബാധിതരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നെന്നാരോപിച്ചാണ് യുഡിഎഫിന്‍റെ പ്രതിഷേധം.വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര …

പഥേര്‍ പാഞ്ചാലി സിനിമയിലൂടെ ശ്രദ്ധേയയായ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചാലിയിലൂടെ ശ്രദ്ധേയയായ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. അര്‍ബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. ഉമാ ദാസ് ഗുപ്തയുടെ മരണവാർത്ത ആദ്യം ലോകത്തെ അറിയിച്ചത് നടൻ ചിരഞ്ജിത് ചക്രവർത്തിയാണ്. ഉമാ ദാസ് ഗുപ്തയുടെ മകളാണ് മരണവിവരം അറിയിച്ചതെന്ന് ചിരഞ്ജിത് അറിയിച്ചു. 1955-ൽ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി എന്ന ചിത്രത്തിലെ ദുർഗ്ഗായുടെ വേഷത്തിലൂടെയാണ് ഉമ ദാസ് …

വാഴ കൃഷിനാശം ഉണ്ടായ അരയി പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

കാസർകോട്: വെള്ളക്കെട്ടിനെ തുടർന്നു കൃഷിനാശം ഉണ്ടായ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ അരയി പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. കൃഷി നാശത്തെ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി.രാഘവേന്ദ്രയ്ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. അരയിയിലെ വാഴകൃഷി മധുര കിഴങ്ങ് കൃഷി തുടങ്ങിയവയാണ് നശിച്ചത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴയില്‍ മണ്ണിട്ടടച്ചപ്പോഴാണ് ഈ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് എന്നാണ് പരാതി. അരയി വെള്ളരിക്കണ്ടം,കോടാളി,വിരിപ്പുവയല്‍,ചിറക്കാല്‍, കാര്‍ത്തിക വയല്‍ തുടങ്ങി പനങ്കാവു വരെ നീളുന്ന പ്രദേശങ്ങളിലെ …

ശബരിമല ദര്‍ശനം; തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളില്‍; ഭക്തര്‍ ഇവ കരുതണം

പത്തനംതിട്ട: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാതെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കി. പമ്പയില്‍ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമുള്ളത്. ആധാര്‍ കാര്‍ഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാല്‍ ഫോട്ടോ ഉള്‍പ്പടെ എടുത്ത് വെര്‍ച്ച്വല്‍ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടും. പുല്ലുമേട് വഴി വരുന്ന തീര്‍ത്ഥാടകര്‍ക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയും. നിലവില്‍ ദിനം പ്രതി …

കുമ്പള ടൗണില്‍ വൈദ്യുതി തടസ്സപ്പെടുന്നത് പതിവായി; വ്യാപാരമേഖലയില്‍ ഭീമമായ നഷ്ടം; വ്യാപാരികള്‍ അധികൃതര്‍ക്ക് പരാതി നല്‍കി

കാസര്‍കോട്: കുമ്പള ടൗണിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെടുന്നത് പതിവായി. ഇതുമൂലം വ്യാപാര മേഖലയില്‍ ഭീമമായ നഷ്ടമാണ് ഉണ്ടാവുന്നത്. പരാതികള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു. വൈദ്യുതി ഓഫീസിലെ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെയും, ഫോണ്‍ എടുക്കാതിരിക്കുകയും ചെയ്യുന്ന നടപടിയിലും പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് തീരുമാനിച്ചു. അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് ഡെപ്യൂട്ടി എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. എത്രയും പെട്ടെന്ന് …

ഉത്തരമലബാര്‍ ജലോത്സവം; അഴീക്കോടന്‍ അച്ചാംതുരുത്തി ജലരാജാക്കന്മാര്‍

കാസര്‍കോട്: നീലേശ്വരം തേജസ്വിനി പുഴയില്‍ നടന്ന ഉത്തര മലബാര്‍ ജലോത്സവത്തില്‍അഴീക്കോടന്‍ അച്ചാംതുരുത്തി ജലരാജാക്കന്മാര്‍. എകെജി പൊടോതുരുത്തി രണ്ടുംവയല്‍ക്കര വെങ്ങാട്ട് മൂന്നും സ്ഥാനങ്ങള്‍ നേടി. മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. വനിതകളുടെ 15 പേര്‍ തുഴയും മത്സരത്തിന്റെ ആവേശകരമായ അന്ത്യത്തിനൊടുവില്‍ വയല്‍ക്കര വെങ്ങാട്ട് ഒന്നാമതെത്തി. കൃഷ്ണപ്പിള്ള കാവുംചിറയുടെ രണ്ടു ടീമുകളും യഥാക്രമം രണ്ടും മൂന്നുംസ്ഥാനം നേടി. ഞായറാഴ്ച നടന്ന 15 പേര്‍ തുഴയുംപുരുഷന്മാരുടെ വള്ളംകളി മത്സരത്തില്‍ എ. കെ. ജി പോടോതുരുത്തി ഒന്നാം സ്ഥാനവും കൃഷ്ണപ്പിള്ള കാവുഞ്ചിറ രണ്ടാം …

ന്യൂ ഓര്‍ലിയന്‍സ് പരേഡില്‍ വെടിവയ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടു, 10 പേര്‍ക്ക് പരിക്ക്

പി പി ചെറിയാൻ ന്യൂ ഓര്‍ലിയന്‍സ്: ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ന്യൂ ഓര്‍ലിയന്‍സ് പരേഡ് റൂട്ടിലും ആഘോഷത്തിലും രണ്ട് വ്യത്യസ്ത വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ശേഷമാണ് വെടിവയ്പ്പ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ആദ്യത്തെ വെടിവയ്പ്പ് നടന്ന് 45 മിനിറ്റിനുള്ളില്‍ രണ്ടാമത്തെ സംഭവം നടന്നു. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. രണ്ടാമത്തെ ആളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മരിച്ചതായി വ്യക്തമായി. നഗരത്തിലെ …

മല്‍സ്യവില്‍പ്പനക്കാരന്‍ കാവുംചിറയിലെ പ്രകാശന്റെ മരണം; ഷീബയുടെ ജാമ്യപേക്ഷ കോടതി തള്ളി

കാസര്‍കോട്: മടക്കര കാവുംചിറയിലെ കെവി പ്രകാശന്‍ ജീവനൊടുക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ പ്രേരണ കുറ്റത്തില്‍ റിമാന്റില്‍ കഴിയുന്ന യുവതിയുടെ ജാമ്യാപേക്ഷ ഹോസുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കോടതി തള്ളി. മല്‍സ്യ വില്‍പ്പന തൊഴിലാളിയായ മടിവയല്‍ സ്വദേശിനി സി.ഷീബ(37) നല്‍കിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇതേ തുടര്‍ന്ന ഷീബ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാസര്‍കോട് ജില്ലാ കോടതിയെ സമീപിച്ചു. യുവതി സമര്‍പ്പിച്ച ജാമ്യ ഹര്‍ജില്‍ കോടതി ചന്തേര പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 7 നാണ് കേസില്‍ …

ബിസിനസ് ആവശ്യത്തിനായി പിരിച്ച 9 കോടി രൂപയുമായി യുവാവ് മുങ്ങി; കാസര്‍കോട്ടെ പല പ്രമുഖര്‍ക്കും പണം നഷ്ടപ്പെട്ടു, സെക്കന്റ് ബിസിനസ് ആണെന്ന് അറിഞ്ഞത് പിന്നീട്, പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ബിസിനസ് ആവശ്യത്തിനായി കാസര്‍കോട്ടെ പ്രമുഖരടക്കം നിരവധി പേരില്‍ നിന്നു പിരിച്ചെടുത്ത ഒന്‍പതു കോടി രൂപയുമായി യുവാവ് നാട്ടില്‍ നിന്നു കടന്നു കളഞ്ഞു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ പ്രവാസിയാണ് പണവുമായി സ്ഥലം വിട്ടത്. 10 ലക്ഷം രൂപ നിക്ഷേപമായി നല്‍കുന്ന ഒരാള്‍ക്ക് മാസംതോറും ഒരു ലക്ഷം രൂപ ലാഭവിഹിതം നല്‍കുമെന്ന് പറഞ്ഞാണ് ആള്‍ക്കാരെ വലയിലാക്കിയത്. ഇതനുസരിച്ച് ആദ്യകാലങ്ങളില്‍ പണം നല്‍കിയവര്‍ക്ക് ലാഭവിഹിതം ലഭിച്ചിരുന്നു. ഇതു കണക്കിലെടുത്ത് ചിലര്‍ ലാഭവിഹിതം കൂടി പിന്നീട് നിക്ഷേപമായി …

നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ കയ്യേറ്റം; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് പോക്‌സോ കേസില്‍ പിടിയില്‍. കണ്ണൂര്‍ പഴയങ്ങാടി കുളവയലിലെ സീരവളപ്പില്‍ റാഷിദിനെ(42)യാണ് പഴയങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ സത്യനാഥന്‍ അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടന്നു പോകവേ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പ്രതി കയ്യേറ്റം ചെയ്ത് അപമാനിച്ചത്. പരാതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഹൊ എന്തൊരിടി! കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ ഭാഗത്ത് കാര്‍ വന്നിടിച്ചു; ബസിന്റെ ടയറുകളും ആക്സിലും ഊരി തെറിച്ചു

കൊല്ലം: കാര്‍ പിന്‍ ഭാഗത്ത് വന്നിടിച്ച് കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ ഭാഗത്തെ ടയറുകളും ആക്സിലും അടക്കം ഊരി തെറിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയില്‍ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ ഓര്‍ഡിനറി ബസിന്റെ ടയറാണ് ഊരി തെറിച്ചത്. സംഭവം നടക്കുമ്പോള്‍ ബസില്‍ നിറയെ ആളുകളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. കാറോടിച്ചയാള്‍ക്ക് നിസാര പരിക്കുണ്ട്.

കാസര്‍കോട് ജില്ലയിലെ റേഷന്‍ കടകള്‍ നാളെ തുറക്കില്ല; കാരണമിതാണ്

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ ചൊവ്വാഴ്ച കടകള്‍ അടച്ചിടും. സെപ്റ്റംബര്‍, ഒക്ടോബര്‍, മാസങ്ങളിലെ കമ്മിഷന്‍ നല്‍കാത്തതിലും റേഷന്‍ വ്യാപാരികളോട് ഗവണ്‍മെന്റ് കാട്ടുന്ന കടുത്ത അവഗണനയിലും പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിടുന്നത്. വാതില്‍പ്പടി വിതരണം കൃത്യമായി നടത്തുക, വേതന പാക്കേജ് പരിഷ്‌ക്കരണം പുനപരിശോധിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഈ ആവശ്യങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു നടപടിയും ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് 19ന് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടകള്‍ …

ട്രെയിന്‍ യാത്രക്കിടെ വന്‍ കവര്‍ച്ച; യാത്രക്കാരന്റെ സ്യൂട്ട് കേസിലുണ്ടായിരുന്ന 63 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും മോഷണം പോയി

ട്രെയിന്‍ യാത്രക്കിടെ വന്‍ കവര്‍ച്ച. യാത്രക്കാരന്റെ സ്യൂട്ട് കേസിലുണ്ടായിരുന്ന 63 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും മോഷണം പോയതായി പരാതി. മുംബൈ സ്വദേശിയായ അവിനാഷ് എന്ന യാത്രക്കാരനാണ് മണിപ്പാല്‍ പൊലീസില്‍ പരാതി നല്‍കിയത്. നവംബര്‍ 15ന് സിഎസ്ടി മംഗലാപുരം എക്സ്പ്രസ് ട്രെയിനില്‍ കുടുംബത്തോടൊപ്പം ഇന്ദ്രാലിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു അവിനാഷ്. നാലു സ്യൂട്ട്‌കേസുകള്‍ പൂട്ടി ഭദ്രമായി സീറ്റിനടിയില്‍ വച്ചിരുന്നു. 16 ന് ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ കുടുംബം വൈകിട്ട് വീട്ടില്‍ എത്തി ബാഗുകള്‍ തുറന്നപ്പോഴാണ് സ്വര്‍ണവും വസ്ത്രവും …