ചന്തക്കു സമീപത്ത് യുവതിയെ തലക്ക് കല്ലിട്ട് കൊലപ്പെടുത്തിയ നിലയില്‍

യുവതിയെ തലക്ക് കല്ലിട്ടു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബെല്ലാരി, പട്ടാജെയിലെ നളിനി (28)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പട്ടാജെയിലെ ചന്തക്ക് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ തിരിച്ചറിയാന്‍ പ്രയാസപ്പെടുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട യുവതിയെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡ്രൈവിംഗ് സ്‌കൂള്‍ വിഷയം; മന്ത്രി ഗണേശ് കുമാറിനെ വഴിയില്‍ തടയുമെന്ന് സിഐടിയു

തിരുവനന്തപുരം: ഗതാഗതമന്ത്രി കെബി ഗണേശ്കുമാറിനെ വഴിയില്‍ തടയുമെന്ന് സിഐടിയു. ആള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേര്‍സ് യൂണിയന്‍ (സിഐടിയു) സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സിഐടിയു സംസ്ഥാന പ്രസിഡണ്ട് കെ.കെ ദിവാകരനാണ് മന്ത്രിയെ വഴിയില്‍ തടയുമെന്ന് പ്രഖ്യാപിച്ചത്. ഡ്രൈവിംഗ് സ്‌കൂള്‍ വിഷയത്തില്‍ തൊഴിലാളികളുമായി അടിയന്തര ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ മന്ത്രിയെ വഴിയില്‍ തടയും.ഗണേശ് കുമാറിന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തൊഴിലാളികളുടെ അഭിപ്രായം കേട്ട് തിരുത്തലുകള്‍ നടത്തിയിരുന്ന നേതാവാണ്. ആ പാരമ്പര്യം …

പ്രവാസ മണ്ണിലും വിജയാരവം; ദുബൈ കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി

ദുബൈ: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയവും ഇന്ത്യ മുന്നണിയുടെ ശക്തമായ മുന്നേറ്റത്തെയും ദുബൈ കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ആഘോഷിച്ചു. അബുഹൈല്‍ കെഎംസിസി ആസ്ഥാനത്ത് നടന്ന കണ്‍വെന്‍ഷനില്‍ നിരവധി പേര്‍ സംബന്ധിച്ചു. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. ജബ്ബാര്‍ ബൈദല അധ്യക്ഷനായി. അബ്ദുസലാം കന്ന്യപ്പാടി മുഖ്യപ്രഭാഷണം നടത്തി. ദുബൈയില്‍ എത്തിയ 17ാം വാര്‍ഡ് മുസ്ലിം ലീഗ് ട്രഷറര്‍ ഐബി അബ്ബാസിനെ ചടങ്ങില്‍ ആദരിച്ചു.മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന …

പിറകോട്ട് എടുക്കുന്നതിനിടെ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു; കൂടെ ഉണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി; സംഭവം ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍!

കാസര്‍കോട്: ചെറുവത്തൂര്‍ ബസ്റ്റാന്‍ഡില്‍ പിറകോട്ട് എടുക്കുന്നതിനിടെ സ്വകാര്യ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയ(52)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബസ് സ്റ്റാന്റിലൂടെ നടന്ന് പോകുന്നതിനിടെ പിറകോട്ടെടുക്കുന്ന ബസ് ഇടിച്ച് അടിയില്‍പെടുകയായിരുന്നു. പരിക്കേറ്റ ഇവരെ ആദ്യം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വനമഹോത്സവം-ആവര്‍ത്തിക്കുന്ന പാഴ്‌വേല!

നാരായണന്‍ പേരിയ ജൂണ്‍ അഞ്ചാം തീയ്യതി-വനമഹോത്സവം-തലേന്ന് തന്നെ സ്‌കൂള്‍ കുട്ടികള്‍-നഴ്‌സറിക്കുഞ്ഞുങ്ങള്‍ അടക്കം-വൃക്ഷത്തൈകള്‍ കണ്ടെത്തി. സ്വന്തം വീട്ടു വളപ്പില്‍ നിന്ന്, അല്ലെങ്കില്‍ പരിസരത്ത് നിന്ന്. പിറ്റേന്ന് രാവിലെ വിദ്യാലയങ്ങളിലെത്തിയ ഉടനെ അധ്യാപകര്‍ക്ക് കൈമാറി. അവര്‍ നിര്‍ദ്ദേശിച്ചു, എവിടെ നടണം എന്ന്. നട്ടു; നനച്ചു. ചുറ്റും കൂടി നിന്ന് പാട്ടുപാടി; കവിത ചൊല്ലി.‘ഒരു തൈ നടുമ്പോള്‍/ഒരു തണല്‍ നടുന്നു/നടു നിവര്‍ക്കാനൊരു/കുളുര്‍ നിഴല്‍ നടുന്നു/ഒരു വസന്തത്തിന്നു വളര്‍പന്തല്‍ കെട്ടുവാന്‍/ഒരു കാല്‍ നടുന്നു’.പക്ഷെ, ‘കട്ടു മതിയാവാത്ത കാട്ടിലെ കള്ളനും, നാട്ടിലെ കള്ളനും’ -തക്കം …

സമൂഹമാധ്യമം വഴി പരിചയപ്പട്ട് ഒരുമിച്ച് ജീവിതം; ഗര്‍ഭിണിയായപ്പോഴാണ് പങ്കാളിക്ക് രണ്ടുഭാര്യമാരുണ്ടെന്നറിഞ്ഞത്; വീണ്ടും വിവാഹം കഴിച്ച യുവാവിനെതിരെ പീഡന പരാതി

ആലപ്പുഴയില്‍ ഒന്നേകാല്‍ വയസ്സുള്ള മകനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കസ്റ്റഡിയിലായ യുവതി പീഡന പരാതിയുമായി രംഗത്ത്. കുട്ടിയുടെ പിതാവിനെതിരെ പീഡനത്തിനു പൊലീസില്‍ പരാതി നല്‍കി. കുട്ടംപേരൂര്‍ സ്വദേശിനിയാണ് കുട്ടിയുടെ പിതാവായ തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസില്‍ നജുമുദീനെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. രണ്ടു ദിവസം മുന്‍പ് ഒന്നേകാല്‍ വയസുള്ള ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചതിന് അനീഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. കുട്ടിയെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടിയെ മര്‍ദ്ദിച്ചത്. …

കിന്‍ഫ്രാ പാര്‍ക്കിലെ വന്‍ കവര്‍ച്ച: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കവര്‍ച്ചാ സംഘത്തെ നാട്ടുകാര്‍ വലയില്‍ വീഴ്ത്തി; കുമ്പളയിലെ സഹോദരങ്ങള്‍ വീണ്ടും സൂപ്പര്‍ പൊലീസായി

കാസര്‍കോട്: സീതാംഗോളിയിലെ കിന്‍ഫ്രാപാര്‍ക്കില്‍ നിന്നു പത്തുലക്ഷം രൂപ വില വരുന്ന ചെരുപ്പുകള്‍ മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ നാലു പേര്‍ നാടകീയമായി നാട്ടുകാരുടെ പിടിയിലായി. മൂന്നാഴ്ചയോളമായി മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ് നാലംഗ സംഘത്തെ സ്ഥാപനത്തിന്റെ പാര്‍ട്ണറുടെയും കുമ്പളയിലെ സഹോദരങ്ങളുടെയും നിരന്തരമായ നിരീക്ഷണത്തിനൊടുവില്‍ പിടികൂടിയത്.മെയ് 22ന് ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഫിറ്റ് ഫുട്വെയര്‍ നിര്‍മ്മാണ കമ്പനിയിലാണ് പത്തുലക്ഷത്തിന്റെ കവര്‍ച്ച നടന്നത്. രണ്ട് തവണയായി അഞ്ചു ലക്ഷം രൂപ …

എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു.സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുംതല കുറ്റിച്ചിയിലെ പി.വി.ഹൗസില്‍ ഉമറുല്‍ ഫാറൂഖ്(27)ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെ മരിച്ചത്. ഏതാനും ദിവസം മുമ്പ് വിഷം കഴിച്ച ഉമറുല്‍ ഫാറൂഖിനെ ചികില്‍സക്ക് ശേഷം ഡിസ്ച്ചാര്‍ജ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. റസാക്ക്-ബീഫാത്തിമ ദമ്പതികളുടെ മകനായ ഉമറുല്‍ ഫാറൂഖ് ഉടുമ്പുംതലയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഫായിസ്, ഹാരിസ് എന്നിവര്‍ സഹോദരങ്ങളാണ്.

പ്രസവിക്കാന്‍ പോകും മുമ്പ് ഊരി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കിയില്ല; ആരോപണം നിഷേധിച്ച് ബന്ധുവായ സ്ത്രീ, സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി പൊലീസ്

കാസര്‍കോട്: ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പ് ഗര്‍ഭിണി ഊരിക്കൊടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നു പരാതി. പ്രശ്നം പറഞ്ഞു തീര്‍ത്ത് സ്വര്‍ണ്ണം തിരികെ ലഭിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.പെര്‍മുദെയിലെ അന്‍സാറിന്റെ ഭാര്യ ഫാത്തിമത്ത് ഹസ്ന (22)യുടെ പരാതി പ്രകാരമാണ് കുമ്പള പൊലീസ് കേസെടുത്തത്. മെയ് 24ന് ആണ് ഫാത്തിമത്ത് ഹസ്ന കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. ലേബര്‍ റൂമിലേക്ക് പോകുന്നതിന് മുമ്പ് കമ്മലുകളും കൈചെയിനും പാദസരങ്ങളും ഊരി ബന്ധുവായ സ്ത്രീക്ക് കൈമാറിയിരുന്നതായി ഹസ്ന നല്‍കിയ …

കുമ്പളയിലെ ക്രിക്കറ്റ് താരത്തിന്റെ മരണം; ദുരൂഹതയെന്ന് ബന്ധുക്കള്‍, ഫോണ്‍ വിളിച്ചതും കാസര്‍കോട്ട് വച്ച് മര്‍ദ്ദിച്ചത് ആരാണെന്നും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരണം ഇന്ന്

കാസര്‍കോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിയും അറിയപ്പെടുന്ന ക്രിക്കറ്റ് താരവുമായ മഞ്ചുനാഥ നായകി(24)ന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ദുരൂഹതകള്‍ പുറത്തു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ഇന്നു വൈകുന്നേരം നായ്ക്കാപ്പില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ചേരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് മഞ്ചുനാഥിനെ വീട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച കാസര്‍കോട്ട് വെച്ച് ഒരു സംഘം ആള്‍ക്കാര്‍ മഞ്ചുനാഥിനെയും സുഹൃത്തുക്കളെയും മര്‍ദ്ദിച്ചതായി പറയുന്നുണ്ടെന്നും അവിടെ നിന്നു ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. …