കൊല്ലംപാറയില്‍ സ്‌കൂട്ടര്‍ ഇടിച്ച് ലോട്ടറി വില്‍പനക്കാരിക്ക് ഗുരുതര പരിക്ക്, സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കും പരിക്ക്

കാസര്‍കോട്: സ്‌കൂട്ടര്‍ അപകടത്തില്‍ ലോട്ടറി വില്‍പ്പനക്കാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ കൊല്ലംപാറയിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്നു ലോട്ടറി വില്‍പ്പനക്കാരി കരിന്തളം തോളേനിയിലെ രമണി (50), സ്‌കൂട്ടര്‍ യാത്രക്കാരായ കരിന്തളത്തെ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ നാരായണന്‍, ചിമ്മത്തോടെ റിട്ട. പോസ്റ്റുമാന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ രമണി തൊട്ടടുത്ത വോളിബോള്‍ ഗ്രൗണ്ടിലേക്ക് തെറിച്ചു വീണു. പരിക്ക് ഗുരുതരമായതിനാല്‍ രമണിയെ മംഗളൂരുവിലെ ആശുപത്രിയിലും, നാരായണനെയും കുഞ്ഞിക്കണ്ണനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാസര്‍കോട് ജില്ലാ പഞ്ചായത്തിന് പുതിയ നേതൃത്വം; പ്രസിഡണ്ടായി സാബു എബ്രഹാം ചുമതലയേറ്റു

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സാബു എബ്രഹാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാകളക്ടര്‍ കെ.ഇമ്പശേഖര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. അസി. റിട്ടേണിംഗ് ഓഫീസര്‍ എ ഡി എം പി.അഖില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏഴിനെതിരെ ഒന്‍പത് വോട്ടുകള്‍ക്കാണ് സാബു എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടത്. ജെ എസ് സോമശേഖരയാണ് എതിര്‍സ്ഥാനാര്‍ത്ഥി. കുറ്റിക്കോല്‍ ഡിവിഷന്‍ പ്രതിനിധിയാണ് സാബു എബ്രഹാം. ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു …

കാസര്‍കോട് ഏരിയാലില്‍ രണ്ടുവയസുകാരന്‍ കിണറില്‍ വീണ് മരിച്ചു

കാസര്‍കോട്: ഏരിയാലില്‍ രണ്ടുവയസുകാരനെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുളങ്കരയിലെ ഇക്ബാലിന്റെയും നുസൈബയുടെയും മകന്‍ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നെന്നാണു വിവരം.നാട്ടുകാര്‍ ഉടന്‍ കുട്ടിയെ കരക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടൗണ്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു. സഹോദരങ്ങള്‍: നുസ, നാസിം, ന്‌സമി, സല്‍മാന്‍ ഫാരീസ്.

സമയത്തിന് എത്തിയില്ല, കാസര്‍കോട് ജില്ലാപഞ്ചായത്ത് മഞ്ചേശ്വരം ഡിവിഷന്‍ യുഡിഎഫ് അംഗത്തിന് വോട്ട് ചെയ്യാനായില്ല

കാസര്‍കോട്: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ഡിവിഷന്‍ യുഡിഎഫ് അംഗത്തിന് വോട്ട് ചെയ്യാനായില്ല. 10.30 ന് വോട്ട് ചെയ്യാന്‍ മെമ്പര്‍മാര്‍ ഹാളിലെത്തണമെന്നാണ് ചട്ടം. വോട്ടെടുപ്പ് നടക്കുമ്പോള്‍ 4 മിനുട്ട് വൈകിയതിനാലാണ് മഞ്ചേശ്വരം ഡിവിഷന്‍ അംഗം ഇര്‍ഫാന ഇഖ്ബാലിന് വോട്ടുചെയ്യാന്‍ സാധിക്കാതെ വന്നത്. ഇര്‍ഫാനയെ വരണാധികാരി വോട്ടെടുപ്പ് നടക്കുന്ന മുറിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. എല്‍ഡിഎഫിന്റെ 9 അംഗങ്ങളും യുഡിഎഫിന്റെ ഏഴു അംഗങ്ങളും ബിജെപിയുടെ ഒരംഗവും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്തെങ്കിലും ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. എല്‍ഡിഎഫിലെ …

റിട്ട.ആയുര്‍വേദ മെഡിക്കല്‍ ഓഫീസറും ചട്ടഞ്ചാല്‍ സ്വദേശിയുമായ ഡോ.കെ വി നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: മുന്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസറും ചട്ടഞ്ചാല്‍ സ്വദേശിയുമായ ഡോ.കെവി നാരായണന്‍ അന്തരിച്ചു. 78 വയസായിരുന്നു. ശനിയാഴ്ച രാവിലെ ചട്ടഞ്ചാല്‍ അമ്പത്തഞ്ചാംമൈലിലെ വീട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ഉദുമയില്‍ ദീര്‍ഘകാലം ധന്വന്തരി ഫാര്‍മസി ആന്റ് പഞ്ചകര്‍മ സെന്റര്‍ സ്ഥാപനം നടത്തിവന്നിരുന്നു. സംസ്‌കാരം വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കെവി ചന്ദ്രാവതി(മുന്‍ പഞ്ചായത്തംഗം). മക്കള്‍: എന്‍സി ശ്രീജിത്ത്(ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍, ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി), എന്‍സി ശ്രീകാന്ത്(ഗള്‍ഫ്). സഹോദരങ്ങള്‍: കെവി കുഞ്ഞിരാമന്‍ വൈദ്യര്‍(ആറാട്ടുകടവ്), …

ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ വയോധികയുടെ മാല കവര്‍ന്നു; മൂന്നു യുവതികള്‍ പിടിയില്‍

മംഗളൂരു: ക്ഷേത്ര ഉത്സവത്തിനിടെ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ മൂന്ന് യുവതികള്‍ പിടിയില്‍. തമിഴ്നാട് കൃഷ്ണഗിരി മറിയാമ്മബേഡി സ്വദേശികളായ ശീതള്‍, കാളിയമ്മ, മാരി (40) എന്നിവരെയാണ് പഡുബിദ്രെ പൊലീസ് അറസ്റ്റുചെയ്തത്. ഈമാസം 24ന് ഹെജമാഡി ശ്രീ ബ്രഹ്‌മ ബൈദേര്‍ക്കള ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയാണ് സംഭവം. ഉല്‍സവത്തിന് എത്തിയ പ്രദേശവാസിയായ കമല (78)യുടെ മാലയാണ് സംഘം പൊട്ടിച്ചെടുത്തത്. ദര്‍ശനത്തിന് ശേഷം കമല ക്ഷേത്രത്തിലെ ശാരദ പൂജാരിയുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് മാല കവര്‍ന്നത് ശ്രദ്ധയില്‍പെട്ടത്. ഇതേ തുടര്‍ന്ന് സംഭവം ക്ഷേത്രമാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് …

പാർട്ടി ജില്ലാ സെക്രട്ടറി ആക്കിയില്ല; വിജയ്​യുടെ കാര്‍ തടഞ്ഞ ടി വി കെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടി വി കെ) പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായി. പാർട്ടിയിലെ പദവി തർക്കങ്ങളെയും പ്രാദേശിക നേതാക്കളുടെ ഭീഷണിയെയും തുടർന്ന് രണ്ട് ഭാരവാഹികൾ ജീവനൊടുക്കാൻ ശ്രമിച്ചു. തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് വനിതാ നേതാവ് അജിത ആഗ്‌നൽ അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ചൊവ്വാഴ്ചയാണ് സാമുവല്‍ രാജ് എന്നയാളെ തൂത്തുക്കുടി സെന്‍ട്രലിന്‍റെ ജില്ലാ സെക്രട്ടറിയായി വിജയ് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ അജിത കടുത്ത എതിര്‍പ്പ് …

ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തി; ടിവിഎസ് ഫൈനാൻസ് ജീവനക്കാർ കസ്റ്റഡിയിൽ

കോഴിക്കോട്: മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. താമരശ്ശേരി സ്വദേശി അബ്ദു റഹ്മാനാണ് കുത്തേറ്റത്. ആക്രമണം തടയുന്നതിനിടെ അബ്ദുറഹ്മാൻ്റെ കൈയിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവേൽക്കുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. സംഭവത്തിൽ ടിവിഎസ് ഫൈനാന്‍സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍ (28), കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ കൊയപ്പുറത്ത് അഭിനന്ദ് (28), എരഞ്ഞിങ്ങല്‍ക്കണ്ടത്തില്‍ അഖില്‍ (27) …

പണം വാങ്ങി തൃശൂര്‍ മേയർ സ്ഥാനം വിറ്റെന്ന ആരോപണം; ലാലിക്ക് സസ്പെൻഷൻ

തൃശൂര്‍: കോർപ്പറേഷനിൽ മേയര്‍സ്ഥാനം നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച ലാലി ജെയിംസിന് ഒടുവിൽ സസ്പെന്‍ഷന്‍. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റേതാണ് നടപടി. ഡോക്ടർ നിജി ജസ്റ്റിൻ മേയർ പദവി കാശിന് വിറ്റെന്നായിരുന്നു ലാലിയുടെ ആരോപണം. തൃശൂരിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ നിജി ജസ്റ്റിൻ കോർപറേഷൻ മേയറായി വെള്ളിയാഴ്ചയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒൻപതാമത്തെ മേയർ. തൃശൂർ കോൺഗ്രസിലെ ആദ്യ വനിതാ മേയർ. പണപ്പെട്ടി ആരോപണം ഉയർത്തിയ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് , നിജിയ്ക്കു തന്നെ …

കൂത്തുപറമ്പ് നീർവേലിയിൽ 20 കാരൻ തൂങ്ങിമരിച്ചു, മനംനൊന്ത് അമ്മൂമ്മയും സഹോദരിയും ജീവനൊടുക്കി

കണ്ണൂര്‍: ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് നീര്‍വേലിയില്‍ നിമിഷ നിവാസില്‍ ഇ.കിഷന്‍ (20), അമ്മൂമ്മ വി.കെ.റെജി, സഹോദരി റോജ എന്നിവരാണ് മരിച്ചത്. മൂരിയാട് ചെമ്മാൽ റോഡിലെ അമ്മൂമ്മയുടെ വീട്ടിലാണ് മൂവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.കിഷനെ വെളളിയാഴ്ച വൈകുന്നേരം അമ്മൂമ്മയുടെ വീട്ടില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുക യായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഈ സമയത്ത് അമ്മൂമ്മയും സഹോദരിയും വലിയവെളിച്ചത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്ക് പോയതായിരുന്നു. വൈകീട്ട് വീട്ടിലേക്ക് മടങ്ങിയപ്പോൾ അയൽവാസികളാണ് …

കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ചു; പ്രതിയെ കർണാടകയിൽ നിന്നും പിടികൂടി സൈബർ പൊലീസ്

കാസർകോട് : പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ച പ്രതിയെ കാസർകോട് സൈബർ പൊലീസ് സമർത്ഥമായി കർണാടകയിൽ നിന്നും പിടികൂടി. കർണാടക ബൽത്തങ്ങാടി, ഉജ്ജിറെ സ്വദേശി മുഹമ്മദ് മഹ്റൂഫ് (21) ആണ് പിടിയിലായത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ജില്ലാ പൊലീസ് ചീഫിന്റെ നിർദ്ദേശത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ജിജിഷിന്റെ മേൽനോട്ടത്തിൽ എസ്ഐ പ്രേമരാജൻ, പ്രശാന്ത്, സിപിഒ മാരായ ഹരിപ്രസാദ്, …

ഹൃദയാഘാതം മൂലം ഷാർജയിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു

ഷാർജ: ഹൃദയാഘാതം മൂലം ഷാർജയിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് മരിച്ചത്. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിക്കുന്നു. ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ആയ ആയിഷ പ്ലസ് വണിന് പഠിക്കുകയായിരുന്നു. …

മോഷണം നടത്താൻ ശ്രമിച്ചെന്ന് ആരോപണം; ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ തല്ലിക്കൊന്നു

ധാക്ക: കലാപം പുകയുന്ന ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഹിന്ദു യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. 29 കാരനായ അമൃത് മൊണ്ടൽ എന്ന സാമ്രാട്ടാണ് കൊല്ലപ്പെട്ടത്. രാജ്ബാരിയിലെ പങ്ഷയിൽ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അമൃത് മൊണ്ടലിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും, കഴിഞ്ഞ വർഷം രാജ്യം വിട്ട ഇയാൾ കുറച്ച് ദിവസം മുൻപാണ് രാജ്യത്ത് തിരിച്ചെത്തിയതെന്നും പ്രദേശവാസികൾ അറിയിച്ചു.മോഷണ ശ്രമം ആരോപിച്ച് സാമ്രാട്ടിനെയും സംഘത്തെയും പിടികൂടുകയായിരുന്നു. ആൾക്കൂട്ടത്തിൽ നിന്ന് സാമ്രാട്ടിനെ പൊലീസ് …

തുർക്കിയിൽ വിമാന അപകടം; ലിബിയൻ സൈനിക മേധാവി മരിച്ചു

അങ്കറ: തുർക്കിയിൽ വിമാനാപകടത്തിൽ ലിബിയൻ സൈനിക മേധാവി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. തുർക്കി സന്ദർശനത്തിനെത്തിയ ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദാണ് കൊല്ലപ്പെട്ടത്. തുർക്കി സന്ദർശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. അങ്കറയിലെ എസൻബോഗ വിമാനത്താവളത്തിൽനിന്ന് ഇന്നലെ രാത്രി 8.10ന് പറന്നുയർന്ന് അരമണിക്കൂറിനകം ഹൈമാന മേഖലയിൽ വിമാനം തകർന്നു വീഴുകയായിരുന്നു. തുർക്കിയും ലിബിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഉന്നതതല ചർച്ചയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഹദ്ദാദും സംഘവും. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും …

തെയ്യം കാണാനെത്തി ബോളിവുഡ് താരം മനീഷ കൊയ്‌രാള

കാസര്‍കോട്: ബോംബെ എന്ന സിനിമയിലൂടെ മലയാളിക്ക് പരിചിതയായ ബോളിവുഡ് താരം മനീഷ കൊയ്‌രാള തെയ്യം കാണാനെത്തി. ഉദുമ ആറാട്ടുകടവ് കണ്ണംകുളം രക്തേശ്വരി ക്ഷേത്രത്തിലെ കളിയാട്ടം കാണാനാണ് താരം എത്തിയത്. മനീഷയുടെ മാതാവ് സുഷമ കൊയ്‌രാളക്കൊപ്പമാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. രക്തേശ്വരിയുടെയും വിഷ്ണുമൂര്‍ത്തിയുടെയും കോലങ്ങള്‍ അരങ്ങിലെത്തിയപ്പോള്‍ അതു മനംകുളിര്‍ക്കെ കണ്ട് അനുഗ്രഹവും വാങ്ങി നിര്‍വൃതിയോടെയാണ് താരം മടങ്ങിയത്. ബോംബെ സിനിമയുടെയും ബിആര്‍ഡിസിയുടെയും 30-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് മനീഷയും കുടുംബവും ബേക്കലിലെത്തിയത്. ബിആര്‍ഡിസി അധികൃതര്‍ തെയ്യങ്ങളെക്കുറിച്ച് വിവരിച്ചതോടെയാണ് നടിക്ക് തെയ്യം കാണാന്‍ …

രാത്രി അസാധാരണ ശബ്ദം; വാതില്‍ തുറന്ന് വീടിന് പുറത്തിറങ്ങി; വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു

മലപ്പുറം: അമ്പലപ്പടി ബൈപ്പാസിലെ വീട്ടില്‍ തനിച്ചുതാമസിക്കുന്ന വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് രണ്ടുപവന്‍ ആഭരണം കവര്‍ന്നു. മൂന്നംഗ സംഘമാണ് മുഖംമൂടി ധരിച്ച് സ്വര്‍ണാഭരണം കവര്‍ന്നത്. പരേതനായ വിമുക്തഭടന്‍ പാലിക്കത്തോട്ടില്‍ വിജയകുമാറിന്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് കവര്‍ന്നത്. സ്വര്‍ണാഭരണം മോഷ്ടിക്കുന്നതിനിടെയില്‍ നടത്തിയ മല്‍പ്പിടുത്തത്തില്‍ ചന്ദ്രമതിക്ക് വീഴ്ചയിലും പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. രാത്രി വീടിനു പുറത്തുനിന്ന് പടക്കം പൊട്ടുന്നത് പോലെ ശബ്ദം കേട്ടു. തേങ്ങ …

പാണത്തൂര്‍ കമ്മാടിയില്‍ കാട്ടുപോത്തിന്റെ ആക്രമണം; ടാപ്പിംഗ് ജോലിക്കിടെ തൊഴിലാളിക്ക് കുത്തേറ്റു

കാസര്‍കോട്: പാണത്തൂര്‍ കമ്മാടിയില്‍ ടാപ്പിംഗ് ജോലിക്കിടെ തൊഴിലാളിക്ക് കാട്ടുപോത്തിന്റെ കുത്തേറ്റു. കമ്മാടിയിലെ കെ. കെ.രാമന്‍ (46)നാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാവിലെ പാണത്തൂര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗ് ജോലിക്ക് എത്തിയപ്പോഴാണ് സംഭവം. ഉടന്‍ കൂടെയുണ്ടായിരുന്നവര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് സുള്ള്യയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കമ്മാടിയില്‍ ആനകളുടെയും കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ കാട്ടുപോത്തുകള്‍ കൃഷികള്‍ നശിപ്പിക്കുന്നത് പതിവാണെങ്കിലും മനുഷ്യരെ ആക്രമിച്ച സംഭവം കുറവാണെന്നു നാട്ടുകാര്‍ പറയുന്നു.

പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന തൃക്കരിപ്പൂരിലെ ഹോട്ടല്‍ വ്യാപാരി മരിച്ചു

കാസര്‍കോട്: പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഹോട്ടല്‍ വ്യാപാരി മരിച്ചു. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ എന്‍ നൂറുദ്ദീനാ(34)ണ് മരിച്ചത്. പയ്യന്നൂരിലെ സുബീ ഹോട്ടലുടമയായിരുന്നു. രണ്ടുദിവസം മുമ്പ് പക്ഷാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ചികില്‍സയിലിരിക്കെ മരിച്ചു. സംസ്‌കാരം മെട്ടമ്മല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും. പരേതനായ എം സലാമിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഷഹര്‍ബാന. മക്കള്‍: ലന, ഷാസ്മി. സഹോദരി: നൂറാബി. യുവവ്യാപാരിയുടെ മരണം നാടിനെ ദുഖത്തിലാഴ്ത്തി.