ഭാര്യയും ഭര്‍ത്താവുമായുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വിസമ്മതിച്ച വിരോധം; യുവാവിനെ തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമം 5 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കുടുംബപ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വിസമ്മതിച്ച വിരോധം കാരണമാണെന്നു പറയുന്നു യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ബേള, മീത്തല്‍ നീര്‍ച്ചാലിലെ ജയശ്രീ നിലയത്തിലെ ബി. സൂരജി (27)നെയാണ് ആക്രമിച്ചത്. ഇയാളുടെ പരാതിയില്‍ ബദിയഡുക്ക പൊലീസ് അഞ്ചു പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. നീര്‍ച്ചാല്‍, മാടത്തടുക്കയിലെ കെ. ധീരജ് (28), നെക്രാജെ, ചൂരിപ്പള്ളത്തെ കെ. സുധീഷ് (25), മധൂരിലെ ഷൈലേഷ് (20), നെക്രാജെ നെല്ലിക്കട്ടയിലെ സുധീഷ് (24), മധൂരിലെ വിഷ്ണു പ്രസാദ് (28) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരം നീര്‍ച്ചാലിലാണ് കേസിനാസ്പദമായ സംഭവം. മാരകായുധങ്ങളുമായി കാറില്‍ എത്തിയ സംഘം സൂരജിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. കേസിലെ രണ്ടാം പ്രതിയും അയാളുടെ ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ഭാര്യയുടെ മാതൃ സഹോദരിയുടെ മകനാണ്. വധശ്രമത്തിനു ഇരയായ സൂരജ്. കുടുംബപ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ഇയാള്‍ തയ്യാറാകാത്തതാണ് അക്രമത്തിനു കാരണമായതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page