ബൈക്കിന് കുറുകെ നായ ചാടി; പിറന്നാള്‍ ദിനത്തില്‍ പൊലീസുകാരന് ദാരുണാന്ത്യം

കൊല്ലം: ബൈക്കിന് കുറുകെ നായ ചാടി വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണമരണം. അഞ്ചാലുംമൂട് കടവൂര്‍ മണ്ണാശേരില്‍ വീട്ടില്‍ അനൂപ് വരദരാജ(36)നാണ് മരിച്ചത്. തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥ്ഥനാണ് അനൂപ്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. അനൂപിന്റെ പിറന്നാള്‍ ആഘോഷത്തിന് ശേഷം ബൈക്കില്‍ യാത്ര ചെയ്യവേ നായ കുറുകെ ചാടിയതോടെ ബൈക്ക് …

തമിഴ് നാട്ടില്‍ വക്കീല്‍, കേരളത്തില്‍ കള്ളന്‍, കാണിക്കവഞ്ചി മോഷണം തൊഴിലാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

കോട്ടയം: സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശി രാമകൃഷ്ണന്‍ എന്ന ശരവണ പാണ്ഡ്യന്‍ (39) ആണ് അറസ്റ്റിലായത്. പെരുവന്താനം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബോയ്‌സ് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായത്.ഇതോടെ ഒട്ടേറെ മോഷണ കേസുകളുടെ ചുരുളഴിഞ്ഞു. 2000 ല്‍ പിതാവിനോടൊപ്പം കാഞ്ഞിരപ്പള്ളിയില്‍ വാടകയ്ക്കു താമസിച്ചിട്ടുള്ള ഇയാള്‍ പിന്നീട് 2009 ലാണു ജില്ലയില്‍ മോഷണങ്ങള്‍ക്കു തുടക്കമിട്ടത്. കാഞ്ഞിരപ്പള്ളി, പാലാ, പൊന്‍കുന്നം, മുണ്ടക്കയം …

കൊല്ലാന്‍ വയ്യെന്ന് ക്വട്ടേഷന്‍ സംഘം, 4 ലക്ഷത്തിന് പകരം 20 ലക്ഷം നല്‍കി സോനം; ആദ്യഗഡു 15,000 രൂപ നല്‍കിയത് ഭര്‍ത്താവിന്റെ പേഴ്സില്‍നിന്ന്

ഷില്ലോങ്: ഹണിമൂണിനായി മേഘാലയയിലെത്തിച്ച് ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൊല്ലാന്‍ വയ്യെന്ന് ക്വട്ടേഷന്‍ സംഘം അറിയിച്ചപ്പോള്‍ പറഞ്ഞ് ഉറപ്പിച്ച 4 ലക്ഷത്തിന് പകരം 20 ലക്ഷം തരാമെന്ന് സോനം പറഞ്ഞതായി പൊലീസ്. കൊലയാളികള്‍ക്ക് സോനം 20 ലക്ഷംരൂപ നല്‍കിയതായി പോലീസ് പറഞ്ഞു. കൊലപാതകം നടക്കുമ്പോള്‍ ഭര്‍ത്താവിന്റെ പേഴ്സില്‍നിന്നാണ് ആദ്യ ഗഡുവായ 15,000 രൂപ നല്‍കിയത്. കൃത്യം നിര്‍വഹിച്ച കൊലയാളികള്‍ക്ക് മൃതദേഹം കൊക്കയിലേക്ക് തള്ളിയിടാനും സോനത്തിന്റെ സഹായം ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞു. ചിറാപ്പുഞ്ചിക്കടുത്ത സോഹ്‌റ …

ഡീസല്‍ ഒഴിച്ചു തീകൊളുത്തി സഹോദരനെ കൊലപ്പെടുത്തി; കൊല നടത്തിയത് മദ്യപിച്ച് ശല്യം ചെയ്യുന്നത് ഒഴിവാക്കാനെന്ന് പ്രതി

മംഗളൂരു: അനുജന്‍ ഡീസല്‍ ഒഴിച്ചു തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. കഡബ സ്വദേശി ഹനുമപ്പ (42) ആണ് മരിച്ചത്. ജൂണ്‍ എട്ടിന് മംഗളൂരു-ബംഗളൂരു റെയില്‍ സെക്ഷനിലെ കൊടിമ്പല റെയില്‍വേ ട്രാക്കിന് സമീപത്തുവച്ചാണ് അനുജന്‍ നിങ്കപ്പ (21) സഹോദരനെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരന് കടുത്ത മദ്യപാനാസക്തിയുണ്ടായിരുന്നുവെന്നും വീട്ടില്‍ പതിവായി ശല്യമായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കടുത്ത മദ്യപാനം മൂലം നിങ്കപ്പയുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. അടുത്തിടെ, മദ്യപിച്ച് മാതാവിനെ കല്ലുകൊണ്ട് …

നീലേശ്വരം മെയിന്‍ ബസാറിലെ വ്യാപാരി എ ബാലന്‍ അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം മെയിന്‍ ബസാറിലെ എബി സ്‌റ്റോഴ്‌സ് ഉടമ അതിയാല്‍ ബാലന്‍(86) അന്തരിച്ചു. തീര്‍ഥങ്കര സ്വദേശിയാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ. ഭാര്യ: സരോജിനി. മക്കള്‍: രാജീവന്‍(എബി ഏജന്‍സി), മനോജ്(മുന്‍ നേവി ഉദ്യോഗസ്ഥന്‍), സുനില്‍കുമാര്‍(ഗള്‍ഫ്), ബിന്ദു(മാഹി). മരുമക്കള്‍: സുമം, രേഷ്മ, നിഷ, അശോകന്‍. സഹോദരങ്ങള്‍: തമ്പാന്‍, രാധ, പരേതരായ കുഞ്ഞിരാമന്‍, കുമാരന്‍, രാഘവന്‍, കുഞ്ഞികൃഷ്ണന്‍.

പ്രായമായ സ്ത്രീകൾക്കും വിധവകൾക്കും രക്ഷയില്ല, ‘പീഡനത്തിനിരയായവർ ഒത്തുചേർന്ന് പ്രതികാരം’; 60കാരനെ കൊന്ന് കത്തിച്ച് എട്ടു സ്ത്രീകൾ

ഗജപതി: ഒരു ഗ്രാമത്തിലെ നിരവധി സ്ത്രീകളോട് ലൈംഗികാതിക്രമം കാണിച്ച 60 കാരനെ പീഡനത്തിന് ഇരയായവർ ചുട്ടു കൊന്നു. ഒഡിഷയിലെ ഗജപതിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗജപതിയിലെ കുയ്ഹുരു ഗ്രാമവാസിയായ കാംബി മാലിക് എന്ന 60കാരനെ ജൂൺ 2 മുതൽ കാണാതായിരുന്നു. കുടുംബം ഒരു ചടങ്ങുമായി ബന്ധപ്പെട്ട് പുറത്ത് പോയ സമയത്താണ് ഇയാളെ കാണാതായത്. ഒരാഴ്ച കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. തുട‍ർന്ന് നടന്ന പൊലീസ് അന്വേഷണത്തിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ ഇയാളുടെ മൃതദേഹം ഗ്രാമത്തിൽ …

കാലിക്കറ്റ് സർവകലാശാല പാഠ്യവിഷയത്തിൽ വേടനും ഗൗരി ലക്ഷ്മിയും, ‘ഭൂമി ഞാൻ വാഴുന്നിടവും’, ‘അജിതാ ഹരേയും’ ഉൾപ്പെടുത്തി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പാഠ്യവിഷയത്തിൽ റാപ്പർ വേടനെയും ഗായിക ഗൗരി ലക്ഷ്മിയും. ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടവും’ ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേയും’ ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോൺട് കെയർ എബോട്ട് അസ്’നൊപ്പമാണ് ‘ഭൂമി ഞാൻ വാഴുന്നിടം’ താരതമ്യ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ റാപ് സംഗീതവുമായി മലയാളി റാപ് സംഗീതത്തിനുള്ള താരതമ്യ പഠനമാണ് നടക്കുക. താരതമ്യ സാഹിത്യ പരിചയം എന്ന വിഭാഗത്തിലാണിത്.ക്ലാസിക്കൽ കലാരൂപങ്ങളുടെ പുനരാവിഷ്കാരവുമായി ബന്ധപ്പെട്ട താരതമ്യ പഠനത്തിലാണ് ഗൗരി …

ഭാര്യയെ വിദേശത്തേക്കു യാത്രയാക്കിയശേഷം തിരികെ വരുന്നതിനിടെ ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: ദുബൈയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. വെളിയന്നൂര്‍ വട്ടപ്പുഴക്കാവ് സ്വദേശി അരുണ്‍ ഗോപി ആണ് മരിച്ചത്. ഭാര്യയെ വിദേശത്തേക്ക് യാത്രയയച്ച ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.അരുണ്‍ ഗോപിയുടെ ബൈക്ക് നിര്‍ത്തിയിട്ട മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാലവർഷം വീണ്ടും സജീവമാകുന്നു; നാളെ മുതൽ സംസ്ഥാനത്ത് കനത്ത മഴ, നാളെ കാസർകോട് ഓറഞ്ച് അലർട്ട്, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ജൂണ്‍ 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ …

പാസ്റ്റർമാരുടെ പ്രാർഥന പരിപാടിയിൽ പാക്കിസ്താൻ പതാക ഉപയോഗിച്ചതിനെതിരെ പരാതിയുമായി ബിജെപി; പൊലീസ് കേസെടുത്തു

കൊച്ചി: ഉദയംപേരൂരിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാക്കിസ്താൻ പതാക ഉപയോഗിച്ചതിനെതിരെ പൊലീസ് കേസെടുത്തു. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാർഥനകൾക്കിടെ പാക്കിസ്താന്റെ പതാക ഉപയോഗിച്ചതിനെതിരെ ബിജെപി ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ നൽകിയ പരാതിയിലാണ് കേസ്. പരിപാടി സംഘടിപ്പിച്ച പാസ്റ്ററും ഓഡിറ്റോറിയത്തിന്റെ ഉടമയുമായ ദീപു ജേക്കബ്ബിനെതിരെ പൊലീസ് കേസെടുത്തു. മതസ്പർധയ്ക്കും കലാപാഹ്വാനത്തിനുമാണ് കേസ്. പാക്കിസ്താൻ പതാക കണ്ടുകെട്ടി. എന്നാൽ ദുരുദ്ദേശപരമായ നടപടിയല്ലെന്നും കഴിഞ്ഞ ഒന്നരവർഷമായി വിവിധ രാജ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർഥനയിൽ പാകിസ്താൻ ഉൾപ്പെടെ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും …

അച്ചാർ വാങ്ങാനെത്തിയ 11കാരിയെ കടയുടമ പീഡിപ്പിച്ചതായി പരാതി, പൊലീസ് കേസെടുത്തു

കോഴിക്കോട്: കുറ്റ്യാടിയിൽ സാധനം വാങ്ങാനെത്തിയ 11 വയസ്സുകാരിയെ കടയുടമ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വളയന്നൂർചിറയ്ക്കു സമീപത്തെ കടയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന അമ്മയുടെ പരാതിയിൽ കടയുടമയ്ക്കെതിരെ കുറ്റ്യാടി പൊലീസ് പോക്സോ കേസെടുത്തു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെരുന്നാൾ ദിനത്തിൽ അച്ചാർ വാങ്ങാനാണ് കുട്ടി കടയിൽ എത്തിയത്. ഈ സമയം കടയിൽ മറ്റാരും ഉണ്ടായിരുന്നില്ല. അച്ചാർ വാങ്ങി തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ കടയുടമ പിന്നിലൂടെ വന്ന് ലൈംഗികമായി അതിക്രമിച്ചെന്നാണ് കേസ്. ഭയന്നുപോയ കുട്ടി തിരികെ വീട്ടിലെത്തി കരയാൻ തുടങ്ങിയതോടെ …

വയനാട് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ബിജെപി സ്ഥാനാർഥി, പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടിസ്

കൊച്ചി: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ പ്രിയങ്ക ഗാന്ധി എംപിക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ബിജെപി സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസ് സമർപ്പിച്ച ഹർജിയിലാണ് കോടതി പ്രിയങ്കയോട് വിശദീകരണം തേടിയത്. 2 മാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ പൂർണമല്ലെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. നാമനിർദേശ പത്രികയിൽ പിശകുണ്ടെന്നും അതിനാൽ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും നവ്യ ആവശ്യപ്പെടുന്നു.

കാണാതായ ആളുടെ മൃതദേഹം പൊട്ടക്കിണറ്റിൽ, ദുരൂഹതയില്ലെന്ന് പൊലീസ്

കൊല്ലം:എഴുകോൺ കൈതക്കാട് രണ്ടാഴ്ചയിലേറെയായി കാണാതായ ആളുടെ മൃതദേഹം പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി. ഇടവട്ടം സ്വദേശി മണി(58) ആണ് മരിച്ചത്. ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം മണിയൂടേതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. കഴിഞ്ഞ മാസം 24നാണ് മണിയെ കാണാതായത്. മണിക്കായുള്ള തിരച്ചിലിനിടെയാണ് ഇന്ന് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.മരണത്തിൽ നിലവിൽ ദുരുഹതയില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുള്ളുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടു നൽകും.

യാത്രക്കാരനെന്ന പേരിൽ കൺട്രോൾ റൂമിലേക്ക് വിളിച്ച് മന്ത്രി, നിരുത്തരവാദപരമായി പ്രതികരിച്ച് ജീവനക്കാർ, 9 കണ്ടക്ടർമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കെഎസ്ആർടിസി കൺട്രോൾ റൂം നമ്പറിലേക്കു യാത്രക്കാരനെന്ന പേരിൽ വിളിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനു കൃത്യമായ മറുപടി നൽകാത്ത ജീവനക്കാർക്കു സസ്പെൻഷൻ. 4 വനിത ജീവനക്കാർ ഉൾപ്പെടെ 9 കണ്ടക്ടർമാരെ സ്ഥലംമാറ്റി. യാത്രക്കാരനെന്ന പേരിൽ വിളിച്ച മന്ത്രിക്കു കൃത്യമായ മറുപടി നൽകാതെ നിരുത്തരവാദപരമായി പെരുമാറിയതിനാണ് നടപടി. മറ്റു ജില്ലകളിലെ ഡിപ്പോയിലേക്ക് ഉൾപ്പെടെയാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്. കെഎസ്ആർടിസി സിഎംഡി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ കൺട്രോൾ റൂമിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഇതോടെയാണ് മന്ത്രി കൺട്രോൾ …

കാണാതായെന്ന പരാതിയിൽ ലുക്ക് ഔട്ട് നോട്ടിസ് നിലവിലിരിക്കെ 16കാരന്റെ മൃതദേഹം സംസ്കരിച്ച് പൊലീസ്, ഗുരുതര വീഴ്ച

തിരുവനന്തപുരം: വെമ്പായം തേക്കടയിൽ നിന്നും കാണാതായ 16 വയസ്സുകാരൻ മരിച്ച സംഭവത്തിൽ പൊലീസിനു ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. തേക്കട സ്വദേശി അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസിനെതിരെ കുടുംബം രംഗത്തെത്തിയത്. കാണ്മാനില്ലെന്ന പരാതിയിൽ വട്ടപ്പാറ പൊലീസ് അന്വേഷണം നടത്തുമ്പോൾ ട്രെയിൻ തട്ടിമരിച്ച അഭിജിത്തിന്റെ മൃതദേഹം ആരോരുമറിയാതെ പേട്ട പൊലീസ് മറവ് ചെയ്തു.മാർച്ച് 3നാണ് അഭിജിത്തിനെ തേക്കടയിലെ വീട്ടിൽ നിന്നും സുഹൃത്തായ വലിയതുറ സ്വദേശി വിജയ് കൂട്ടി കൊണ്ടുപോകുന്നത്. സർബത്ത് ഉണ്ടാക്കുന്ന ജോലിക്കു പോകുന്ന അഭിജിത്ത് സാധാരണയായി വീട്ടിൽ നിന്നു …

കെനിയയിലെ ബസ് അപകടം: മരിച്ച 6 പേരിൽ അഞ്ചും മലയാളികൾ, 27 പേർക്ക് പരിക്ക്

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപെട്ട് 5 മലയാളികൾ ഉൾപ്പെടെ 6 പേർ മരിച്ചു. പാലക്കാട് മണ്ണൂർ സ്വദേശി റിയ(41), മകൾ ടൈറ(7), തൃശൂർ ഗുരുവായൂർ തൈക്കടവ് സ്വദേശി ജസ്ന കുട്ടിക്കോട്ടുചാലിൽ, മകൾ റൂഹി മെഹ്റിൻ, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4നാണ് അപകടം നടന്നത്. ഇവർ …

ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, കുമ്പളയിൽ പതിനഞ്ചോളം ഇരുചക്ര വാഹനങ്ങൾ പൊലീസ് പിടികൂടി

കാസർകോട്: വർദ്ധിച്ചുവരുന്ന വാഹന അപകടങ്ങളെ തുടർന്ന് കുമ്പളയിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ബന്തിയോട്ട് ടൗണിൽ ഡി വൈ എസ് പി സി കെ സുനിൽകുമാറിന്റെയും എസ് ഐ കെ ശ്രീജേഷിന്റെയും നേതൃത്വത്തിൽ 15 ഓളം ഇരുചക്ര വാഹനങ്ങളെ പിടികൂടി. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചവരെയാണ് പിടികൂടിയത്. വാഹനങ്ങളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കുട്ടി ഡ്രൈവർമാർ വാഹനം ഓടിച്ചു അപകടം വരുത്തുന്നത് വർദ്ധിച്ചുവരികയാണ്. വാഹനാപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുചക്രവാഹങ്ങൾക്കെതിരെ നടപടി ആരംഭിച്ചത്. വരും …

മക്കൾക്ക് യൂണിഫോം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടറിനെ കാർ ഇടിച്ചു തെറിപ്പിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മക്കൾക്ക് യൂണിഫോം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് വീട്ടമ്മ മരിച്ചു. വർക്കല പാളയംകുന്ന് പുത്തൻവീട്ടിൽ ഷെർലി(50) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. റോഡിന്റെ ഒരു വശത്തു നിന്ന് മറുവശത്തേക്ക് കടക്കുന്നതിനിടെ സ്കൂട്ടറിനെ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാറിന്റെ അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. കാർ ഓടിച്ചിരുന്ന ചാവർകോട് സ്വദേശി സിൻസിയറെ പൊലീസ് കസ്റ്റഡിയിലെടുത്തു.