റാഞ്ചി:ഫോണ്‍വിളിക്കുന്നതിനിടെ കരഞ്ഞ് ബഹളംവെച്ച രണ്ടു വയസുകാരനെ കഴുത്തു ഞെരിച്ച് കൊന്ന് അമ്മ. ജാര്‍ഖണ്ഡിലെ ഗിരിഡീഹ് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം.അഫ്സാന ഖട്ടൂണ് എന്ന യുവതിയാണ് തന്റെ രണ്ടുവയസുള്ള മകനെ കഴുത്തുഞെരിച്ചു കൊന്നത്.
സംഭവത്തിനു മുമ്പ് അഫ്സാനയും ഭര്‍ത്താവുമായി വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് യുവതി കുഞ്ഞുമായി മുറിയില്‍ക്കയറി വാതിലടച്ചു. പിന്നീട് ഉറങ്ങാനായി അഫ്സാന ഭര്‍ത്താവിനെ മുറിയിലേക്കു വിളിച്ചു. ഇയാള്‍ മുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ ബോധരഹിതനായി കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഫോണ്‍ചെയ്യുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിലടക്കാൻ ശ്രമിച്ചപ്പോള്‍ കുഞ്ഞ് ബോധരഹിതനായെന്നുമാണ് അഫ്സാന പറഞ്ഞതെന്ന് ഭര്‍തൃപിതാവ് പറയുന്നു. പൊലീസ് അറസ്റ്റുചെയ്ത അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു.