വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം; നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം 7 ആയി

മേപ്പാടി: വയനാട് കള്ളാടിയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ 4 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതുവരെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കാണാതായ ഒരാള്‍ക്കു വേണ്ടി പ്രദേശത്ത് വ്യാപകമായി തെരച്ചില്‍ തുടരുകയാണ്. രാവിലെ എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍, എന്‍ജിനിയര്‍ ഹിമാചല്‍ പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ എന്നിവരുടെ മൃതദേഹങ്ങള്‍ സോണ്‍ ഒന്നില്‍നിന്ന് കണ്ടെത്തി. മീനാക്ഷി പുഴയില്‍ നടത്തിയ പരിശോധനയിലാണ് മറ്റു രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുരങ്കപാത നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ് കോണിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളായി തിരിഞ്ഞാണ് നിലവില്‍ തെരച്ചില്‍ നടത്തുന്നത്. ഫയര്‍ഫോഴ്‌സും പൊലീസും പ്രാദേശിക കൂട്ടായ്മകളും സംയുക്തമായാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ദുരന്തബാധിത പ്രദേശത്ത് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page