നടന്‍ സലിംകുമാറിന് ആദരാഞ്ജലിയുമായി ആയിരങ്ങള്‍; സംസ്‌ക്കാരം വൈകിട്ട് വീട്ടുവളപ്പില്‍

കൊച്ചി: മലയാളികളുടെ പ്രിയ നടന്‍ സലിംകുമാറിനെ അവസാന നോക്ക് കാണാന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട ആയിരങ്ങള്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച പറവൂര്‍ ടൗണ്‍ഹാളില്‍ എത്തിക്കൊണ്ടിരിക്കുന്നു. ഇന്നലെ രാത്രി അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം രാവിലെ എട്ടുമണിയോടെയാണ് അമൃത ആശുപത്രിയില്‍ നിന്ന് ടൗണ്‍ഹാളിലെത്തിച്ചത്. സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ രാത്രി തന്നെ ആശുപത്രിയില്‍ എത്തിയിരുന്നു. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവും. വൈകുന്നേരം മൂന്നുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജയറാം, രമേശ് പിഷാരടി, ബാബുരാജ്, ടിനി ടോം, ശ്വേത മേനോന്‍, നവ്യനായര്‍ തുടങ്ങിയവര്‍ സലിംകുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തി. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ സലിംകുമാറിനെ അനുസ്മരിച്ചു. തീരാത്ത സങ്കടമാണ് സലിംകുമാറിന്റെ വിയോഗമെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമക്ക് അകത്തും പുറത്തും നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാറെന്ന് മോഹന്‍ലാലും അനുസ്മരിച്ചു. നഷ്ടപ്പെട്ടത് വെറുമൊരു ചലച്ചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനെയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശനും മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലീം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു.

സലിം കുമാര്‍ ജൈവകര്‍ഷകനും കോണ്‍ഗ്രസുകാരനുമായിരുന്നു. അതിനപ്പുറം വ്യക്തിബന്ധങ്ങള്‍ ഉള്ള മനുഷ്യനായിരുന്നുവെന്നു സിപിഎം നേതാവ് എംഎ ബേബി അനുസ്മരിച്ചു. പ്രതിഭാശാലിയായ അഭിനേതാവായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് കലാലോകത്തിന് തീരാ നഷ്ടമാണെന്നു ബേബി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുപ്രസിദ്ധ കവര്‍ച്ചാസംഘം അമ്പലത്തറയില്‍ പിടിയില്‍; വലയില്‍ വീണത് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുന്നതിനിടയില്‍, ചീമേനി, പാലക്കുന്ന് കവര്‍ച്ചാ കേസുകള്‍ക്കും തുമ്പായേക്കും

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page